സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് 27ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ 27ന് ഹാജരാകാൻ നിർദേശം. ഡിസംബര്‍ രണ്ടിനുള്ളില്‍ ഹാജരാകണമെന്നാണ് അറിയിച്ചാണ് നോട്ടീസ് നൽകിയിരുന്നതെങ്കിലും 27ന് ഹാജരാകണമെന്ന് നിർദേശം നൽകിയതായി ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു . കഴിഞ്ഞ ആറിനു ഹാജരാകാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രനു കോവിഡ് ബാധിച്ചതു മൂലം ഇതു നടന്നില്ല. രോഗമുക്തനായതോടെയാണു വീണ്ടും നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം പല ഇടപാടുകളിലും രവീന്ദ്രന് പങ്കാളിയാണെന്ന് ഇഡിക്കു വിവരം കിട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പല പ്രധാന തീരുമാനങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിരുന്ന വൃക്തി കൂടിയായിരുന്നു രവീന്ദ്രന്. ശിവശങ്കറിനെ കാണാനായി സെക്രട്ടേറിയറ്റിലെത്തിയ പല അവസരത്തിലും താന്‍ രവീന്ദ്രനെയും കണ്ടിരുന്നെന്നും യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ആഘോഷ പാര്‍ട്ടികളില്‍ അദേഹം പങ്കെടുത്തതായും സ്വര്‍ണക്കടത്തുകേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്.…
Read MoreCategory: Kochi
പോലീസ് ആക്ട് ഭേദഗതി പരിഷ്കരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: വിവാദമായ പോലീസ് ആക്ട് ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഭേദഗതി ഉടൻ നടപ്പാക്കില്ലെന്നും ഇതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ വ്യക്തമാക്കി. ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ഇക്കാര്യം സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, ഭേദഗതിയിൽ നടപടി സ്വീകരിക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും നിർദേശം നൽകി. പരാതി ലഭിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കരുതെന്ന് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഡിജിപി വ്യക്തമാക്കിയത്. പരാതി ലഭിച്ചാൽ പോലീസ് ആസ്ഥാനത്തെ നിയമസെല്ലുമായി ബന്ധപ്പെടണം. നിയമസെല്ലിന്റെ നിർദേശം അനുസരിച്ചു മാത്രമേ തുടർ നടപടി സ്വീകരിക്കാൻ പാടുള്ളുവെന്നും സർക്കുലറിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പടെയുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
Read Moreസ്വർണക്കടത്ത് നടത്തിയത് ശിവശങ്കറിന്റെ ഒത്താശയോടെയെന്ന് സ്വപ്നയുടെ മൊഴി
കൊച്ചി: എം. ശിവശങ്കറിന്റെ ഒത്താശയോടും അറിവോടും കൂടിയാണ് സ്വർണക്കടത്ത് നടത്തിയതെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായി പറയുന്നത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റംസ് അപേക്ഷ നല്‍കിയിട്ടുള്ളത്. ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ് അപേക്ഷയില്‍ വ്യക്തമാക്കി. ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കേസ് പരിഗണിക്കുക.
