മൂവാറ്റുപുഴ: ലോക്ക് ഡൗണില്‍ പുതിയ പാചകക്കൂട്ടുകള്‍ പരീക്ഷിക്കുന്ന തിരക്കിലാണ് മലയാളികള്‍. നാട്ടിൻപുറങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ചക്കയാണ് പലരുടെയും പരീക്ഷണവസ്തു. ചക്ക കൊണ്ടുള്ള പുതിയ വിഭവങ്ങളുടെ കുത്തൊഴുക്കാണ് ലോക്ക്ഡൗണില്‍ കാണുന്നത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിൽക്കുന്നത് ചക്കക്കുരു ജ്യൂസാണ്. ഷാര്‍ജ ഷെയ്ക്, ബദാം ഷെയ്ക്ക് എന്നിവയെയെല്ലാം കടത്തിവെട്ടുന്നതാണ് ചക്കക്കുരു ജ്യൂസെന്നാണ് ഉണ്ടാക്കിയവരും കഴിച്ചവരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. അനായാസം ആര്‍ക്കും തയാറാക്കാമെന്നതാണ് ചക്കക്കുരു ജ്യൂസിനെ വ്യത്യസ്തമാക്കുന്നത്. ചക്കക്കുരു കുക്കറിലിട്ട് ആദ്യം അടിച്ചെടുക്കുക. ഇത് തണുത്തശേഷം തൊലികളയുക. പിന്നീട് തണുത്ത പാല്, കുറച്ച് ഏലയ്ക്കാ, പഴം എന്നിവ ചേര്‍ത്തശേഷം മിക്സിയില്‍ അടിച്ചെടുത്താല്‍ ജ്യൂസ് തയാറാകും. ലോക്ക്ഡൗണ്‍ തീര്‍ന്നശേഷം ഷോപ്പുകളില്‍ ജാക്ക്ഫ്രൂട്ട് ജ്യൂസെന്ന പേരില്‍ സംഭവം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബേക്കറി ഉടമകളും.ഒരുകാലത്ത് ആര്‍ക്കും വേണ്ടാതിരുന്ന ചക്കയും ചക്കക്കുരുവുമെല്ലാം ഇപ്പോള്‍ ആളുകളുടെ പ്രിയപ്പെട്ട ഭക്ഷണവിഭവമായി മാറിയിരിക്കുന്നു ഈ ലോക്ക്ഡൗണ്‍ കാലത്ത്.
Read MoreCategory: Kochi
കോവിഡ് 19; ഭയമല്ല, ജാഗ്രതയാണ് വേണ്ടത്..! എറണാകുളത്ത് ജനസംഖ്യ 3.2 ദശലക്ഷം പേർ; കിടക്ക 9,906, വെന്റിലേറ്റർ 283 ; 65 വയസിനു മുകളില്‍ 3,71,557 പേര്
എറണാകുളം ജില്ലയിൽ നസംഖ്യ 3.2 ദശലക്ഷം. ഇതിൽ 50 ശതമാനത്തിലധികം ജനങ്ങളും നഗരമേഖലയിൽ ജീവിക്കുന്നു. ഒരു മെഡിക്കല്‍ കോളജും രണ്ട് ജനറല്‍ ആശുപത്രികളും ഒരു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും 11 താലൂക്ക് ആശുപത്രികളും 22 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും 76 പിഎച്ച്സി-എഫ്എച്ച്സികളും 410 സബ്സെന്ററുകളും 15 അര്‍ബന്‍ പിഎച്ച്സികളുമാണു ജില്ലയിലുള്ളത്. സ്വകാര്യ-ഇഎസ്ഐ മേഖലയിലും കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രികളുണ്ട്. ഇതിനു പുറമേ മൂന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും 27 ആയുര്‍വേദ ആശുപത്രികളും 41 ഹോമിയോ ഡിസ്പെന്‍സറികളും ഒരു സിദ്ധ ഡിസ്പെന്‍സറിയുമുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 2,310 കിടക്കകളും 24 വെന്റിലേറ്ററുകളുമാണുള്ളത്. സ്വകാര്യ മേഖലയിലാകട്ടെ 6,596 കിടക്കകളും 259 വെന്റിലേറ്ററുകളുമുണ്ട്. ആകെ 9,906 കിടക്കകളും 283 വെന്റിലേറ്ററുകളുമാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 518 ഡോക്ടര്‍മാരും 11 അനസ്തെസ്റ്റിസ്റ്റുകളും 22 ഫിസിഷ്യന്‍സും 834 നഴ്സുമാരും സേവനമനുഷ്ഠിക്കുന്നു. 65 വയസിനു മുകളില്‍…
Read Moreഎറണാകുളം ജില്ലയിൽ സമൂഹവ്യാപനമുണ്ടായാൽ 10 ശതമാനത്തിനു കോവിഡ് ബാധിച്ചേക്കാം; എമര്‍ജന്‍സി റെസ്പോണ്‍സ് പ്ലാന്‍ പ്രകാരം തയാറാക്കിയ കണക്കുകൾ ഇങ്ങനെ…
