ബീഡി വാങ്ങാന്‍ പണം കണ്ടെത്താൻ കോവിഡ് ക്യാമ്പില്‍ മോഷണം; അടിച്ചുമാറ്റിയത് സ്കൂളിലെ ഫാനുകൾ; യുവാക്കളെ കുടുക്കിയതിങ്ങനെ…

കൊച്ചി: എറണാകുളം സൗത്തിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ കോവിഡ്-19 ക്യാമ്പില്‍നിന്നു ഫാനുകള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. ക്യാമ്പില്‍ തന്നെ അന്തേവാസികളായി കഴിയുന്ന ആലപ്പുഴ ഹരിപ്പാട് ചെറുതന ലക്ഷ്മി നിവാസികള്‍ സുധീഷ് (37), കൊല്ലം പുനലൂര്‍ കാര്യറ മജു മന്‍സിസില്‍ മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് കണിയാപ്പിള്ളി വീട്ടില്‍ ജിന്തേഷ് (39) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ പിടിഎ പ്രസിഡന്‍റ് ഷിബു സ്‌കൂളിലെത്തിയപ്പോള്‍ ഏതാനും ക്ലാസ് മുറികള്‍ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫാനുകള്‍ മോഷണം പോയതായി കണ്ടെത്തിയത്. പ്രിന്‍സിപ്പൽ സ്ഥലത്തെത്തി മോഷണം സ്ഥിരീകരിക്കുകയും സെന്‍ട്രല്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്തിയത്. മോഷ്ടിച്ച ഫാനുകള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്‍പന നടത്തി. ബീഡി വാങ്ങാന്‍ പണം കണ്ടെത്തുന്നതിനായാണ് ഫാനുകള്‍ മോഷ്ടിച്ചതെന്ന്…

Read More

വർധിക്കുകയോ, കുറയുകയോ ചെയ്തില്ല; സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതായിട്ട് ഇന്നേയ്ക്ക് ഒരു മാസം

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതായിട്ട് ഇന്നേയ്ക്ക് ഒരു മാസം പിന്നിടുന്നു. തുടർച്ചയായ 30-ാം ദിനത്തിലും സംസ്ഥാനത്ത് ഇന്ധനവില വർധിക്കുകയോ, കുറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ 16 ന് പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞശേഷം ഇന്ധനവില പിന്നീട് ഇതേ നിലവാരത്തിൽ തുടരുകയാണ്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപയും ഡീസൽ വില 65.85 രൂപയിലും തുടരുന്പോൾ തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 72.99 രൂപയും ഡീസൽ വില 67.19 രൂപയുമാണ്.

Read More

മുഖ്യമന്ത്രിയുടെ ഇടപെടൽ തുണയായി; ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലെത്തിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടൽ തുണയായി, ഒരുദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായി തമിഴ്നാട്ടിൽനിന്ന് കൊച്ചിയിലെത്തിച്ചു. നാഗർകോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ഹൃദ്രോഗവുമായി ഇന്നലെ രാവിലെ ജനിച്ച നാഗർകോവിൽ സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനെയാണു മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് കൊച്ചി ലിസി ആശുപത്രിയിലെത്തിച്ചത്. വെന്‍റിലേറ്ററിന്‍റെയും മറ്റു ജീവൻ രക്ഷാ മരുന്നുകളുടെയും സഹായത്താൽ ജീവൻ നിലനിർത്തിവന്ന കുഞ്ഞിന്‍റെ രോഗാവസ്ഥ ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ . എഡ്വിൻ ഫ്രാൻസിസ്, കുട്ടികളുടെ ഹൃദയ ശാസ്ത്രകിയ വിഭാഗം മേധാവി ഡോ. ജി.എസ്. സുനിൽ എന്നിവരെ അറിയിക്കുകയും അവർ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിക്കുകയുമായിരുന്നു. ലോക്ക്ഡൗണ്‍ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ആശുപത്രി അധികൃതർ മുഖ്യമത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും, മുഖ്യമന്ത്രി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസുമായും തമിഴ്നാട് സർക്കാരുമായും ബന്ധപ്പെട്ട് കുട്ടിയുടെ യാത്രാനുമതി അതിവേഗം…

Read More

ഒന്നു ശ്രദ്ധിക്കാം, ജാഗ്രതയോടെ ജീവിക്കാം; കൊറോണക്കാലത്തു വീട്ടകങ്ങളിലെ ചില ആകുലതകൾ

