കിഴക്കമ്പലം: കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി, തള്ളിയ സ്ഥലം വൃത്തിയാക്കിച്ച് പോലീസിന്റെ ഹീറോയിസം. കിഴക്കമ്പലം ഒളിന്പ്യൻ ശ്രീജേഷ് റോഡിലെ തോട്ടിലേക്ക് ഇന്നലെ പുലർച്ചെ കക്കൂസ് മാലിന്യം തള്ളിയവരെയാണ് കുന്നത്തുനാട് പോലീസിന്റെ രാത്രികാല പട്രോളിംഗ് സംഘം പിടികൂടിയത്. വാഴക്കാല സ്വദേശി റാസിൻ (27) പള്ളുരുത്തി സ്വദേശി ഷെഫീക് (23) എന്നിവരാണ് മിനി ലോറിയുമായി മാലിന്യം തള്ളാനെത്തിയത്. പുലർച്ചെ മൂന്നോടെ ലോറിയുടെ ടാങ്കിൽനിന്നു മാലിന്യം ഒഴുക്കിക്കളയുന്ന പൈപ്പിൽനിന്ന് മാലിന്യം റോഡിലേക്ക് വീഴുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യം ചെയ്തപ്പോൾ വാൽവിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് ഇവർ തടിയൂരി. മിനിറ്റുകൾക്കകം മേഖലയിൽ രൂക്ഷമായ ദുർഗന്ധം പടർന്നതോടെ പോലീസ് നടത്തിയ പരിശോധനയിൽ റോഡിൽ മാലിന്യം തള്ളിയത് കണ്ടെത്തി. വാഹനം പോയ ദിശയിൽ പോലീസ് പിന്തുടർന്ന് വാഹനവും ജീവനക്കാരയെും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാലിന്യം തള്ളിയ കാര്യം സമ്മതിച്ചത്. ശ്രീജേഷ് റോഡിൽ നേരത്തെയും നിരവധി തവണ മാലിന്യം…
Read MoreCategory: Kochi
മേക്കപ്പ് ആർട്ടിസ്റ്റിന്റെ കൊലപാതകം! കൊലപാതകത്തിൽ കലാശിച്ചത് മദ്യപിച്ചശേഷമുണ്ടായ വാക്കേറ്റം; പ്രതിയെ കൊച്ചിയിലെത്തിച്ചു
കാക്കനാട്: ഇതരസംസ്ഥാന ക്കാരനായ മേക്കപ്പ് ആർ ട്ടിസ്റ്റ് വിജയ് ശ്രീധരനെ കുത്തി ്കൊലപ്പെടുത്തിയ കേസിലെ പ്രതി ചണ്ഡിരുദ്രയെന്ന വെങ്കിടേശിനെ പോലീസ് കൊച്ചിയിൽ എത്തിച്ചു. സെക്കന്തരാബാദിൽ നിന്ന് പിടിയിലായ പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയിൽ എത്തിച്ചത്. കാക്കനാട് ഇടച്ചിറയിലുള്ള ബ്യൂട്ടി പാർലറിൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന വിജയ് ശ്രീധരനെ ഇക്കഴിഞ്ഞ 25നാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പാർലറിലെ ജീവനക്കാരനായ ചണ്ഡിരുദ്രയെന്ന വെങ്കിടേഷ് വിജയ് ശ്രീധറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന തെങ്ങോടുള്ള വാടകവീടിനുള്ളിൽ വച്ചാണ് വിജയിയെ പ്രതി കൊലപ്പെടുത്തിയത്. രാത്രിയിൽ ഇരുവരും ചേർന്ന് മദ്യപിച്ചശേഷമുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം നടത്തിയശേഷം നാട്ടിലേക്ക് കടന്ന പ്രതിയെ ഇൻഫോപാർക്ക് എസ്ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സെക്കന്തരാബാദ് സുഭാഷ് നഗറിൽനിന്നാണ് പിടികൂടിയത്. സെക്കന്തരാബാദിലുളള മലയാളി അസോസിയേഷനാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
