കൊച്ചി: സംസ്ഥാനത്ത് മാലിന്യമുക്ത നവകേരളത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കിയ ഓപ്പറേഷന് ക്ലീന്‍ സ്വീപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം ഈടാക്കിയത് 9.72 കോടി രൂപ. ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നി്ന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാനും വ്യാപകമായി പരിശോധന നടത്താനും നിയമ നടപടിയെടുക്കാനുമായി നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന് ക്ലീന്‍ സ്വീപ്പ്. കഴിഞ്ഞ വര്‍ഷം ശുചിത്വ ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് 5.33 കോടി രൂപയാണ് പിഴ ഈടാക്കിയത്. കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് 12,58,854 രൂപ പിഴ ഈടാക്കി. യൂസര്‍ ഫീസ് നല്കുന്നതില് വീഴ്ച വരുത്തിയതിന് 12,58,854 രൂപയും ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയതിന് 1.03 കോടി രൂപയുമാണ് പിഴ ഇനത്തില്‍ ലഭിച്ചത്. അനധികൃത മാലിന്യമോ വിസര്‍ജ്യ വസ്തുക്കളോ കൊണ്ടു പോകുന്നതിന്…
Read MoreCategory: Kochi
ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് ഹർജി; വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ 1650 വില്ലേജ് ഓഫിസുകളില്‍ ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് സമര്‍പിച്ച ഹര്‍ജിയില്‍ വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ സ്വദേശി ഷാജി കോടങ്കണ്ടത്തിലാണ് ഹര്ജിക്കാരന്. സംസ്ഥാനത്തെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉപകരണങ്ങള്‍ വാങ്ങാന്‍ 168 കോടി രൂപയ്ക്ക് ടെന്‍ഡര്‍ വിളച്ച ശേഷം 289.5 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതിനുള്ള ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 807.98 കോടി രൂപയാണ്. ഇതിന്റെ ആദ്യഘട്ടത്തിനായി അനുവദിച്ചിരിക്കുന്നത് 339.438 കോടി രൂപയാണ്. ടെന്‍ഡര്‍ നടപടിയിലടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പല ഉപകരണങ്ങളും വാങ്ങിയതിന് പിന്നാലെ തകരാറിലായി. സര്‍വേയ്ക്കായി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലും…
Read Moreഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; നിയന്ത്രിച്ചിരുന്ന അജ്ഞാതൻ; പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
കൊച്ചി: എളങ്കുന്നപ്പുഴ ബീച്ചിൽ പതിനേഴുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. കാണാതാകുന്നതിന് മുമ്പ് അർജുന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ അക്കൗണ്ട് ഇപ്പോൾ അജ്ഞാതരാണ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അർജുൻ കടലിൽ ചാടുന്നതിന് മുമ്പായി ഫോണിലൂടെ ആർക്കോ വോയിസ് മെസേജ് അയച്ചിരുന്നു. ഇതിനുശേഷം അർജുൻ പരിഭ്രാന്തൻ ആകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്. ഇതിൽ അർജുൻ കുമാറിന്റെ കോൺടാക്ടുകളും വാട്സ്ആപ്പ് മെസേജുകളുമാണ് പോലീസ് പരിശോധിച്ചു വരുന്നത്. വിശദമായ പരിശോധനക്ക് ശേഷമാകും ഫോൺ ഫോറൻസിക്കിന് കൈമാറുക.
Read Moreഅവബോധ പ്രചാരണവുമായി എബിസി
കൊച്ചി: പ്രത്യേക അവബോധ ക്യാമ്പയിന് സംഘടിപ്പിച്ച് ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ. ഇന്നത്തെ കാലത്തെ ഓരോ ചിന്താപരമായ സമ്മാനവും ക്ഷേമത്തെ പിന്തുണയ്ക്കുന്ന ഒന്നായിരിക്കണമെന്നും, ബദാം കൃത്യമായി അതിന് അനുയോജ്യമാണെന്നും പ്രചാരണത്തില്‍ പങ്കെടുത്ത ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി പറഞ്ഞു. പ്രകൃതിദത്തമായി പോഷകസമൃദ്ധവും ദിനചര്യകളില്‍, പ്രത്യേകിച്ച് ഒരു പ്രഭാത ശീലമെന്ന നിലയില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പവുമാണ് ബദാം. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ചില വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇവ കൃത്യമായി കഴിക്കുന്നത് ഹൃദയാരോഗ്യം, ഭാര നിയന്ത്രണം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കും. കാലിഫോര്‍ണിയ ബദാമുകളുടെ വൈവിധ്യമാര്‍ന്ന ബോക്സ് മികച്ച സമ്മാനമാണെന്ന് നടി സോഹ അലി ഖാന് അഭിപ്രായപ്പെട്ടു.