അനു സെമിച്ചൻ വാർത്താ ചാനലുകളിൽ രാഷ്‌ട്രീയത്തിനും സിനിമയ്ക്കും മാത്രമല്ല, ഒരു കൊച്ചു വൈറസിനുപോലും സ്ഥാനം പിടിക്കാം. കൊറോണയെന്ന പുതിയ പനി ഈ ഉലകത്തിൽ സംഹാര താണ്ഡവമാടുന്പോഴും ചിലർക്കെങ്കിലും ചെറിയ ആശ്വാസങ്ങൾ കിട്ടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. നഴ്സറി ക്ലാസിൽ പഠിക്കുന്ന അയനമോൾ മുതലങ്ങു തുടങ്ങും ഇവർ. അപ്പയും അമ്മയും കുറേനാളു കൂടിയിട്ടാണ് വീട്ടിൽ ഒരുമിച്ച് എന്‍റെ കൂടെ കളിക്കണത്. എന്നെ ഇപ്പോ പഠിപ്പിക്കുന്നതും പാട്ടുപാടി ഉറക്കുന്നതും എല്ലാം എന്‍റെ അപ്പയാ. സാധാരണ ഞാൻ എണീക്കുന്പോഴേക്കും അപ്പ പോകും. ഉറങ്ങിക്കഴിഞ്ഞാണ് തിരിച്ചു വരുന്നേ. ഇപ്പോ കട നേരത്തേ പൂട്ടണമല്ലോ. അതുകഴിഞ്ഞ് അപ്പ തിരികെ വന്നാൽപ്പിന്നെ നല്ല രസമാണ്: അയനമോൾ നല്ല സന്തോഷത്തിലാണ്. പക്ഷെ അവളുടെ പ്രിയപ്പെട്ട സൗമ്യ മിസിനെയും എയ്ഞ്ചലിനെയും കാണാൻ പറ്റില്ലല്ലോ എന്ന വിഷമവും അവൾക്കുണ്ട്. നമ്മുടെ തിരക്കുകൾക്കിടയിൽ സ്വന്തം കുഞ്ഞുങ്ങളുടെ കൂടെ കളിക്കാനും മറ്റും നമുക്കെവിടെയാ സമയം?…

Read More

സുഹൃത്തുക്കളുടെ അലമുറ കേട്ട് ഓടിയെത്തി കരയ്ക്കെത്തിച്ചെങ്കിലും; പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവേ ഒഴുക്കിൽപ്പെട്ട് കോൺഗ്രസ് നേതാവിന്‍റെ മകന് ദാരുണ മരണം

മുവാറ്റുപുഴ: സുഹൃത്തുക്കളുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി മൂവാറ്റുപുഴ കിഴക്കേക്കര ആശ്രമക്കുന്ന് കോഞ്ഞിരവേലിൽ എസ്. മജീദിന്‍റെ (ചെന്പൻ) മകൻ അക്ബർഷാ (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ കിഴക്കേക്കര പുത്തൻപുര കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കളുടെ അലമുറ കേട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിശമന രക്ഷാസേനാംഗങ്ങൾ മിനിട്ടുകൾക്കുള്ളിൽ സമീപത്തു നിന്നുതന്നെ മുങ്ങിയെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. മൂവാറ്റുപുഴ നിർമല കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. അമ്മ: തനൂജ പുന്നമറ്റം ബംഗ്ലാവ്പറന്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: മാഹിൻഷാ, അൽഷാ ഫാത്തിമ (ഈസ്റ്റ് യുപി സ്കൂൾ വിദ്യാർഥി).

Read More

കോവിഡിൽ പൊട്ടാതെ പടക്കവിപണി; മനസ് പൊട്ടിത്തകർന്ന് പടക്ക വ്യാപാരികൾ

വൈപ്പിൻ: ഈസ്റ്റർ-വിഷു കച്ചവടങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ദുര്‍വിധിപോലെ എത്തിയ കോവിഡ് ബാധ ചെറായി- പള്ളിപ്പുറം മേഖലയിലെ പടക്ക വിപണിയെ മരണവീടിനു തുല്യമാക്കി. വില്‍പ്പനയ്‌ക്കായി സംഭരിച്ചിരിക്കുന്ന പടക്കങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ പെരുവഴിയിലായിരിക്കുകയാണ് പടക്കവ്യാപാരികൾ. ഉത്സവങ്ങളും കോവിഡില്‍ മുടങ്ങിയതോടെ ഉത്സവ സീസണുകളില്‍ കിട്ടുന്ന മാലപ്പടക്കത്തിന്‍റെ കച്ചവടവും ഇക്കുറി ഉണ്ടായില്ല. വിഷു- ഈസ്റ്റര്‍ സീസണില്‍ മാത്രമാണ് ഇവിടെ പടക്ക വിപണി സജീവമാകുക. ജില്ലയിലെ മറ്റു മേഖലകളെ അപേക്ഷിച്ച് പടക്കത്തിനു വിലക്കുറവായതിനാല്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ ചെറായിലെത്തി മൊത്തമായും ചില്ലറയായും പടക്കങ്ങള്‍ വാങ്ങിക്കുക പതിവാണ്. നിയന്ത്രണങ്ങളോടെ പടക്ക കടകളും തുറക്കാനുള്ള അനുമതിക്കായി പടക്ക വ്യാപാരികളുടെ സംഘടനകള്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെറായി മേഖലയിലെ പ്രമുഖ പടക്ക വ്യാപാരിയായ ഒ.സി. സൈജു പറഞ്ഞു.