കൊച്ചി: കോവിഡ് 19ന്റെ സമൂഹവ്യാപനമുണ്ടായാൽ ജില്ലയിൽ ജനസംഖ്യയുടെ 10 ശതമാനത്തിനു രോഗബാധയുണ്ടായേക്കാമെന്നു ജില്ലാ ഭരണകൂടം കണക്കാക്കുന്നു. എമര്‍ജന്‍സി റെസ്പോണ്‍സ് പ്ലാന്‍ പ്രകാരം തയാറാക്കിയ കണക്കാണിത്. രോഗബാധയുണ്ടാകുന്നവരിൽ 79 ശതമാനം പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടാകുക. ഇവര്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞാൽ മതി. ക്കി 20 ശതമാനത്തോളം പേർക്കു പ്രാഥമിക ചികിത്സയോ, ചികിത്സയോ ആവശ്യമായി വരും. ഇവരുടെ എണ്ണം ജില്ലയിലെ മൊത്തം ചികിത്സാ സംവിധാനക്ഷമതയേക്കാള് വളരെയധികമായിരിക്കും. ഈ വിധത്തിലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനു ജില്ലയില്‍ സമഗ്ര പദ്ധതി തയാറാക്കിയതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ടേര്‍ഷ്യറി കെയര്‍ സെന്ററുകള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, കമ്യൂണിറ്റി ലെവല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോംസ്, ഹോം ഐസൊലേഷന്‍ എന്നിങ്ങനെയാണ് ജില്ലയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ ഘടന നിര്‍ണയിച്ചിട്ടുള്ളത്. വാര്‍ഡ് തലത്തില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ…
Read Moreകോവിഡില്ലാതെ മൂന്നാംദിനവും കടന്ന് കൊച്ചി; 4 പേര് കൂടി ആശുപത്രി വിട്ടു; ചികിത്സയിലുള്ളത് 18 പേർ കൂടി
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്നലെ ലഭിച്ച 41 സാമ്പിളുകളുടെ പരിശോധന ഫലവും നെഗറ്റീവ്. രോഗം ഭേദമായ നാലു പേര് കൂടി ആശുപത്രി വിട്ടതും ആശ്വാസം പകർന്നു. ഇനി 18 പേരാണ് കോവിഡ് രോഗം ബാധിച്ചു ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 25 പേരാണു രോഗം പിടിപെട്ടു ചികിത്സ തേടിയത്. ഇന്നലെ 43 സാമ്പിളുകള്‍ കൂടി പുതുതായി പരിശോധനയ്ക്കായി അയച്ചു. 109 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ട രണ്ടു പേരെക്കൂടി പുതുതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 33 ആയി. 18 പേര് കളമശേരി മെഡിക്കല്‍ കോളജിലും നാല് പേര് ആലുവ ജില്ലാ ആശുപത്രിയിലും രണ്ടു പേര് കരുവേലിപ്പടി ഗവ. ആശുപത്രിയിലും ഒന്‍പത് പേര് സ്വകാര്യ ആശുപത്രികളിലുമാണ്…
Read Moreസ്വർണാഭരണ വിപണി അവധിയാണെങ്കിലും സ്വർണവില റിക്കാർഡിൽ; പവന് 32,800 രൂപ
കൊച്ചി: ലോക് ഡൗണിന്റെ ഭാഗമായി സ്വർണാഭരണ വിപണി അവധിയാണെങ്കിലും സംസ്ഥാനത്ത് സ്വർണവില റിക്കാർഡ് ഉയരത്തിൽ. ഇന്നുമാത്രം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വർധിച്ചു. ഇതോടെ സ്വർണവില പവന് 32,800 രൂപയും ഗ്രാമിന് 4,100 രൂപയുമെന്ന പുതിയ ഉയരത്തിലെത്തി. കഴിഞ്ഞമാസം ആറിന് ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാർഡ് വില. ഇതാണ് ഇന്ന് മറികടന്നത്. സ്വർണാഭരണ വിപണി അവധിയാണെങ്കിലും അഡ്വാൻസ് ബുക്ക് ചെയ്തവർക്കും മുൻ നിശ്ചയപ്രകാരം വിവാഹം നടത്തേണ്ടവർക്കും സ്വർണാഭരണം നൽകേണ്ടതിനാലുമാണു വില നിശ്ചയിക്കുന്നത്.
