കോവിഡ് 19; ജില്ലയില്‍ രോഗികൾ  5,000 കടന്നു;  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു. ഇന്നലെ 163 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗികളായത് 5,042 പേരാണ്. ഇതില്‍ 3,158 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 33 മരണങ്ങളും ജില്ലയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം പടര്‍ന്നത്. ഇന്നലെ 85 പേര്‍ക്ക് രോഗം ഭേദമായതില്‍ 83 പേര്‍ ജില്ലയില്‍നിന്നുള്ളവരും ഒരാള്‍ ഇതരസംസ്ഥാനത്തുനിന്നും മറ്റൊരാള്‍ വേറെ ജില്ലക്കാരനുമാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 920 പേരെകൂടി ജില്ലയില്‍ നിരീക്ഷണത്തിലാക്കി. വീടുകളില്‍ കഴിഞ്ഞിരുന്ന 1,004 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 16,029 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 13,699 പേര്‍ വീടുകളിലും 151 പേര്‍ കോവിഡ് കെയര്‍ സെന്‍ററുകളിലും 2,179 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്നലെ 176 പേരെ പുതുതായി ആശുപത്രികളിലും…

Read More

ആലുവയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം ;ഡിഎൻഎ ഫലം വൈകും; കൂടുതൽ സൂചനകൾ ലഭിച്ചു

ആലുവ: മാർക്കറ്റിന് സമീപം കെട്ടിടത്തിന്‍റെ ഭൂഗർഭ അറയിൽനിന്നും തലയോട്ടിയടങ്ങിയ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം വൈകും. എന്നാൽ അസ്ഥികൂടത്തിലെ എല്ല് പരിശോധിച്ചതിൽ നിന്നും മരിച്ചത് പോലീസ് സംശയിക്കുന്ന മാറമ്പിള്ളി സ്വദേശി മണിലാൽ തന്നെയാണെന്നതിന് കൂടുതൽ സൂചനകൾ ലഭിച്ചു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതുകാലിന്‍റെ ഒരു വിരൽ മുറിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. എല്ല് പരിശോധിച്ചതിൽ നിന്നും ഇതു വ്യക്തമായതായാണ് സൂചന. എന്നാൽ, അസ്ഥികൂടത്തിന്‍റെ മുഴുവൻ ഭാഗങ്ങളും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. വിവാഹിതനായ മണിലാലിന് ഒരു മകനുണ്ട്. ജോലിക്ക് പോകാൻ മടികാണിച്ചിരുന്നതിനെ ചൊല്ലി വീട്ടുകാരുമായി പിണക്കത്തിലായിരുന്നെന്ന് പറയപ്പെടുന്നു. പുകവലിയോ, മദ്യപാനമോ ഉണ്ടായിരുന്നില്ല. ഏഴിപ്രത്ത് ആറ് സെന്‍റ് സ്ഥലവും വീടുമുണ്ടെങ്കിലും അവിടെ ആരും താമസിക്കുന്നില്ല. നാലുമാസം മുമ്പ് അശോകപുരം മനയ്ക്കപ്പടിയിലെ ബന്ധുവീട്ടിൽ ഇയാൾ ചെന്നിരുന്നു. ഫയർ സ്റ്റേഷനടുത്തുള്ള സവാളക്കടയിൽ ജോലിയുണ്ടെന്നും കടയോട് ചേർന്നുള്ള കെട്ടിടത്തിലാണ് കിടക്കുന്നതെന്നും പറഞ്ഞിരുന്നു. ഇതിനുമുമ്പ് കരിയാട്ടിലെ ഒരു…

Read More

പത്തൊൻപത് ദിവസം,സ്വർണവിലയിൽ 4000 രൂപയുടെ ഇടിവ്

കൊച്ചി: കഴിഞ്ഞ 19 ദിവസത്തിനിടെ സ്വർണവിലയിൽ ഉണ്ടായത് വൻ ഇടിവ്. ഈ കാലയളവിൽ പവന് 4,000 രൂപയുടെയും ഗ്രാമിന് 500 രൂപയുടെയും ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇവിടെനിന്നുമാണു വിലയിടിഞ്ഞ് ഈ നിലവാരത്തിലെത്തിയത്. അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഇടിവാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണം. അതേസമയം സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 38,000 രൂപയും ഗ്രാമിന് 4,750 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണു കുറഞ്ഞത്.

