പച്ചക്കൊടി വീശി മുഖ്യമന്ത്രി, കൊച്ചി മെട്രോ തൈക്കൂടത്തേക്ക്; 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാർക്കിഗും സൗജന്യം

കൊച്ചി: നഗരത്തിരക്ക് വിട്ടു കൊച്ചി മെട്രോ തൈക്കൂടത്തേക്കു യാത്ര തുടങ്ങി. പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി അധ്യക്ഷനായി. മഹാരാജാസ് കോളജ് മുതൽ തൈക്കൂടം വരെ 5.65 കിലോമീറ്റർ ദൂരത്തേക്കു കൂടിയാണു മെട്രോ ഓടിത്തുടങ്ങുന്നത്. ഈ പാതയിൽ അഞ്ചു സ്റ്റേഷനുകളാണുള്ളത്. ഉദ്ഘാടന ദിവസം രണ്ടു സർവീസുകൾ മാത്രമേ ഉണ്ടായിരിക്കൂ. യാത്രക്കാർക്കുള്ള സർവീസ് ബുധനാഴ്ച രാവിലെ ആറിനു തുടങ്ങും. പേട്ട-എസ്എൻ ജംഗ്ഷൻ മെട്രോ പാതയുടെയും കൊച്ചി വാട്ടർ മെട്രൊയുടെ ആദ്യ ടെർമിനലിന്‍റെയും നിർമാണോദ്ഘാടനവും നടക്കും. തുടർന്നു മുഖ്യാതിഥികളെയും വഹിച്ചു മെട്രോ ട്രെയിൻ തൈക്കൂടത്തേക്ക് ആദ്യ സർവീസ് നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് മന്ത്രി കെ.കെ. ശൈലജക്കൊപ്പം നഴ്സുമാരും തുടർന്നു വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സർവീസിൻറെ ഭാഗമാവും. എറണാകുളം…

Read More

 കൊച്ചി മേയര്‍ക്കെതിരെ എൽഡിഎഫിന്‍റെ  അവിശ്വാസം; നിര്‍ണായക യോഗം നാളെ

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നോട്ടീസിന്മേലുള്ള വോട്ടെടുപ്പ് 12നു നടക്കാനിരിക്കെ യുഡിഎഫിന്‍റെ നിര്‍ണായക പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നാളെ ചേരും. അവിശ്വാസത്തിന്മേലുള്ള വോട്ടെടുപ്പില്‍ യുഡിഎഫ് അംഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. എങ്കിലും അധികാരമാറ്റമുണ്ടായില്ലെങ്കില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം. 74 അംഗങ്ങളുള്ള കൗണ്‍സിലില്‍ നാല് അംഗങ്ങളുടെ വ്യത്യാസം മാത്രമേ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ളു. രണ്ട് അംഗങ്ങള്‍ ബിജെപിയില്‍ നിന്നുള്ളവരാണ്. യുഡിഎഫില്‍ നിന്നുള്ള മൂന്നു പേരെയെങ്കിലും വോട്ടെടുപ്പില്‍ നിന്നുവിട്ടു നിര്‍ത്തിക്കാനായാല്‍ ഭരണസമിതിയെ അട്ടിമറിക്കാന്‍ എല്‍ഡിഎഫിനാകും. രണ്ടു ബിജെപി അംഗങ്ങളുടെ മനസ് മേയര്‍ക്ക് എതിരായതിനാല്‍ അതിന്‍റെ ആനുകൂല്യവും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അധികാരമാറ്റം വൈകുന്നതില്‍ അസംതൃപ്തരായ അഞ്ചോളം ഐ ഗ്രൂപ്പ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നേക്കുമെന്ന സൂചനകളാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. 12ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൗണ്‍സില്‍ ഹാളില്‍…

Read More

കണ്ണൂർ സെൻട്രൽ ജയിലിലെ  ഭക്ഷണ അവശിഷ്ടം തള്ളൽ;  പള്ളിക്കുന്നിൽ രക്ഷയില്ലതെരുവുനായ്കളുടെ ശല്യം രൂക്ഷമാകുന്നു

