ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; എറണാകുളം സ്വദേശി സെബി ദേവസി

കൊച്ചി: കോവിഡ് 19 ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളികൂടി മരിച്ചു. എറണാകുളം കുറുമശേരി മൂഞ്ഞേലി വീട്ടിൽ സെബി ദേവസി (50) ആണ് മരിച്ചത്. സതാംപ്റ്റണ്‍ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണമെന്നാണു ബന്ധുക്കൾക്കു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ 15 വർഷമായി കുടുംബസമേതം ഇവർ ബ്രിട്ടനിലാണ്. ഭാര്യയും ഒരു മകനുമാണുള്ളത്. ഭാര്യ ബ്രിട്ടനിൽ നഴ്സാണ്.

Read More

സ്പ്രിങ്ക്‌ളറിൽ തിരിച്ചടി; സര്‍ക്കാരിന്‍റെ മറുപടി അപകടകരം; സ്പ്രിങ്ക്ളറിന് ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി

കൊച്ചി: സ്പ്രിങ്ക്ളറിന് ഇനി ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചികിത്സവിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും അറിയിച്ചു. സത്യവാങ്മൂലം ബുധനാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി ഓണ്‍ലൈനായി പരിഗണിച്ചത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിന്‍റെ മറുപടി അപകടകരമാണെന്ന് കോടതി വിലയിരുത്തി. ഡേറ്റ ചോരില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല സേവനമായി മാത്രമാണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Read More

കോവിഡ് നിരീക്ഷണം; വീടുകളിൽ 210 പേർ ; 90 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ

കൊച്ചി: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ളത് 210 പേർ. ഇതിൽ 90 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും 120 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്. ഇന്നലെ 27 പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെതുടർന്ന് 175 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ആശുപത്രിയിൽ ഇന്നലെ രണ്ടു പേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ ഡിസ്ചാർജ് ചെയ്തു. നിലവിൽ 18 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ നാലു പേരാണുള്ളത്. ഇതിൽ രണ്ടു പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളും ആലുവ ജില്ലാ ആശുപത്രിയിൽ ഒരാളും കരുവേലിപ്പടി…

Read More

നിയന്ത്രണങ്ങൾക്കു വിധേയമായി കീഴ്ക്കോടതികൾ നാളെ മുതൽ; റെഡ് സോണിലുള്ള ജില്ലകളിലെ കോടതികളുടെ പ്രവർത്തനം ലോക്ക് ഡൗണ്‍ കാലാവധിക്കു ശേഷം

കൊച്ചി: സംസ്ഥാനത്തെ കീഴ്ക്കോടതികൾ കർശന നിയന്ത്രണങ്ങൾക്കു വിധേയമായി നാളെമുതൽ ഘട്ടംഘട്ടമായി പ്രവർത്തനമാരംഭിക്കും. ലോക്ക് ഡൗണിനെത്തുടർന്ന് അടച്ചിടേണ്ടിവന്ന കോടതികളിൽ ഗ്രീൻ സോണുകളിലുള്ള ഇടുക്കി, കോട്ടയം, ഓറഞ്ച് ബി സോണുകളിലുള്ള തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിൽ 21 മുതലും ഓറഞ്ച് എ സോണിലുൾപ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഈ മാസം 27 മുതലുമാണ് കോടതികൾ പ്രവർത്തിക്കുക. റെഡ് സോണിലുള്ള ജില്ലകളിലെ കോടതികളുടെ പ്രവർത്തനം ലോക്ക് ഡൗണ്‍ കാലാവധിക്കു ശേഷം നിശ്ചയിക്കും. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു സംസ്ഥാന സർക്കാരിറക്കിയ ഉത്തരവും ലോക്ക് ഡൗണ്‍ കാലത്തു കോടതികൾ പ്രവർത്തിക്കുന്നതിനായി സുപ്രീംകോടതി നൽകിയ നിർദേശങ്ങളും കണക്കിലെടുത്താണു കീഴ്ക്കോടതികളുടെ പ്രവർത്തനം തുടങ്ങാൻ ഹൈക്കോടതി അനുമതി നൽകിയത്. റെഗുലർ സിറ്റിംഗ് വേണമെന്നു നിർബന്ധമില്ല. സിറ്റിംഗ് വേണ്ടിവന്നാൽ മാർഗനിർദേശങ്ങൾ അനുസരിച്ചു സാമൂഹ്യ അകലം ഉറപ്പാക്കണം. വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം തുടരണം. സിവിൽ കേസുകൾ…

Read More

കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങിയോ? 24 മണിക്കൂറും ഓണ്‍ലൈന്‍ പേയ്‌മെന്റെ നടത്താമെന്ന്; കൊച്ചിയില്‍ നടന്ന സംഭവം ഇങ്ങനെ…

