ജോണ്സണ് വേങ്ങത്തടംകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാകുമ്പോള്‍ രഹസ്യ സര്‍വേയുമായി രംഗത്തിറങ്ങിയ എഐസിസി രണ്ടാം ഘട്ടത്തിലേക്കു കടന്നു. വിജയസാധ്യത മാത്രം മുന്നില്‍ കണ്ടു സ്ഥാനാര്‍ഥികളുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കാനുള്ള ഒരുക്കത്തിലാണ്. യോഗ്യതയുടെയും പൊതു സ്വീകാര്യതയുടെയും അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിത്വം തീരുമാനിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കു ശേഷം രണ്ടാംഘട്ടത്തിലേക്കു കടക്കും. ഗ്രൂപ്പ് പരിഗണന മാറ്റി നിര്‍ത്തി വിജയസാധ്യതമാത്രം മാനദണ്ഡമാക്കി മുന്നോട്ടുപോകാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഓരോ മണ്ഡലത്തില്‍ നിന്നും മൂന്നു പേരുടെ പേരുകളാണ് തയാറാക്കുന്നത്. കൂടുതല്‍ യുവാക്കള്‍ക്കു സീറ്റ് നല്‍കാനുള്ള തീരുമാനവുമുണ്ട്. അതാത് മണ്ഡലത്തിലെ ജനങ്ങളില്‍നിന്നും പാര്‍ട്ടി നേതാക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള പതിവ് സര്‍വേയല്ല ഇത്തവണയെന്നതാണ് ഒരു പ്രത്യേകത. വിജയസാധ്യതയും സീറ്റ് ആഗ്രഹിക്കുന്ന നേതാക്കളുടെ പേരുകളും കൈവശം വെച്ചാണ് എഐസിസിയുടെ സര്‍വേ. എഐസിസിയുടെ പക്കലുള്ള പേരുകള്‍ വെളിപ്പെടുത്തിയ ശേഷം ആളുകളില്‍നിന്നും കൂട്ടായ്മകളില്‍ നിന്നുമെല്ലാം അഭിപ്രായം ആരായുന്ന…
Read MoreCategory: Kochi
തൃക്കാക്കര നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാം നിലയിലെ പാമ്പുകൾ സാമൂഹ്യ വിരുദ്ധർ; ബോർഡ് പിന്നിലെ സത്യവസ്ഥയെക്കുറിച്ച് വ്യാപാരികൾ പറയുന്നത് കഥ ഞെട്ടിക്കുന്നത്
കാക്കനാട്: തൃക്കാക്കര നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പാമ്പുകളുടെ താവളമാകുന്നു. പാന്പിന്റെ ശല്യം വർധിച്ച പ്പോൾ പോസ്റ്റർ എഴുതി ഒട്ടിച്ചിരിക്കുകയാണ് അധികൃതർ. എൻജിഒ ക്വാർട്ടേഴ്സ് ജംഗ്ഷനിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കോവണിയോട് ചേർന്നുള്ള ഭിത്തിയിലാണ് മുകളിലേക്ക് കയറരുത് അവിടെ പാമ്പുണ്ടെന്ന് പാമ്പിന്റെ പടം ചേർത്ത് വച്ച് എഴുതി പ്രദർശിപ്പിച്ചിട്ടുള്ളത്. രണ്ടാം നിലയിലേക്ക് കയറുന്ന കോവണിയിൽ നിറയെ മാലിന്യ കൂന്പാരമാണ്. അതിനുള്ളിലാണ് പാമ്പ് ഉണ്ടെന്ന് പറയപ്പെടുന്നത്. ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ കുറെ ഭാഗം നഗരസഭ ജീവനകാർക്ക് താമസിക്കുന്നതിനായി മുറികൾ പണിതിട്ടുണ്ട്. വർഷങ്ങളായി മുറികൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും താമസിക്കാൻ ആരും എത്തിയിട്ടില്ല. അവിടെ രാത്രികാലങ്ങളിൽ സാമുഹ്യ വിരുദ്ധരുടെ താവളമാണെന്ന് ഷോപ്പിംഗ് കോംപ്ലക്സിലെ കച്ചവടക്കാർ പറയുന്നു. മറ്റാരും രണ്ടാം നിലയിലേക്ക് കയറാതിരിക്കാൻ ഭയപ്പെടുത്തിയാണ് പാമ്പിന്റെ പടം വച്ച് വിലക്കിയിരിക്കുന്നത്. ഒന്നാം നിലയിലെ കച്ചവട സ്ഥാപനങ്ങളുടെ വരാന്തയിലെ ടൈലുകൾ എല്ലാം…