Read Moreറോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിച്ച സംഭവം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി: െൈബക്ക് യാത്രികനായ ജെയ്സ് ബെന്നി എന്ന യുവാവ് തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി മൂടാതെ കിടന്ന കുഴിയിലായിരുന്നു അപകടം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയെന്തെന്ന് അടുത്തതവണ വിഷയം പരിഗണിക്കുമ്പോള്‍ അറിയിക്കണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. അപകടം നടന്ന ശേഷം പരിഹാരമുണ്ടാക്കുന്നതിനേക്കാള്, അപകടമുണ്ടാകാതെ നോക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. എല്ലാം സമൂഹം മണിക്കൂറുകള്‍ക്കകം മറക്കും. എന്നാല്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ ജീവിതകാലം മുഴുവന്‍ വിഷമിക്കും. അതിനാല്‍ സര്‍ക്കാരും സമൂഹവുമെല്ലാം ജാഗ്രത പാലിക്കണം.അലക്ഷ്യമായ ഡ്രൈവിംഗിലൂടെ അപകടങ്ങളുണ്ടാകുന്നുണ്ട്. അതിലുമേറെ വിഷമകരമാണിതെന്നും കോടതി ചൂണ്ടികാട്ടി
Read Moreനടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലം മാറ്റം; ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് മാറ്റം
കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റം നല്‍കിയത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണല്‍ ജഡ്ജിക്കാണ് പകരം ചുമതല. ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ആണ് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. നേരത്തെ പുറത്തിറങ്ങിയ ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികയില്‍ ഹണി എം. വര്‍ഗീസിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ അന്ന് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അന്ന് സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. കേസിന്റെ വിധി പ്രസ്താവം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരുന്നത്. കേസ് വനിത ജഡ്ജി പരിഗണിക്കണമെന്ന അതിജീവിതയുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഹണി എം. വര്‍ഗീസിന് മുന്‍പാകെ നടി ആക്രമിക്കപ്പെട്ട കേസ് എത്തിയത്. ഹണി എം. വര്‍ഗീസിന് പകരം ആലപ്പുഴ…
Read More‘പച്ചക്കഞ്ചാവു’മായി മലയാളി യുവാക്കള്‍ ഗോവയിലേക്ക്; വിദേശികള്‍ക്കു പ്രിയം കേരളത്തിലെ ഗ്രീനിഷ് കഞ്ചാവ്
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് പരിശോധന ശക്തമാക്കിയതോടെ മലയാളി യുവാക്കള്‍ ഇവിടെ നിന്നു കുറഞ്ഞ വിലയ്ക്ക് കഞ്ചാവു വാങ്ങി വൻലാഭം ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിക്കുന്നത് ഗോവയിലേക്ക്. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ്, യെല്ലോ മെത്ത് പോലുള്ള സിന്തറ്റിക് ലഹരി ഉത്പന്നങ്ങള്‍ സുലഭമായ ഗോവയില്‍ കഞ്ചാവ് കിട്ടാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. ഇത് അവസരമാക്കിയെടുത്താണ് മലയാളി യുവാക്കള്‍ ഇവിടെ നിന്ന് ഗോവയിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരം. ‘ഗ്രീനിഷ് കഞ്ചാവ്’ എന്ന പേരിലാണ് പച്ചക്കഞ്ചാവ് വില്പന. ആന്ധ്ര, ഒറീസ എന്നിവിടങ്ങളിലെ ഏജന്റുമാരില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിക്കുന്ന പച്ചക്കഞ്ചാവ് കാല് കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് ഗോവയിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ 50 മുതല്‍ 100 രൂപ വരെ വിലയുള്ള കഞ്ചാവ് ബീഡിക്ക് ഗോവയില്‍ ഇവര്‍ ഈടാക്കുന്നത് 500 രൂപയാണ്. 100 ഗ്രാം മുതലുള്ള ചെറിയ കഞ്ചാവ്…
