ഇതല്ലേ ഹീറോയിസം! 70 കിലോമീറ്റർ കാറോടിച്ചെത്തി മെർലിൻ എൽദോസിനു സ്വന്തമായി

കോലഞ്ചേരി: ലോക്ക് ഡൗണിനി‌‌ടെ മാതാപിതാക്കളെയും കൂട്ടി പുതുപ്പള്ളിയിൽനിന്ന് 70 കിലോമീറ്റർ കാറോ‌ടിച്ച് കോലഞ്ചേരിയിലെത്തി വിവാഹിതയായ മെർലിൻ ശരിക്കും ഹീറോയിനായി. കോലഞ്ചേരി സ്വദേശി എൽദോസുമായി ഇന്നലെ രാവിലെ 10ന് നീറാംമുഗൾ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് യാക്കോബായ കത്തീഡ്രൽ പള്ളിയിലായിരുന്നു വിവാഹം. എൽദോസിന്‍റെ ഇടവകപ്പള്ളിയാണിത്. മുൻകൂട്ടി നിശ്ചയിച്ച കല്യാണമാണ് ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് ഇരുവീട്ടുകാരും ചേർന്നു നടത്തിയത്. ലളിതമായി നടത്തിയ ചടങ്ങിൽ 20 പേർ മാത്രമേ പങ്കെടുത്തുള്ളൂ. വരനും വധുവും ചാർട്ടേഡ് അക്കൗണ്ടന്‍റുമാരാണ്.

Read More

സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ? പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സന്പർക്കം പുലർത്തിയവർ കൊച്ചിയിൽ നിരീക്ഷണത്തിൽ

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ ഇന്നലെ ജില്ലയിൽ 146 പേരെ വീടുകളിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇതിൽ 23 പേർ കഴിഞ്ഞ 21 ന് പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സന്പർക്കം വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു ജില്ലയിൽ എത്തിയ 48 പേരും നിരീക്ഷണത്തിലായവരിൽ ഉൾപ്പെടുന്നു. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 13 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 272 ആയി. ഇതിൽ 76 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 196 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. പുതുതായി ഒൻപതുപേരെയാണ് ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്നുപേരെ കളമശേരി മെഡിക്കൽ കോളജിലും, ഒരാളെ ആലുവ ജില്ലാ ആശുപത്രിയിലും, അഞ്ചുപേരെ സ്വകാര്യ ആശുപത്രികളിലുമാണു പ്രവേശിപ്പിച്ചത്. നിലവിൽ 22 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ…

Read More

പോലീസുകാരന്‍റെ കാരുണ്യം; ബേബിയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകും

സീമ മോഹൻലാൽ കൊച്ചി: ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടയിലും ഇ.പി ബിജുമോൻ എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കാരുണ്യത്തിൽ ബേബിയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. മൂവാറ്റുപുഴ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വട്ടംകണ്ടത്തിൽ ബേബിയുടെയും കുടുംബത്തിന്‍റെയും ദുരവസ്ഥയാണ് ഇദ്ദേഹം പുറംലോകത്തെ അറിയിച്ചത്. പിറവം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ബിജുമോൻ. കഴിഞ്ഞ ദിവസം പിറവം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നു. എല്ലാവർഡുകളിലും ഉള്ളവർക്ക് ഈ സഹായം ലഭിച്ചിരുന്നു. ഇതറിഞ്ഞ് ബേബിയുടെ ഭാര്യ പിറവം സ്റ്റേഷനിലേക്ക് വിളിച്ച് തങ്ങളുടെ ദുരവസ്ഥ അറിയിച്ചിരുന്നു. ബേബിക്ക് പത്താംക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളാണുള്ളത്. മകൻ നോർബിൻ ഫിറ്റ്സ് ബാധിതനാണ്. ഭാര്യ ലിസമ്മയ്ക്ക് കരൾ, ശ്വാസകോശ രോഗവുമുണ്ട്. റബർ വെട്ടുതൊഴിലാളിയായ ബേബി താമസിക്കുന്നത് മണ്ണു കൊണ്ട് ഭിത്തി കെട്ടി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ…

Read More

കോവിഡ് കാലത്തും വില കുതിച്ചു തന്നെ; സര്‍വകാല റിക്കാര്‍ഡില്‍ സ്വര്‍ണവില; പവന് 34,000 രൂപ

കൊച്ചി: സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. പവന് 34,000 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. 4,250 രൂപയാണ് ഗ്രാമിന് ഇന്ന് വില. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. 33,800 രൂപയായിരുന്നു ഇന്നലത്തെ വില. ഈ വര്‍ഷത്തെ അക്ഷയതൃതീയ ആഘോഷം 26 ന് നടക്കാനിരിക്കെയാണ് സ്വര്‍ണവിലയില്‍ ഇത്രയധികം വില വര്‍ധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.

