ആലുവ: എടത്തലയിലെ സ്വകാര്യ പാട്ടഭൂമി നിയമവിരുദ്ധമായി കരമടച്ചു സ്വന്തമാക്കിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നു പി.വി. അന്‍വര്‍ എംഎല്‍എയുടെ കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആലുവ താലൂക്ക് തഹസിൽദാർക്ക് മറുപടി നൽകി. ഇന്നലെ താലൂക്ക് തഹസിൽദാറിനു മുന്നിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാണ് വിശദീകരണം നൽകിയത്. ന്യൂഡല്‍ഹിയിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ 2006 സെപ്റ്റംബര്‍ 18നു നടത്തിയ ലേലത്തില്‍ 11.46 എക്കര്‍ സ്ഥലം പി.വി. അന്‍വര്‍ എംഎല്‍എ എംഡിയായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് എടുത്തിരുന്നു. ഈ ഭൂമി കരമടച്ചും പോക്കുവരവ് ചെയ്തും സ്വന്തമാക്കിയെന്നാണു പരാതി. കരമടച്ചത് കമ്പനിയല്ലെന്നും ആരോ അടച്ചതാണെന്നുമാണ് അഭിഭാഷകൻ ഇന്നലെ വിശദീകരിച്ചത്. കാക്കനാട് സ്വദേശി ജോയ് മാത്യുവിന്റെ പേരിലുള്ളതാണ് എടത്തലയിലുള്ള വിവാദ ഭൂമി. ജോയ് മാത്യുവിനു പങ്കാളിത്തമുള്ള ഇന്റര്‍നാഷണല്‍ ഹൗസിംഗ് കോംപ്ലക്സിന് ഭൂമി 99 വർഷത്തെ പാട്ടത്തിന് നൽകുകയായിരുന്നു. ഭൂമിയുടെ മേൽ വായ്പാ കുടിശിക വന്നതോടെയാണു വായ്പ…
Read MoreCategory: Kochi
കിഴക്കന്പലത്ത് കെഎസ്ഇബി സൂപ്പറാ..! കോരിച്ചൊരിയുന്ന മഴയോ കാറ്റോ എന്തുവന്നാലും വൈദ്യുതി മുടങ്ങാറില്ല
കിഴക്കമ്പലം: കോരിച്ചൊരിയുന്ന മഴയോ കാറ്റോ എന്തുവന്നാലും കിഴക്കന്പലത്തു വൈദ്യുതി മുടങ്ങാറില്ല. അതിനാൽ തന്നെ കിഴക്കന്പലംകാർ ഒരേസ്വരത്തിൽ പറയും, കെഎസ്ഇബി സൂപ്പറാണെന്ന്. കറന്റുപോയാല്‍ തകരാർ പരിഹരിക്കാന്‍ ഏതു പാതിരാത്രിയായാലും കെഎസ്ഇബി ജീവനക്കാരെത്തുമെന്ന് പ്രദേശവാസികൾ പറയും. കഴിഞ്ഞ പ്രളയകാലത്തായിരുന്നു കിഴക്കമ്പലത്ത് കെഎസ്ഇബിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധ നേടിയത്. ജില്ല മുഴുവന്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ തപ്പിയപ്പോള്‍ കിഴക്കമ്പലത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ശക്തമായ കാറ്റില്‍ നിരവധി മരങ്ങളാണ് വൈദ്യുതി സെക്ഷന്റെ പരിധിയില്‍ മറിഞ്ഞു വീണത്. എന്നാല്‍ അതെല്ലാം നിമിഷനേരം കൊണ്ട് പരിഹരിക്കപ്പെടും. സാധാരണ ഗതിയില്‍ വൈദ്യുതി ലഭിക്കാന്‍ വേണ്ടി മാത്രമുള്ള അറ്റകുറ്റപ്പണികളല്ല നടക്കുന്നത്. പൂര്‍ണമായും തകരാർ പരിഹരിച്ചാണ് വൈദ്യുതി ലഭ്യമാക്കുന്നത്. അതിനു വേണ്ടി എത്ര മഴയായാലും 24 മണിക്കൂറും വിവിധയിടങ്ങളില്‍ ഈ ജീവനക്കാരുടെ സാന്നിധ്യവും ദൃശ്യമാണ്.
