സ്വന്തം ലേഖകന്‍ കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയാക്കി കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ തിരികെ ഹാജരാക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെയും 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും അഞ്ചു ദിവസമാണു കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഡോളര്‍ കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെയും കസ്റ്റംസ് ഇന്ന് കോടതിയില്‍ കൊണ്ടുവരുന്നുണ്ട്. ശിവശങ്കറിനൊപ്പമിരുത്തിയായിരുന്നു സ്വപ്നയേയും സരിത്തിനേയും കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്. സ്വര്‍ണക്കളളക്കടത്തില്‍ നിന്നടക്കം ലഭിച്ച കമ്മീഷന് തുക വിദേശത്തേക്ക് കടത്താന്‍ സ്വപ്ന സുരേഷിനെ സഹായിച്ചതിന് ഡോളര്‍ കേസില്‍ എം. ശിവശങ്കറെക്കൂടി പ്രതി ചേര്‍ക്കുമെന്നാണ് സൂചന. ഇതേ സമയം നയതന്ത്ര പാഴ്സല്‍…
Read MoreCategory: Kochi
സ്വര്‍ണവില വീണ്ടും കൂപ്പുകുത്തുന്നു; സ്വര്‍ണവില ഗ്രാമിന് 4470 രൂപയിലെത്തി പവന് 35760 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4470 രൂപയും പവന് 35760 രൂപയുമായി. കഴിഞ്ഞ വ്യാപാരദിനമായ ശനിയാഴ്ചയും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞ് ഗ്രാമിന് 4500 രൂപയും പവന് 36000 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വില.
Read Moreകിഴക്കന്പലത്തെ വോട്ടർമാർ ആകെ കണ്‍ഫ്യൂഷനിലാണ്! വെറുതെ പറയുക മാത്രമല്ല, സംഗതി സത്യമാണ്…
കിഴക്കമ്പലം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും ഒറ്റ സ്ഥാനാർഥി. ഒരിക്കലും സംഭവിക്കാനിടയില്ലെന്നു പറയാൻ വരട്ടെ. സംഗതി സത്യമാണ്. എറണാകുളം ജില്ലയിൽ കിഴക്കമ്പലം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കുമ്മനോടാണ് ഈ അവിശ്വസനീയ കാഴ്ച. ഇവിടെ മത്സരിക്കുന്ന അമ്മിണി രാഘവന് എന്ന സ്വതന്ത്രസ്ഥാനാര്‍ഥി തങ്ങളുടേതാണെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. വെറുതെ പറയുക മാത്രമല്ല. രണ്ടു മുന്നണികളുടെയും പ്രവർത്തകർ അമ്മിണിക്കായി പോസ്റ്ററടിച്ചു പ്രചാരണവും നടത്തുന്നു. രണ്ടു കൂട്ടർക്കും വെവ്വേറെ പോസ്റ്ററുകളാണ്. ഇടത് പോസ്റ്ററുകളിൽ അമ്മിണി എല്‍ഡിഎഫ് സ്വതന്ത്ര. വലത് പക്ഷത്തിന്റെ പോസ്റ്ററുകളിൽ യുഡിഎഫ് സ്വതന്ത്ര. പിന്തുണയ്ക്കുന്നവരും പോസ്റ്ററുകളും രണ്ടാണെങ്കിലും സ്ഥാനാർഥിയും ചിഹ്നവും ഒന്നുതന്നെ. കുടയാണ് അമ്മിണിയുടെ ചിഹ്നം. കുടുംബപരമായി ഇടത് അനുഭാവിയാണെങ്കിലും ഇരുമുന്നണികളുടെയും സ്ഥാനാർഥിയായിരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന നിലപാടാണ് അമ്മിണിക്ക്. ട്വന്റി ട്വന്റി സ്ഥാനാര്‍ഥി പി.ഡി. ശ്രീഷയും എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജു രാജീവുമാണു മറ്റു സ്ഥാനാർഥികൾ. കിഴക്കമ്പലത്തെ നിലവിലെ ഭരണകക്ഷിയായ ട്വന്റി ട്വന്റിക്കു…