Read More

ലോക് ഡൗൺ മറവിൽ വ്യാജവാറ്റ് വ്യാപകമാകുന്നു ; ജില്ലയിൽ എട്ടു പേർ പിടിയിൽ

കൊച്ചി: വ്യാജവാറ്റുമായി ബന്ധപ്പെട്ട് ജില്ലയിൽ എട്ടുപേർ പിടിയിൽ. ആലുവയിൽ മൂന്നു പേരും പനങ്ങാട് രണ്ടു പേരും കോതമംഗലത്തും മൂവാറ്റുപുഴയിലും അങ്കമാലിയിലും ഓരോരുത്തരുമാണ് പോലീസ്, എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ആലുവയിൽ കാനഡയിൽനിന്ന് അവധിക്കെത്തിയ സൺ ജോർജ്, സുഹൃത്തുക്കളായ ഷാലജ്, വിപിൻ എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് 30 ലലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെ‌ടുത്തു. പനങ്ങാട് ചാത്തമ്മയിൽനിന്നാണ് രണ്ടു പേർ എക്സൈസിന്‍റെ പിടിയിലായത്. മഠത്തിപറമ്പിൽ എം.ആർ. രാജേഷ്(40), ഇയാളുടെ സഹായി കെ.ജെ.പോൾ (50) എന്നിവരെയാണ് എക്സൈസ് തൃപ്പൂണിത്തുറ റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇവരിൽനിന്ന് വാറ്റ് ഉപകരണങ്ങളും 30 ലിറ്റർ കോടയും കണ്ടെ‌ടുത്തു. കോതമംഗലത്ത് ഇഞ്ചത്തൊട്ടി മാപ്പാഞ്ചേരി ജോസ് (55) ആണ് ഏഴു ലിറ്റർ വാറ്റുചാരായവുമായി കുട്ടന്പുഴ പോലീസിന്‍റെ പിടിയിലായത്. കുട്ടന്പുഴ മാമലക്കണ്ടത്ത് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും…

Read More

മരിച്ച വിവരം മറച്ചുവച്ചു തുടർ ചികിത്സയ്ക്കു നിർദേശിച്ച് ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർ; ഗുരുതര വീഴ്ചയ്ക്കെതിരേ എംഎൽഎയുടെ വിമർശനം

ആലുവ: മരിച്ച വിവരം മറച്ചുവച്ചു തുടര്‍ ചികിത്സയ്ക്കായി അതിഥിത്തൊഴിലാളിയെ ആലുവ ജില്ലാ ആശുപത്രിയില്‍നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്ടർ നിർദേശിച്ചതായി ആക്ഷേപം. ചെങ്ങമനാട് ദേശത്ത് ഇഷ്ടികക്കളത്തിലും മറ്റും ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ഗോപാല്‍ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മുതൽ ഇയാള്‍ക്കു വയറുവേദനയുണ്ടായിരുന്നു. അന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി താമസസ്ഥലത്തേക്കു പോയ ഗോപാലിന് ഇന്നലെയും വയറ് വേദന അനുഭവപ്പെട്ടതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ അയച്ചു. ജില്ലാ ആശുപത്രിയിലെത്തിയ ഉടൻ ഡോക്ടര്‍ ഇയാളെ കൊണ്ടുവന്ന ഓട്ടോയുടെ അരികിലെത്തി പരിശോധിച്ചശേഷം ജനറല്‍ ആശുപത്രിയിലെത്തിക്കാന്‍ നിർദേശിക്കുകയായിരുന്നു. തുടർന്നു കൂടെയുണ്ടായിരുന്നവർ ഓട്ടോയിൽ ഇയാളുമായി എറണാകുളത്തേക്കു തിരിച്ചു. ഗോപാലിന്‍റെ തൊഴിലുടമ സലീം തൊട്ടുപിന്നാലെ ജില്ലാ ആശുപത്രിയിലെത്തി വിവരം തിരക്കിയപ്പോഴാണ് ഗോപാൽ മരിച്ചിരുന്നുവെന്ന വിവരം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയത്. മരിച്ചയാളെ…