Read Moreനന്ദി ഇന്ന് പട്ടിണി കിടക്കേണ്ടല്ലോ ! ഒരു ദിവസത്തെ ഭക്ഷണം ഉപേക്ഷിച്ച് പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായധനം നൽകി തമിഴ് സഹോദരൻ
കൂത്താട്ടുകുളം: ഒരു ദിവസത്തെ ഭക്ഷണം ഉപേക്ഷിച്ച് കേരളത്തിലെ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായധനം നൽകി തമിഴ് സഹോദരൻ. കൂത്താട്ടുകുളത്ത് ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന തമിഴ്നാട് തിരുനൽവേലി സ്വദേശി അയ്യാദുരൈയാണ് തന്റെ ഒരു ദിവസത്തെ സന്പാദ്യമായ 100 രൂപ നൽകിയത്. ഇന്നലെ വൈകുന്നേരം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയ്യാദുരൈ തുക നൽകിയത്. ഇനിയും തന്നാൽ കഴിയും വിധം പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുമെന്നും വയനാടിനു പോകുമെന്നും അയ്യാദുരൈ പറഞ്ഞു. ഓഫീസിൽ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികൾ അയ്യാദുരൈയ്ക്കു നൽകാമെന്ന് സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞപ്പോൾ ‘നന്ദി ഇന്ന് പട്ടിണി കിടക്കേണ്ടല്ലോ’ എന്നായിരുന്നു അയാളുടെ മറുപടി.
Read Moreടിക് ടോക്കിലൂടെ പ്രശസ്തമായ അമ്മാമേം കൊച്ചുമോനും എന്ന ഗ്രൂപ്പിന്റെ ലൈവ് ഷോ കണ്ടു! കടയിലെ വസ്ത്രങ്ങൾ മുഴുവൻ നൽകി ഹാരിഷ
പള്ളുരുത്തി: ദുരിതബാധിതർക്കു വസ്ത്രശേഖരം ദാനം നല്കി നന്മമരമായി മാറിയ എറണാകുളം ബ്രോഡ് വേയിലെ നൗഷാദിനു പിന്നാലെ തന്റെ തുണിക്കടയിലെ മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ദുരിത ബാധിതര്‍ക്കായി നല്‍കിയിരിക്കുകയാണ് മട്ടാഞ്ചേരി കോമ്പാറമുക്ക് സ്വദേശിനി ഹാരിഷയെന്ന യുവതി. കോമ്പാറമുക്കില്‍ ഉമ്മാസ് കളക്ഷന്‍ എന്ന പേരിൽ വസ്ത്ര വ്യാപാരം നടത്തുകയാണിവർ. ടിക് ടോക്കിലൂടെ പ്രശസ്തമായ അമ്മാമേം കൊച്ചുമോനും എന്ന ഗ്രൂപ്പിന്റെ ലൈവ് ഷോ കണ്ടിട്ടാണ് ഹാരിഷ വസ്ത്രങ്ങള്‍ നൽകാമെന്നു സന്ദേശം നൽകിയത്. വസ്ത്രങ്ങൾ എത്തിച്ചു തരാമെന്നു ഹാരിഷ പറഞ്ഞെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഇവരുടെ കടയിലെത്തി വസ്ത്രങ്ങള്‍ ശേഖരിച്ചു. കുറച്ചു വസ്ത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലെത്തിയ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കു കടയിലെ മുഴുവൻ വസ്ത്രങ്ങളും നല്‍കുകയായിരുന്നു ഹാരിഷ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭര്‍ത്താവ് ഫൈസലിന്റെ സമ്മതത്തോടെയായിരുന്നു ദാനം. ഇനി തനിക്കറിയാവുന്ന തയ്യൽ ജോലിയുമായി മുന്നോട്ടുപോകുമെന്നു ഹാരിഷ പറഞ്ഞു. തങ്ങള്‍ക്കിപ്പോള്‍ കിടക്കാനെങ്കിലും ഇടമുണ്ടെന്നും എല്ലാം നഷ്ടപ്പെട്ടവരുടെ വേദന…