Read Moreമയക്കുമരുന്നുമായി ദമ്പതികളും ഗവ. ജീവനക്കാരനും അറസ്റ്റിൽ! മൂന്നാറിൽ നഴ്സായിരുന്ന പ്രണവ് തന്നേക്കാൾ പ്രായം കൂടിയ സഹപ്രവർത്തക കസ്തൂരി മണിയെ വിവാഹം കഴിക്കുകയായിരുന്നു…
ആലുവ: മയക്കുമരുന്നു കൈമാറാൻ ആലുവ മണപ്പുറത്തെത്തിയ സർക്കാർ ജീവനക്കാരനെയും ദമ്പതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പിൽ പ്രണവ് പൈലി (23), ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐടിഐ ഹിൽവ്യു നഗറിൽ താമസിക്കുന്ന കസ്തൂരി മണി (27), സർക്കാർ ജീവനക്കാരനായ ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് മാർവിൻ ജോസഫ് (23) എന്നിവരാണ് പിടിയിലായത്. മാർവിൻ ജോസഫ് തൃശൂർ പൂങ്കുന്നത്ത് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസിലെ ക്ളർക്കാണ്. 2015ൽ ദേശീയ ഗെയിംസിൽ ജൂഡോയിൽ വെങ്കല മെഡൽ ലഭിച്ച മാർവിനു സ്പോർട്ട്സ് ക്വാട്ടയിലാണ് ജോലി ലഭിച്ചത്. മൂന്നാറിൽ നഴ്സായിരുന്ന പ്രണവ് തന്നേക്കാൾ പ്രായം കൂടിയ സഹപ്രവർത്തക കസ്തൂരി മണിയെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ആമ്പല്ലൂരിലെ എറണാകുളം സ്വദേശി ജോർജ് എന്നയാളുടെ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായി. നെടുങ്കണ്ടം വിവിഎച്ച്എസ് സ്കൂൾ കാലം മുതൽ പ്രണവ് പൈലിയുമായി മാർവിനു പരിചയമുണ്ട്. ഇന്നലെ…
Read Moreബോർഡുകളിൽ പാരന്പര്യം മുതൽ മോദി വരെ! വോട്ടുകൾ പെട്ടിയിലാക്കാൻ തന്ത്രപരമായ ബോർഡുകളുമായി സ്ഥാനാർഥികളുടെ വ്യത്യസ്ഥ പ്രചരണം
വൈപ്പിൻ: രാഷ്ട്രീയ പാരന്പര്യവും പാർട്ടിയിലെ ഉന്നത ബന്ധങ്ങളുമൊക്കെ വോട്ടർമാരെ ബോധ്യപ്പെടുത്തി വോട്ടുകൾ പെട്ടിയിലാക്കാൻ തന്ത്രപരമായ ബോർഡുകളുമായി സ്ഥാനാർഥികളുടെ വ്യത്യസ്ഥ പ്രചരണം. എളങ്കുന്നപ്പുഴ ഒന്‍പതാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയായ വി.കെ. സന്പത്തും പളളിപ്പുറം പഞ്ചായത്തിലെ ഏഴാം വാർഡിൽ എൻഡിഎ സ്ഥാനാർഥി മണിയപ്പൻ കണ്ണങ്ങനാട്ടുമാണ് ബോർഡുകളിൽ തന്ത്രങ്ങൾ കാണിച്ച് മത്സരം കൊഴുപ്പിക്കുന്നത്. പ്രചരണ ബോർഡിൽ പിതാവായ മുൻപഞ്ചായത്ത് പ്രസിഡന്റ് പരേതനായ വി.