പെരുമ്പാവൂര്‍: വെള്ളപ്പൊക്കത്തില്‍ പെരിയാറിലെ ഉയര്‍ന്ന പ്രളയജലത്തോടൊപ്പം എത്തിചേര്ന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം പെരുമ്പാവൂരിലും സമീപ പഞ്ചായത്തുകളിലും വർധിക്കുന്നു. പ്രളയജലം കയറിയ തോടുകളുടെ സമീപപ്രദേശങ്ങളിലാണ് ഇവയുടെ ശല്യം കൂടുതൽ. ആഫ്രിക്കയില്‍നിന്നെത്തിച്ച തടികളിലൂടെ എത്തിയതെന്ന് കരുതുന്ന ഇവയെ 1955ല്‍ പാലക്കാട് എലപ്പുള്ളിയിലാണ് കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത്. മൂന്നുവര്‍ഷം മുന്‍പ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ പ്രദേശത്ത് ഇവയെ കണ്ടെത്തുകയും അത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. മഴക്കാലത്ത് മതിലുകളിലെയും മരങ്ങളിലെയും അഴുകിയ വസ്തുക്കളിലെയും പൂപ്പലുകളും അഴുക്കുകളും തിന്നു വിശപ്പടക്കുന്ന ഇവ വേനലില്‍ കാര്‍ഷിക വിളകളിലെയും മരങ്ങളിലെയും ഇലകള്‍ തിന്നു തീര്‍ക്കും. രാപകല്‍ ഭേദമന്യേ ഇരുപത്തിനാലു മണിക്കൂറും ആഹാരം തേടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവയുടെ വിസര്‍ജ്യവസ്തുക്കള്‍ പരിസരമലനീകരണത്തിന് കാരണമാവുന്നുണ്ട്. കൂടുതല്‍ ഭാഗങ്ങളിലേക്ക് ഓരോ ദിവസവും ഇവ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മുടക്കുഴ പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തി കഴിഞ്ഞ…
Read MoreCategory: Kochi
കൊച്ചിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് ബോണറ്റിൽ വീണ യുവാവുമായി കാറിന്റെ മരണപ്പാച്ചിൽ
കൊച്ചി: അപകടത്തെ തുടർന്ന് ബോണറ്റിൽ വീണ യുവാവുമായി കാറിന്റെ മരണപ്പാച്ചിൽ. കൊച്ചിയിലാണ് സംഭവം. അപകടത്തെ തുടർന്ന് ബോണറ്റിൽ വീണ യുവാവുമായി കാർ ഏകദേശം 400 മീറ്റർ സഞ്ചരിച്ചു. മരോട്ടിച്ചോട് ജംഗ്ഷന് സമീപം ഓട്ടോയിൽ വന്നിറങ്ങിയ യുവാവിനെ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിന്റെ ബോണറ്റിൽ വീണ യുവാവുമായി പാഞ്ഞ കാർ ഇദ്ദേഹത്തെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞു. സമീപത്തെ സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreഗ്യാസ് സിലിണ്ടർ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട വീട്ടമ്മയ്ക്കായി ശ്രീമൂലം ക്ലബിന്റെ ‘സ്നേഹവീട് ’
മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഭർത്താവും പിതാവും നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ‘സ്നേഹവീട്’ ഒരുക്കി മൂവാറ്റുപുഴ ശ്രീമൂലം യൂണിയൻ ക്ലബ്. ആയവന പഞ്ചായത്ത് എട്ടാം വാർഡിലെ അനീഷ തങ്കച്ചനും കുഞ്ഞിനുമായാണ് 15 ലക്ഷം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ് വീട് നിർമിച്ചു നൽകിയത്. അനീഷ പൂർണ ഗർഭിണിയായിരിക്കേ ഒരു വർഷം മുന്‍പാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇവർ താമസിച്ചിരുന്ന കുടുംബ വീട്ടിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പിതാവും ഭർത്താവും ദുരന്തത്തിൽ മരിച്ചു. ഇതോടെ ഇവർ തീർത്തും നിസഹായയായി. ഈ കുടുംബത്തെ പുനരധിവസിപ്പിക്കാൻ ക്ലബ്ബംഗം കൂടിയായ കാക്കനാട്ട് ജിബി ജോസ് മുന്നോട്ടു വരികയായിരുന്നു. ജിബിയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം ഈ കുടുംബത്തിനു നൽകാൻ തീരുമാനിച്ചു. വീട് നിർമാണത്തെക്കുറിച്ചു നടന്ന കൂടിയാലോചനകളിൽ ശ്രീമൂലം യൂണിയൻ ക്ലബ് വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. സ്ഥലം അനീഷയുടെ പേരിൽ…
Read Moreപുതുവൈപ്പിലെ കൂട്ട ആത്മഹത്യ; കണ്ണൂർ സ്വദേശിയായ നയനയുടെ ആൺസുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ……
വൈപ്പിൻ: പുതുവൈപ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ ചോദ്യംചെയ്തു. ആനക്കാരൻ വീട്ടിൽ സുഭാഷ് -54, ഭാര്യ ഗീത – 53, മകൾ നയന -24 എന്നിവരാണ് ആത്മഹത്യ ചെയ്തത്. നയനയുടെ കണ്ണൂർ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ച് വരുത്തിയാണ് ഞാറക്കൽ പോലീസ് ചോദ്യം ചെയ്തത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ താൻ സന്നദ്ധനായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. നാട്ടിൽ നിന്നും ജോലിക്കായി ബംഗളൂരിലെത്തിയ നയന ഫെബ്രുവരി മുതൽ ജൂലൈ വരെ ഒരുമിച്ചുണ്ടായിരുന്നുവെന്നും പിന്നീട് ജോലി നഷ്ടപ്പെടുകയും രണ്ട് പേരും ചേർന്ന് ബേക്കറി ഇടപാട് ഉൾപ്പെടെ മറ്റ് ചില ബിസിനസ് നടത്തുകയും ചെയ്തെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്ന് സാന്പത്തക ബാധ്യത വന്നപ്പോഴാണ് വീട്ടിലേക്ക് ഫോണ്‍ വിളിച്ചതത്രേ. ഈ സമയം വീട്ടിലേക്ക് തിരിച്ചു പോരാൻ പറഞ്ഞതിനെ തുടർന്നാണ് നയന നാട്ടിലെത്തിയത്. അതുവരെ ബംഗളൂരും…
Read Moreവാഴക്കുളത്ത് എടിഎം തകർത്ത് മോഷണ ശ്രമം; പോലീസ് അന്വേഷണം ഊർജിതമാക്കി
വാഴക്കുളം: വാഴക്കുളത്ത് ഫെഡറൽ ബാങ്കിന്റെ എടിഎം തകർത്ത് നടത്തിയ മോഷണശ്രമത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രാത്രിയിൽ കനത്ത മഴ പെയ്തിരുന്നതിനാൽ ഡോഗ് സ്ക്വാഡിന് കൂടുതൽ തെളിവുകൾ ലഭിച്ചില്ല. ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങളും വ്യക്തികളെയും സംബന്ധിച്ച് കൂടുതൽ തെളിവുകൾ എടുക്കുകയാണ്. മോഷ്ടാക്കൾ കൈയുറകൾ ധരിച്ചിരുന്നെങ്കിലും വിരലടയാള വിദഗ്ധർക്ക് നിർണായകമായ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. ഇതിനടുത്ത ദിവസങ്ങളിൽ ബാങ്കുകളുടെ പരിസരങ്ങളിൽ അനാവശ്യമായി കറങ്ങി നടന്ന വാഹനങ്ങൾ സംബന്ധിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. ടൗണിന്റെ കിഴക്കേ ഭാഗത്ത് സംസ്ഥാന പാതയോരത്തുള്ള ഫെഡറൽ ബാങ്കിനോടു ചേർന്നുള്ള എടിഎം കൗണ്ടറാണ് വ്യാഴാഴ്ച പുലർച്ചെ മോഷ്ടാക്കൾ തകർത്തത്. എടിഎം കൗണ്ടർ പൊളിച്ചെടുത്തെങ്കിലും പണം സൂക്ഷിച്ചിരുന്ന കാബിൻ തകർക്കാൻ കഴിയാത്തതിനാൽ പണ നഷ്ടമുണ്ടായിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. രാത്രി…
Read Moreഎറണാകുളം മാർക്കറ്റിന്റെ മുഖച്ഛായ മാറ്റുന്നു 100 കോടിയുടെ പദ്ധതി ഡിസംബറിൽ തുടങ്ങും