Read Moreചങ്ങലപ്പൂട്ടിട്ട് പൂട്ടി; വടാട്ടുപാറ-കുട്ടമ്പുഴ റോഡിലൂടെ ഇനി സഞ്ചരിക്കേണ്ടന്ന് വനം വകുപ്പ്; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
കോതമംഗലം: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുകയും മോട്ടോർ വാഹനവകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ളതുമായ റോഡിൽ സഞ്ചരിക്കാൻ അനുമതി നിഷേധിച്ച് വനം വകുപ്പ് ചങ്ങലയിട്ട് അടച്ചു. സംഭവത്തെത്തുടർന്ന് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. വടാട്ടുപാറയെയും കുട്ടന്പുഴയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന റോഡിനാണ് വനംവകുപ്പ് ചങ്ങലയിട്ടത് .വർഷങ്ങൾക്ക് മുന്പ് ബസ് സർവീസ് ഉണ്ടായിരുന്ന റോഡാണിത്. കുട്ടന്പുഴ പഞ്ചായത്ത് ഏതാനും വർഷം മുന്പ് കുട്ടന്പുഴ പുഴയിൽ ജങ്കാർ സർവീസ് ഏർപ്പെടുത്തി ആളുകളെ പുഴയുടെ ഇരുകരകളിലുമെത്തിച്ച് വടാട്ടുപാറ – കുട്ടന്പുഴ റോഡിലൂടെ യാത്രാസൗകര്യം ഉറപ്പാക്കിയിരുന്നു. പിന്നീട് ജങ്കാർ സർവീസ് നിലച്ചു. ഇതിന് പിന്നാലെയാണ് വനത്തിലൂടെയുള്ള റോഡ് വനംവകുപ്പ് അടച്ചത്. വടാട്ടുപാറ നിവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനമായ കുട്ടന്പുഴയിലെത്തണമെങ്കിൽ ഇപ്പോൾ 30 കിലോമീറ്ററിലേറെ ചുറ്റിസഞ്ചരിക്കണം. വനപാത തുറക്കുകയും ജങ്കാർ സർവീസ് പുനരാരംഭിക്കുകയും ചെയ്താൽ യാത്ര നാല് കിലോമീറ്ററായി ചുരുങ്ങും. ആളുകളുടെ സമയനഷ്ടവും സാന്പത്തിക നഷ്ടവും ഏറെ കുറയ്ക്കാനാകും. റോഡ്…
Read Moreഇന്ത്യയ്ക്ക് തന്നെ മാതൃക! അമ്മക്കിളിക്കൂടുകളൊരുക്കി ആലുവയുടെ അമരക്കാരൻ
റിയാസ് കുട്ടമശേരി ആലുവ: ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുകയാണ് ആലുവയുടെ ജനപ്രതിനിധി. സുമനസുകളുടെ സഹായം സ്വരൂപിച്ച് അമ്മക്കിളിക്കൂട് എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിയ ആലുവ എംഎൽഎ അൻവർ സാദത്തിനാണ് ഈ അംഗീകാരം. പെണ്കുഞ്ഞുങ്ങളുമായി അടിച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന വിധവകളായ അമ്മമാർക്ക് കയറിക്കിടക്കാൻ കെട്ടുറപ്പുള്ള ഭവനങ്ങൾ ഒരുക്കി കൊടുക്കുന്ന പദ്ധതിയാണ് അമ്മകിളിക്കൂട്. ഇതിനോടകം 33 വീടുകൾ നിർമിച്ച് നല്കിക്കഴിഞ്ഞു. ഏഴുവീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ആലുവ നിയോജകമണ്ഡലത്തിൽനിന്നും അന്പതോളം അപേക്ഷകൾ പരിഗണന കാത്ത് ഫയലുകളിലുമുണ്ട്. 2011 മുതൽ ആലുവയെ കേരളനിയമസഭയിൽ പ്രതിനിധീകരിക്കുന്ന സമാജികനാണ് അൻവർ സാദത്ത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും സ്കൂൾ ലീഡറുമായി പൊതുപ്രവർത്തനം ആരംഭിച്ച അൻവർ സാദത്തിനെ തേടി പിന്നീടെത്തിയത് ജില്ലാപഞ്ചായത്ത് മെന്പർ സ്ഥാനമായിരുന്നു. നെടുന്പാശേരി ഡിവിഷനിൽ അംഗമായിരിക്കുന്പോഴാണ് നിയമസഭയിൽ മത്സരിക്കാനുള്ള നിയോഗമെത്തിയത്. പുനർ നിർമിച്ച ആലുവ മണ്ഡലത്തിൽ സിപിഎമ്മിലെ എം.എം. യൂസഫിനെ പരാജയപ്പെടുത്തിയാണ് ആദ്യ എംഎൽഎ ആകുന്നത്. 2016-ൽ…