Read More

യുവതിയുടെ കബളിപ്പിച്ച് 2.25 കോടി തട്ടിയ സംഭവം; മൗലവി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ആലുവ: യാത്രാവിലക്കുള്ളയാളെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാമെന്നുപറഞ്ഞ് യുവതിയിൽ നിന്നും 2.25 കോടി രൂപ തട്ടിയ കേസിലെ രണ്ടു പ്രതികളെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങി. പ്രതികളായ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി മുഹമ്മദ് അസ്ലം മൗലവി (50) കാഞ്ഞിരപ്പിള്ളി സ്വദേശി മുഹമ്മദ് ബിജ്‌ലി (54) എന്നിവരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവിന്‍റെ നേതൃത്വത്തിൽ ഇന്നലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുമ്പാവൂർ പാറപ്പുറത്ത് താമസിക്കുന്ന അലിയെന്ന യുവാവ് ഖത്തറിൽ യാത്രാനിരോധനത്തിലാണ്. ഇയാളെ നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം നൽകി ഭാര്യയിൽനിന്നും പലപ്പോഴായി മൗലവിയും കൂട്ടാളിയും കോടികൾ വാങ്ങുകയായിരുന്നുവെന്നാണ് കേസ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെ നാട്ടിലെത്തിക്കുകയോ, പണം തിരികെ നൽകാനോ സംഘം കൂട്ടാക്കാതിരുന്നതിനെ തുടർന്നു യുവതി പെരുമ്പാവൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വിദേശത്ത് ക്രഷർ യൂണിറ്റ് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് വാഴക്കാല സ്വദേശിയിൽനിന്നും മൗലവിയും ഭാര്യ സഹോദരനും ലക്ഷങ്ങൾ കബളിപ്പിച്ചുവെന്ന…

Read More

ദേശീയപാത; കല്ലിടൽ നടപടി പുരോഗമിക്കുന്നു ;നഷ്ടപരിഹാരം വൈകിയാൽ കാത്തിരിപ്പ് പിന്നെയും നീളും

പറവൂർ: ദേശീയ പാതയ്ക്കായി ഏറ്റെടുത്ത 30 മീറ്റർ 45 മീറ്ററായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്ഥലമേറ്റെടുത്ത് കല്ലിടുന്ന നടപടികൾ പുരോഗമിക്കുന്നു. എന്നാൽ അളവ് തുടങ്ങിയപ്പോൾ നൽകിയ ഉറപ്പുപോലെ ഈ മാസം 31-നകം അളവ് പൂർത്തികരിക്കാൻ ഇപ്പോഴത്തെ സ്ഥിതിയിൽ കഴിയില്ലെന്നാണ് കരുതുന്നത്. ബംഗളൂരു ആസ്ഥാനമായ ഫീഡ്ബാക്ക് ഇൻഫ്ര എന്ന കമ്പനിയാണ് ദേശിയ പാത മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെയുള്ള 24 കിലോമീറ്റർ നീളം അലൈൻമെന്‍റും സ്കെച്ചും തയാറാക്കിയത്. ഇവരുടെ സാന്നിധ്യത്തിൽ തന്നെയാണ് കല്ലിടൽ നടക്കുന്നത്. ഓഗസ്റ്റ് 31-നകം കല്ലിടൽ നടപടി പൂർത്തികരിക്കാമെന്നാണ് ഫിഡ് ബാക്ക് ഇൻഫ്ര ഉറപ്പ് നൽകിയിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാധ്യമാകുമെന്ന് ബന്ധപ്പെട്ടവർ തന്നെ കരുതുന്നില്ല. ഏറ്റെടുത്ത 30 മീറ്ററിൽ ചെറുവൃക്ഷങ്ങൾ വളർന്ന് കാടായിരിക്കുകയാണ്. ഇതു മുറിച്ചുനീക്കി സൗകര്യമെരുക്കിയാണ് ആളവും കല്ലിടലും മുന്നേറുന്നതെന്നതാണ് ഇതിനു കാരണം. കല്ലിടൽ സമയബന്ധിതമായി നടന്നില്ലെങ്കിൽ ദേശീയ പാതയ്ക്കായ നാല് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പ്…

Read More

കച്ചേരി മൈതാനം നിർമാണത്തിൽ അപാകത; എംഎൽഎയുടെ വഴിവിട്ട ഇടപെടലും അഴിമതിയും; അന്വേഷണം ആവശ്യപ്പെട്ട് 5,000 കത്തുകൾ