കൊച്ചി: ആധുനിക സൗകര്യങ്ങളോടെ എറണാകുളം മാർക്കറ്റ് പുതുക്കിപ്പണിയാൻ 100 കോടിയുടെ ബ്രഹത് പദ്ധതി. 18 മാസംകൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഡിസംബർ ഒന്നിനു തുടങ്ങാനാണു തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ആസ്ഥാനത്ത് ചേർന്ന വിവിധ ഏജൻസികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതിയ മാർക്കറ്റും ഷണ്മുഖം റോഡും ബന്ധിപ്പിച്ച് ആകാശപാത നിർമിക്കണമെന്ന നിർദേശവും ഹൈബി ഈഡൻ എംപി വിളിച്ചുചേർത്ത യോഗം മുന്നോട്ടുവച്ചു. കൊച്ചി കോർപറേഷന്റെ സ്വപ്നപദ്ധതികളിലൊന്നായിരുന്നു മാർക്കറ്റ് നവീകരണം. കോർപറേഷൻ ബജറ്റുകളിൽ വലിയ പദ്ധതിയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കേന്ദ്ര നഗരാസൂത്രണ പദ്ധതിയിയായ സ്മാർട്സിറ്റിയിൽ എറണാകുളം മാർക്കറ്റ് നവീകരണം ഉൾപ്പെടുത്തി. കാര്യമായ പുരോഗതിയില്ലാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈബി ഈഡൻ ഇടപെട്ട് പദ്ധതി വേഗത്തിലാക്കിയത്.ഇപ്പോഴത്തെ മാർക്കറ്റ് പൂർണമായും പൊളിച്ചുനീക്കിയാണു പുതിയ മാർക്കറ്റിന്റെ നിർമാണം. ഭൂമിക്കടിയിലുള്ള നില ഉൾപ്പെടെ നാലു നിലകളിലാണ് പുതിയ മാർക്കറ്റ് നിർമിക്കുക.…
Read Moreകഞ്ചാവു വില്പനയെക്കുറിച്ചു വിവരം നൽകിയ വയോധികനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: കഞ്ചാവ് ഉപയോഗവും വില്പനയും സംബന്ധിച്ച് എക്സൈസിനു വിവരം കൈമാറിയ വയോധികനെ വീട്ടിൽ കയറി മർദിച്ചവശാനാക്കിയ സംഭവത്തിലെ പ്രതി പോലീസ് പിടിയിൽ. മുളവൂർ വിശ്വകർമ നഗർ പുൽപ്പനയിൽ അക്ഷയി(18) യെയാണ് എസ്ഐ ടി.എം. സൂഫിയും സംഘവും അറസ്റ്റ് ചെയ്തത്. മുളവൂർ കുടകുത്തിച്ചാലിൽ രാമചന്ദ്രനെ(75)യാണ് പ്രതി മർദിച്ചത്. കഴിഞ്ഞ 19നു വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. രാമചന്ദ്രന്റെ വീട്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്ന അക്ഷയ് പുരയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന രാമചന്ദ്രൻ വീട്ടിലേക്ക് കയറുന്പോൾ കൈയിൽ കരുതിയിരുന്ന വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ഏതാനു നാൾ മുന്‍പ് എക്സൈസ് സംഘം അക്ഷയുടെ വീട്ടിൽനിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ഇതേത്തുടർന്നു ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് രാമചന്ദ്രനെ ക്രൂരമായി മർദിച്ചതിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ബ്ലേഡ് ഉപയോഗിച്ച് സ്വയം ശരീരം മുറിച്ച അക്ഷയ് തന്നെ രാമചന്ദ്രൻ വാക്കത്തി ഉപയോഗിച്ച് വെട്ടിയതാണെന്ന് ആരോപിച്ച്…
Read Moreഇതാണോ പിഎസ്സിയുടെ പരീക്ഷാരീതി? സ്വാധീനമുള്ളവര്‍ക്കു ചോദ്യപേപ്പര്‍ നേരത്തേ നൽകുമോയെന്നു ഹൈക്കോടതി
