കൊച്ചി: നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന കേരള പോലിസ് ടീമിന്റെ ഒൗദ്യോഗിക തീം സോംഗ് പുറത്തിറക്കി. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എസിപി കെ. ലാൽജി ഓളപ്പരപ്പിലെ ഒളിംപിക്സ് എന്നു പേരിട്ടിരിക്കുന്ന സംഗീത ആൽബം പ്രകാശനം ചെയ്തു. ഐ പിഎൽ, ഒളിന്പിക്സ് ഡേ, സ്വച്ഛ് ഭാരത് തുടങ്ങി നിരവധി പ്രമുഖ പരിപാടികൾക്ക് പിന്തുണ നൽകി ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ശരത് മോഹനാണ് തീം സോംഗിൻറെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നെഹ്റു ട്രോഫിയിൽ തുഴ എറിയുന്ന പോലീസിലെ പുരുഷ വനിതാ ടീമുകൾക്ക് ഗാനം പ്രചോനമായിരിക്കുമെന്ന് എസിപി ലാൽജി പറഞ്ഞു. ഷീ മീഡിയാസിനു വേണ്ടി കെ.എസ്. സുജയാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. സുധീഷ് കുമാറാണ് ഗായകൻ. എം.എച്ച്. ധനുഷ് ഓർക്കസ്ട്രേഷനും ജോസഫ് സെബാസ്റ്റ്യൻ കാമറയും റെനി എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. കാരിച്ചാൽ ചുണ്ടൻ വള്ളത്തിലാണ് കേരള പോലീസിനെ പ്രതിനിധികരിച്ച്…
Read MoreCategory: Kochi
ആശ്വാസകിരണം പെൻഷൻ മുടങ്ങിയിട്ട് ഒരു വർഷം; കുടിശിക 79.39 കോടിയിലെത്തി ; സർക്കാരിന്റെ അവഗണന മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരോട്
സിജോ പൈനാടത്ത് കൊച്ചി: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെയും മാരക രോഗങ്ങളാൽ കിടപ്പിലാകുന്നവരെയും പരിചരിക്കുന്നവർക്കുള്ള സംസ്ഥാന സർക്കാരിന്റെ ആശ്വാസകിരണം പെൻഷൻ വിതരണം മുടങ്ങിയിട്ട് ഒരു വർഷം. 2018 ഓഗസ്റ്റു മുതൽ മുടങ്ങിയ പെൻഷൻ പദ്ധതിയിൽ കുടിശിക 79.39 കോടി രൂപയിലെത്തി. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ (കെഎസ്എസ്എം) ആശ്വാസകിരണം പദ്ധതിയിലെ ഗുണഭോക്താക്കൾക്കു പ്രതിമാസം 600 രൂപയാണു ലഭിച്ചിരുന്നത്. നിലവിൽ 120301 പേരാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയിലുള്ളതെന്നു സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മുഴുവൻ സമയം ശ്രദ്ധവേണ്ട രോഗികളെ പരിചരിക്കുന്നവർ എന്ന നിലയിൽ ഇവർക്കു ലഭിച്ചിരുന്ന ധനസഹായം വലിയ ആശ്വാസമായിരുന്നു. നൂറു ശതമാനം അന്ധതയുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ രോഗങ്ങളുള്ളവർ, പ്രായാധിക്യത്തിലും കാൻസർ പോലുള്ള രോഗങ്ങളാലും പരസഹായം ആവശ്യമുള്ളവർ എന്നീ അവസ്ഥകളിലുള്ളവരെ പരിചരിക്കുന്നവർക്കും പദ്ധതിയിലെ ആനുകൂല്യത്തിന് അർഹതയുണ്ട്. കുടുംബ വാർഷിക…