Read Moreമീശ വീണ്ടും കത്തുന്നു; കേരള സാഹിത്യ അക്കാദമി അവാര്‍ഡിനെതിരേ പ്രതിഷേധവുമായി ബിജെപിയും സംഘപരിവാര്‍ സംഘടനകളും
സ്വന്തം ലേഖകന്‍കൊച്ചി: മീശ നോവലിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ വിവാദമാക്കാന്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്ത്. പുസ്തകരൂപത്തിലും ആഴ്ചപ്പതിപ്പിലും വന്ന മീശയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അവാര്‍ഡ് നല്കിയതും പ്രതിഷേധം ഉയരുന്നത്. ഹൈന്ദവ സ്ത്രീകളെ അപമാനിച്ചുവെന്ന പേരിലാണ് മീശയെ വിവിധ സംഘടന നേതാക്കള്‍ വിമര്‍ശിക്കുന്നത്. വരുംദിവസങ്ങളില്‍ മീശയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് സംഘടനകളുടെ തീരുമാനം. മികച്ച നോവൽ എന്ന വിഭാഗത്തിലാണ് എസ്. ഹരീഷിന്റെ മീശയെ തെരഞ്ഞെടുത്തത്. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന നോവലില്‍ സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനെ ചൊല്ലിയുണ്ടായ പരാമര്‍ശമാണ് വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. സ്ത്രീകളേയും പൂജാരിമാരേയും അപമാനിക്കുന്നു എന്നും ഹൈന്ദവ വിരുദ്ധമാണെന്നൂം ചൂണ്ടിക്കാട്ടി എന്‍എസ്എസും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ യോഗക്ഷേമസഭയും പിന്നാലെ എന്‍എസ്എസുമെല്ലാം പ്രതിഷേധവുമായി എത്തി. ഇതോടെ മാതൃഭൂമി നോവല്‍…
Read Moreമിഷേല്‍ ഷാജി മരണമടഞ്ഞിട്ട് നാലു വര്‍ഷം! പ്രതിപക്ഷ നേതാവിന്റെ വാക്കിൽ പ്രതീക്ഷയർപ്പിച്ച് മിഷേലിന്റെ കുടുംബം
പിറവം: സിഎ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജി (18)യുടെ ദുരൂഹമരണത്തേക്കുറിച്ചുള്ള അന്വേഷണം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിബിഐയെ ഏല്‍പ്പിക്കുമെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം കുടുംബാംഗങ്ങള്‍ക്ക് പ്രത്യാശയ്ക്കു വഴിയൊരുക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ തീരുമാനം ഇതായിരിക്കുമെന്നാണ് ചെന്നിത്തല പിറവത്തുവച്ച് ഐശ്വര്യ കേരള യാത്രക്കിടെ പ്രഖ്യാപിച്ചത്. മിഷേല്‍ ഷാജി മരണമടഞ്ഞിട്ട് അടുത്ത മാസം നാലു വര്‍ഷമാവുകയാണ്. സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതാണങ്കിലും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിനെ സമീപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളെത്തുടര്‍ന്ന് തുടക്കം മുതല്‍ ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പിതാവ് പിറവം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ ആരോപണം. 2017 മാര്‍ച്ച് അഞ്ചിന് വൈകുന്നേരമാണ് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മിഷേല്‍ ഷാജിയെ കാണാതാകുന്നത്. 22 മണിക്കൂറുകള്‍ക്കു ശേഷം കായലില്‍ നിന്നും കൊച്ചി കായലിൽനിന്നും മിഷേലിന്റെ…
