ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ കൈക്കൂലി: പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയും റൈറ്ററുമായ അബ്ദുള്‍ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പന്‍ഡ് ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്ന് പ്രതികളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ 6.60 ലക്ഷം രൂപ വാങ്ങിയെന്നാണ് കണ്ടെത്തല്‍.

ഗുജറാത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് അവിടെ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിയിരുന്നു. പ്രതികള്‍ കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ലോക്കല്‍ പോലീസിന്‍റെ സഹായം തേടി.

പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളില്‍ നിന്ന് 3.30 ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു. ഇതില്‍ നിന്ന് ഗുജറാത്തിലെ പോലീസുകാര്‍ക്ക് 60,000 രൂപ നല്‍കി. ബാക്കി ആറ് ലക്ഷം രൂപ കുറുപ്പടിയിലെ ഉദ്യോഗസ്ഥര്‍ വീതം വച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

Related posts

Leave a Comment