വിമാന യാത്രക്കിടെ യുവതിയോട് അപമര്യാദയായ പെരുമാറ്റം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കൊച്ചി: വിമാന യാത്രയ്ക്കിടെ യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയ 62 കാരന്‍ പിടിയില്‍.തമിഴ്‌നാട് സ്വദേശി മോഹന്‍ എന്നയാളാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 6.30ഓടെ നെടുമ്പാശേരിയില്‍ ഇറങ്ങിയ ദോഹ-കൊച്ചി ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. അടുത്തിരുന്ന മലയാളിയായ യാത്രക്കാരിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്.ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി യുവതി വിമാനത്തില്‍ വച്ചു പരാതിപ്പെട്ടു. തുടര്‍ന്ന് കൊച്ചിയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നെടുമ്പാശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു; തലയ്ക്കേറ്റ പരിക്ക് ഗുരുതരമെന്ന് പോലീസ്

കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 13കാരിയായ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലക്ക് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പരുക്കേറ്റു. അതേസമയം, എന്താണ് തര്‍ക്കത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്‍റെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

ഇരിങ്ങാലക്കുട: രണ്ടര വയസുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്‍റെ തല അലുമിനിയം കലത്തിനുള്ളില്‍ കുടുങ്ങി. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി പാത്രം മുറിച്ച് കുട്ടിയെ രക്ഷിച്ചു. കല്ലേറ്റുംകര വടക്കുംമുറിയില്‍ പൂവത്തിങ്കല്‍ വീട്ടില്‍ സജീഷിന്‍റെ രണ്ടരവയസുള്ള മകള്‍ ദീപ്തശ്രീയുടെ തലയാണ് കളിച്ചുകൊണ്ടിരിക്കേ അബദ്ധവശാല്‍ അലുമിനിയം കലത്തിനുള്ളില്‍ കുടുങ്ങിയത്. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് ഓഫീസര്‍ കെ.സി. സജീവിന്‍റെ നേതൃത്വത്തിലുള്ള സംഘം അത്യാധുനിക ഉപകരണങ്ങളുമായി കുട്ടിയുടെ വീട്ടിലെത്തി. സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കലം അറുത്തുമാറ്റി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ലൈജു, ദിലീപ്, കൃഷ്ണരാജ്, സുമേഷ്, ശിവപ്രസാദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Read More

നോവായി ദുര്‍ഗ കാമി; നേപ്പാള്‍ സ്വദേശിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം മരണത്തിന് കീഴടങ്ങിയ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമിയുടെ (21) മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് ബന്ധുക്കള്‍ തീരുമാനമെടുക്കും. ഇന്നലെ രാത്രി 10.05 ഓടെയാണ് ദുര്‍ഗാ കാമി മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശം നിലച്ചതും തുടന്നുണ്ടായ ഹൃദയാഘാതവും മരണകാരണം. കഴിഞ്ഞമാസം 22 നാണ് തിരുവനന്തപുരത്ത് മസ്തിഷ്മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്.ഷിബുവിന്‍റെ (46) ഹൃദയം ദുര്‍ഗയില്‍ മാറ്റി വച്ചത്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഹൃദയം എറണാകുളത്ത് എത്തിച്ച് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ജോര്‍ജ് വാളൂരാന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡാനന്‍ ഡിസീസ് എന്ന അത്യപൂര്‍വ ജനിതക രോഗമായിരുന്നു ദുര്‍ഗ കാമിക്ക്. ഈ രോഗത്തിന് ഹൃദയം മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു ചികിത്സാ മാര്‍ഗവുമില്ലായിരുന്നു.…

Read More

എറണാകുളം ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ജില്ലാ കോടതി ഓഫീസിലെ ഇ- മെയിലിലേക്ക് തമിഴ്‌നാട് റിട്രീവല്‍ ഗ്രൂപ്പ് എന്ന മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഉച്ചതിരിഞ്ഞ് ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. കോടതിയില്‍ ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ കോടതി അധികൃതര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറുകയായിരുന്നു. തമിഴ്‌നാട്ടിലെ 1979ലെ നായനാര്‍ദാസ് പോലീസ് യൂണിയന്‍ നടപ്പിലാക്കണമെന്നായിരുന്നു ആവശ്യം. ബോംബ് ഭീഷണിയെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം വിവിധ കോടതിയിലെ നടപടികള്‍ തടസമില്ലാതെ നടന്നു.

Read More

അങ്കമാലി തിരുനായത്തോട് ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ യുട്യൂബർ മരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ

അങ്കമാലി: തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്യൂബര്‍ മരിച്ചു. ചൊവ്വര സുരഭി നിലയത്തില്‍ സൂരജ് പിഷാരടി (30) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ആന ഇടഞ്ഞ വാർത്ത അറിഞ്ഞ് ഭയന്ന് ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റ സൂരജിനു ഗുരുതരമായി പരിക്കേറ്റി രുന്നു. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത്. തിക്കിലും തിരക്കിലുംപ്പെട്ട് 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. ശീവേലി എഴുന്നള്ളിപ്പിനിടെ മേളം നടക്കുന്നതിനിടയിലാണ് അഞ്ച് ആനകളില്‍ ശബരിനാഥ് എന്ന ആന ഇടഞ്ഞ് ഓടിയത്. പാപ്പാന്മാരെത്തിയാണ് ആനയെ തളച്ചത്. ആന ഊട്ടുപുരയും മറ്റും തകര്‍ക്കാന്‍ ശ്രമിച്ചതോടെ ആളുകള്‍ ഭയന്ന് നാലുപാടും ഓടുകയായിരുന്നു. ഇതിനിടയിൽപ്പെട്ടാണ് സൂരജിന് പരിക്കേൽക്കുന്നത്.