പറവൂർ: പറവൂർ കച്ചേരി മൈതാനം മോഡി പിടിപ്പിച്ചതിലെ അപാകതയും അഴിമതിയും വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐ പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും 5,000 കത്തുകൾ അയക്കുന്നു. ആറുവർഷം മുമ്പ് ടൂറിസം വകുപ്പിൽ നിന്ന് രണ്ടര കോടി രൂപ ചെലവ് ചെയ്താണ് കച്ചേരി മൈതാനം സൗന്ദര്യവൽക്കരണ നിർമ്മാണം നടത്തിയത്. പ്രവർത്തികളുടെ തുടക്കത്തിൽ തന്നെ നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി സിപിഐയും പോഷക സംഘടനകളും നിരന്തര സമരം നടത്തിയിരുന്നു. പണി പൂർത്തിയാക്കി ആറുമാസം തികയുന്നതിന് മുമ്പേ മൈതാനത്ത് വിരിച്ച ടൈലുകൾ പൊട്ടിപൊളിയുകയും മഴക്കാലം ആയതോടെ വഴിയാത്രക്കാർ തെന്നി വീഴുന്നതും ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി. എംഎൽഎയുടെ വഴിവിട്ട ഇടപെടലും അഴിമതിയുമാണ് നിർമാണ പ്രവർത്തനങ്ങളുടെ തകർച്ചക്ക് കാരണമായതെന്നാണ് സിപിഐ ആരോപണമായി ഉന്നയിക്കുന്നത്. ഈ ആക്ഷേപം ഉന്നയിച്ച് ഇന്ന് പാർട്ടി മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ ലോക്കൽ, ബ്രാഞ്ച്…

Read More

ബാധ്യതകൾ ബാക്കിയായി അനിൽ പോയി; സമരത്തിന് പൈനാപ്പിൾ കർഷകർ

വാഴക്കുളം: പൈനാപ്പിൾ കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നുള്ളതിന്‍റെ നേർ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം ജിവനൊടുക്കിയ ആയവന കാലാമ്പൂർ കുഴുമ്പിൽ കെ.കെ. അനിൽ എന്ന യുവാവിന്‍റെ ജീവിതം. പൈനാപ്പിൾ കൃഷിക്കായി വാങ്ങിയ 35 ലക്ഷം ബാങ്കു വായ്പയും അത്രത്തോളം തന്നെയുള്ള ഇതര കടങ്ങളും അനിലിന്‍റെ ബാധ്യതയിൽ ബാക്കിയാകുന്നു. കാർഷിക കടബാധ്യത എഴുതി തള്ളണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്കു നൽകിയതായി ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജയിംസ് തോട്ടുമാരിയ്ക്കൽ പറഞ്ഞു. ഒടുവിൽ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്നു പരിഗണിക്കാനിരിക്കെ അവിചാരിതമായാണ് അനിലിന്‍റെ വിയോഗമുണ്ടായത്. മോറട്ടോറിയം കാലാവധി അവസാനിക്കുന്നതോടെ വീണ്ടും പ്രതിസന്ധിയിലാകുന്ന കർഷകർക്ക് ആശ്വാസമാകുന്ന പുതിയ മോറട്ടോറിയം നിബന്ധനകൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും അസോസിയേഷൻ പ്രസിഡന്‍റ് അറിയിച്ചു. സമാന തലത്തിൽ കർഷകർക്കായുള്ള വിവിധ സംഘടനകളെ ഉൾക്കൊള്ളിച്ച് ഭാവി പദ്ധതികൾ ആവിഷ്കരിക്കും. പ്രാരംഭമായി കാർഷികാഭിമുഖ്യമുള്ള വിവിധ സംഘടനകളുടെ…

Read More

ആലുവയിൽ കാടുകയറി തുരുത്തിലെ റെയിൽവേ നടപ്പാലം; സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ ബുദ്ധിമുട്ടുന്നു

ആലുവ: നഗരത്തിൽനിന്ന് തുരുത്തിലേക്കുള്ള റെയിൽവേ നടപ്പാതയുടെ പ്രവേശനപാത കാട് മൂടിയ നിലയിൽ. ആറടിയോളം വളർന്ന കാട്ടുചെടികൾക്കിടയിൽ റെയിൽവേയുടെ ഇരുമ്പ് ഗർഡറുകളും കൊണ്ടിട്ടതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ കഷ്ടപ്പെട്ടാണ് കടന്ന് പോകുന്നത്. ദിനംപ്രതി നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന പാതയാണ്. ആലുവയിലും എറണാകുളത്തും ജോലിയെടുക്കുന്ന നിരവധി സ്ത്രീകളാണ് നിത്യവും ഈ വഴി സഞ്ചരിക്കുന്നത്. ഇഴജന്തുക്കൾ വിഹരിക്കുന്ന ഇവിടെ തെരുവുവിളക്കുകളില്ലാത്തതിനാൽ കൂരിരുട്ടിലുമാണ്. സന്ധ്യയായാൽ ഇത് വഴി ഒറ്റയ്ക്ക് സഞ്ചരിക്കാൻ പലർക്കും മടിയാണ്. പിടിച്ചുപറിക്കാർക്കും സാമൂഹ്യ വിരുദ്ധർക്കും സ്വൈര്യവിഹാര കേന്ദ്രമായി മാറിയിരിക്കുകയാണിവിടം. നടപ്പാലം തുടങ്ങുന്നതു മുതൽ ടാറിംഗ് റോഡായിരുന്നു ഏതാനും വർഷം മുമ്പുവരെയുണ്ടായിരുന്നത്. അവിടെ റോഡ് പൂർണമായും അടച്ചാണ് റെയിൽവേയുടെ തുരുമ്പിച്ച ഗർഡറുകൾ 12 അടി പൊക്കത്തിൽ അട്ടിയിട്ടിരിക്കുന്നത്. തുരുത്ത് റെയിൽവേ നടപ്പാലത്തിലേയ്ക്കുള്ള റോഡ് കാട് വെട്ടിമാറ്റുന്നതിനും, റോഡിൽ അട്ടിയിട്ട ഗർഡറുകൾ നീക്കി സഞ്ചാരയോഗ്യമാക്കുന്നതിനും വൈദ്യുതി വിളക്കുകൾ തെളിയിക്കുന്നതിനും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന്…