Read Moreകോവിഡ് 19; കൊച്ചിയിലെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളത് 35 പേർ
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ വിവിധ ആശുപത്രികളിലായി ഐസൊലേഷനിലുള്ളത് 35 പേർ. ഇന്നലെ രണ്ടു പേരെ കൂടി കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഇന്നലെ ആറു പേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെയാണു വിവിധ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയത്. ഇതിൽ 19 പേർ കളമശേരി മെഡിക്കൽ കോളജിലും, നാലുപേർ ആലുവ ജില്ലാ ആശുപത്രിയിലും, പത്തു പേർ സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ് കഴിയുന്നത്. ഇന്നലെ പുതിയതായി 42 പേരെയാണു വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 512 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 672 ആയി. ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിൽ…
Read More“അത് അന്ത്യചുംബനമെന്നു കരുതിയില്ല’; അര്ജുനൻ മാഷിന്റെ ഓർമയിൽ പിന്നണി ഗായിക ജെൻസി
സീമ മോഹന്‍ലാല്‍ കൊച്ചി: “ഒരു മാസം മുമ്പ് മാഷിനെ കണ്ട് യാത്ര പറയുമ്പോള്‍ അദ്ദേഹം നല്‍കിയത് അന്ത്യചുംബനമാണെന്ന് ഒരിക്കലും കരുതിയില്ല…’- വടുതല സ്കൈലൈന്‍ ക്രിസ്റ്റല്‍ വാട്ടര്‍ വില്ലയിലിരുന്ന് സംഗീത സംവിധയകന് എം.കെ. അര്‍ജുനനെക്കുറിച്ചു പറയുമ്പോള്‍ ഗായിക ജെന്‍സി ആന്റണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പതിനഞ്ചാം വയസില്‍ എം.കെ. അര്‍ജുനന്റെ ഗാനത്തിലൂടെയാണ് ജെന്‍സി ആദ്യമായി മലയാള ചലച്ചിത്ര ഗായികയായത്. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ഗുരുനാഥനെ അവസാനമായി കാണാന്‍ കഴിയാത്ത വേദനയിലാണ് ജെന്‍സി. “ഞാന്‍ ഇടയ്ക്കൊക്കെ മാഷിനെ കാണാന്‍ പോകുമായിരുന്നു. മാര്‍ച്ച് ഒന്നിനായിരുന്നു മാഷുടെ ജന്മദിനം. അന്നെനിക്ക് റേഡിയോ മിര്‍ച്ചിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വാങ്ങാനായി ചെന്നൈയ്ക്കു പോകേണ്ടിയിരുന്നു. അതിനാല്‍ ഫെബ്രുവരി 27നായിരുന്നു ഞാന്‍ മാഷിനെ കാണാന്‍ പോയത്. ഉച്ചസമയം ആയതിനാല്‍ അദ്ദേഹം വിശ്രമത്തിലായിരുന്നു. ഞാന്‍ കട്ടിലിനരുകിലിരുന്ന് അദ്ദേഹത്തിന്റെ കൈയും കാലുമൊക്കെ തിരുമിക്കൊടുത്തു. ക്ഷീണമുള്ളതുകൊണ്ട് അധികം സംസാരിക്കേണ്ടെന്നും ഞാന്‍ പറഞ്ഞു.…
Read Moreപൂച്ചകള്‍ക്കു ബിസ്കറ്റ് വാങ്ങാന്‍ പുറത്തിറങ്ങാം! മരട് സ്വദേശി പ്രകാശനു പുറത്തിറങ്ങുന്നതിനു പോലീസ് അനുമതി നിഷേധിച്ചെങ്കിലും ഹൈക്കോടതി അനുമതി നല്കി