Read Moreഡിജിപിയുടെ റിപ്പോർട്ട് ! സിപിഐ ജില്ലാ നേതൃത്വം കൂടുതൽ കുരുക്കിൽ; മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞശേഷം പ്രതികരിക്കാമെന്ന് എൽദോ ഏബ്രഹാം
കൊച്ചി: സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനുനേരേ നടത്തിയ ലാത്തിച്ചാർജിൽ പോലീസിന് അനുകൂലമായി ഡിജിപി റിപ്പോർട്ട് സമർപ്പിച്ചതോടെ പാർട്ടി ജില്ലാ നേതൃത്വം കൂടുതൽ കുരുക്കിലായി. ഇതുസംബന്ധിച്ചു പ്രതികരിക്കാൻ പോലും കഴിയാത്തനിലയിലാണു ജില്ലാ നേതാക്കൾ. ലാത്തിയടിയിൽ പരിക്കേറ്റ എൽദോ ഏബ്രഹാം എംഎൽഎയും ജില്ലാ സെക്രട്ടറി പി. രാജുവും മുഖ്യമന്ത്രിയുടെ നിലപാടറിയട്ടെയെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. പോലീസ് ലാത്തിച്ചാർജിൽ എംഎൽഎയ്ക്കും ജില്ലാ സെക്രട്ടറിക്കുമടക്കം പരിക്കേറ്റിട്ടും സിപിഐ സംസ്ഥാന നേതൃത്വം വിഷയത്തിൽ കാര്യമായി ഇടപെട്ടില്ലെന്ന ആഷേപം നേരത്തേ മുതലുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടക്കത്തിൽ പോലീസിന് അനുകൂലമായി പ്രതികരിച്ചതു ജില്ലാ നേതൃത്വത്തിനു തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയ ജില്ലാ കളക്ടറുടെ റിപ്പോർട്ട് അനുകുലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഐ ജില്ലാ നേതൃത്വം. പോലീസിന് അനുകൂലമായി ഡിജിപി റിപ്പോർട്ട് സമർപ്പിച്ചതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടായിരുന്നു ശരിയെന്ന നിലയിലേക്കാണു കാര്യങ്ങൾ എത്തുന്നത്. ഇതുവരെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ…
Read Moreകാലവർഷക്കെടുതിയിൽ ജില്ലയിൽ 25 വീടുകൾ പൂർണമായി തകർന്നു; 2094.518 ഹെക്ടർ സ്ഥലത്തെ കൃഷികൾ നശിച്ചു
കൊച്ചി: കാലവർഷക്കെടുതിയിൽ ജില്ലയിൽ 2094.518 ഹെക്ടർ സ്ഥലത്തെ കൃഷികൾ നശിച്ചു. 25 വീടുകൾ പൂർണ മായും, 329 വീടുകൾ ഭാഗികമായും തകർന്നു. 893 വളർത്തുമൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. മഴ മാറിയതോടെ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതം നേരിട്ടവർ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന കാഴ്ചയാണു കാണാനാകുന്നത്. എട്ട് ക്യാന്പുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. 124 കുടുംബങ്ങളിലെ 355 പേരാണ് നിലവിൽ ക്യാന്പുകളിൽ കഴിഞ്ഞുവരുന്നത്. 163 ക്യാന്പുകൾ ഇതിനോടകം അവസാനിപ്പിച്ചു. 16,460 ആളുകളാണു ക്യാന്പുകളിൽനിന്ന് വീടുകളിലേക്കു മടങ്ങിയത്. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ മുഴുവൻ ക്യാന്പുകളും അവസാനിപ്പിച്ചപ്പോൾ ആലുവ, പറവൂർ, കണയന്നൂർ താലൂക്കുകളിലാണു നിലവിൽ ക്യാന്പുകൾ പ്രവർത്തിച്ചുവരുന്നത്. ആലുവ താലൂക്കിൽ അഞ്ചും, പറവൂർ താലൂക്കിൽ ഒന്നും കണയന്നൂർ താലൂക്കിൽ രണ്ട് ക്യാന്പുകളുമാണുള്ളത്. ആലുവ താലൂക്കിൽ 81 കുടുംബങ്ങളിലെ 266 പേരും പറവൂർ താലൂക്കിൽ 15 കുടുംബങ്ങളിലെ 29…