Read More

വയോധികയുടെ 8 പവന്‍റെ മാല കവർന്നു; മാല പൊട്ടിച്ചെടുത്തത് സ്കൂട്ടറിലെത്തിയ യുവാക്കൾ; സിസി ടിവി ദൃശ്യം പോലീസിന്

പറവൂർ: സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ സ്വർണമാല കവർന്നു കടന്നുകളഞ്ഞു. പെരുവാരം കാടാശേരി ഉഷ (64) യുടെ എട്ടു പവൻ തൂക്കമുള്ള മാല കവർന്നു. പെരുവാരം ഞാറക്കാട്ട് റോഡിന് കിഴക്കുവശം അങ്കണവാടി റോഡിലാണ് സംഭവം. ദേശീയപാതയിൽ പെരുവാരം – പൂശാരിപ്പടി റോഡിലൂടെ നടന്ന് അങ്കണവാടിക്കു സമീപമുള്ള വീട്ടിലേക്ക് ഒറ്റക്ക് നടന്നു പോകുമ്പോൾ പിന്നിലുടെ നീലനിറത്തിലുള്ള സ്കൂട്ടറിൽ എത്തിയവരിൽ ഒരാൾ സ്കൂട്ടറിൽ നിന്ന് ഇറങ്ങുകയും മറ്റെയാൾ സ്കൂട്ടർ ഓടിച്ച് അല്പം മാറി നിൽക്കുകയും ചെയ്തു. സ്കൂട്ടറിന്‍റെ പിന്നിൽ നിന്ന് ഇറങ്ങിയ ആളാണ് ബലമായി മാല പൊട്ടിച്ചെടുത്തത്. തടസപ്പെടുത്താൻ ശ്രമിച്ച ഉഷ റോഡിൽ വീണു. ഈ സമയം സ്കൂട്ടർ അടുത്തേക്ക് കൊണ്ടുവന്ന് മാല പൊട്ടിച്ചെടുത്തയാൾ അതിന്‍റെ പിന്നിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഉഷ ഉച്ചത്തിൽ കരയുന്നത് കേട്ട് സമീപവാസി വീട്ടിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും ഞാറക്കാട്ട് റോഡിൽ നിന്ന് വടക്കോട്ടുള്ള…

Read More

മുൻവൈരാഗ്യം; അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

കൊച്ചി: എറണാകുളം പനങ്ങാടില്‍ യുവാവിനെ വാക്കത്തി കൊണ്ട് അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പനങ്ങാട് നടുത്തുരുത്തി റോഡ് സതീശന്‍റെ മകന്‍ സരൂപി് (36) നാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസി നടത്തുരുത്തി റോഡ് നടുത്തുരുത്തി പത്മനാഭന്റെ മകന്‍ വിപിന്‍ദാസ് (49) നെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11.30 യോടെ വീടിന് മുന്നിലായിരുന്നു ആക്രമണം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരൂപ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പുണ്ടായ അടിപിടിക്കേസിലെ പ്രതിയാണ് വെട്ടേറ്റ സരൂപ്. ആ കേസിലെ പരാതിക്കാരനായിരുന്നു വിപിന്‍ദാസ്.

Read More

സ്വകാര്യബസുകളുടെ നിയമലംഘനം; ഷാഡോ പോലീസിനെ വിന്യസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: നഗരത്തില്‍ മത്സരയോട്ടം നടത്തുന്ന സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ വിന്യസിപ്പിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വഴിയടച്ച് വാഹനം നിര്‍ത്തിയും മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റിയും മണിക്കൂറുകള്‍ നീളുന്ന ഗതാഗതതടസത്തിന് കാരണമാകുന്ന സ്വകാര്യ ബസുകളെക്കുറിച്ചുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ടൗണ്‍ഹാള്‍ ജംഗ്ക്ഷനിലും കളമശേരിയിലുമുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായ സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിനുപുറമേയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. അസി. കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക്), ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്കും (സിറ്റി)…

Read More

ബലാത്സംഗകേസില്‍ യുവതിയെ തിരിച്ചറിയുന്ന വിധം വെളിപ്പെടുത്തല്‍; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫെനി ‍ഹൈക്കോടതിയില്‍

കൊച്ചി: മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ തിരിച്ചറിയുന്ന വിധം വെളിപ്പെടുത്തല്‍ നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന്‍ ഹൈക്കോടതിയില്‍. രാഹുലിനെ കാണാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അതിജീവിത അയച്ച സന്ദേശമെന്ന പേരില്‍ സാമൂഹിക മാധ്യമത്തിലൂടെ ഫെനി വെളിപ്പെടുത്തല്‍ നടത്തിയെന്നാണ് കേസ്. തിരിച്ചറിയുന്ന വിവരങ്ങളില്ലാതെ അതിജീവിത അയച്ച സന്ദേശം മാത്രമാണ് പങ്കുവെച്ചതെന്നിരിക്കെ ഭാരതീയ നിയമ സംഹിത, ഐ.ടി നിയമങ്ങള്‍ പ്രകാരമെടുത്ത കേസുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രാഹുലിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതായി പറയുന്ന ദിവസത്തിന് ശേഷവും അതിജീവിതക്ക് രാഹുലുമായി ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവായാണ് സന്ദേശം പുറത്തുവിട്ടതെന്ന് ഹര്‍ജിയില്‍ പറയുന്നു.

Read More