കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരെല്ലാം വീണ്ടും മത്സരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന് പകരം വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത. മുന്‍പ് എം. സ്വരാജിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും, അദ്ദേഹം മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ കെ.എന്‍ ഉണ്ണികൃഷ്ണനെ ഇങ്ങോട്ട് മാറ്റാനാണ് നീക്കം. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഉണ്ണികൃഷ്ണന്റെ ജനപ്രീതി ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കെ.എന്‍ ഉണ്ണികൃഷ്ണന് തൃപ്പൂണിത്തുറയിലേക്ക് മാറുന്നതോടെ വൈപ്പിനില്‍ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി എം.ബി. ഷൈനിയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്. പുതുമുഖങ്ങളെയും വനിതകളെയും ഉള്‍പ്പെടുത്തി മണ്ഡലം നിലനിര്‍ത്താനാണ് നീക്കം. യുഡിഎഫ് സ്വാധീനമുള്ള ഈ രണ്ട് മണ്ഡലങ്ങളിലും ശക്തരായ പൊതുസമ്മതരായ സ്വതന്ത്രരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം. തൃക്കാക്കരയില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ഇത്തവണ പുതിയ തന്ത്രങ്ങള്‍…
Read MoreCategory: Kochi
നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സര്‍ക്കാര്‍; അന്വേഷണോദ്യോഗസ്ഥന് എതിരായ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ദിലീപിനെ വെറുതെ വിടാന്‍ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും നീതിപൂര്‍വ്വമായിരുന്നില്ല വിചാരണയെന്നും അപ്പീലില്‍ പറയുന്നു. പള്‍സര്‍ സുനിയടക്കമുള്ള 6 പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇതേ തെളിവുകള്‍ ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ചില്ലെന്നും അപ്പീലില്‍ ആരോപണമുണ്ട്. കൂട്ട ബലാത്സംഗത്തിന് പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്കിയ വിചാരണ കോടതി നടപടി ഞെട്ടിക്കുന്നതാണെന്നും തെറ്റായ സന്ദേശം നല്‍കുമെന്നും അപ്പീലില്‍ പറയുന്നു. ദിലീപ് അടക്കം 4 പ്രതികളെ വെറുതെ വിട്ടതിനെതിരെയും പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്ക് കുറഞ്ഞ ശിക്ഷ നല്കിയതും ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഗൂഢാലോചനയില്‍ പരമാവധി തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയെങ്കിലും വിചാരണ കോടതി അത് ശരിയായ രീതിയില്‍ പരിശോധിച്ചില്ലെന്നും വിചാരണ നീതിപൂര്‍വ്വമായിരുന്നില്ലെന്നും അപ്പീലില്‍ പറയുന്നു കേസിലെ ഒന്നാം പ്രതി സുനിലും…
Read Moreകുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് ഇനി ലക്ഷദ്വീപിലേക്കും; ന്യൂട്രിമിക്സ് എത്തുന്നത് പത്ത് ദ്വീപുകളിലേക്ക്
കൊച്ചി: കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് കടല്‍ കടക്കാനൊരുങ്ങുന്നു. ആറ് മാസം മുതല്‍ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ഇനി ലക്ഷദ്വീപിലേക്കും എത്തും.ഇവിടെയുള്ള പത്ത് ദ്വീപുകളില്‍ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകള്‍ക്കും ഭാരക്കുറവുള്ള കുട്ടികള്‍ക്കും വേണ്ടിയാണ് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. അടുത്ത മാസം ആദ്യം ലക്ഷദ്വീപിലേക്ക് ന്യൂട്രിമിക്സ് കയറ്റി അയയ്ക്കും. നിലവില്‍ ഒരു തവണത്തെ ഓര്‍ഡര്‍ ആണ് ലഭിച്ചിരിക്കുന്നത്. ആവശ്യം അറിയിച്ചുകൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ അളവില്‍ ഉല്പന്നം ആവശ്യമാകുമെന്നാണ് പ്രതീക്ഷ. പാക്കറ്റിന് 122 രൂപ നിരക്കില്‍ 390 കിലോ ന്യൂട്രിമിക്സാണ് ലക്ഷദ്വീപിലേക്ക് കയറ്റി അയയ്ക്കുക. ലക്ഷദ്വീപിലെ അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കല്പെനി, കവരത്തി, കില്‍ത്താന്‍, മിനികോയ്…
Read Moreപണയത്തിനു ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയതായി പരാതി