Read Moreപ്ലാസ്റ്റിക് കവർകൊണ്ടു മൂടി കഴുത്തിൽ കുരുക്കിട്ട് പെൺകുട്ടിയെ മരിച്ച നിലയിൽ സംഭവം; മരണത്തിൽ ദൂരൂഹതയെന്ന് ബന്ധുക്കൾ
മരട്: പ്ലസ് ടു വിദ്യാർഥിനിയുടെ മരണം ദുരൂഹതയുണർത്തുന്നു. മരട് മുസ് ലിം പള്ളിക്കു സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെ മകൾ നെഹിസ്യ (18)യെയാണ് മൂക്കിലും വായിലും പഞ്ഞി നിറച്ച് സെല്ലോടേപ്പ് ഒട്ടിച്ചു തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ടു മൂടി കഴുത്തിൽ കുരുക്കുമിട്ടു കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള കുട്ടി ഒൻപത് മണിയായിട്ടും എഴുന്നേൽക്കാതിരുന്നതിനാൽ കുട്ടിയുടെ പിതാവും സഹോദരിയും ഒട്ടേറെതവണ വിളിച്ചതായി പറയപ്പെടുന്നു. എഴുന്നേൽക്കാതായതോടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സാഗരൻ എന്നയാളെ വിളിച്ചുകൊണ്ടു വന്നു വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടതായി പറയുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മരട് പോലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. അടച്ചിട്ട കിടപ്പുമുറിയിലാണു മൃതദേഹം കണ്ടതെന്നതിനാൽ കുട്ടി ആത്മഹത്യചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരിച്ചരീതികൾ ദുരൂഹത ഉയർത്തുന്നതാണ്. സംഭവദിവസം വീട്ടിൽ പിതാവും മൂത്ത സഹോദരിയും മാത്രമെ ഉണ്ടായിരുന്നുള്ളു. മാതാവ് ആയുർവേദ…
Read Moreആലുവ നഗരത്തിൽ അജ്ഞാത യുവാവ് ജ്വല്ലറിയില്‍നിന്നു ഒരു പവന്റെ സ്വര്‍ണമാലയും ലോക്കറ്റും കൈക്കലാക്കി ഇറങ്ങിയോടി; യുവാവിന്റെ തന്ത്രം ഇങ്ങനെ…
ആലുവ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം മാര്‍ക്കറ്റ് റോഡിലുള്ള ലിമ ജ്വല്ലറിയില്‍ എത്തിയ അജ്ഞാത യുവാവ് ഒരു പവന്റെ സ്വര്‍ണമാലയും ലോക്കറ്റും കൈക്കലാക്കി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നഷ്ടപ്പെട്ട മാലയ്ക്ക് ആറു ഗ്രാമും ലോക്കറ്റിന് രണ്ടു ഗ്രാമുമാണ് തൂക്കമുള്ളത്. തൂക്കം കൂടിയ മാല വേണമെന്നു വന്നയാൾ ആവശ്യപ്പെട്ടപ്പോള്‍, ആദ്യം കാണിച്ചവ തിരികെയെടുത്തു വച്ചശേഷം ജീവനക്കാരി പുതിയതെടുക്കാന്‍ തിരിഞ്ഞു. അതിനിടെ ആദ്യം എടുത്തതു വീണ്ടും കാണിക്കാൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് ഈ ആഭരണം കൈമാറി. കൈവെള്ളയിലിട്ടു തൂക്കം നോക്കുന്നപോലെ കാണിച്ചശേഷം ഇറങ്ങിയോടി സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്ന കാറില്‍ കയറിപോകുകയായിരുന്നു. പ്രതിയെയും കാറോടിച്ച ഡ്രൈവറെയും തിരിച്ചറിഞ്ഞിട്ടില്ല. മാസ്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജ്വല്ലറിയിലെ സിസിടിവി കാമറയില്‍ പ്രതിയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാനാകുമെന്നാണു പോലീസ് കരുതുന്നത്. പ്രതിയെത്തിയ ഫോര്‍ഡ് ഐക്കണ്‍ എന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പര്‍ വ്യാജമാണെന്നു…
Read Moreവ്യാപാര സ്ഥാപനത്തിന്റെ മുന്നിൽനിന്നും മാസ്കില്ലാത്തവരെ പിടിച്ചാൽ പിഴ വ്യാപാരിക്ക്! ഇതെന്ത് ന്യായമെന്ന് വ്യാപാരികൾ
വൈപ്പിൻ: വ്യാപാര സ്ഥാപനത്തിന്റെ മുന്നിൽനിന്നും മാസ്ക് വയ്ക്കാത്തവരെ പിടികൂടിയാൽ വ്യാപാരിയെക്കൊണ്ട് പിഴയടപ്പിക്കുന്ന നിയമത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എതിർപ്പുമായി രംഗത്ത്. ഗ്രാമപ്രദേശങ്ങളിൽ ഉദ്യോഗസ്ഥൻമാർ നിരന്തരം വ്യാപാരശാലകളിൽ എത്തി പല രീതിയിലും പിഴ ഈടാക്കി വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. മദ്യശാലകളിലും സർക്കാർ പരിപാടികളിലും ഭരണപ്രതിപക്ഷ റാലി-സമ്മേളനങ്ങൾ എന്നിവയിലും കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്പോൾ ഒരാൾക്കുമെതിരേയും നടപടിയൊന്നുമില്ല. അതേ സമയം എല്ലാ നിബന്ധനകളും പാലിച്ച് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് കോവിഡിന്റെ പേരിൽ സർക്കാർ നടവിലങ്ങും കൂച്ചുവിലങ്ങുമിട്ടിരിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയംഗം പോൾ ജെ. മാന്പിള്ളി ആരോപിച്ചു.
Read Moreരമേശ് ചെന്നിത്തലയെ കണ്ടു, ഷാൾ അണിയിച്ചു; അഞ്ചു പോലീസുകാർക്ക് സസ്പെൻഷൻ; സേനയില്‍ അമര്‍ഷം പുകയുന്നു
സ്വന്തം ലേഖകന്‍കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കിടയില്‍ അദേഹത്തെ കണ്ടു ഷാള്‍ അണിയിച്ച പോലീസുകാര്‍ക്ക് സസ്പെന്ഷന് ഉത്തരവിറക്കിയതിനെതിരേ സേനയിൽ വ്യാപക പ്രതിഷേധം. ഡ്യൂട്ടിയില്‍ അല്ലാത്ത പോലീസുകാര്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്താല്‍ അവിടെ നേതാക്കളുണ്ടെങ്കില്‍ അതു ചട്ടലംഘനമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇങ്ങനെയാണെങ്കില്‍ പോലീസുകാര്‍ക്ക് വിവാഹത്തില്‍ പോലും പങ്കെടുക്കാന്‍ സാധിക്കില്ലല്ലോ എന്നാണ് സേനക്കുള്ളില്‍ ഉള്ളവര്‍ പറയുന്നത്. പോലീസുകാര്‍ ചെയ്തതില്‍ തെറ്റില്ലെന്നാണു സേനയിലെ യുഡിഎഫ് അനുകൂലികളുടെ വാദം.പോലീസുകാര്‍ ഡ്യൂട്ടി സമയം കഴിഞ്ഞാണു ഗസ്റ്റ് ഹൗസില്‍ ചെന്നു നേതാക്കളെ കണ്ടത്. പ്രതിപക്ഷനേതാവ് ഭരണഘടനാ സ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയാണ്. അദേഹത്തെ ഷാള്‍ അണിയിക്കുന്നതിലെന്താണു തെറ്റ്? നിയമവശം പരിശോധിച്ചു തുടര്‍ നടപടിയെടുക്കും. അവര്‍ അറിയിച്ചു.