Read Moreമുനിസിപ്പൽ സ്റ്റേഡിയം വികസനം;32.5 കോടിയുടെ പദ്ധതിക്ക് കൗണ്‍സിൽ അംഗീകാരം
മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നഗരസഭാ കൗണ്‍സിൽ അംഗീകാരമായി.സംസ്ഥാനത്തെ ജില്ലാ സ്റ്റേഡിയങ്ങളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 32.5 കോടിയുടെ പ്രവർത്തിക്കാണ് അംഗീകാരമായത്. 15 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിനോടനുബന്ധിച്ച് 13,000 ചതുശ്ര അടി വിസ്തീർണത്തിൽ ഇൻഡോർ സ്റ്റേഡിയം, പെണ്‍കുട്ടികൾക്കും ആണ്‍കുട്ടികൾക്കും വിപുലമായ സൗകര്യങ്ങളോടെ ഹോസ്റ്റൽ, അന്തർ ദേശീയ നിലവാരമുള്ള സിന്തറ്റിക് ട്രാക്ക്,ആധുനിക രീതിയിലുള്ള ഫുട്ബോൾ ഗ്രൗണ്ട്, ആധുനിക നിലവാരത്തിലുള്ള വാഹന പാർക്കിംഗ് സൗകര്യം, 50000 പേർക്കിരിക്കാവുന്ന ഗാലറി എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിക്കുമെന്നു നഗരസഭാ ചെയർപേഴ്സണ്‍ ഉഷ ശശിധരൻ, വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, സ്ഥിരം സമിതി അധ്യക്ഷൻ എം.എ.സഹീർ എന്നിവർ അറിയിച്ചു.
Read Moreനഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ട് ഉസ്മാനറിയാം; കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നൽകി
ആലുവ: പണം നഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ട് ഉസ്മാനറിയാം. അതാണ് വഴിയിൽ കളഞ്ഞുകിട്ടിയ പണം വാട്സാപ് ഗ്രൂപ്പുകളുടെ സഹായത്തിൽ നാലാം ദിനം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. കിഴക്കേ വെളിയത്തുനാട് എളമന വീട്ടിൽ അബ്ദുൽ കരീമിനാണ് നഷ്ടപ്പെട്ട 10,000 രൂപ യാത്രയിൽ നഷ്ടപ്പെട്ടത്. ദേശീയപാതയിലെ പറവൂർ കവലയിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിന്നും 10,000 രൂപ ആലുവ യുസി കോളജ് കടൂപ്പാടം ഉസ്മാൻ കുഴിക്കടവിനാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9ന് കളഞ്ഞുകിട്ടിയത്. സമീപത്തെ ഭാരത് മെഡിക്കൽ സ്റ്റോറിൽ ഏല്പിച്ചെങ്കെലും രണ്ടു ദിവസം പിന്നിട്ടും ആരും ബന്ധപ്പെട്ടില്ല. പിന്നീടാണ് ആലുവയിലെ മാധ്യമ പ്രവർത്തകർ അംഗങ്ങളായുള്ള വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഈ വിവരം പ്രചരിച്ചത്. യഥാർഥ ഉടമയുടെ ഫോണിലും ഈ വിവരം എത്തിയതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ പറവൂർ കവലയിൽ എത്തിയതായിരുന്നു അദേഹം. ഇതിനിടയിലാണ് പണം നഷ്ടമായത്. ആലുവ ഈസ്റ്റ് പോലീസ്…