പള്ളിക്കുന്ന്: പള്ളിക്കുന്നിലും പരിസരപ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷം. വിദ്യാർഥികൾക്ക് ഉൾപ്പെടെ തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ ഭക്ഷണം കഴിക്കുന്ന കൗണ്ടറിൽ നിന്നുള്ള മാലിന്യം സമീപത്തു തന്നെ നിക്ഷേപിക്കുന്നതാണ് തെരുവ്നായശല്യം രൂക്ഷമാക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കുവാൻ കൂട്ടത്തോടെയെത്തുന്ന തെരുവ്നായ്ക്കളാണ് ആക്രമിക്കുന്നത്. ജയ്ജവാൻ റോഡ്, കാനത്തൂർ റോഡ്, പള്ളിക്കുന്ന് റോഡ് എന്നിവിടങ്ങളിലൂടെ ആളുകൾക്ക് കാൽനടയാത്രയായി സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇന്നലെ പള്ളിക്കുന്ന് സ്വദേശിയായ വീട്ടമ്മയ്ക്ക് കടിയേറ്റു. മാലതി മന്ദിരത്തിലെ അംബുജാക്ഷിക്കാണ് തെരുവ്നായയുടെ കടിയേറ്റത്.

Read More

 ഓണം ഓഫറുമായി കൊച്ചി  മെട്രോ; 18 വരെ യാത്ര നിരക്കിൽ 50 ശതമാനം ഇളവ് ; മഹാരാജാസ്-തൈക്കൂടം  മെട്രോ പാതയുടെ ഉദ്ഘാടനം നാളെ

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ്-തൈക്കൂടം സർവീസ് ഉദ്ഘാടനം, ഓണാഘോഷം എന്നിവയോടനുബന്ധിച്ച് നാലു മുതൽ 18 വരെ 14 ദിവസം യാത്രാ നിരക്കിൽ കെഎംആർഎൽ ഇളവുകൾ പ്രഖ്യാപിച്ചു. അന്പത് ശതമാനമാണ് നിരക്കിളവ്. ക്യൂആർ കോഡ് ടിക്കറ്റ്, കൊച്ചി വണ്‍ കാർഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കെല്ലാം ഈ മാസം 18 വരെ ഇളവ് ലഭ്യമാകും. നിലവിൽ ട്രിപ്പ് പാസ് ഉള്ള യാത്രക്കാർക്ക് അന്പത് ശതമാനം നിരക്ക് ക്യാഷ് ബാക്കായി ലഭിക്കും. 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാർക്കിംഗും സൗജന്യമാക്കിയിട്ടുണ്ട്. മഹാരാജാസ്-തൈക്കൂടം പാതയിൽ ആദ്യ ദിനം നഴ്സുമാർക്ക് സൗജന്യ യാത്രയും കെഎംആർഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഉച്ചക്ക് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പുതിയ പാതയിൽ നഴ്സുമാർക്കൊപ്പം പ്രത്യേകയാത്ര നടത്തും. ഈ ദിവസം കൊച്ചി വണ്‍ കാർഡ് വാങ്ങുന്ന നഴ്സുമാർക്ക് ക്യാഷ് ബാക്ക് ഓഫറുമുണ്ട്. കൊച്ചി: മെട്രോ…