Read More

” കേരളത്തെ ഞങ്ങള്‍ സ്നേഹിക്കുന്നു’ നാട്ടിലേക്കു പണം അയയ്ക്കാൻ പറ്റുന്നില്ല, എങ്കിലും സന്തുഷ്ടർ’; ലേബർ കമ്മീഷണറോടുള്ള പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ വാക്കുകൾ ഇങ്ങനെയൊക്കെ…

കൊച്ചി: “ലോക്ക് ഡൗണിനു മുമ്പുവരെ നല്ലൊരു തുക നാട്ടിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതിനു സാഹചര്യമില്ല. എന്നിരുന്നാലും ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്. കേരളത്തെ ഞങ്ങള്‍ സ്നേഹിക്കുന്നു’ -തങ്ങളെ സന്ദര്‍ശിച്ച ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിനോട് അതിഥിത്തൊഴിലാളികൾക്കു പറയാൻ കാര്യമായ പരാതികളൊന്നുമില്ലായിരുന്നു. പെരുമ്പാവൂരിലെ നാസ് പ്ലൈവുഡ് ഫാക്ടറിയുടെ കീഴിലുള്ള ക്യാന്പിലായിരുന്നു കമ്മീഷണറുടെ സന്ദർശനം. കമ്യൂണിറ്റി കിച്ചണ്‍ വഴിയും മറ്റും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ഇവിടത്തെ തൊഴിലാളികൾ പറഞ്ഞു. 180 തൊഴിലാളികളാണ് ഇവിടെയുള്ളത്. ക്യാമ്പിന്‍റെ സൗകര്യങ്ങള്‍ വിലയിരുത്തിയ കമ്മീഷണര്‍ സാമൂഹിക അകലം പാലിക്കണമെന്നു തൊഴിലാളികളോടു നിര്‍ദേശിച്ചു. പെരുമ്പാവൂര്‍ കിറ്റെക്‌സിലെ തൊഴിലാളി ക്യാന്പിലും കമ്മീഷണര്‍ സന്ദര്‍ശനം നടത്തി. ആസാം, ഒറീസ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ പാര്‍ക്കുന്ന പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ക്യാമ്പിലെത്തിയ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസിലെ ഹെല്‍പ്പ് ഡസ്‌കിലോ സംസ്ഥാന കോള്‍…

Read More

ലോക്ക് ഡൗണിൽ ആലുവയിൽ അടച്ചിട്ട കടകളിൽ കവർച്ച; കള്ളനെ പിടികൂടാൻ സിസി ടിവി ദൃശ്യങ്ങൾ തേടി പോലീസ്

ആലുവ: ലോക്ക് ഡൗണിൽ അടച്ചിട്ടിരിക്കുന്ന കടകളിൽ മോഷണം. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലെ രണ്ടു കടകളിൽ ഇന്നലെ പുലർച്ചെ മോഷണവും രണ്ടു കടകളിൽ മോഷണശ്രമവും നടന്നു. ആലുവ സ്വദേശി പുതിയവീട്ടിൽ ബദറുദ്ദീൻ നടത്തുന്ന എസ്ബിഐ സർവീസ് പോയിന്‍റിൽനിന്നു ലാപ്ടോപ്പും 15,000 രൂപയും കവർന്നു. നിരവധി അതിഥിത്തൊഴിലാളികൾ സ്വന്തം നാട്ടിലേക്കു പണം അയയ്ക്കാൻ ദിവസേന എത്തിയിരുന്ന സ്ഥാപനമാണിത്. ഈ കടയ്ക്ക് എതിർവശത്തുള്ള എംഎം സ്റ്റോഴ്സിന്‍റെ താഴ് തകർത്ത് അകത്തു കടന്നു 3500 രൂപ മോഷ്ടിച്ചു. തലശേരി സ്വദേശി ഷഫീഖ് എന്നയാളുടെ മൊബെൽ ഹബിന്‍റെ താഴ് തകർത്തെങ്കിലും മോഷ്ടാവിന് അകത്ത് കയറാനായില്ല. ഇവിടെ മറ്റൊരു കടയിലും മോഷണശ്രമം നടന്നു. ഇതിൽ പലചരക്കുകടയായ എംഎം സ്റ്റോഴ്സ് മാത്രമാണ് തുറന്നു പ്രവർത്തിച്ചിരുന്നത്. ആലുവ സിഐ സൈജു കെ. പോൾ, എസ്ഐ മോഹിത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽനിന്നു പ്രതിയുടെ…