Read Moreആദിത്യയുടെ മരണം: ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തേടി പോലീസ്; ദുരൂഹത നീക്കണമെന്ന് കുടുംബം
കൊച്ചി: ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തില്‍ ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പുതിയ മോഡല്‍ ആയതിനാല്‍ ഫോണ്‍ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി ഫോണില്‍ നിന്നും നീക്കം ചെയ്ത ഫയലുകള്‍ കണ്ടെത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ഇനിയും പോലീസിന് ലഭിച്ചിട്ടില്ല. കൊറിയന്‍ ഭാഷ പഠിക്കാന്‍ കുട്ടി താല്‍പ്പര്യം കാണിച്ചിരുന്നു. കൊറിയന്‍ സിനിമകളോടും പെണ്‍കുട്ടിക്ക് പ്രണയമായിരുന്നു. എന്നാല്‍. കൊറിയന്‍ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയന്‍ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള വിശദ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങുന്നത്. ആദിത്യ പിന്തുടര്ന്നിരുന്ന ഇന്‍സ്റ്റ പേജ് ബ്ലാക്ക് വെനം പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പലരും അണ്‍ഫോളോ ചെയ്ത് പോയതായി കണ്ടെത്തിയിട്ടുണ്ട്.…
Read Moreശബരിമല സ്വർണക്കൊള്ള കേസ് ; പൂജയിൽ പങ്കെടുത്തത് ഭക്തിയുടെ ഭാഗമായി മാത്രം; ജയറാം ഇഡിക്ക് മുന്നിൽ
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന് ജയറാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലേക്ക്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയറാമിന് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇരുവരും തമ്മിലുള്ള മറ്റ് ബന്ധങ്ങളെക്കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. നിലവില്‍ കേസില്‍ സാക്ഷിപ്പട്ടികയിലാണ് ജയറാം ഉള്‍പ്പെട്ടിരിക്കുന്നത്.2019ല്‍ ശബരിമല നടയിലെ സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജയറാമും കേസിന്റെ ഭാഗമായത്. ഭക്തിയുടെ ഭാഗമായാണ് താന്‍ പൂജയില്‍ പങ്കെടുത്തതെന്നും മറ്റൊന്നുമറിയില്ലെന്നുമാണ് ജയറാം പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ള മൊഴി.എന്നാല്‍ കട്ടിളപ്പാളി വീട്ടില്‍ എത്തിച്ചതിന് പിന്നില്‍ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കേസില്‍ ഇന്നലെ ദേവസ്വം ബോര്‍ഡ്…
Read Moreചൂട് കൂടുന്നു; പശ്ചിമ കൊച്ചിയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ജില്ലയിൽ ഭൂഗർഭ ജല നിരപ്പ് കുറയുന്നതായി പഠനം
ഫോർട്ടുകൊച്ചി: കടലിനും കായലിനും ഇടയ്ക്കുള്ള തീരദേശ നഗരിയിൽ ഭൂഗർഭ ജല നിരപ്പ് കുറയുന്നതായി പഠനങ്ങൾ. ഇതിനിടെ പശ്ചിമകൊച്ചി മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കണ്ണ മാലി, തോപ്പുംപടി, ഇടക്കൊച്ചി മേഖലകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. രാവിലെയും വൈകിട്ടും നി ശ്ചിത സമയത്ത് മാത്രമാണ് വാട്ടർ അഥോറിറ്റി ജല വിതരണ പമ്പിംഗ് നടത്തുന്നത്. ഇതിന്റെ അളവ് കുറച്ചതായും പരാതികൾ ഉയരുന്നുണ്ട്. കുടിവെള്ള പൈപ്പുകളിൽ മോട്ടോർ ഘടിപ്പിച്ചുള്ള ജല ചൂഷണം വ്യാപകമായതാണ് പൊതു ടാപ്പുകളിലും വിവിധ മേഖലകളിലും കുടിവെ ള്ളം ലഭിക്കാത്തതിന് കാരണമെന്ന്റസിഡന്റ്സ് അസോസിയേഷനുകൾ ചുണ്ടിക്കാട്ടുന്നു. ചൂട് കുടിയതോടെ കിണറുകളിലും കുളങ്ങളുമടക്കമുള്ള ജലാശയങ്ങളിലും ജലലഭ്യത കുറഞ്ഞുനു. രണ്ടാഴ്ചക്കകം രണ്ടടി വരെ വെള്ളമാണ് കിണറുകളിൽ കുറഞ്ഞത്. നേരത്തെ മദ്രാസ് ഐഐടി അടക്കമുള്ള ഏജൻസികൾ നടത്തിയ പഠനത്തിൽ കൊച്ചിയിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത് ചൂണ്ടിക്കാട്ടിയിരുന്നു.
Read More