ആലുവ: മൂന്നു വയസുകാരന്റെ ദുരൂഹ മരണത്തെ തുടർന്ന് മാതാവ് നടത്തി വരുന്ന നിരാഹാര സമരമടക്കം ഇന്ന് നാലാം ദിവസത്തിലേക്ക്. നാണയം വിഴുങ്ങിയ നിലയിൽ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്നാരോപിച്ചുകൊണ്ടാണ് അമ്മയും ബന്ധുക്കളും സമരം നടത്തി വരുന്നത്. ആലുവ ജില്ലാ ആശുപത്രി പരിസരത്ത് നടത്തി വരുന്ന സമരം അധികാരികൾക്ക് തലവേദനയായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടിനായിരുന്നു സമരത്തിനിടയായ സംഭവം നടന്നത്. ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും ചികിത്സക്കായി എത്തിച്ചിരുന്നു. അവിടെ നിന്നെല്ലാം നിസാരമെന്ന് പറഞ്ഞ് വിട്ട കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശിനി നന്ദിനിയുടെ ഏകമകനാണ് മരണപ്പെട്ട പൃഥ്വിരാജ്. സംഭവം വിവാദമായതിനെ തുടർന്ന് പോലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്യുകയും ആന്തരികാവയവങ്ങൾ കെമിക്കൽ ലാബിലയച്ചു പരിശോധികുകയും…
Read MoreCategory: Kochi
മുനന്പം ഹാർബറിലെ തരകനു കോവിഡ്! ഫിഷറീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ ക്വാറന്റൈനിൽ
ചെറായി: മുനന്പം മാതൃകാ ഹാർബറിലെ 58 കാരനായ തരകനു കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല. ഇതേ തുടർന്ന് ഇയാളുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും ക്വാറന്റൈനിൽ പോകണമെന്ന് മുനന്പം മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഹാർബർ മൂന്ന് ദിവസത്തിനുള്ളിൽ അടച്ച് പൂട്ടിയേക്കുമെന്നാണ് സൂചന. കടലിൽ കിടക്കുന്ന ബോട്ടുകൾ അടുത്ത് മത്സ്യവില്പന നടത്തുന്നതിനു വേണ്ടിയാണ് മൂന്നു ദിവസം സാവകാശം നൽകുന്നത്. ഓണമായിരുന്നതിനാൽ രണ്ട് ദിവസമായി കടലിൽ പോകാതെ കിടക്കുന്ന ഫൈബർ വള്ളങ്ങളെ ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ അനുവദിച്ചില്ല. ഇതിലെ തൊഴിലാളികളായ പൂന്തുറ, കൊല്ലം, തുടങ്ങിയ മേഖലയിലുള്ളവരെ കൂട്ടത്തോടെ ക്വാറന്റൈനിൽ താമസിപ്പിക്കാനാണ് നീക്കം. ഫൈബർ വള്ളങ്ങളുടെ തരകനായിരുന്നതിനാൽ ഇവരുമായിട്ടായിരുന്നു ഇയാൾക്ക് കൂടുതൽ സന്പർക്കം. ഈ സാഹചര്യത്തിൽ ഇവരിൽ നിന്നായിരിക്കും രോഗം പകർന്നതെന്നാണ് നിഗമനം. മുനന്പം ഹാർബർ തുറന്നപ്പോൾ നേരത്തെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന പൂന്തുറ, കൊല്ലം മേഖലയിൽ നിന്നും നിരവധി മത്സ്യതൊഴിലാളികളും…
Read Moreപിതാവിന്റെ ജീവിതാഭിലാഷം നിറവേറ്റി പെൺമക്കൾ!