കെ. കൃഷ്ണന്റെ ചിത്രം കൂടി ആലേഖനം ചെയ്താണ് സന്പത്തിന്റെ വോട്ട് പിടുത്തം. മുൻ വിദേശ കാര്യമന്ത്രി പരേതയായ സുഷമാ സ്വരാജിൽ നിന്നും അനുഗ്രഹം വാങ്ങുന്ന പോസ്റ്ററുകളുമായാണ് മണിയപ്പന്റെ പ്രചരണം. തന്റെ രാഷ്ട്രീയ പാരന്പര്യം വോട്ടർമാരെ അറിയിക്കുകയും നീണ്ടകാലം പൊതുപ്രവർത്തകനായിരിക്കെ പിതാവിനുണ്ടായിരുന്ന ജനസമ്മതിയും സൗഹൃദങ്ങളും വോട്ടാക്കി മാറ്റുകയാണ് സന്പത്തിന്റെ ലക്ഷ്യം. പിതാവിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ 22-ാം വാർഡിൽ വിജയിച്ചാണ് സന്പത്ത് പഞ്ചായത്തംഗമായത്. ഇക്കുറി വാർഡ് വനിതാ സംവരണമായതിനാൽ ഒന്‍പതാം…
Read Moreതൃപ്പൂണിത്തുറയിൽ പാർട്ടി സ്ഥാനാർഥികൾക്ക് സ്വന്തം ചിഹ്നം വേണ്ടാ! ഇവിടെയുള്ള മതിലുകൾ ഓട്ടോറിക്ഷകളാൽ നിറയുന്നു…
തൃപ്പൂണിത്തുറ: നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ നേരിട്ട് സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത് 13 വാർഡുകളിൽ മാത്രം. ബിജെപിയും ഘടകകക്ഷിയായ ബിഡിജെഎസും ചേർന്ന് താമര, മോതിരം ചിഹ്നങ്ങളിലായി 49 വാർഡുകളിലും മത്സരിക്കുമ്പോൾ ഇടത് വലത് മുന്നണികൾ സ്വതന്ത്രന്മാരെ കൂടുതലായി മത്സരിപ്പിക്കുകയാണ്. ഇടതു സ്വതന്ത്രന്മാർ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് ഓട്ടോറിക്ഷ ചിഹ്നത്തിലും കാർ ചിഹ്നത്തിലുമാണ്. അനുവദിച്ച 13 ഓട്ടോറിക്ഷ ചിഹ്നങ്ങളിൽ 12 എണ്ണവും എൽഡിഎഫ് സ്വതന്ത്രരുടേതാണ്. ഇതിൽ 42, 43, 44, 45 വാർഡുകൾ വനിതാ സംവരണമാണ്. ഈ നാല് വാർഡിലും ഇടത് സ്വതന്ത്രർ ഓട്ടോറിക്ഷയിൽ മത്സരിക്കുന്നു. ഇവിടെയുള്ള മതിലുകൾ ഓട്ടോറിക്ഷകളാൽ നിറയുകയാണ്. കാർ ചിഹ്നവും കൂടുതൽ എടുത്തിരിക്കുന്നത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികളാണ്. ശംഖ് ചിഹ്നത്തിന് 12 ഉടമകൾ ഉണ്ട്. ശംഖ് ചിഹ്നം കൂടുതലും യുഡിഎഫ് സ്വതന്ത്രരും മറ്റ് സ്വതന്ത്രന്മാരുമാണ് എടുത്തിരിക്കുന്നത്. മുന്നണികൾക്ക് ഭീഷണിയുയർത്തി 27, 28, വാർഡിൽ…
Read Moreഭൂതത്താൻകെട്ടിലേക്ക് സന്ദർശകരെത്തുന്നുണ്ട്, പക്ഷേ…
കോതമംഗലം: കോവിഡ് ലോക്ക്ഡൗണിന് ശേഷം ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ വീണ്ടും സന്ദർശകർ എത്തി തുടങ്ങിയെങ്കിലും പരിസര ശുചീകരണത്തിനോ പാതയോരത്തെ കാട് വെട്ടുന്നതിനോ അധിക്യതർ തയാറായിട്ടില്ല. ശനി, ഞായർ ഉൾപ്പെടെ പൊതു അവധി ദിവസങ്ങളിൽ പ്രാദേശിക ടൂറിസ്റ്റുകൾ ഉൾപ്പെടെ ഇവിടേക്കെത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുബങ്ങളായാണ് ഏറെപേരും എത്തുന്നത്. ഡാമിനും പുതിയ പാലത്തിനും സമീപത്താണ് ആളുകൾ കൂടുതലായി സമയം