കൊച്ചി: പൂച്ചകള്‍ക്കു ബിസ്കറ്റ് വാങ്ങാന്‍ മരട് സ്വദേശി പ്രകാശനു പുറത്തിറങ്ങുന്നതിനു പോലീസ് അനുമതി നിഷേധിച്ചെങ്കിലും ഹൈക്കോടതി അനുമതി നല്കി. പൂച്ചകള്‍ക്കുള്ള ബിസ്കറ്റ് വാങ്ങാന്‍ കടവന്ത്ര കൊച്ചിന് പെറ്റ്സ് ഹോസ്പിറ്റലില്‍ പോകാനാണ് ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയത്. ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്ജിക്കാരന് നേരിട്ടാണ് വാദം നടത്തിയത്. കോവിഡ് രോഗഭീഷണിയെത്തുടര്ന്നു ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോള്‍ മൃഗങ്ങള്‍ക്കുള്ള തീറ്റ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജീവിക്കാനുള്ള മൗലികാവകാശം മൃഗങ്ങള്ക്കുമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
Read Moreകോവിഡ് 19; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം; കൊച്ചിയിൽ 10,806 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ 10,806 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവ് പൂർത്തിയായതിനെത്തുടർന്നാണ് ഇത്രയും പേരെ ഒഴിവാക്കിയത്. പുതുക്കിയ നിർദേശ പ്രകാരം മാർച്ച് അഞ്ചിനു ശേഷം വിദേശത്തുനിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും തിരികെയെത്തിയവരിൽ ഹൈ റിസ്ക്ക് വിഭാഗത്തിൽ പെട്ടവർ മാത്രം 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. ഇതിനാലാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 10,806 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 1,142 ആയി. ഇന്നലെ പുതിയതായി 106 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. അതിനിടെ, ഇന്നലെ ഒൻപതുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർ കളമശേരി മെഡിക്കൽ കോളജിലും നാലുപേർ ആലുവ ജില്ലാ ആശുപത്രിയിലും മൂന്നുപേർ സ്വകാര്യ ആശുപത്രിയിലുമാണ്. കളമശേരി മെഡിക്കൽ കോളജിൽ നിന്ന് ഒരാളെയും,…
Read Moreഅവസാനം ഒരു വാക്കുപോലും പറയാതെ മാഷ് പോയി; അര്ജുനന് മാഷിന്റെ ഓര്‍മകളില്‍ വിതുമ്പി ജയകുമാര്‍
സീമ മോഹൻലാൽ കൊച്ചി : ‘നാലു ദിവസം മുമ്പ് മാഷിനെ കണ്ട് തിരിച്ചു പോന്നതാണ്. കൊറോണയുടെ ഭാഗമായുള്ള പോലീസ് സുരക്ഷാപരിശോധനയുള്ളതിനാല് എന്നും പോകാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ഒരു വാക്കുപോലും പറയാതെ മാഷ് പോയി.’- സംഗീത കുലപതി എം.കെ അര്‍ജുനന്റെ ചേതനയറ്റ ശരീരത്തെ നോക്കി ഇതുപറയുമ്പോള്‍ ഇടക്കൊച്ചി പഷ്ണിത്തോട് ശ്രീവത്സത്തില്‍ ജയകുമാറിന്റെ കണ്ഠമിടറി. കഴിഞ്ഞ മുപ്പതുവര്‍ഷമായി അര്ജുനന് മാഷിന്റെ സന്തത സഹചാരിയായിരുന്നു ജയകുമാര്‍. ‘ജയാ…’ എന്നു മാഷ് നീട്ടി വിളിക്കുന്ന ജയകുമാര്‍ ബിസിനസുകാരനാണ്. 200 സിനിമയിലായി ആയിരത്തിലധികം സംഗീതം പകര്‍ന്ന അര്ജുനന് മാഷിന്റെ ഓരോ ഗാനങ്ങളും ജയനു ഹൃദസ്ഥമാണ്. ‘കുട്ടിക്കാലം മുതല്‍ മാഷിന്റെ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തിലേക്ക് അര്ജുനന് മാഷിനെക്കൊണ്ടുപോയത് എന്റെ വല്യച്ചന് രാമന് വൈദ്യരാണ്. പഴനിയില്‍ നിന്ന് മാഷ് വീട്ടില്‍ വരുമ്പോള്‍ അദ്ദേഹത്തെ ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ വല്യച്ചന് എന്നെ…
Read More