Read More

ചെറായിയിൽ ഏഴംഗ ശ്രീലങ്കൻ സംഘമെത്തിയ സംഭവം; ഐബിയും പോലീസും അന്വേഷണമാരംഭിച്ചു

വൈപ്പിൻ: ചെറായി ബീച്ചിൽ ഏഴംഗ ശ്രീലങ്കൻ സംഘമെത്തിയെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഐബിയും രഹസ്യപോലീസ് വിഭാഗവും അന്വേഷണം തുടങ്ങി. കഴിഞ്ഞമാസം 31ന് ബീച്ചിലെത്തിയ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘം താമസിക്കാൻ ഹോം സ്റ്റേ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ശ്രീലങ്കക്കാരെന്ന് മനസിലായത്. ഹോംസ്റ്റേയിൽ മുറികൾ ഏർപ്പാടാക്കി നൽകുന്ന കമ്മീഷൻ ഏജന്‍റ്മാരുടെ പക്കൽ എത്തിയത് രണ്ടംഗ പുരുഷൻമാരാണ്. ആദ്യം ഇവർ തമിഴ്നാട്ടിൽ നിന്നെത്തിയതാണെന്നാണ് പറഞ്ഞത്. ഐഡി പ്രൂഫ് ചോദിച്ചപ്പോൾ തമിഴരല്ല ശ്രീലങ്കക്കാരാണെന്ന് പറഞ്ഞു. മാത്രമല്ല ഐഡി ഒന്നും കൈവശമില്ലെന്നും ഇവർ അറിയിച്ചു. എങ്കിൽ നിങ്ങളുടെ ഫോട്ടോ ആയാലും മതിയെന്ന് പറഞ്ഞ് ഏജന്‍റ് മൊബൈലിൽ ഇവരുടെ ഫോട്ടോയെടുത്തു. മറ്റുള്ളവരെയും കൂട്ടി വരാമെന്ന് പറഞ്ഞ് പോയവർ പിന്നീട് എത്തിയില്ല. ഇവർ വാഹനത്തിൽ മറൈൻ ഡ്രൈവിൽ ബോട്ടിംഗിനു പോയതായി സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം കയറിപ്പോയ വാഹനം, മറ്റ് വിവരങ്ങൾ ഒന്നും തന്നെ…

Read More

കൊച്ചി മെട്രോ;  മഹാരാജാസ് കോളജ് സ്റ്റേഷനിൽനിന്നു തൈക്കൂടത്തേക്കുള്ള  സുരക്ഷാ പരിശോധന തുടങ്ങി

കൊച്ചി: കൊച്ചി മെട്രോ സർവീസ് മഹാരാജാസ് കോളജ് സ്റ്റേഷനിൽനിന്നു തൈക്കൂടത്തേക്ക് നീട്ടുന്നതിനു മുന്നോടിയായുള്ള മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെയും സംഘത്തിന്‍റെയും പരിശോധന ഇന്ന് പൂർത്തിയാകും. ഇന്നലെ രാവിലെ ഒന്പതിന് മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷനിൽനിന്നാണു പരിശോധന ആരംഭിച്ചത്. കമ്മീഷണർ കെ.എ. മനോഹരന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ പ്രധാനമായും സ്റ്റേഷനുകളുടെ പരിശോധനയാണ് നടന്നത്. പരിശോധനകൾക്കുശേഷം സംഘം അനുമതി നൽകുന്ന മുറയ്ക്കാകും ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നടത്തുക. മഹാരാജാസ് സ്റ്റേഷനിൽനിന്നു തൈക്കൂടം വരെ അഞ്ചു സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാതയുടെ നീളം 5.65 കിലോമീറ്ററാണ്. സ്റ്റേഷനുകളുടേതടക്കം നിർമാണ ജോലികളെല്ലാം പൂർത്തിയാക്കി പരീക്ഷണയോട്ടവും കഴിഞ്ഞിരുന്നു. രാജ്യത്ത് മെട്രോയിലെ ആദ്യ കാൻഡിലിവർ പാലം കൂടി ഈ പാതയിൽ ഉൾപ്പെടുന്നുണ്ട്. സൗത്ത്, കടവന്ത്ര മെട്രോ സ്റ്റേഷനുകൾക്കിടയിൽ തൂണില്ലാതെ അർധവൃത്താകൃതിയിൽ നിർമിച്ച പാലത്തിന് 90 മീറ്ററാണു നീളം. പരീക്ഷണയോട്ടത്തിനിടെ രണ്ടു ട്രെയിനുകൾ…

Read More

പാലാരിവട്ടം മേൽപ്പാലം അഴിമതി; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് സംഘം

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ് സംഘം. നാലു പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. കേസിലെ അഴിമതിയെക്കുറിച്ച് പ്രതികൾ ഒരുകാര്യവും പറയുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ വിജിലൻസ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിർമാണ കരാറുകാരായ ആർഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ(ആർബിഡിസികെ) മുൻ അഡീഷണൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരാണ് അറസ്റ്റിലായവർ. സെപ്റ്റംബർ 12 വരെ പ്രതികളെ റിമാൻഡ് ചെയ്യണമെന്നായിരുന്നു വിജിലൻസിന്‍റെ ആവശ്യമെങ്കിലും കോടതി അനുവദിച്ചില്ല. സെപ്റ്റംബർ രണ്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളുടെ ജാമ്യാപേക്ഷയും കോടതി അന്നേദിനം…