കൊച്ചി: കണ്‍സ്യൂമർഫെഡ് ഓണ്‍ലൈൻ മദ്യവ്യാപാരം തുടങ്ങിയെന്ന വ്യാജ വാർത്തയ്ക്കെതിരെ പോലീസ് കേസെടുത്തു. കണ്‍സ്യൂമർഫെഡിന്‍റെ ഗാന്ധിനഗറിലെ വിദേശമദ്യ ഷോപ്പിന്‍റെ ചിത്രം ഉൾപ്പെടുത്തി എല്ലാ ബ്രാൻഡ് മദ്യവും ഹോം ഡെലിവറിയായി നൽകുന്നുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെതിരേ കണ്‍സ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 24 മണിക്കൂറും ഓണ്‍ലൈൻ പേയ്മെന്‍റ് നടത്താമെന്ന് സൂചിപ്പിച്ച് ഫോണ്‍ നന്പറും നൽകിയായിരുന്നു വാർത്ത നൽകിയത്. വാർത്തയുമായി കണ്‍സ്യൂമർഫെഡിന് ബന്ധമില്ലെന്നും ഇത്തരത്തിൽ വിദേശമദ്യം ഹോം ഡെലിവറി നടത്തുന്ന സംവിധാനം ആരംഭിച്ചിട്ടില്ലെന്നും എംഡി വി.എം. മുഹമ്മദ് റഫീഖ് വ്യക്തമാക്കി. ഗൂഢാലോചനയുടെ ഭാഗമായി പണാപഹരണം നടത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണത്തിൽ വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും ഉപഭോക്താക്കൾ ശ്രദ്ധിക്കണം. വ്യാജ വാർത്തയോടനുബന്ധിച്ച് നൽകിയിട്ടുള്ള ഫോണ്‍ നന്പർ കണ്‍സ്യൂമർഫെഡിന്‍റെ ഔദ്യോഗിക നന്പറോ, സ്ഥാപനവുമായി…

Read More

ഈ ഡ്രോൺ ചില്ലറക്കാരനല്ല ;പനി പരിശോധിക്കും, ഭാരം വഹിക്കും, 40 കിലോമീറ്റര്‍ പറക്കും

കൊച്ചി: കോവിഡ് ഭീഷണിയുടെ കാലത്ത് മനുഷ്യ ഇടപെടല്‍ ഇല്ലാതെ നിര്‍മിത ബുദ്ധിയുപയോഗിച്ച് ശരീരോഷ്മാവടക്കം പരിശോധിച്ചു നിരീക്ഷണം നടത്തുന്ന ഡ്രോണ്‍ (യുഎവി) ഗരുഡ് വികസിപ്പിച്ച് കളമശേരി മേക്കര്‍വില്ലേജിലെ കമ്പനി. അടിയന്തര വസ്തുക്കള്‍ എത്തിക്കാനും അണുനാശിനി തളിക്കാനും ഇതിനു കഴിയും. എഐ ഏരിയല്‍ ഡൈനാമിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണു തദ്ദേശീയമായി അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (യുഎവി) വിഭാഗത്തില്‍പെട്ട ഗരുഡ് എന്ന ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്. അടച്ചിടലിനെത്തുടര്‍ന്ന് റോഡുകള്‍ ഇടവഴികള്‍, വാസസ്ഥലങ്ങള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ ഗരുഡിനാകുമെന്നു കമ്പനി അവകാശപ്പെടുന്നു. തെര്‍മ്മല്‍ ഡാറ്റാ സമ്പാദനം, എഡ്ജ് സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളുടെ വ്യാപനം അറിയാന്‍ സാധിക്കും. ലോക്ക് ഡൗണ്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വിവിധ ഡ്രോണുകളുമായി കേരള പോലീസിനെ സഹായിച്ചതും ഗരുഡാണ്. അടിയന്തര ഘട്ടങ്ങളില്‍ മനുഷ്യ ഇടപെടലില്ലാതെ സ്രവങ്ങളുടെയും മറ്റ് പരിശോധനകള്‍ക്കായുള്ള സാംപിളുകള്‍…

Read More

കൊച്ചിയിൽ 91 പേർ, ആലുവയിൽ ആരുമില്ല; ജില്ലയിലെ വീടുകളില്‍ നിരീക്ഷണത്തിൽ 677 പേർ മാത്രം

കൊച്ചി: ജില്ലയില്‍ പുതുതായി 44 പേരെ വീടുകളിലും മുന്നുപേരെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണ കാലയളവ് അവസാനിച്ച 345 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 677 ആയി കുറഞ്ഞു. ഇതില്‍ 522 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 155 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും പെട്ടവരാണ്. കൊച്ചി കോര്‍പറേഷനിൽ 91 പേർ വീടുകളില്‍ നിരീക്ഷണത്തിലുള്ളപ്പോൾ ആലുവ നഗരസഭയിൽ ആരും നിരീക്ഷണത്തിലില്ല. 19 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരും കളമശേരി മെഡിക്കല്‍ കോളജിലാണുള്ളത്. രണ്ടു കോവിഡ് കെയര്‍ സെന്‍ററുകളിലായി 32 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 30 പേര്‍ തൃപ്പൂണിത്തുറയിലും രണ്ടുപേര്‍ നെടുമ്പാശേരിയിലും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍: നഗരസഭ, പഞ്ചായത്ത് തിരിച്ചുള്ള കണക്ക്. ഐക്കരനാട് 1, ആലങ്ങാട് 11, ആലുവ 0, ആമ്പല്ലൂര്‍…