ബോബൻ ബി കിഴക്കേത്തറ കളമശേരി: സ്വന്തം ഗാനരചനകൾ അനശ്വരമാകണമെന്ന പിതാവിന്റെ ജീവിതാഭിലാഷം 82-ാം വയസിൽ നിറവേറ്റി പെൺമക്കൾ. ഇടപ്പള്ളി ഉണ്ണിച്ചിറ സ്വദേശിയായ എം.കെ. രവിയുടെ പെൺമക്കളായ ജിജി കിഷോർ, രജി ഷിബു എന്നിവരാണ് പിതാവിന്റെ മൂന്ന് വ്യത്യസ്ത ഗാന രചനകൾക്ക് സംഗീത സംവിധാനം ചെയ്യിച്ച് ഓണക്കാലത്തെ പിറന്നാളാഘോഷം അതി ഗംഭീരമാക്കിയത്. ആഘോഷത്തിനിടയ്ക്ക് റെക്കോർഡ് ചെയ്ത ഗാനങ്ങൾ സ്പീക്കറിലൂടെ ഒന്നൊന്നായി ഒഴുകിയെത്തിയപ്പോൾ അശ്രുബിന്ദുക്കൾ പൊഴിച്ചാണ് മക്കളെ രവി നന്ദിയറിയിച്ചത്. കെഎസ്ആർടിസി ഡ്രൈവറായി സേവനം അനുഷ്ഠിച്ചിരുന്ന രവിക്ക് നന്നേ ചെറുപ്പത്തിലേ എഴുതുന്ന ശീലം ഉണ്ടായിരുന്നു. ഒരിക്കൽ ഓല വീട് കത്തിയമർന്നപ്പോൾ എല്ലാം ചാരമായി. പിന്നീടാണ് ഉണ്ണിച്ചിറയിൽനിന്ന് പാലാരിവട്ടം തമ്മനത്ത് താമസം ആരംഭിച്ചത്. 2015 ൽ പക്ഷാഘാതം വന്നശേഷം രോഗശയ്യയിലായി. മനസും ശരീരവും സജീവമാക്കാനാണ് രവി വീണ്ടും എഴുത്തു തുടങ്ങിയത്. മരണത്തെക്കുറിച്ചുള്ള കവിതകൾ ആദ്യഘട്ടത്തിൽ എഴുതിയപ്പോൾ കേട്ടെഴുതിക്കൊടുക്കുന്ന മക്കൾ തന്നെയാണ് പ്രകൃതിയും…
Read Moreകോവിഡിന്റെ ലോക്കിൽ മേളമില്ല; ചെണ്ടമാറ്റി ഞണ്ടുമായി വിൽസണ്‍ റോഡരികിൽ
ഹരുണി സുരേഷ് വൈപ്പിൻ: കോവിഡിന്റെ പിടിയിൽ ഉത്സവങ്ങൾക്കും മറ്റ് ഉദ്ഘാടന പരിപാടികൾക്കുമൊക്കെ ലോക്ക് വീണപ്പോൾ ഉപജീവനത്തിനായി മേളക്കാരൻ വിൽസൻ ചെണ്ടയും മേളവും മാറ്റിവെച്ച് ഞണ്ട് കച്ചവടം തുടങ്ങി. ഭാര്യ കാഞ്ചനയും മത്സ്യകച്ചവടം ചെയ്യുന്നുണ്ട്. എങ്കിലും ഞണ്ടാണ് ഇവരുടെ പ്രിയ ഉൽപ്പന്നം. ചെറായി പാടത്ത് വഴിയരുകിൽ ഞണ്ടും കരിമീനും കറൂപ്പും ചെമ്മീനുമൊക്കെ വിറ്റ് പട്ടിണിയില്ലാതെ ജീവിക്കുകയാണ്. പാടത്തിനു തൊട്ട് തെക്കുമാറി ചെറായി കല്ലുചിറയിലാണ് താമസം. ഭാര്യ കാഞ്ചന നേരത്തെ ഏലൂർ ഭാഗത്ത് മത്സ്യകച്ചവടം നടത്തിയിരുന്നതാണ്. വിൽസണ്‍ മേളപ്പരിപാടികൾക്കും പോകും. അങ്ങിനെയാണ് രണ്ട് മക്കളടക്കമുള്ള ചെറിയ കുടുംബം ജീവിച്ചു പോന്നത്. എന്നാൽ ലോക്ക് ഡൗണ്‍ വന്നതോടെ കാഞ്ചനക്ക് ഏലൂരിലെ മത്സ്യകച്ചവടം അവസാനിപ്പിക്കേണ്ടി വന്നു. ഇവരുടെ തട്ടിലെ സ്പെഷ്യൽ ഐറ്റം ഞണ്ടാണ്. നിറയെ കഴന്പുള്ളതും ജീവനുള്ളതുമായ നല്ല ഞണ്ടുകൾ ചെറുതും വലുതും ഇവിടെനിന്ന് ലഭിക്കും. ചെറുതിനു 350 മുതൽ നാനൂറ് രൂപവരെയും,…
Read Moreകുറുമശേരിയിലെ കൊലപാതകം; അന്വേഷണം ഗുണ്ടാസംഘങ്ങളിലേക്ക്
ആലുവ: അറിയപ്പെടുന്ന ഗുണ്ട നേതാവ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച്. കൊലപാതകമടക്കം നിരവധി ഗുണ്ടാകേസുകളിൽ ഉൾപ്പെട്ടിരുന്ന കുറുമശേരി ജയപ്രകാശി (54) നെ വീടിനുള്ളിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുണ്ട്.വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവമെന്നു കരുതുന്നു. ആളനക്കമില്ലാത്ത വീട്ടിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട സമീപവാസികളുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. തലയുടെ പിൻഭാഗം പിളർന്ന് രക്തംവാർന്നൊഴുകി കട്ടലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയിൽ കമ്പി കൊണ്ട് ശക്തമായ അടിയേറ്റ ലക്ഷണമുണ്ടായിരുന്നു.അവിവാഹിതനായ ജയപ്രകാശ് താമസിച്ചിരുന്ന വീട്ടിൽ മദ്യപാനം പതിവായിരുന്നു. പലപ്പോഴും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മദ്യപിക്കാനെത്തിയ സംഘത്തിലെ വിജേഷ്, സൗമേഷ്, അനിൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മറ്റു സംഘങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. യുവാവിനെ കുത്തിക്കൊന്ന കേസിൽ ജയപ്രകാശ് മൂന്ന് വർഷം…
Read Moreസംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. ലിറ്ററിന് പത്ത് പൈസയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 82.29 രൂപയായപ്പോള്‍ ഡീസല്‍ വില 77.75 രൂപയില്‍ തുടരുകയാണ്. ഇന്നലെയും പെട്രോള്‍ വില പത്ത് പൈസ വര്‍ധിച്ചിരുന്നു. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 83.76 രൂപയും ഡീസല്‍ വില 79.13 രൂപയുമാണ്. സ്വര്‍ണവില ഇടിഞ്ഞു കൊച്ചി: ഒരു ദിവസത്തെ കയറ്റത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും ഇടിവാണ് ഇന്നു രാവിലെ ഉണ്ടായിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 4,730 രൂപയും പവന് 37,840 രൂപയുമായി. ദിവസങ്ങള്‍ക്കുശേഷം ഇന്നലെ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധനവാണ് ഇന്നലെയുണ്ടായത്.
Read Moreപീഡനശ്രമക്കേസിൽ പോലീസ് പ്രതിയെ സഹായിക്കുന്നു ;പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി രംഗത്ത്
ആലുവ: പീഡനശ്രമക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി രംഗത്ത്. ഇത് സംബന്ധിച്ച് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പോലീസ് പ്രതിയെ സഹായിക്കുന്നുവെന്നും യുവതിയ്ക്ക് പരാതിയുണ്ട്. ചെങ്ങമനാട് പുതുവാശേരിയിൽ വാടകയ്ക്കു താമസിക്കുന്ന കപ്രശേരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി.2019 ജൂലൈ 13ന് രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടുറോഡിൽ വച്ച് യുവതിയെ കയറിപിടിക്കാൻ ശ്രമിക്കുകയും ഇത് തടയാൻ എത്തിയ ഭർത്താവിനെ ആയുധം ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുത്തുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസിലാണ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നെടുവന്നൂർ സ്വദേശി സനീഷി(40) നെതിരേയായിരുന്നു പരാതി. കേസെടുത്ത നെടുമ്പാശേരി പോലീസിനെതിരേയും യുവതി പരാതിപ്പെട്ടിട്ടുണ്ട്. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും നൽകിയിരുന്നു. എന്നാൽ, കേസ് സംബന്ധമായ രേഖകൾ എസ്പി ആവശ്യപ്പെട്ട പ്രകാരം കൈമാറിയതായി നെടുമ്പാശേരി പോലീസ് അറിയിച്ചു.