Read More

ഉണരൂ..! ലോക്ക് ഡൗണിൽ വീട്ടിൽ തുടരേണ്ടതിന്‍റെ ആവശ്യകത ഓർമിപ്പിച്ചുള്ള പോലീസിന്‍റെ ജാഗ്രതാഗാനം വൈറലാകുന്നു

സ്വന്തം ലേഖിക കൊച്ചി: മാനവരാശിയെ വരിഞ്ഞുമുറുക്കിയ കോവിഡ് 19 മഹാമാരിയുടെ പ്രതിരോധത്തിനുള്ള ജാഗ്രതാസന്ദേശവുമായി പുറത്തിറങ്ങിയ കേരള പോലീസിന്‍റെ ഗാനം വൈറലാകുന്നു. ഉണരൂ എന്ന പേരില്‍ പുറത്തിറക്കിയ ഈ വീഡിയോ ഗാനത്തി ൽ കൊറോണ വൈറസിന്‍റെ അതിസംക്രമണത്തിനെതിരേ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പാലിക്കേണ്ട ശുചിത്വ ശീലങ്ങളും നിര്‍ദേശങ്ങളും വിവരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഓരോരുത്തരം വീട്ടില്‍ത്തന്നെ തുടരേണ്ടതിന്‍റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിന് ഈ ഗാനത്തില്‍ സന്ദേശങ്ങളുമായി പ്രശസ്ത ചലച്ചിത്ര താരങ്ങളും ഉന്നത പോലീസ് അധികാരികളും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും അണിനിരക്കുന്നു. സംസ്ഥാന പോലീസിന്‍റെ ഒഫീഷ്യല്‍ പേജില്‍ റിലീസ് ചെയ്ത ഗാനത്തിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തിലധികം ഷെയറുകളും ഇരുപതിനായിരത്തിലധികം ലൈക്കുകളുമാണ് ഈ ഗാനത്തിന് ലഭിച്ചു.‌ ഷീ മീഡിയാസിന്‍റെ ബാനറില്‍ പുറത്തിറക്കിയ ഗാനത്തിന്‍റെ സംവിധാനം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ സലീഷ്…

Read More

ഇതാ പങ്കുവയ്ക്കലിന്‍റെ പെസഹാ; കരുതലിന്‍റെ അന്നമൊരുക്കി കോണ്‍വന്‍റുകൾ

സിജോ പൈനാടത്ത് കൊച്ചി: പങ്കുവയ്ക്കലിന്‍റെ പെസഹാ ലോകമെങ്ങും അനുസ്മരിക്കുമ്പോള്‍, നമുക്കു ചുറ്റുമുള്ള കോണ്‍വന്‍റുകളില്‍ പ്രാര്‍ഥനകള്‍ മാത്രമല്ല, പാവങ്ങള്‍ക്കായി കരുതലിന്‍റെ അന്നവുമൊരുങ്ങുന്നുണ്ട്. കൊറോണയും ലോക്ക് ഡൗണും സങ്കടനാളുകള്‍ സമ്മാനിച്ച ജീവിതങ്ങളിലേക്ക് ഇവരുടെ കാരുണ്യത്തിന്‍റെ നീട്ടപ്പെട്ട കരങ്ങളെത്തുന്നു. ആരാധനാ സന്യാസിനി സമൂഹത്തിന്‍റെ (എസ്എബിഎസ്) തിരുഹൃദയ പ്രോവിന്‍സിലെ സന്യാസിനിമാര്‍, ആലപ്പുഴ ജില്ലയിലെ വല്യാറ, ഉളവയ്പ് ഗ്രാമങ്ങളിലെ 150 നിര്‍ധന കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചു നല്‍കിയത്. മൂന്നു വര്‍ഷം മുമ്പ് ഇരു ഗ്രാമങ്ങളിലെയും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ ദത്തെടുത്ത സന്യാസിനി സമൂഹം അവരുടെ എല്ലാ ആവശ്യങ്ങളിലും സഹായമായി ഒപ്പമുണ്ട്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പിലിന്‍റെ നേതൃത്വത്തിലാണ് ഇവിടെ സഹായങ്ങളെത്തിച്ചത്. ലോക്ക് ഡൗണ്‍ മൂലം തൊഴിലിനു പോകാനാവാത്ത മറ്റു സ്ഥലങ്ങളിലുള്ളവര്‍ക്കും ഇവര്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളെത്തിച്ചു. മൊത്തവിതരണക്കാരില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ വാങ്ങി കോണ്‍വന്‍റുകളില്‍ സന്യാസിനിമാര്‍ ചേര്‍ന്നാണു തരംതിരിക്കലും പായ്ക്കിംഗുമെല്ലാം നടത്തുന്നത്. പോലീസിന്‍റെ…

Read More