Read More

ലോക്ക് ഡൗണിന്‍റെ കടമ്പകള്‍ താണ്ടി തമിഴ്നാട്ടിൽ നിന്നും എത്തിയ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ പൂര്‍ണവിജയം; പിഞ്ചോമന സുഖംപ്രാപിക്കുന്നുവെന്ന് ഡോക്ടർമാർ

കൊച്ചി: ലോക്ക് ഡൗണിന്‍റെ കടമ്പകള്‍ താണ്ടി തമിഴ്നാട്ടിൽനിന്നു കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചു ഹൃദയശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ പിഞ്ചോമന സുഖംപ്രാപിക്കുന്നു. ശസ്ത്രക്രിയയ്ക്കുശേഷം 48 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന കുഞ്ഞിനെ ഇന്നലെ വെന്‍റിലേറ്ററില്‍നിന്നു മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഇന്നുതന്നെ മുറിയിലേക്കു മാറ്റാനാകുമെന്നാണു പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. നാഗര്‍കോവില്‍ സ്വദേശിനിയായ യുവതി വിഷുദിനത്തില്‍ രാവിലെയാണു നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍ പെൺകുഞ്ഞിനു ജന്മം നല്‍കിയത്. ജനിച്ച ഉടന്‍ ശരീരത്തില്‍ നീലനിറം പടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 15നായിരുന്നു ശസ്ത്രക്രിയ. ഏഴു മണിക്കൂര്‍കൊണ്ടാണ് ലിസി ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജി.എസ്. സുനിലിന്‍റെ നേതൃത്വത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. രണ്ടു ധമനികളും മുറിച്ചെടുത്തു പരസ്പരം മാറ്റി സ്ഥാപിക്കുന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നടത്തിയത്.

Read More

കൊച്ചിയിൽ നാശം വിതച്ചു ചുഴലിക്കാറ്റ്; നിരവധി വീടുകൾ തകർന്നു, വ്യാപക കൃഷിനാശം; ഏഴിക്കരയിൽ 53 ചീനവലകൾ തകർന്നു

കൊച്ചി: ജില്ലയുടെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാത്രി വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശം. ചെറായി, എടവനക്കാട്, പറവൂർ, വെളിയത്തുനാട്, കുന്നുകര, വരാപ്പുഴ, കാലടി, കോതമംഗലം എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. നിരവധി വീടുകൾ തകരുകയും വാഴ, ജാതി, പച്ചക്കറി തുടങ്ങിയ കാർഷിക വിളകൾ നശിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ റോഡിലേക്ക് മരങ്ങൾ കടപുഴകിവീണ് ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെടുകയും ചെയ്തു. ഏഴിക്കരയിൽ 53 ചീനവലകളും വീടും തകർന്നു പറവൂർ: ഏഴിക്കര പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം വിതച്ചു. 53 ചീനവലകൾക്ക് നാശം സംഭവിച്ചു. മരങ്ങൾ കടപുഴകി വീണ് ഒരു വീടു പൂർണമായി തകർന്നു. നാലു വീടുകൾക്കു ഭാഗികമായ കേടുപാടുകൾ പറ്റി. ഒരു സ്ത്രീയുടെ കാലിനു പരുക്കേറ്റു. രണ്ടു പേരുടെ പശുത്തൊഴുത്തും നിരവധി കർ‌ഷകരുടെ വാഴ, ജാതി, പച്ചക്കറി തുടങ്ങിയ വിളകളും…

Read More

യൂട്യൂബ് നോക്കി പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് വ്യാജവാറ്റ്; ചിറ്റൂരിൽ 2 പേര്‍ അറസ്റ്റിൽ

കൊച്ചി: വില്‍പനയ്ക്കായി ചാരായം വാറ്റിയ യുവാക്കള്‍ പിടിയില്‍. ചിറ്റൂര്‍ ഫെറിക്ക് സമീപം അറക്കപ്പറമ്പില്‍ വിഷ്ണു (29), കടേപറമ്പില്‍ റിക്‌സണ്‍ (27) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലീസ് പിടികൂടിയത്. യൂ ട്യൂബ് നോക്കി പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചാണ് ഇവര്‍ ചാരായം വാറ്റിയിരുന്നത്. വാറ്റാന്‍ ഉപയോഗിച്ച സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ഡിസിപി പൂങ്കുഴലിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസിപി ലാല്‍ജിയുടെ നിര്‍ദേശാനുസരണം ചേരാനെല്ലൂര്‍ എസ്‌ഐമാരായ രൂപേഷ്, എല്‍ദോ, എഎസ്‌ഐ ഷിബു ജോര്‍ജ്, സീനിയര്‍ സിപിഒ ഷുക്കൂര്‍, സിപിഒമാരായ ഷമീര്‍, സുമേഷ്, സീബിന്‍, ലിജോ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടിതിയല്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read More