Read Moreതിരുവോണദിനത്തിൽ ഡ്യൂട്ടി ജീവനക്കാർക്ക് സദ്യയുണ്ണാൻ സമയമൊരുക്കി കെഎസ്ആർടിസി
ജെറി എം. തോമസ് കൊച്ചി: തിരുവോണ ദിനത്തിൽ ഡ്യൂട്ടി ജീവനക്കാർക്കു സദ്യയുണ്ണാൻ സമയക്രമീകരണവുമായി കെഎസ്ആർടിസി. ആകെയുള്ള ഷെഡ്യൂളുകളെ തുല്യമായി വീതിച്ച് മൂന്ന് സമയങ്ങളിലായാണ് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. തിരുവോണ ദിനത്തിൽ രാവിലെ 11.30 മുതൽ 12.30 വരെയും, 12.30 മുതൽ 1.30 വരെയും 1.30 മുതൽ 2.30 വരെയും ഡ്യൂട്ടീ ജീവനക്കാർക്കു സദ്യയുണ്ണാം. യൂണിറ്റ് ഓഫീസുകൾ മുഖേനയായിരിക്കും ഇതിനുള്ള സമയക്രമീകരണങ്ങൾ നടത്തുക. അതിനിടെ ഓണത്തോടനുബന്ധിച്ച് വരുമാന വർധനവ് ലക്ഷ്യമിട്ട് കെഎസ്ആർടിസി വലിയ മുന്നൊരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരുവോണം കഴിയുന്നതു വരെയുള്ള ദിവസങ്ങളിൽ ഓരോ ജീവനക്കാരും ഒരു ഡ്യൂട്ടിയെങ്കിലും നിർബന്ധമായും ചെയ്തിരിക്കണമെന്നു കെഎസ്ആർടിസി കർശന നിർദേശം നൽകി. തിരക്കുള്ള സമയമായതിനാൽ ദിർഘദൂര സർവീസുകൾ മുടങ്ങാൻ പാടില്ലെന്നും യൂണിറ്റധികാരികൾ ഈ വരുന്ന ഒരുമാസക്കാലയളവിൽ ഹെഡ് ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ നേരിട്ട് നിയന്ത്രിക്കേണ്ടതാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ…
Read Moreകളക്ടറുടെ റിപ്പോർട്ടിൽ പോലീസുകാരുടെ പിഴവുകൾ എടുത്തു പറയുന്നില്ല; എറണാകുളത്തെ ലാത്തിച്ചാർജിൽ പോലീസുകാർക്കെതിരേ നടപടി വേണ്ടെന്ന് ഡിജിപി
കൊച്ചി: എറണാകുളത്ത് സിപിഐ പ്രവര്‍ത്തകരുടെ മാർച്ചിനു നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കളക്ടറുടെ റിപ്പോർട്ടിൽ പോലീസുകാരുടെ പിഴവുകൾ എടുത്തു പറയുന്നില്ലെന്നും ഇതിനാൽ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവുകയും ബാരിക്കേഡ് തകര്‍ക്കുകയും പോലീസിന്റെ നേര്‍ക്ക് കല്ലേറടക്കമുള്ള സംഭവങ്ങളുണ്ടായെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പതിനെട്ട് സെക്കൻഡ് മാത്രമാണ് പോലീസ് നടപടിയുണ്ടായതെന്നും ഇതിൽ വ്യക്തമാക്കുന്നു. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഇക്കാര്യത്തിൽ, സർക്കാരിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് വന്നതിനുശേഷം പ്രതികരണം ഉണ്ടാകുമെന്ന് എൽദോ എബ്രഹാം എംഎൽഎയും വ്യക്തമാക്കി. ഞാറയ്ക്കൽ സിഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിചാര്‍ജ് ഉണ്ടായത്.
Read More