Read Moreപരീക്ഷാ നടത്തിപ്പിന്റെ നിലവിലെ സ്ഥിതി ആശങ്കാ ജനകം; സമീപകാലത്തെ എല്ലാ പിഎസ്സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പിഎസ്സി പരീക്ഷാ നടത്തിപ്പിന്റെ നിലവിലെ സ്ഥിതി ആശങ്കാ ജനകമെന്ന് ഹൈക്കോടതി. സമീപകാലത്തെ എല്ലാ പിഎസ്സി നിയമനങ്ങളും അന്വേഷിക്കണമെന്നും സ്വതന്ത്ര ഏജൻസിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതി സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സഫീർ പത്തുദിവസത്തിനകം കീഴടങ്ങാനും നിർദേശം നൽകി. പിഎസ്സി സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര ഏജന്‍സിയാണ്. തട്ടിപ്പിലൂടെ അനർഹർ ജോലിയിൽ കയറുന്നത് തടയണം. നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ ക്രമക്കേടിൽ വിപുലമായ അന്വേഷണം ആവശ്യമാണ്, എങ്കിലേ ജനവിശ്വാസം വീണ്ടെടുക്കാൻ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
Read Moreആലുവയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ മീഡിയയിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു
ആലുവ: ദേശീയപാതയിൽ ആലുവ മുട്ടം തൈക്കാവ് ജംഗ്ഷനിൽ ഇന്ന് കെഎസ്ആർടിസി ബസ് മറിഞ്ഞു. പുലർച്ചെ 12.30 നായിരുന്നു സംഭവം. മീഡിയയിലേക്ക് ഇടിച്ചു കയറിയ കാറിൽ ഇടിക്കാതെ തിരിക്കുന്നതിനിടയിലാണ് ബസ് മറിഞ്ഞത്. കാർ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് നിശേഷം തകർന്നു. ഒഴിവായത് വൻദുരന്തമാണെന്ന് സമീപവാസികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ പാലക്കാട് ഒറ്റപ്പാലം സ്വദേശി ബാബു (സുമേഷ്) ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപത്തിയാറോളം ബസ് യാത്രികരിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആലുവ ഈസ്റ്റ് പോലീസ് രാത്രി തന്നെ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read Moreകഴിഞ്ഞ പ്രളയത്തിൽപ്പെട്ടവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: 2018ലെ പ്രളയത്തിൽപ്പെട്ടവരിൽ അർഹരായവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. അർഹരെന്ന് കണ്ടെത്തിയവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അപ്പീൽ അപേക്ഷകരുടെ വിശദാംശങ്ങൾ ഒന്നര മാസത്തിനകം പ്രസിദ്ധികരിക്കണമെന്നും കോടതി നിർദേശിച്ചു. അപ്പീൽ അനുവദിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവർ അനവധിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Read Moreടിപ്പറുകളുടെ മരണപ്പാച്ചിൽ ; രണ്ടാർ-കോട്ട റോഡിൽ അപകടങ്ങൾ പതിവാകുന്നു
മൂവാറ്റുപുഴ: ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ അപകടങ്ങൾക്ക് കാരണമാകുന്നു. മൂവാറ്റുപുഴ-തേനി ഹൈവേയിൽ രണ്ടാർ-കോട്ട റോഡിലൂടെ പായുന്ന ലോറികളാണ് അപകടങ്ങൾ വരുത്തിവയ്ക്കുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ദിവസവും ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇന്നലെ രാവിലെ 6.30ഓടെ കോട്ടപ്പുറം ജംഗ്ഷനു സമീപം കോട്ട റോഡിൽ ടിപ്പർ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതാണ് ഒടുവിലത്തേത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിന്നിൽനിന്നു വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. രാവിലെയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളടക്കമുള്ള