Read Moreകൊറോണ വൈറസ്! സംസ്ഥാനത്തെ ഞണ്ട് വിപണി ഇഴഞ്ഞുതന്നെ; ആശങ്ക തുടരുന്നു…
വൈപ്പിൻ: ചൈനയിലെ കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്തെ ഞണ്ട് വ്യാപാര മേഖലയിൽ ആശങ്ക തുടരുന്നു. കൊറേണ മറ്റ് രാജ്യങ്ങളിലേക്കും പടരുന്നു എന്ന വാർത്തകളാണ് ആശങ്ക തുടരാൻ കാരണം. ഞണ്ട് കൂടുതലായും കയറ്റിപ്പോകുന്ന രാജ്യങ്ങളിലൊന്നായ മലേഷ്യയിലും കൊറോണയുടെ വൈറസ് കണ്ടെത്തിയെന്നത് ഞണ്ട് വിപണിയെ വീണ്ടും ഞെട്ടിച്ചിട്ടുണ്ട്. ഈ ആഴ്ച രണ്ട് ദിവസം കയറ്റുമതിക്കാർ ഞണ്ടുകൾ എടുക്കാതെ വന്നതോടെ ഞണ്ട് സ്റ്റോക്കുണ്ടായിരുന്ന ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ പിന്നീട് ചൈനയിലേക്ക് മാത്രം കയറ്റിപ്പോകുന്ന റെഡ് ഫീമെയിൽ ഇനത്തിൽ പെട്ട ഞണ്ടുകളൊഴിച്ച് മറ്റ് ഞണ്ടുകൾ എടുത്തു തുടങ്ങിയെങ്കിലും വിലയിൽ വൻ കുറവ് വന്നിട്ടുണ്ട്. ഇത് മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതിക്ക് വിലക്ക് വന്നാൽ ഏതു നിമിഷവും ഞണ്ട് എടുക്കൽ നിർത്തിവെക്കുമെന്നും കയറ്റുമതിക്കാർ ചെറുകിട വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമൂലം പല കച്ചവടക്കാരും ഞണ്ട് എടുക്കൽ വീണ്ടും നിർത്തിവെച്ചിരിക്കുകയാണ്. മഡ്, മഡ് എക്സൽ…
Read More2.25 കിലോ കഞ്ചാവുമായി വിദ്യാർഥികൾ പിടിയിലായ സംഭവം! കഞ്ചാവുകടത്തിൽ ഇവർ ചില്ലറക്കാരല്ല
കൊച്ചി: 2.25 കിലോ കഞ്ചാവുമായി പിടിയിലായ വിദ്യാർഥികൾ കടത്തിനായി ഉപയോഗിച്ചത് വിലകൂടിയ ബൈക്കുകളും റെന്റ് കാറുകളുമെന്ന് എക്സൈസ്. പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ ഒഴിവാക്കുന്നതായി നാഷണൽ ഹൈവേ, ടോൾ പോയിന്റുകൾ എന്നിവ ഒഴിവാക്കി ഇടവഴികൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവർ യാത്രകൾ നടത്തിയിരുന്നതെന്നും അധികൃതർ പറഞ്ഞു. ഇടുക്കി സ്വദേശികളായ മണിയാറാൻ പാറക്കൽ വീട്ടിൽ എബി (22), കുഞ്ഞിത്തണ്ണി കുത്തുപാറ മൂലംകുഴി അമൽ (22) എന്നിവരെയാണു കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ഗാന്ധിനഗറിൽനിന്നു പിടികൂടിയ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരത്തിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. വിവിധ സ്ഥലങ്ങളിൽ വീട് വാടകയ്ക്ക് എടുത്തുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. ഓരോ തവണയും കഞ്ചാവ് സൂക്ഷിക്കുന്നതിനുള്ള താവളങ്ങൾ മാറ്റുന്നതായിരുന്നു ഇവരുടെ പദ്ധതി. മാസങ്ങളായി എക്സൈസ് സംഘം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണു പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചത്. എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിൽ…