ചെലവഴിക്കുന്നത്. എന്നാൽ ഈ ഭാഗത്ത് തീർത്തും മോശമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എവിടെ നോക്കിയാലും മാലിന്യങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികളുൾപ്പടെ ധാരാളം മദ്യകുപ്പികൾവരെ ഇക്കൂട്ടത്തിലൂണ്ട്. സന്ദർശകർക്കായുള്ള ഗ്യാലറിയുടെ അവസ്ഥയും മോശമാണ്. പുഴയുടെ തീരത്തെ മണൽപ്പരപ്പിലും സന്ദർശകർ സമയം ചെലവഴിക്കുന്നുണ്ട്. ഇവിടേക്ക് ഇറങ്ങാൻ ഏറെ പ്രയാസമാണ്. വെള്ളക്കെട്ടുമുണ്ട്.പലഭാഗങ്ങളും കാട്മൂടിയ നിലയിലാണ്. നടപ്പാതകളിലേക്കും പ്രധാന റോഡുകളിലേക്കും കാട് വളർന്നു കിടക്കുകയാണ്. കുറ്റിക്കാടുകളിൽ ഇഴജന്തുക്കൾവരെയുണ്ടാകാം. പെരിയാർവാലിയുടെ അധീനതയിലുള്ളതാണ് ടൂറിസ്റ്റ് കേന്ദ്രത്തിലെ ഏറിയഭാഗവും.ശുചീകരണവും കാടുവെട്ടലുമെല്ലാം നടത്താൻ പെരിയാർവാലി…
Read Moreട്വന്റി 20 എന്നത് എറണാകുളം ജില്ലക്കാര്‍ക്കു ക്രിക്കറ്റ് കളി മാത്രമല്ല! ചെല്ലാനത്ത് ട്വന്റി 20 തിരയിളക്കം…
സിജോ പൈനാടത്ത് കൊച്ചി: ട്വന്റി 20 എന്നത് എറണാകുളം ജില്ലക്കാര്‍ക്കു ക്രിക്കറ്റ് കളി മാത്രമല്ല. രാഷ്ട്രീയത്തിനപ്പുറത്തു പ്രാദേശിക വിഷയങ്ങള്‍ ജനകീയ സ്വഭാവത്തോടെ ആവിഷ്കരിക്കാനുള്ള പൊതുവേദിയെ കിഴക്കമ്പലത്തുകാര്‍ വിളിച്ച പേരാണിത്. 2015ല്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ തുടങ്ങി, വിജയം കണ്ട മുന്നേറ്റത്തിന്റെ ശൈലി, അതേ പേരില്‍ ഇക്കുറി പശ്ചിമകൊച്ചിയിലെ തീരദേശ പഞ്ചായത്തായ ചെല്ലാനത്താണു പരീക്ഷിക്കപ്പെടുന്നത്. നിരന്തരമായ കടല്‍ക്ഷോഭവും തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തികളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുമ്പോള്‍, ഇതേ വിഷയങ്ങള്‍ക്കു ശാശ്വതപരിഹാരം തേടി രൂപീകരിക്കപ്പെട്ട രാഷ്ട്രീയേതര ജനകീയ കൂട്ടായ്മയായ ചെല്ലാനം ട്വന്റി 20 ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. പേരില്‍ സാമ്യമുണ്ടെങ്കിലും കിഴക്കമ്പലത്തെ ട്വന്റി 20 യുമായി ചെല്ലാനം ട്വന്റി 20 ക്കു ബന്ധമൊന്നുമില്ല. കാലങ്ങളായി കടലും കടലോരവും തീരവാസികളും നേരിടുന്ന വിവിധ വിഷയങ്ങളാണു ചെല്ലാനം ട്വന്റി 20യുടെ രൂപീകരണത്തിനും തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരത്തിനും ആധാരം. ഒരു വാട്സ് ആപ് ഗ്രൂപ്പിലൂടെ ആരംഭിച്ച കൂട്ടായ്മ,…
Read Moreകോവിഡ് പ്രതിസന്ധിക്കിടയിലും നന്മയുടെ ഊണ് വിളമ്പി കലൂരിലെ നാസറിന്റെ ഹോട്ടല്‍
കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും നന്മയുടെ ഊണ് വിളമ്പി കലൂരിലെ നാസറിന്റെ ഹോട്ടല്‍. സുഹൃത്തായ സുഹൈലിന്റെ സഹായത്തോടെ ദിവസേന പത്ത് പേര്‍ക്കു സൗജന്യ ഊണു നല്‍കുകയാണ് നാസര്‍. കഴിഞ്ഞ ഒരുമാസത്തോളമായി ആരംഭിച്ച ഈ സംരംഭത്തിന് പിന്തുണ അറിയിച്ചും ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിന് സന്നദ്ധത അറിയിച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ടെന്ന് നാസര്‍ പറയുന്നു. കലൂര്‍ അശോക റോഡില്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിന് സമീപത്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള നാസറിന്റെ കട. കോവിഡ് പ്രതിസന്ധി സര്‍വമേഖലയെയും സാമ്പത്തികമായി ബന്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരുനേരത്തെ ആഹാരം സൗജന്യമായി പത്തു പേര്‍ക്കു നല്കുന്നതിനു സാമ്പത്തികമായ നാസറിനെ സഹായിച്ചത് സുഹൃത്തായ സുഹൈലാണ്. സഹായ മനസ്കരുടെയും മറ്റു ആളുകളില്‍നിന്നും എത്തുന്ന പണം സുഹൈല്‍ നാസറിനെ ഏല്‍പ്പിക്കും. പ്രതിദിനം പത്തു പേര്‍ക്ക് ഈ പണം ഉപയോഗിച്ച് ഉച്ചയൂണ് നല്കുകയാണു പതിവ്. ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ നാസറും കുടുംബാംഗങ്ങളും ചേര്‍ന്ന്.…
Read Moreകോവിഡ് പ്രതിസന്ധിക്കിടയിലും കലൂരിലെ നാസർ വിളമ്പുന്നു നന്മയുടെ ഊണ്
കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും നന്മയുടെ ഊണ് വിളമ്പി കലൂരിലെ നാസറിന്റെ ഹോട്ടല്‍. സുഹൃത്തായ സുഹൈലിന്റെ സഹായത്തോടെ ദിവസേന പത്ത് പേര്‍ക്കു സൗജന്യ ഊണു നല്‍കുകയാണ് നാസര്‍. കഴിഞ്ഞ ഒരുമാസത്തോളമായി ആരംഭിച്ച ഈ സംരംഭത്തിന് പിന്തുണ അറിയിച്ചും ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിന് സന്നദ്ധത അറിയിച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ടെന്ന് നാസര്‍ പറയുന്നു. കലൂര്‍ അശോക റോഡില്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിന് സമീപത്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള നാസറിന്റെ കട. കോവിഡ് പ്രതിസന്ധി സര്‍വമേഖലയെയും സാമ്പത്തികമായി ബന്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരുനേരത്തെ ആഹാരം സൗജന്യമായി പത്തു പേര്‍ക്കു നല്കുന്നതിനു സാമ്പത്തികമായ നാസറിനെ സഹായിച്ചത് സുഹൃത്തായ സുഹൈലാണ്. സഹായ മനസ്കരുടെയും മറ്റു ആളുകളില്‍നിന്നും എത്തുന്ന പണം സുഹൈല്‍ നാസറിനെ ഏല്‍പ്പിക്കും. പ്രതിദിനം പത്തു പേര്‍ക്ക് ഈ പണം ഉപയോഗിച്ച് ഉച്ചയൂണ് നല്കുകയാണു പതിവ്. ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ നാസറും കുടുംബാംഗങ്ങളും ചേര്‍ന്ന്.…
Read More