Read Moreമെഡിക്കല്‍ റിപ്പോര്‍ട്ടും ജാമ്യാപേക്ഷയും കോടതിയില്‍; ഇബ്രാഹിംകുഞ്ഞിന് ഇന്നു നിര്‍ണായകം
സ്വന്തം ലേഖകന്‍ കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കും. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി തീരുമാനം എടുക്കുക. നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ അറസ്റ്റിലായ 13-ാം പ്രതി പാലം രൂപകല്പന ചെയ്ത ബി.വി നാഗേഷിന്റെ ജാമ്യാപേക്ഷയും ഇന്നു കോടതിയുടെ പരിഗണനയ്ക്കു വരും. ഇതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തയാറാക്കി നല്കിയ റിപ്പോര്‍ട്ട് ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് കൈമാറും. ഇതു പരിഗണിച്ച ശേഷമായിരിക്കും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക.…
Read Moreനയതന്ത്ര സ്വർണക്കടത്ത്; കാക്കനാട് ജില്ലാ ജയിലിൽ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസ് എത്തുന്നു
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. നിലവിൽ ഇഡിയുടെ കേസിൽ കാക്കനാട് ജില്ലാ ജയിലിൽ കഴിയുകയാണ് ശിവശങ്കർ. ഇവിടെ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുക. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിൽ നൽകും. തിങ്കളാഴ്ചയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയത്. അതേസമയം, വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിത്തിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. ഇരുവരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
Read Moreആലുവ നഗരമധ്യത്തിലെ കടകളിൽ അഗ്നിബാധ; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; ലക്ഷങ്ങളുടെ നാശനഷ്ടം
ആലുവ: നഗരമധ്യത്തിൽ ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ. സബ് ജയിൽ റോഡിൽ ലൂർദ് സെന്ററിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഹാർഡ്വെയർ കടയിലേക്കുമാണ് തീ പടർന്നത്. വാട്ടർ ടാങ്കുകൾ, പൈപ്പുകൾ, തുണിത്തരങ്ങൾ എന്നിവ കത്തി നശിച്ചു. അമ്പാടി ടെക്സ്റ്റൈൽസിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നെതെന്ന് കരുതുന്നു. പുലർച്ചെ 3.30ഓടെ എത്തിയ പാൽ വില്പനക്കാരനാണ് സംഭവം ആദ്യം കണ്ടത്. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് ആലുവ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കടയുടമകൾ പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാസമയം തീയണച്ചതുകൊണ്ട് നഗരത്തിൽ ഒഴിവായത് വൻ ദുരന്തമാണ്. ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസ്വര്‍ണക്കടത്ത് കേസ്; സി.എം. രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കും
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇന്നു നോട്ടീസ് അയച്ചേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. അഞ്ചുദിവസത്തെ സമയം കൊടുത്താണ് സാധാരണനിലയില്‍ നോട്ടീസ് അയയ്ക്കുന്നത്. ഡിസംബര്‍ രണ്ടിനുള്ളില്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. നേരത്തെ രവീന്ദ്രനെ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ് ബാധയെത്തുടര്‍ന്ന് ഹാജരാകാനായില്ല.സ്വര്‍ണക്കള്ളക്കടത്തില്‍ ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. പ്രധാനമായും ഇഡി അന്വേഷിക്കുന്നതു കരാറുമായി ബന്ധപ്പെട്ട കേസാണ്. കരാറിന്റെ കാര്യം ആരാണ് നോക്കുന്നത്. എങ്ങനെയാണ് ഒരു പ്രത്യേക കമ്പനിക്കുമാത്രം കരാര്‍ ലഭിക്കുന്നത്. 32 ഓളം ലൈഫ് മിഷന് കരാറുകളില്‍ 26 എണ്ണം ലഭിച്ചിരിക്കുന്നതു യൂണിടാക് കമ്പനിക്കും ഹൈദരാബാദിലെ മറ്റൊരു…