Read More

പാലാരിവട്ടം മേൽപ്പാലം;  കേസിൽ ആകെയുള്ളത് 17 പ്രതികൾ; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ബലക്ഷയം അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണസംഘം കഴിഞ്ഞ ജൂണ്‍ നാലിന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. കരാറുകാരനും ഉദ്യോഗസ്ഥരും കണ്‍സൾട്ടൻസിയും ഉൾപ്പെടെ 17 പേരെ പ്രതി ചേർത്താണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. തുടർന്നു പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.ഒ. സൂരജ്, സുമിത് ഗോയൽ എന്നിവരടക്കം നിരവധി പേരെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സുമിത് ഗോയലിന്‍റെയും സൂരജിന്‍റെയും മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് ഇന്നലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സൂരജിനോട് അന്വേഷണസംഘം നിർദേശിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് സംബന്ധിച്ച് നടപടികളിലേക്ക് വിജിലൻസ് കടന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി 17 പേരെയാണ് കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ പട്ടികയിൽ വിജിലൻസ് ഉൾപ്പെടുത്തിയിരുന്നത്. ഫൈള ഓവർ കോണ്‍ട്രാക്ടർ ആർഡിഎസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സുമിത് ഗോയൽ, കിറ്റ്കോ മുൻ മാനേജിംഗ് ഡയറക്ടർ സിറിയക്…

Read More

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ്  വില 28,480 രൂപ; വിലകുറയലിനെക്കുറിച്ച് കച്ചവടക്കാർ പറ‍യുന്നതിങ്ങനെ…

കൊച്ചി: ദിനവും റിക്കാർഡ് ഭേദിച്ച് മുന്നേറിയ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണ വില പവന് 28,480 രൂപയായി. രണ്ടു ദിവസത്തെ വ്യാപാരത്തിനിടെ മാത്രം 400 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ പവന് 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 29ന് രേഖപ്പെടുത്തിയ പവന് 28,880 രൂപയാണ് ഇതുവരെയുള്ള റിക്കാർഡ് വില. രൂപ കരുത്താർജിച്ചതാണ് സ്വർണ വില കുറയാൻ കാരണം. ആഗോള, രാജ്യാന്തര വിഷയങ്ങൾ അതേപടി നിലനിൽക്കുന്നതിനാൽ നിലവിൽ സ്വർണവില ഒരു പരിധി കഴിഞ്ഞ് കുറയില്ലെന്നാണു വിപണിയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ.

Read More

നെഹ്റു ട്രോഫി വള്ളംകളി; കാരിച്ചാൽ ചുണ്ടനിൽ തുഴയാൻ കേരള പോലീസും; ടീമിന്‍റെ തീം സോംഗ് പുറത്തിറക്കി

കൊച്ചി: നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന കേരള പോലിസ് ടീമിന്‍റെ ഒൗദ്യോഗിക തീം സോംഗ് പുറത്തിറക്കി. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എസിപി കെ. ലാൽജി ഓളപ്പരപ്പിലെ ഒളിംപിക്സ് എന്നു പേരിട്ടിരിക്കുന്ന സംഗീത ആൽബം പ്രകാശനം ചെയ്തു. ഐ പിഎൽ, ഒളിന്പിക്സ് ഡേ, സ്വച്ഛ് ഭാരത് തുടങ്ങി നിരവധി പ്രമുഖ പരിപാടികൾക്ക് പിന്തുണ നൽകി ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ശരത് മോഹനാണ് തീം സോംഗിൻറെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നെഹ്റു ട്രോഫിയിൽ തുഴ എറിയുന്ന പോലീസിലെ പുരുഷ വനിതാ ടീമുകൾക്ക് ഗാനം പ്രചോനമായിരിക്കുമെന്ന് എസിപി ലാൽജി പറഞ്ഞു. ഷീ മീഡിയാസിനു വേണ്ടി കെ.എസ്. സുജയാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. സുധീഷ് കുമാറാണ് ഗായകൻ. എം.എച്ച്. ധനുഷ് ഓർക്കസ്ട്രേഷനും ജോസഫ് സെബാസ്റ്റ്യൻ കാമറയും റെനി എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. കാരിച്ചാൽ ചുണ്ടൻ വള്ളത്തിലാണ് കേരള പോലീസിനെ പ്രതിനിധികരിച്ച്…

Read More