Read Moreതീപിടിത്തം അട്ടിമറി തന്നെ; ചീഫ് സെക്രട്ടറി, ചീഫ് സെക്യൂരിറ്റി ഓഫീസർ ആണോയെന്ന് രമേശ് ചെന്നിത്തല
ആലുവ: സെക്രട്ടേറിയേറ്റിലെ തീപിടിത്തം അട്ടിമറി എന്നതിൽ സംശയമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ ഇല്ലാതാക്കാൻ തന്നെയാണ് തീപിടിത്തത്തിലൂടെ ശ്രമിച്ചത്. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കണമെന്നും ഇതിനായി സമ്മർദം ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജനപ്രതിനിധികളെ തടഞ്ഞത് കൊണ്ടാണ് അവിടെ സംഘർഷമുണ്ടായത്. പോലീസ് ആണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്. യുഡിഎഫിന്റെ സമരം പ്രോട്ടോകോൾ മാനിച്ച് കൊണ്ട് തന്നെയായിരുന്നു നടന്നത്. ചീഫ് സെക്രട്ടറി, ചീഫ് സെക്യൂരിറ്റി ഓഫീസർ ആണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
Read Moreആയുധശാലയിലേക്ക് പോയ കരസേനയുടെ വാഹനം കൊച്ചിയിൽ അപകടത്തിൽപ്പെട്ടു
കൊച്ചി: മധ്യപ്രദേശിലെ ജബൽപുരിലെ ആയുധശാലയിലേക്ക് പോയ കരസേനയുടെ വാഹനം കൊച്ചിയിൽ അപകടത്തിൽപ്പെട്ടു. കുണ്ടന്നൂർ പാലത്തിൽവച്ച് വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഇതേതുടർന്ന് ആയുധങ്ങളടങ്ങിയ വാഹനം കൊച്ചി നാവിക ആസ്ഥാനത്തേക്ക് മാറ്റി. കൊച്ചി തുറമുഖത്തെത്തിച്ച ആയുധശേഖരം ജബൽപൂരിലെ സൈനിക ആസ്ഥാനത്തേക്ക് കൊണ്ടുപോകാനായിരുന്നു കരസേനയുടെ നീക്കം. എന്നാൽ കുണ്ടന്നൂർ പാലത്തിൽവച്ച് കരസേനയുടെ ലോറി എതിരെവന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് പോലീസും നാവികസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആയുധങ്ങളടങ്ങിയ ലോറി നാവികസേന ആസ്ഥാനത്തേക്ക് മാറ്റി.
Read Moreഅണ്‍ലോക്ക് നാലാം ഘട്ടം; കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കാന്‍ സജ്ജമെന്ന് കെഎംആര്‍എല്‍ എംഡി
കൊച്ചി: അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുക്കങ്ങളുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയായ തൈക്കൂടം മുതല്‍ പേട്ടവരെയുള്ള ഒന്നാംഘട്ട അവസാന റീച്ചില്‍ ഉടന്‍ സര്‍വീസ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യദിനം മുതല്‍ 20 മിനിറ്റ് ഇടവേളയിലാകും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് സര്‍വീസുകള്‍ ആരംഭിക്കും. ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നു രാത്രി എട്ടിന് അവസാന സര്‍വീസ് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം. യാത്രക്കാരുടെ തിരക്ക് കൂടുകയാണെങ്കില്‍ 20 മിനിറ്റ് ഇടവേള വെട്ടിച്ചുരുക്കി കൂടുതല്‍ സര്‍വീസുകള്‍ ഓടിക്കും. പേട്ടവരെയുള്ള ആവസാന ട്രെക്ച്ചിന്റെ ഉദ്ഘാടനം നടത്തേണ്ടതിനാലാണ് ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാത്തത്. ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ടെന്നും…
Read More