Read Moreഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധന; ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതായാണ് സൂചന
കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ഡിഎംഒ മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്കു കൈമാറും. നാളെ ഇത് പരിഗണിച്ച ശേഷമായിരിക്കും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക. ഇബ്രാഹിംകുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതായാണ് സൂചന. കഴിഞ്ഞദിവസം എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Read Moreവനിതാ സൃഹൃത്തുക്കള്‍ നിരവധി! നാടിന്റെ മുഖം മിനുക്കാന്‍ ബ്യൂട്ടീഷ്യന്മാരുടെ പോരാട്ടം; പ്രചാരണത്തില്‍ മുന്നേറുന്നത് സൗഹൃദത്തിനും തൊഴിലിനും കോട്ടം തട്ടാതെ…
സ്വന്തം ലേഖകൻ വൈപ്പിന്‍: മറ്റുള്ളവരുടെ മുടിയും മുഖവും മിനുക്കി പേരെടുത്ത അയല്‍വാസികളായ വനിതാ ബ്യൂട്ടീഷ്യന്മാര് നാടിനു മോടി കൂട്ടാന്‍ പരസ്പരം മത്സരിക്കുന്നു. വൈപ്പിന്‍ എടവനക്കാട് പഞ്ചായത്തിലെ 13 -ാം വാര്‍ഡിലാണു ബ്യൂട്ടീഷ്യന്മാരുടെ തെരഞ്ഞെടുപ്പു പോരാട്ടം. വനിതാ സംവരണ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കൊച്ചുത്രേസ്യ നിഷില്‍ (ഡിന്ന) മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എതിര്‍പക്ഷത്തുള്ളത് സുഹൃത്തു കൂടിയായ സിമി ലൗതാഷ്. ഡിന്ന എടവനക്കാട് പഴങ്ങാട് സിന്‍ഡ്രല്ല എന്ന പേരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു. സിമി വീട്ടില്‍തന്നെയാണു ബ്യൂട്ടീഷ്യന് ജോലികള്‍ നിര്‍വഹിക്കുന്നത്. വലിയ വിവാഹ ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ചു ജോലി ചെയ്യാറുമുണ്ട്. ബ്യൂട്ടീഷ്യന്മാരായതിനാല് ഇരുവര്‍ക്കും വനിതാ സൃഹൃത്തുക്കള്‍ നിരവധിയാണ്. ഇതെല്ലാം വോട്ടുകളാക്കി പെട്ടിയിലാക്കാനാണ് ഇരുവരുടെയും തീവ്രശ്രമം. യുഡിഎഫിന്റെ പ്രസ്റ്റീജ് വാര്‍ഡായി അറിയപ്പെടുന്ന സീറ്റ്, കഴിഞ്ഞ തവണ അട്ടിമറിയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതു തിരിച്ചു പിടിക്കാനുള്ള ദൗത്യമാണു ഡിന്നയ്ക്കുള്ളത്. പിടിച്ചെടുത്തതു വിട്ടുകൊടുക്കില്ലെന്ന വാശിയോടെ…
Read Moreഓൺലൈൻ കാർ കച്ചവടം : യുവാവിന്റെ 32,000 രൂപ തട്ടിയെടുത്തു; തട്ടിപ്പിന് ഉപയോഗിച്ച ഫോണും ബാങ്ക് അക്കൗണ്ടും ഉത്തരേന്ത്യയിലുള്ളത്
പറവൂർ: ഓൺലൈൻ സൈറ്റിലൂടെ കാർ വാങ്ങാൻ ശ്രമിച്ച യുവാവിനെ കബളിപ്പിച്ച് 32,000 രൂപ തട്ടിയെടുത്തതായി പരാതി. പറവൂർ പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് ഇതു സംബന്ധച്ച് പറവൂർ പോലീസിൽ പരാതി നൽകിയത്. പ്രമുഖ ഓൺലൈൻ സൈറ്റിൽ കണ്ട മാരുതി സിഫ്റ്റ് കാർ വാങ്ങുന്നതിനായാണ് ഇയാൾ ഫോണിലൂടെ ബന്ധപ്പെട്ടത്. കാറിന്റെ ഉടമയെന്ന് പരിചയപ്പെടുത്തിയ ആൾ അമിത്കുമാർ എന്ന പേരിൽ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. എബിക്ക് ഹിന്ദി വശമല്ലാത്തതിനാൽ സമീപവാസിയുടെ സഹായത്തോടെയായിരുന്നു ആശയവിനിമയം. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി കാന്റീനിലെ ജീവനക്കാരാനാണെന്ന് പറഞ്ഞ ഇയാൾ വിശ്വസിപ്പിക്കാനായി ആർമി തിരിച്ചറിയൽ കാർഡ്, ആധാർ, ലൈസൻസ് എന്നിവയും അയച്ചു കൊടുത്തു. വീഡിയോ കോളിൽ സംസാരിച്ചെങ്കിലും മുഖം പ്രദർശിപ്പിച്ചില്ല. ക്യാമ്പിൽ ഇതിനെല്ലാം നിയന്ത്രണമുണ്ടെന്നായിരുന്നു മറുപടി. വാഹനം വാങ്ങാനായി തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോൾ കോവിഡ് മൂലം ഇവിടെ ആരെയും കയറ്റുന്നില്ലെന്നും മറുപടി നൽകി. വാഹനം ആർമിയുടെ പാഴ്സൺ വാഹനത്തിൽ…
Read More