കൊച്ചി: ഉന്നത സ്വാധീനമുള്ളവര്‍ക്കു ചോദ്യപേപ്പര്‍ നേരത്തേ ലഭിക്കുകയും ഇവര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാനാവുകയും ചെയ്യുന്ന തരത്തിലാണോ പിഎസ്സി പരീക്ഷ നടത്തുന്നതെന്ന് ഹൈക്കോടതി. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേടു നടന്നെന്ന കേസിലെ നാലാം പ്രതി തിരുവനന്തപുരം കല്ലറ സ്വദേശി ഡി. സഫീര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു സിംഗിള്‍ ബെഞ്ച് പിഎസ്സിയെ വാക്കാല്‍ വിമര്‍ശിച്ചത്. സംഭവത്തില്‍നിന്നു മനസിലാകുന്നത് സ്വാധീനമുള്ള വ്യക്തികള്‍ക്കു പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നുവെന്നാണ്. ഇവര്‍ക്കു മൊബൈല്‍ വഴി ഉത്തരം ലഭിക്കുന്നു. ഇതാണോ പിഎസ്സിയുടെ പരീക്ഷാരീതി? പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്ന കാരണത്താല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്നു വാക്കാല്‍ വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച്, ഹര്‍ജി 29നു പരിഗണിക്കാന്‍ മാറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളും…
Read Moreനെടുമ്പാശേരിയിൽ 28 ലക്ഷത്തിന്റെ സ്വർണം പിടികൂടി: മൂന്നുപേർ അസ്റ്റിൽ
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 28 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണ ചങ്ങലയും മിശ്രിതവുമായി 900 ഗ്രാം സ്വർണമാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് സ്വർണം കടത്തിയ ആളെയും വാങ്ങാനെത്തിയ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിൽനിന്നും വെള്ളിയാഴ്ച രാവിലെ എത്തിയ ആലുവ സ്വദേശി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. സ്വർണം ഏറ്റുവാങ്ങാൻ കോഴിക്കോട് പേരാന്പ്ര സ്വദേശികളായ രണ്ടുപേരാണ് പുറത്തുകാത്തുനിന്നത്. മൂവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
Read Moreതന്റെ വാർഡിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നത് ചെയർമാർ; നഗരസഭാ കാര്യാലയത്തിനു മുന്നിൽ ഒറ്റയാൾ ധർണ നടത്തി നഗരസഭാംഗം
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ 21-ാം ഡിവിഷനിൽ ചെയർമാന്റെ ഇടപെടൽ മൂലം ഫണ്ട് നൽകുന്നില്ലെന്നാരോപിച്ച് നഗരസഭാംഗം ടി.എസ്. സാറ കൗണ്‍സിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കാര്യാലയത്തിനു മുന്നിൽ ഒറ്റയാൾ ധർണ നടത്തി. വികസന പ്രവർത്തനങ്ങൾക്കായി സ്വകാര്യസ്ഥാപനം നൽകിയ സിഎസ്ആർ ഫണ്ട് സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്നാണ് ഇന്നലെ അംഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫണ്ട് ആവശ്യപ്പെട്ട തന്നോട് ചെയർമാൻ തരാനാകില്ലെന്നു പറഞ്ഞതായും തന്റെ വാർഡിന്റെ വികസനം തുരങ്കം വയ്ക്കുന്നതിനാണ് ചെയർമാൻ ശ്രമിക്കുന്നതെന്നും സാറ പറഞ്ഞു. ഫണ്ട് ഒരു വാർഡിനു മാത്രം നൽകാനാകില്ല: ചെയർമാൻ കൂത്താട്ടുകുളം: നഗരസഭയ്ക്കു സ്വകാര്യ സ്ഥാപനം നൽകിയ സിഎസ്ആർ ഫണ്ട് ഒരു വാർഡിന് മാത്രമായി നൽകണമെന്ന നഗരസഭാംഗത്തിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം കൗണ്‍സിൽ യോഗം തള്ളിയതായും ചെയർമാൻ റോയി ഏബ്രഹാം. ഫണ്ട് നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ മാരകരോഗം ബാധിച്ചവർക്കാർ അംഗങ്ങളുടെ ശിപാർശയിൽ വിതരണം ചെയ്യാനാണ് കൗണ്‍സിൽ തീരുമാനം. കഴിഞ്ഞ മാസം…
Read More