Read Moreനടക്കാവ് ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം! ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ
തൃപ്പൂണിത്തുറ: നടക്കാവ് ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ അറസ്റ്റ്. എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരം ക്ഷേത്രം ഭാരവാഹികളെയും കരയോഗം ഭാരവാഹികളെയും ഉദയംപേരൂർ പോലീസാണ് അറസ്റ്റു ചെയ്തത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതിനിടെ, ജില്ലാ കളക്ടർ എസ്. സുഹാസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ കളക്ടർക്കു പുറമെ തഹസിൽദാർ, അസി.കമ്മീഷണർ എന്നിവരും ഇന്ന് രാവിലെ സ്ഥലത്തെത്തി സന്ദർശനം നടത്തി. ബോംബ് സ്വകാഡ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ രാവിലെ മുതൽക്കേ ബാക്കിയുള്ള സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി വരുന്ന ജോലികളിൽ ഏർപ്പെട്ടു വരികയാണ്. ദേവീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിൽ അമിട്ട് ആൾക്കൂട്ടത്തിലേക്ക് തെറിച്ചു വീണാണ് വൻ അപകടമുണ്ടായത്. ഇന്നലെ രാത്രി 8.45 ഓടെ ഉണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു. ദീപാരാധനയോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ നല്ല ഉയരത്തിൽ ഉയർന്ന് പൊട്ടേണ്ട അമിട്ട് ചരിഞ്ഞ് ആളുകൾക്കിടയിലേക്കു പതിക്കുകയായിരുന്നു. ഉദയംപേരൂർ…
Read Moreവല്ലംകടവ്-പാറപ്പുറം പാലം എന്നു പൂർത്തിയാകും? പണി മുടങ്ങിയതോടെ 40ഓളം അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
കാഞ്ഞൂർ: പെരിയാറിനു കുറുകെ കാഞ്ഞൂർ പഞ്ചായത്തിനെയും പെരുന്പാവൂരിനെയും ബന്ധിപ്പിക്കുന്ന വല്ലംകടവ് -പാറപ്പുറം പാലത്തിന്റെ നിർമാണം പൂർണമായും നിലച്ചു. കഴിഞ്ഞ പ്രളയത്തിനു ശേഷം കുറച്ചു പണികൾ നടന്നിരുന്നുവെങ്കിലും പിന്നീട് നിർമാണം നിലയ്ക്കുകയായിരുന്നു. പണി മുടങ്ങിയതോടെ 40ഓളം അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. സർക്കാരിൽനിന്നു തുക കൃത്യമായി ലഭിക്കാത്തതിനാൽ തെഴിലാളികൾക്ക് പണികൂലി നൽകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് നിർമാണ ഏജൻസിയായ ഇൻകൽ സെഖൂര കണ്സോർഷ്യം ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ നിർമാണ കന്പനിക്ക് ആവശ്യമായ പണം നല്കിയിട്ടുണ്ടെന്നും കരാറുകാരുടെ അനാസ്ഥയാണ് നിർമാണം തടസപ്പെടാൻ കാരണമെന്നുമാണ് ബ്രിജ്സ് വിഭാഗം ഉദ്യോഗസ്ഥരുടെ വിശദീകരണം. കരാർ പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് പാലം നിർമാണം പൂർത്തിയാക്കേണ്ടത്. വ്യവസായ വകുപ്പിന്റെ കീഴിലാണ് കരാറുകാരായ ഇൻകൽ സെഖൂറ കണ്സോർഷ്യം. പുതുക്കിയ കരാർ അടിസ്ഥാനത്തിൽ വരുന്ന ഡിസംബറിൽ പണി പൂർത്തിയാക്കണം. എട്ടു കാലുകളുടെയും മൂന്നു കാലുകളുടെ സ്ലാബ് നിർമാണവുമാണ് ഇപ്പോൾ പൂർത്തീയായിരിക്കുന്നത്.…
Read Moreകൊറോണയിൽ പിടഞ്ഞ് ഞണ്ട്… കയറ്റുമതി നിലച്ചു, സാധനം സുലഭവും; വില 200 മാത്രം
കൊച്ചി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈന മൽസ്യ ഇറക്കുമതി നിറുത്തിയത് കേരളത്തിൽ ഞണ്ടിന്റെ വില കുത്തനെ ഇടിയാൻ കാരണമായി. കിലോഗ്രാമിന് 1250 രൂപയുണ്ടായിരുന്ന ഞണ്ടിന്റെ ഇപ്പോഴത്തെ വില 200-250 രൂപ മാത്രം. കയറ്റുമതി നിറുത്തിയതോടെ സാധനം സുലഭമാകുകയും വില വലിയ തോതിൽ കുറയുകയുമായിരുന്നു. ഞണ്ടിനൊപ്പം കൊഴുവ, അയല തുടങ്ങിയ മൽസ്യങ്ങളും ചൈനയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. ദുബായ്, സിങ്കപ്പൂർ എന്നിവിടങ്ങളിലേയ്ക്കും കേരളത്തിൽ നിന്ന് മീൻ കയറ്റി അയയ്ക്കുന്നുണ്ട്. എന്നാൽ കൂടുതലും ചൈനയിലേയ്ക്കായിരുന്നു. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ മൽസ്യമാണ് കേരളത്തിൽ നിന്ന് ചൈനയിൽ എത്തിയത്.
Read Moreവെറുതേ ഇരുന്നുകൊടുത്താൽ മതി, ബാബുവേട്ടന്റെ സൈക്കിൾ മുന്നോട്ടുപൊയ്ക്കോളും; 25 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന കൊച്ചിക്കാരുടെ സ്വന്തം ബാബുവേട്ടന്റെ സൈക്കിൾ വിശേഷങ്ങളറിയാം
ജോണ്സണ് വേങ്ങത്തടം കൊച്ചി: കൊച്ചി നഗരത്തിലൂടെ ബാബുവേട്ടൻ സൈക്കിളിൽ പോകുന്നതു കണ്ടാൽ ആരും നോക്കി നിൽക്കും. സൈക്കിളിലിരുന്ന് ചവിട്ടാതെയുള്ള യാത്ര. സ്വന്തമായി അസംബിൾ ചെയ്തെടുത്ത ഈ ഇലക്ട്രിക് സൈക്കിളിലെ യാത്ര ഒന്നു കാണേണ്ടതു തന്നെ. ഇതു കാണുന്പോൾ നാട്ടുകാരുടെ ഒരു ചോദ്യമുണ്ട്, ബാബുവേട്ടാ ഇത്തരമൊരു സൈക്കിൾ ഞങ്ങൾക്കും തരുമോ എന്ന്. ഇതു നാട്ടുകാരുടെ ബാബുവേട്ടൻ. ജോണ് കുര്യൻ എന്ന് യഥാർഥ പേര്. കോട്ടയം തിരുവഞ്ചൂരിൽ ജനിച്ച് എറണാകുളം പനന്പിള്ളിനഗർ 631 ൽ ഇളയമകൻ ബിബിൻ ജോണിനൊപ്പം താമസം. പ്രായം 75 ൽ എത്തിയെങ്കിലും ആള് ചില്ലറക്കാരനല്ല. സ്വന്തമായി ഇലക്ട്രിക് സൈക്കിൾ അസംബിൾ ചെയ്തിറക്കുന്നതു ഹരമാണ് ബാബുവേട്ടന് . ചെറുപ്രായം മുതൽ ഇലക്ട്രോണിക് രംഗത്തു പയറ്റിക്കൊണ്ടിരിക്കുന്ന ബാബുവേട്ടൻ ഇന്ധനവില കൂടിയപ്പോഴാണ് ഇലക്ട്രിക് സൈക്കിളിനെക്കുറിച്ചു ചിന്തിച്ചത്. ഇതുസംബന്ധിച്ചു കിറ്റ് വാങ്ങി സ്വന്തമായി സൈക്കിൾ കളത്തിലിറക്കി. 25 കിലോമീറ്റർ വരെ വേഗത്തിൽ…
Read More