100 പവൻ വിവാഹ ആഭരണങ്ങൾ തട്ടിയെടുത്തു; തന്‍റെ രേഖകൾ ഉപയോഗിച്ച് ലോൺ എടുത്തു; ഭർത്താവിനെതിരെ പരാതി നൽകി യുവതി

തൃപ്പൂണിത്തുറ: വിവാഹത്തിന് പിന്നാലെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയും യുവതിയുടെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്നു ലക്ഷങ്ങള്‍ വായ്പയെടുത്തും ഭര്‍ത്താവും കുടുംബവും കബളിപ്പിച്ചെന്ന് പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയുടെ പരാതിയിൽ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഹില്‍പാലസ് പോലീസ് കേസെടുത്തു. 2.90 കോടി രൂപയോളം നഷ്ടമുണ്ടായതാണ് കേസ്. യുവതിയെ ഭര്‍ത്താവിന്‍റെ അമ്മയും ഭര്‍തൃസഹോദരന്‍റെ ഭാര്യയും മാനസികമായി പീഡിപ്പിച്ചെന്നും യുവതിയുടെ അനുവാദമില്ലാതെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്തിട്ട് തിരിച്ചടച്ചില്ലെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിന് നല്‍കിയ 100 പവന്‍ സ്വര്‍ണാഭരണങ്ങളും പ്രതികള്‍ കൈക്കലാക്കി വിറ്റെന്നും എഫ്‌ഐആറില്‍ ഉണ്ട്.

Read More

സ്വകാര്യബസുകളുടെ വേഗപൂട്ട് പ്രവര്‍ത്തനരഹിതം; പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി : സ്വകാര്യബസുകളിലെ വേഗപൂട്ട് സംവിധാനം പ്രവര്‍ത്തനരഹിതമാക്കി അനിയന്ത്രിമായ വേഗതയില്‍ ബസോടിക്കുന്നുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. ഇക്കാര്യത്തെകുറിച്ച് അന്വേഷിച്ച് എറണാകുളം ജില്ലാ പോലീസ് മേധാവിയും (സിറ്റി) ആര്‍ടിഒയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടത്. ചെല്ലാനത്ത് ഇനോയ് ജൂഡ് (ഒമ്പത്) എന്ന വിദ്യാര്‍ഥിയെ ഇടിച്ച ബസിന്‍റെ വേഗപൂട്ട് സംവിധാനം അട്ടിമറിക്കപ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു. വേഗപൂട്ട് ഇല്ലാത്തതിനാല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട ബസ് 100 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. നിയമലംഘനം കണ്ടിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയുണ്ട്. ഇടക്കൊച്ചി സ്വദേശി ലോറന്‍സ് വര്‍ഗീസ്, എളമക്കര ജോസ് ഡൊമിനിക്ക് എന്നിവരും അമിതവേഗതയുടെ ഇരകളാണ്. സ്വകാര്യ ബസുകളുടെ വാഹന ടെസ്റ്റ് പൂര്‍ത്തിയാക്കിയാല്‍ വേഗപൂട്ടുകള്‍ നിര്‍ജീവമാക്കാറാണ് പതിവെന്ന് പൊതുപ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

Read More

കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു; നാളെ മുതല്‍ രാത്രി 11 വരെ സര്‍വീസ്

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന ആവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 വരെ സര്‍വീസ് നീട്ടി. നാളെ മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11ന് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. നാളെ തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11.30ന് പുറപ്പെടും. 16 ന്– ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ നാലിന് സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.

Read More

തരിശുഭൂമികള്‍ കൃഷിയിടങ്ങളാകുന്നു; നവോധന്‍ പദ്ധതിക്ക് തുടക്കം

കൊച്ചി: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഹെക്ടര്‍ തരിശുഭൂമി കാര്‍ഷിക സമൃദ്ധിയിലേക്ക് തിരികെ കൊണ്ടുവരാനായി സംസ്ഥാനത്ത് “നവോധന്‍’ എന്ന നൂതന പദ്ധതിക്ക് തുടക്കമായി. ഫലങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഇപ്പോഴുള്ള പോരായ്മയും വാണിജ്യാടിസ്ഥാനത്തില്‍ ഉയര്‍ന്ന വിളവ് ഉറപ്പാക്കുന്ന കൃഷി നടത്താനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ലോകബാങ്കിന്‍റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഭൂവുടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ, ഭൂവുടമയ്ക്കും സാങ്കേതിക വൈദഗ്ധ്യമുള്ള കര്‍ഷകര്‍ക്കും കൃഷി ചെയ്യാന്‍ അവസരമൊരുക്കുന്നത്. ധനശേഷിയും കാര്‍ഷിക വൈദഗ്ധ്യവും ഉണ്ടായിട്ടും സ്വന്തമായി ഭൂമിയില്ലാത്ത നിക്ഷേപകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രവാസി മലയാളികള്‍ തുടങ്ങിയവര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. സേവന തല ഉടമ്പടി വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച്, ഭൂവുടമകള്‍ തങ്ങളുടെ ഉപയോഗിക്കാത്ത ഭൂമിയില്‍ ഒരു നിശ്ചിത കാലയളവിലേക്ക് കൃഷി ചെയ്യാന്‍ കര്‍ഷകരെ ക്ഷണിക്കുന്നു. നിക്ഷേപകര്‍ വിള ആസൂത്രണം, കൃഷി,…