Read More

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം! കുട്ടിക്കു ശ്വാസതടസവും ന്യുമോണിയയും ഉണ്ടായിരുന്നില്ല; പരിശോധനാ റിപ്പോര്‍ട്ടുകള്‍ തള്ളി ബന്ധുക്കള്‍

ആലുവ: കടുങ്ങല്ലൂരിൽ നാണയങ്ങൾ വിഴുങ്ങിയ മൂന്നു വയസുകാരൻ പൃഥ്വിരാജ് മരിച്ച സംഭവത്തിൽ പോലീസ് സർജന്‍റെ റിപ്പോർട്ടുകൾ ഡോക്ടർമാരെ രക്ഷിക്കുന്നതാണെന്ന് കുട്ടിയുടെ മാതാവ് നന്ദിനി ആരോപിച്ചു. ഇതിനെതിരേ ഇന്ന് ആരോഗ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും പരാതിയുടെ പകർപ്പ് ജില്ലാ പോലീസ് മേധാവിക്കും കൈമാറുമെന്നും അവർ പറഞ്ഞു. എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മാർട്ടം റിപ്പോർട്ട്, കാക്കനാട് കെമിക്കൽ ലാബിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് എന്നിവയ്ക്കെതിരെയാണ് ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്. നാണയം വിഴുങ്ങിയതോ മറ്റ് വിഷാംശം ഉള്ളിൽ ചെന്നതോ അല്ല മരണമെന്നാണ് റിപ്പോർട്ടുകളിൽ ഉള്ളത്. തുടർച്ചയായ ശ്വാസംമുട്ടൽ കാരണം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാർ ഉണ്ടായതായും രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് ശ്വാസതടസവും ന്യുമോണിയയും ഉണ്ടെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. നേരത്തെ കുട്ടിക്ക് ശ്വാസതടസം ഉണ്ടായിരുന്നതായുള്ള കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ പറഞ്ഞു.

Read More

ആലുവയിലെ അസ്ഥികൂടം മാറന്പിള്ളി സ്വദേശിയുടേത്? ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചു

ആലുവ: സവാള മൊത്തവ്യാപാര കേന്ദ്രത്തിന്‍റെ ഭൂഗർഭ അറയിൽ കണ്ടെത്തിയ അസ്ഥികൂടം മാറന്പിള്ളി സ്വദേശിയുടേതെന്ന നിഗമനത്തിൽ പോലീസ്. ഇതിനെത്തുടർന്നു ഡിഎൻഎ പരിശോധനക്കായി സംശയമുള്ളയാളുടെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചു. മാറമ്പിള്ളി സ്വദേശി മണിലാൽ (55) എന്നയാളുടെ ബന്ധുക്കളുടെ ഡിഎൻഎയാണ് പോലീസ് ശേഖരിച്ചിട്ടുള്ളത്. അസ്ഥികൂടത്തിന് സമീപത്ത് നിന്നു ലഭിച്ച അപേക്ഷയിൽ പതിച്ചിരുന്ന ഫോട്ടോ ഇയാളുടെതാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴാച്ചയാണ് ആലുവ മാർക്കറ്റിന് സമീപത്തെ പണിതീരാത്ത കെട്ടിടത്തിന്‍റെ ഭൂഗർഭ അറയിൽ നിന്നും തലയോട്ടിയsങ്ങുന്ന അസ്ഥികൂടം കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ പുരുഷന്‍റേ താണെന്ന് സ്ഥിരീകരിച്ചിരുന്നു.

Read More