കൊച്ചി: പണയത്തിന് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളത്തുള്ള ഹെക്സാര്‍ക്ക് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരായാണ് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്. പരാതിയില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ഇടപ്പള്ളിയിലുള്ള ട്രിനിറ്റി കാസില്‍ ഫ്ളാറ്റ് രണ്ടു വര്‍ഷത്തേക്ക് പണയത്തിന് നല്‍കാമെന്നും എഗ്രിമെന്റ് പ്രകാരം കാലാവധി കഴിയുമ്പോള്‍ നല്കിയ പണത്തിന്റെ 50 ശതമാനവും കമ്പനിയുടെ ഇന്സ്പെക്ഷന് കഴിഞ്ഞ് 30 ശതമാനവും ഫ്ളാറ്റിന്റെ താക്കോല്‍ തിരികെ നല്കുമ്പോള് 20 ശതമാനവും നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് ഹെക്സാര്‍ക്ക് ഇന്‍ഫ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാരായ പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു. 2025 ഫെബ്രുവരി എട്ടു മുതല്‍ 15 വരെയുള്ള കാലയളവില്‍ പല തവണകളായിട്ടാണ് 20 രൂപ തട്ടിയെടുത്തത്. തുടര്‍ന്ന് പരാതിക്കാരന് ഫ്ളാറ്റില്‍ താമസിച്ചുവരവെ ഫ്ളാറ്റിന്റെ യഥാര്‍ഥ…
Read Moreസൗദി അറേബ്യയിലെ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കേരളത്തിലേക്ക് കടത്തി; കാസര്‍ഗോട് സ്വദേശികളുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: സൗദി അറേബ്യയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് കേരളത്തിലേക്ക് കടത്തിയ കാസര്‍കോട് സ്വദേശികളുടെ 32 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കാസര്‍ഗോട് സ്വദേശികളായ സി.ടി. സുലൈമാന്‍, ഒ.ടി. നഫീസത്ത്, മുഹമ്മദ് സിനാന് സുലൈമാന്‍ എന്നിവരുടെ ഭൂസ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവരുടെ 4.55 കോടിയുടെ സ്വത്തുക്കള്‍ നേരത്തേ കണ്ടുകെട്ടിയിരുന്നു.അബുദാബിയിലെ ഹെക്സ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസസ് എല്‍എല്‍സിയുടെ ഉടമയായിരുന്ന കാസര്‍കോട് തിരുത്തുമ്മല്‍ ചേനോത്ത് അബ്ദുള്‍ റഹിമാന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് പിഎസ്സിയില് നിന്ന് 160 കോടിയോളം രൂപ വായ്പയെടുത്തിരുന്നു. 2013-17 കാലത്തെടുത്ത വായ്പത്തുക തിരിച്ചടച്ചില്ല. ബിസിനസിനായി എടുത്ത വായ്പത്തുകയുടെ ഒരുഭാഗം സഹോദരനായ സി.ടി. സുലൈമാന്റെ എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ട് വഴി കേരളത്തില്‍ എത്തിച്ചു. ഇതുപയോഗിച്ച് 2022ല്‍ കാസര്‍കോട്ട് വീട് നിര്‍മിച്ച് ഭാര്യയുടെയും മകന്റെയും പേരിലാക്കിയതായി ഇഡി കണ്ടെത്തിയിരുന്നു. ബാങ്ക് അധികൃതര്‍ കാസര്‍കോട് ചന്ദേര പോലീസ്…
Read Moreഭിന്നശേഷിക്കാരന് ഹണിട്രാപ്പ് സംഘത്തിന്റെ ക്രൂരമര്‍ദനം: സഫാനയേയും സംഘത്തേയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ശേഷം യുവതിയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ നോര്‍ത്ത് പറവൂര്‍ ചാലാക്ക സ്വദേശിനി സഫാന ഷുക്കൂര്‍(27), ഇവരുടെ കാമുകന് അമല്‍ വേണുഗോപാല്‍(32), സുഹൃത്തുക്കളായ ജോണ്‍ രാഹുല്‍(23), ആനന്ദ് മുരുകന്(29) എന്നിവരാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇവരില്‍ സഫാന സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ മുമ്പ് ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തും. കൊല്ലം നല്ലില സ്വദേശിയും ബധിരനും മൂകനുമായ അമല്‍ ദേവ്( 30) ആണ് ക്രൂര മര്‍ദനത്തിന് ഇരയായത്. വാരിയെല്ലിനു പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreപോലീസുകാരനെ കാര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മൊഴി വിശ്വസിക്കാതെ പോലീസ്; ഇവർക്കൊപ്പം ഒരു യുവതി ഉണ്ടായിരുന്നതായി സൂചന
കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലം ചവറ സ്വദേശി ഇര്‍ഷാദ്(27, പന്മന സ്വദേശി ഷംനാദ്(27) എന്നിവരെയാണ് ഇന്നലെ കൊല്ലത്തെ ഒളിസങ്കേതത്തില്‍ നി്ന്നും എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. സംഭവസമയത്ത് പ്രതികള്‍ അമിതമായി മദ്യപിച്ചിരുന്നു. പോലീസ് പരിശോധനയില്‍ മദ്യപിച്ചതടക്കം പുറത്തറിയുമെന്ന് ഭയന്നാണ് പരിശോധന വെട്ടിച്ച് കടന്നുകളയാന്‍ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ലഹരി കടത്തടക്കം സംശയിക്കുന്നുണ്ട്. സംഭവസമയത്ത് കാറില്‍ ഒരു യുവതിയുണ്ടായിരുന്നതായും സൂചനയുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെ കലൂര്‍ ശാസ്താ റോഡില്‍ വച്ചാണ് വാഹന പരിശോധനക്കിടെ എറണാകുളം നോര്‍ത്ത് സ്റ്റഷനിലെ എഎസ്ഐയെ കാറിടിച്ച് അപായപ്പെടുത്താനുള്ള ശ്രമമുണ്ടായത്. രാത്രികാല പരിശോധനകളുടെ ഭാഗമായി പോലീസ് വാഹനങ്ങളടക്കം പരിശോധിക്കുകയായിരുന്നു ഇവിടെ. ഈ സമയം അമിതവേഗത്തില്‍ വന്ന കാര്‍ നിര്‍ത്താന്‍ പോലീസ് കൈ കാണിച്ചെങ്കിലും ആദ്യം വേഗം…