ഭാരവണ്ടികൾ സർവീസ് നടത്തരുതെന്ന നിയമം കാറ്റിൽ പറത്തിയാണ് ഇവിടെ ലോറികൾ ചീറിപ്പായുന്നത്. ഏതാനും നാൾ മുന്‍പ് അമിത വേഗത്തിലെത്തിയ ടോറസ് ലോറി വൈദ്യുത പോസ്റ്റ് ഇടിച്ച് തകർത്തിരുന്നു. പാറമടയിൽ കല്ല് കയറ്റാൻ പോകുന്നതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്പോഴായിരുന്നു പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചത്. ടോറസ് ഇടിച്ചതിനെത്തുടർന്ന് പോസ്റ്റ് വട്ടം…
Read Moreമണ്ണെണ്ണയിൽ ചേർക്കുന്ന മായം കണ്ടെത്തിയ സംഭവം; കേസെടുക്കാതെ പോലീസ് ഉത്പന്നം വിട്ടുകൊടുത്തത് വിവാദമാകുന്നു
വൈപ്പിൻ: ഞാറക്കലെ മണ്ണെണ്ണവ്യാപാരിക്ക് കോഴിക്കോടുനിന്നും എത്തിയ 2000 ലിറ്റർ മണ്ണെണ്ണപോലുള്ള വസ്തു പോലീസ് പിടിച്ചെടുത്തശേഷം ശാസ്ത്രീയ പരിശോധന നടത്തി വസ്തു എന്തെന്ന് തിരിച്ചറിയാൻ നിൽക്കാതെ വിട്ടുകൊടുത്തെന്നാരോപണം. എക്സ്പ്ലോസീവ് ആക്ട് നിലവിൽക്കില്ലെന്ന നിലപാടിലാണത്രേ കേസ് എടുക്കാതെയും ശസ്ത്രീയ പരിശോധന നടത്താതെയും സാധനം വിട്ടു നൽകിയത്. പെയിന്റിൽ ചേർക്കുന്ന ഒരു തരം സോൾവെന്റാണെന്നാണ് മണ്ണെണ്ണ വ്യാപാരി പോലീസിനെ അറിയിച്ചത്. മണ്ണെണ്ണയിലും ഡീസലിലും ചേർക്കുന്ന മായമാണെന്നാണ് പോലീസ് സംശയിച്ചിരുന്നത്. മണ്ണെണ്ണയുടെ അത്രയും രൂക്ഷഗന്ധമില്ലാത്ത ദ്രാവകമാണിത്. ഇത് 1:1 ലിറ്റർ അനുപാതത്തിൽ മണ്ണെണ്ണയിലോ ഡീസലിലോ ചേർത്താൽ തിരിച്ചറിയില്ലെന്നാണ് പോലീസുകാർ തന്നെ പറയുന്നത്. രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ് നേരം ഇരുട്ടി വെളുക്കുംമുന്പ് സാധനം ഉടമക്ക് വിട്ടു നൽകിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. ഞാറക്കലേക്ക് അനധികൃത മണ്ണെണ്ണ കൊണ്ടു വരുന്നു എന്ന രഹസ്യസന്ദേശം ലഭിച്ച പോലീസ് 2000 ലിറ്റർ സോൾവെന്റും മിനിലോറിയും ഇന്നലെ ഉച്ചതിരിഞ്ഞാണ് കസ്റ്റഡിയിലെടുത്തത്.…
Read Moreമേയർക്കെതിരെ അവിശ്വാസ നോട്ടീസ്; ഭരണപക്ഷത്തെ അഞ്ചുപേർ പിന്തുണയ്ക്കുന്നതായി സൂചന; വിറങ്ങലിച്ച് കോണ്‍ഗ്രസ്
കൊച്ചി: ഭരണപരാജയവും അഴിമതിയും ഉയർത്തിക്കാട്ടി മേയർ സൗമിനി ജെയിനെതിരെ എൽഡിഎഫ് നൽകാനൊരുങ്ങുന്ന അവിശ്വാസ നോട്ടീസിന് ഭരണപക്ഷത്തുനിന്നും പിന്തുണയുണ്ടെന്നു സൂചന. ധാരണപ്രകാരമുള്ള അധികാരമാറ്റം നടക്കാത്തതിൽ അസംതൃപ്തരായ ചിലരാണ് എൽഡിഎഫിന് അനുകൂലമായി നിൽക്കുന്നത്. അവിശ്വാസത്തിൻമേൽ നടക്കുന്ന വോട്ടെടുപ്പിൽ അനുകൂലമായോ വിട്ടുനിന്നോ ഭരണപക്ഷത്തെ അഞ്ച് കൗണ്‍സിലർമാർ എൽഡിഎഫിന് അനുകൂലമായി നിലകൊണ്ടേക്കുമെന്ന് കോണ്‍ഗ്രസിനുള്ളിൽ നിന്നുള്ളവർ തന്നെ സൂചന നൽകുന്നു. കഴിഞ്ഞതവണ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കു നടന്ന വോട്ടെടുപ്പിൽ കോണ്‍ഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായ പിഴവ് ആവർത്തിക്കപ്പെടുകയാണെങ്കിൽ ഇത്തവണയും കാര്യങ്ങൾ എൽഡിഎഫിന് അനുകൂലമാകും. ഒഴിവുവന്ന സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് യുഡിഎഫിന് തിരിച്ചടിയായിരുന്നു. എന്നാൽ, ഇവർക്കെതിരെ താക്കീത് ചെയ്തത് ഒഴിച്ചാൽ കാര്യമായ നടപടി എടുക്കാതിരുന്നതും കോണ്‍ഗ്രസിനുള്ളിൽ ഭിന്നതയ്ക്ക് ഇടയാക്കി. നേതൃത്വത്തിനിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഒത്തൊരുമയില്ലായ്മയുമാണ് ധനകാര്യ കമ്മിറ്റിയിലെ വോട്ടെടുപ്പിൽ സംഭവിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. മേയറും ഇതിന്…
Read Moreസ്വർണക്കടത്ത്: അറസ്റ്റിലായ കസ്റ്റംസ് ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു; സഹായിച്ചതായി കണ്ടെത്തിയ നാലുപേർ കസ്റ്റഡിയിൽ
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി നടന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി അറസ്റ്റിലായ കസ്റ്റംസ് ഇൻസ്പെക്ടർ ഡൽഹി സ്വദേശി രാഹുൽ പണ്ഡിറ്റിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറാണ് സസ്പെന്റ് ചെയ്തത്. രാഹുലിനെ സഹായിച്ചുവെന്ന് കരുതുന്ന നാലു പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസി(ഡിആർഐ)ന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.കോഴിക്കോട് വിമാനത്താവളത്തിൽ പ്രിവന്റീവ് വിഭാഗത്തിൽ ജോലിചെയ്തുവന്ന രാഹുൽ, കുറച്ചുകാലമായി സംശയത്തിന്റെ നിഴലിലായിരുന്നു. അന്വേഷണ നടപടികളുടെ ഭാഗമായി പലതവണ ഇയാളെ, ബന്ധപ്പെട്ട പല വകുപ്പുകളിലേക്കും മാറ്റിയിരുന്നു. എന്നാൽ, എവിടെ ജോലി ചെയ്യുന്പോഴും സ്വർണക്കടത്തിന്റെ ആസൂത്രകനായി ഇയാൾ പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ 11 കിലോയിലധികം സ്വർണം പിടിച്ച കേസിന്റെ തുടരന്വേഷണം ഇയാളിലേക്കാണ് എത്തിയത്. ഇതിനെത്തുടർന്നാണ് കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ആണ് കഴിഞ്ഞ ദിവസം…
Read Moreഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന കേസ്: പ്രതിളെ കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും. പശ്ചിമബംഗാള്‍ ഹാല്‍ദിയ സ്വദേശികളായ അമിതാഭ മാലിക്ക് (30), ഇയാളുടെ സഹോദരനും കംപ്യൂട്ടര്‍ വിദ്യാര്‍ഥിയുമായ അരുണാഭ മാലിക്ക് (19) എന്നിവരെയാണ് വിമുക്തഭടനായ പൂച്ചാക്കല്‍ സ്വദേശി പ്രവീണിന്റെ പരാതിയില്‍ സൈബര്‍ പോലീസ് അറസ്റ്റു ചെയ്തത്. പരാതിക്കാരനില്‍ നിന്നും 2,57,000 രൂപയാണ് പ്രതികള്‍ തട്ടിയത്. പൂച്ചാക്കല്‍ പോലീസിന് നല്കിയ പരാതി സൈബര്‍ കുറ്റകൃത്യമായതിനാല്‍ സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇവരില്‍ മൂത്ത സഹോദരനായ അമിതാഭ മാലിക് ആണ് വ്യാജ വെബ്സൈറ്റ് നിര്‍മിക്കുകയും അതിലൂടെ ലക്ഷങ്ങള്‍ തട്ടുകയും ചെയ്തത്. അതിനാല്‍ അമിതാഭ് മാലിക്കിനെ വിശദമായ ചോദ്യം ചെയ്യലിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊച്ചി റേഞ്ച് സൈബര്‍ പോലീസ് സ്റ്റേഷന് എസ്ഐ റഷീദ് അറിയിച്ചു. തട്ടിയെടുത്ത പണമുപയോഗിച്ച്…
Read More