Read More

കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി നയം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവാവധി ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി നയം രൂപീകരിക്കാനാകുമോയെന്ന കാര്യത്തില്‍ ജസ്റ്റീസ് എന്‍. നാഗരേഷ് സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടി. കെഎസ്എസ്ആറില്‍ ഇത്തരം വ്യവസ്ഥയില്ലെന്നും അവധി അനുവദിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്. എന്നാല്‍ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നയം സംസ്ഥാനത്ത് പരിഗണിക്കാമോയെന്നതില്‍ നിലപാടറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ആര്‍ടിസി ഇരട്ട ഡ്യൂട്ടി സമ്പ്രദായം പിന്തുടരുന്നുണ്ടെന്നും കണ്ടക്ടര്‍മാര്‍ പ്രതിദിനം 14 മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുവെന്നും വനിതാ കണ്ടക്ടര്‍മാരായ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചത്. അതിനാല്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഇതിലാണ് സര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞത്.

Read More

ശബരിമല സ്വർണക്കൊള്ള; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെ ഇഡി ഈ ആഴ്ച ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഈ ആഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഇദ്ദേഹത്തിന് നോട്ടീസ് നല്‍കി. ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എന്‍. വാസുവിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായും സുധീഷ് പ്രവര്‍ത്തിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്നതിലാണ് ഇഡി അന്വേഷണം. സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുധീഷ് കുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യം ലഭിച്ച എന്‍. വാസുവിനും ഇഡി ഉടന്‍ നോട്ടീസ് നല്‍കും. നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ, ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കും കഴിഞ്ഞദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു.

Read More

പുസ്തകത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച് എംഡിഎംഎ വിൽപന; യുവാവിന്‍റെ തന്ത്രം പൊളിച്ചടുക്കി എക്സൈസ്

കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. കോതമംഗലം സ്വദേശിയായ സാജിദ് അസീസ് (31) ആണ് എക്സൈസിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലഹരി വിൽപനയ്ക്കായി എത്തിയ സാജിദിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചത്. ഇയാളിൽ നിന്ന് 30.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടര മാസമായി സാജിദ് എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഖത്തറിൽ നിന്നും പരിചയപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശിയാണ് സാജിദിന് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. വിദ്യാർഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ ഇയാൾ ലഹരി എത്തിക്കുന്നുണ്ട്. പുസ്തകങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് വില്പന. ഒറ്റനോട്ടത്തിൽ രഹസ്യ അറകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.

Read More

മക്കൾ പഠിച്ച് വളരട്ടെ…മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള തൊഴില്‍തീരം പദ്ധതി; പരിശീലനം പൂർത്തിയാക്കി 203 പേർ

കൊച്ചി: മത്സ്യത്തൊഴിലാളി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി ഫിഷറീസ് വകുപ്പും കേരള നോളഡ് ഇക്കണോമി മിഷനും സംയുക്തമായി നടപ്പാക്കിയ തൊഴില്‍തീരം പദ്ധതിയിലൂടെ പരിശീലനം നല്‍കിയത് 203 പേര്‍ക്ക്. ഒമ്പതു ജില്ലകളിലെ 46 നിയോജക മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി ഫോട്ടോഗ്രഫി ആന്‍ഡ് വീഡിയോഗ്രഫി കോഴ്‌സിലൂടെ 33 ഉദ്യോഗാര്‍ഥികളെയും മൊബൈല്‍ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് കോഴ്‌സിലൂടെ 40 പേരെയും സിസിടിവി റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് കോഴ്‌സിലൂടെ 62 പേരെയും ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്‍റ് കോഴ്‌സിലൂടെ 68 പേരെയുമാണ് ഇതുവരെ പരിശീലിപ്പിച്ചത്. കരിയര്‍ കാറ്റലിസ്റ്റ് പ്രോഗ്രാം എന്ന പേരില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ സ്‌കില്‍ ഗ്യാപ് അനാലിസിസ്, ഡിഡബ്ല്യുഎംഎസ് ഓറിയന്‍റേഷന്‍, നൈപുണ്യ പരിശീലന കോഴ്‌സ് പരിചയപ്പെടുത്തല്‍, മോക്ക് ഇന്‍റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍, കരിയര്‍ ഗൈഡന്‍സ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. നിലവില്‍ 41,843 പേര്‍ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…

Read More

കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; വിദേശ വനിതയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരേ കേസ്

കൊച്ചി : കൊച്ചി മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരേ ലൈംഗിക അതിക്രമം. പരിപാടി അവതരിപ്പിക്കാനെത്തിയ തായ്‌വന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴിയാണ് പരാതി ലഭിച്ചത്. മൂന്ന് ദിവസം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ക്ക് ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.

Read More

ശബരിമല സ്വർണക്കൊള്ള കേസ് ;ഹൈക്കോടതി വീണ്ടും പരിഗണിക്കും; വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്ഐടി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്‌ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ശബരിമല ദ്വാരപാലക ശില്‍പത്തില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും എത്രത്തോളം സ്വര്‍ണം നഷ്ടമായെന്ന വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‌സിയുടെ പരിശോധനാ റിപ്പോര്‍ട്ട് എസ്‌ഐടിക്ക് ലഭിച്ചത്. വിഎസ്എസ് സിയില്‍ യില്‍ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയില്‍ ഹാജരാക്കും. പാളികളില്‍ നിന്ന് 989 ഗ്രാം സ്വര്‍ണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയിരുന്ന മൊഴി. എന്നാല്‍, ഇതില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് വി എസ്എസ്‌സി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. വൈകാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇതുവരെ 11 ഇടക്കാല…

Read More