Read More

കോവിഡ് 19; കൊച്ചിയിൽ പുതുതായി 11 പേർ നിരീക്ഷണത്തിൽ; 17 പേരെ ഒഴിവാക്കി

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടുന്നതിനിടെ എറണാകുളം ജില്ലയിൽ പുതുതായി 11 പേരെ വീടുകളിൽ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 17 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 134 ആയി. ഇതിൽ 42 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 92 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. ഇന്നലെ പുതുതായി അഞ്ച് പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും മൂന്നുപേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. നിലവിൽ 15 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ നാല് പേരാണുള്ളത്. ഇതിൽ രണ്ടുപേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രണ്ടുപേരും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും, സ്വകാര്യ ആശുപത്രികളിലായി…

Read More

സർവകാല റിക്കാർഡ് സൃഷ്ടിച്ച് പുതിയ ഉയരത്തിൽ സ്വർണം; പവന് 33,800 രൂപ; ഒരു വർഷത്തിനിടെ പവന് 10,000 രൂപയുടെ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരത്തിൽ. ഇന്നുമാത്രം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമെന്ന സർവകാല റിക്കാർഡ് സൃഷ്ടിച്ചു. വിഷു ദിനമായ കഴിഞ്ഞ 14ന് ഗ്രാമിന് 4,200 രൂപയും പവന് 33,600 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാർഡ് വില. ഈ നിലവാരമാണ് ഇന്ന് മറികടന്നത്. ഈ വർഷത്തെ അക്ഷയ തൃതീയ ആഘോഷം പടിവാതിക്കൽ എത്തിനിൽക്കേ സ്വർണവിലയിലുണ്ടായ വളർച്ച വളരെ വലുതാണ്. കഴിഞ്ഞ വർഷം അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വില ഗ്രാമിന് 2,945 രൂപയും പവൻ വിലയാകട്ടെ 23,560 രൂപയുമായിരുന്നു. ഒരു വർഷത്തിനിടെ ഗ്രാമിന് 1,280 രൂപയുടെയും പവന് 10,240 രൂപയുടെയും വില വർധനവാണ് സ്വർണത്തിനുണ്ടായത്. അതായത് 40 ശതമാനത്തിലധികം വർധനവ്. കേരളത്തിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിയുന്ന ദിവസമാണ് അക്ഷയ തൃതീയ…

Read More

കോവിഡ് 19; കൊച്ചിയിൽ ഇനി ലഭിക്കാനുള്ളത് 53 പരിശോധന ഫലങ്ങൾകൂടി

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ ഇനി ലഭിക്കാനുള്ളത് 53 സാന്പിൾ പരിശോധന ഫലങ്ങൾ കൂടി. ജില്ലയിൽ നിന്ന് ഇന്നലെ അയച്ച 38 സാന്പിളുകൾ ഉൾപ്പെടെയുള്ളതിന്‍റെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെ 18 പരിശോധനാ ഫലങ്ങളാണ് ലഭിച്ചതെന്നും ഇവയെല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്നലെ മൂന്നു പേരെയാണു പുതുതായി വീടുകളിൽ നിരീക്ഷണത്തിനായി ഉൾപ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 36 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 140 ആയി. ഇതിൽ 35 പേർ മാത്രമാണ് ഇനി ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്. 105 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. ഇന്നലെ പുതുതായി അഞ്ചുപേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒരാൾ കളമശേരി മെഡിക്കൽ കോളജിലും നാലുപേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. നിരീക്ഷണത്തിൽ…

Read More

കോവിഡ് 19 ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ളത് രണ്ടുപേർ കൂടി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് വെറും രണ്ടുപേർ കൂടി. ഇവർ രണ്ടുപേരും കളമശേരി മെഡിക്കൽ കോളജിലാണു ചികിത്സയിലുള്ളത്. നിലവിൽ 13 പേരാണു ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ രോഗം ബാധിച്ചവർ ഉൾപ്പെടെ നാലു പേരാണുള്ളത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രണ്ടുപേരും, ആലുവ ജില്ലാ ആശുപത്രിയിൽ ഒരാളും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടു പേരും, സ്വകാര്യ ആശുപത്രികളിലായി നാലുപേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി മൂന്നു പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ടു പേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. സ്വകാര്യ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എട്ടുപേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. നാലുപേരെ ഇന്നലെ പുതുതായി വീടുകളിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 41…

Read More