Read Moreതെരഞ്ഞെടുപ്പിന് വ്യക്തഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ചെന്നിത്തല
കൊച്ചി: തെരഞ്ഞെടുപ്പിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല. എറണാകുളം ഡിസിസിയില്‍ പത്രസമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാരുടെയും കൂടാതെ സ്ത്രീസുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്ത ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ 35 വയസിന് മുകളില്‍ പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളഉടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി നല്കിയ കത്ത് പ്രകാരം ചോര്‍ത്തിയെടുത്തത്. ഇതിനു തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ഈമാസം 10ന് പുറപ്പെടുവിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു. പാവപ്പെട്ട സ്ത്രീകളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിവിവരങ്ങൾ യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സിക്ക് കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് മുഖ്യമന്ത്രി ഉപയോഗിച്ചിരിക്കുകയാണ്. ഈ ഡാറ്റ ലഭിച്ച സ്വകാര്യ…
Read Moreകേരള സ്റ്റോറി 2 ഗോ ബിയോണ്‍ഡ് ; ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: കേരള സ്റ്റോറി 2 ഗോ ബിയോണ്‍ഡ് എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പരസ്പര സൗഹാര്‍ദ്ദത്തോടെ ജന സമൂഹം ജീവിക്കുന്ന മതേര സ്വഭാവം പുലര്‍ത്തുന്ന കേരളത്തെ സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇന്നലെ കേസ് പരിഗണിക്കവേ കോടതി അഭിപ്രായപെട്ടു. സിനിമകളിലെ അനാവശ്യമായ ഇത്തരം രംഗങ്ങള്‍ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ മതിയാകുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടേണ്ടതാണെന്നും കാര്യത്തില്‍ അങ്ങനൊരു ഇടപെടല്‍ ഉണ്ടായോ എന്നും കോടതി വാക്കാല്‍ ചോദിച്ചു. വെളളിയാഴ്ച സിനിമയുടെ റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത് കണക്കിലെടുത്ത് അതിന് മുമ്പ് സിനിമ കാണാന്‍ കോടതി താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഹര്‍ജി നിലനില്‍ക്കുമോ എന്നതിലടക്കം എതിര്പ്പുന്നയിക്കാനുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതിനാലാണ് ഇന്ന് തുടര്‍ വാദത്തിനായി മാറ്റിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ…
Read Moreജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല; ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ട? കേരള സ്റ്റോറി-2 കാണുമെന്ന് ഹൈക്കോടതി
കൊച്ചി: കേരള സ്റ്റോറി-2വുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ഹൈക്കോടതി ബുധനാഴ്ച സിനിമ കാണും. വിവാദ ചിത്രം കേരള സ്റ്റോറി-2വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജിയിലാണ് കോടതി ഇടപെടൽ. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ആശങ്ക അവഗണിക്കാനാവില്ലെന്ന് ഹർജി പരിഗണിച്ച് കോടതി പറഞ്ഞു. “കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല. കാരണം കേരള സ്റ്റോറി എന്നാണ് പേര്. ട്രൂ സ്റ്റോറി എന്നും പറയുന്നു. നാളെ സിനിമ കാണും. ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ട?. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ല. ചിത്രം കേരളത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും’ കോടതി നിരീക്ഷിച്ചു. അതേസമയം, ചിത്രത്തിന്റെ ടീസർ പിൻവലിക്കാൻ നിർമാതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി.
Read More