Read Moreഭരണാധികാരികൾ വിശ്വാസത്തിൽ കൈയിട്ട് വേദനിപ്പിക്കരുത്; അംഗത്വം എടുക്കാതെ, പ്രസംഗിച്ച് മേജർ രവി മടങ്ങി
തൃപ്പൂണിത്തുറ: പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലുള്ള സ്വീകരണത്തിൽ സംവിധായകൻ മേജർ രവി പങ്കെടുത്തത് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വഴിവച്ചു. കോൺഗ്രസ് അംഗത്വം എടുക്കുമെന്ന് പ്രചാരമുണ്ടായെങ്കിലും സമ്മേളനത്തിൽ പ്രസംഗിച്ച ശേഷം മേജർ രവി മടങ്ങി. ഒരു പാർട്ടിയിലും അംഗമല്ലാത്ത താൻ രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. 1991-ൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആ പ്രതികളെ പിടികൂടണമെന്ന് ആഗ്രഹിച്ച കമാൻഡോയായിരുന്ന തനിക്ക് ആഗ്രഹം പോലെ അവരെ പിടികൂടാനുള്ള നിയോഗം വന്നു ചേർന്നു. വിശ്വാസം ആർക്കും ആവാം, പക്ഷേ ഇതര മതസ്ഥരെ വേദനിപ്പിച്ചാവരുത്. ഭരണാധികാരികൾ വിശ്വാസത്തിൽ കൈയിട്ട് വേദനിപ്പിക്കരുതെന്നും നാമജപ സമരം നടത്തിയവർക്കെതിരേ എടുത്ത കേസുകൾ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ എഴുതിതള്ളണമെന്നും പിൻവാതിൽ നിയമനങ്ങൾ എഴുതി തള്ളി പിഎസ്സി വഴി നിയമനം നൽകണമെന്നും അദേഹം ആവശ്യപ്പെട്ടു.
Read Moreവേദിയിൽ ജാലവിദ്യയിൽ വിസ്മയങ്ങൾ തീർക്കുമ്പോള്‍ തീർഥയുടെ പരിമിതികൾ സദസ്യരറിഞ്ഞിരുന്നില്ല; ഒടുവില്‍ സമ്മാനം ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍…
ഗുരുവായൂർ: വേദിയിൽ ജാലവിദ്യയിൽ വിസ്മയങ്ങൾ തീർക്കുന്പോൾ തീർഥ എന്ന കൊച്ചുമിടുക്കിയുടെ പരിമിതികൾ സദസ്യരറിഞ്ഞിരുന്നില്ല. ഒടുവിൽ സമ്മാനം ഏറ്റുവാങ്ങുന്നതിന് വേദിയിലെത്തിയപ്പോഴാണ് പരിമിതികളിൽ പരാതിയും പരിഭവവുമില്ലാതെയാണ് തീർഥ ജാലവിദ്യകൾ അവതരിപ്പിച്ചിരുന്നതെന്ന് അവർ തിരിച്ചറിഞ്ഞത്. നീലേശ്വരത്ത് നടന്ന ഓൾ കേരള വാഴകുന്നം സ്മാരക മാജിക് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗുരുവായൂർ സ്വദേശിനി തീർഥയായിരുന്നു ആ മത്സരത്തിലെ ഏറ്റവും ജൂനിയർ. പങ്കെടുത്ത ബാക്കിയെല്ലാവരും മുതിർന്നവരായിരുന്നു. ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിനടുത്ത് മണത്തല സുഗണൻ രജിത ദന്പതികളുടെ മകളാണ് തീർഥ. ജൻമനാ സംസാരത്തിനും കേൾവിക്കും പരിമിതിയുള്ള കുട്ടിയാണ് തീർഥ. ഏങ്ങണ്ടിയൂർ പ്രതിജ്ഞന്റെ ശിക്ഷണത്തിൽ ആംഗ്യഭാഷയിലൂടെയാണ് തീർഥ ഒരു മാസം കൊണ്ട് മാജിക് പഠിച്ചത്. തൃശൂർ അമൃത സ്പീച്ച് ആൻറ് ഹിയറിംഗ് ഇംപ്രൂവ്മെൻറ് സ്കുളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അമൃത. നാലാം ക്ലാസ് വിദ്യാർഥി ശ്രേയസ് സഹോദരനാണ്.
Read More