ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന്‍റെ മൂന്നാം നാൾ മോഷണക്കേസിൽ വീണ്ടും അകത്തായി; ബിജു ജോസഫിന്‍റെ  മോഷണ രീതിയിങ്ങനെ…

കൊച്ചി: മൂന്നുദിവസം മുന്പുമാത്രം ശിക്ഷ കഴിഞ്ഞു ജയിലിൽനിന്നിറങ്ങിയയാൾ മോഷണക്കേസിൽ വീണ്ടും റിമാൻഡിൽ. എറണാകുളം മുണ്ടംവേലി വലിയവീട്ടിൽ ബിജു ജോസഫിനെ(43) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പട്ടാപ്പകൽ ഹൈക്കോർട്ട് ജംഗ്ഷനിൽ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന യുവാവിന്‍റെ ഫോണ്‍ തട്ടിപ്പറിച്ച സംഭവത്തിൽ സെൻട്രൽ പോലീസാണ് ഇയാളെ പിടികൂടിയത്. ഹൈക്കോർട്ട് ജംഗ്ഷനിൽ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിന്‍റെ ഫോണാണ് പ്രതി തട്ടിപ്പറിച്ചത്. തടയാൻ ശ്രമിച്ച യുവാവിനെ പ്രതി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം കണ്ടുനിന്ന ആളുകൾ പ്രതിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി സമീപത്തെ ബഹുനില കെട്ടിടത്തിൽ കയറി ഒളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കെട്ടിടത്തിൽ നടത്തിയ തെരച്ചിലിൽ സണ്‍ഷേഡിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഷൻ സിഐ എസ്. വിജയശങ്കർ, എസ്ഐമാരായ സുനുമോൻ, എം.സി. മധു, സീനിയർ സിപിഒമാരായ…

Read More

താത്കാലികമായി ഉപയോഗിക്കാൻ വാങ്ങിയ വാഹനം വ്യാജ ആർസി നിർമിച്ചു മറിച്ചുവിറ്റു; ബിടെക് യുവാവ് പിടിയിൽ

പെരുമ്പാവൂർ: വ്യാജ ആർസി നിർമിച്ചു ലക്ഷങ്ങൾ തട്ടിയ യുവാവ് പോലീസ് പിടിയിൽ. കൊടികുത്തുമല സ്വദേശി കക്കാട്ടിൽ അസ്ഗർ(30) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ആലുവ സ്വദേശിയിൽനിന്ന് താത്കാലികമായി ഉപയോഗിക്കാൻ വാങ്ങിയ ഇന്നോവ കാറിന്‍റെ ആർസി ബുക്ക് വ്യാജമായി നിർമിച്ച് ഇരുമലപ്പടി സ്വദേശിക്കു വില്പന നടത്തി ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. വാഹനം തിരികെലഭിക്കാത്തതിനെത്തുടർന്ന് ഉടമസ്ഥൻ പെരുമ്പാവൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബി ടെക് ബിരുദധാരിയായ പ്രതി ഹോട്ടൽ ബിസിനസും നടത്തുന്നുണ്ട്. ഇയാളെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Read More

ചാരായം ആവശ്യമുള്ളവർക്കായി ’പ്രാദേശികകൂട്ടായ്മ’; കർക്കിടകവാവ് പ്രമാണിച്ച് പ്രത്യേക ചേരുവകൾ ചേർത്ത് തയ്യാറാക്കിയത്; വിശേഷ ദിവസങ്ങളിൽ ഹോം ഡെലിവറിയും!

ആലപ്പുഴ: ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് തോട്ടപ്പള്ളി പുറക്കാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ സ്കൂട്ടറിൽ ചാരായം കടത്തവെ പിടികൂടിയ രണ്ടു പേർ വിശേഷ ദിവസങ്ങളിലും ബാറുകൾ പ്രവർത്തിക്കാത്ത ദിവസങ്ങളിലും ആവശ്യക്കാർക്ക് ആവശ്യപ്പെടുന്ന സ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ’സാധനം’ എത്തിച്ചു നൽകുന്നവർ. ചാരായം ആവശ്യമുള്ളവർക്കായി തോട്ടപ്പള്ളി ഭാഗത്ത് ’’പ്രാദേശികകൂട്ടായ്മ’’ രൂപീകരിച്ച് അംഗങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് ഡോർ ടു ഡോർ ഡെലിവറി നടത്തിയാണ് ഇവർ വിൽപന നടത്തിവന്നിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം വാഹനപരിശോധനയ്ക്കിടെ പുറക്കാട് ആന്ദേശ്വരം പുതുമനച്ചിറ വീട്ടിൽ അജിത്ത്(അജയകുമാർ35), ഇല്ലിച്ചിറ ദേശത്ത് രതീഷ് ഭവനം വീട്ടിൽ രഞ്ജിത്ത് (27) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. 5 ലിറ്റർ കന്നാസ്,ഒരുലിറ്ററിന്‍റെ രണ്ട് പ്ലാസ്റ്റിക് കുപ്പികൾ എന്നിവയിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. സ്കൂട്ടറിന്‍റെ സീറ്റിനടിയിലും മുൻ സൈഡിലുള്ള ഹുക്കിൽ തൂക്കിയിട്ട നിലയിലും മടിക്കുത്തിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്. അജയകുമാറും രഞ്ജിത്തും ചേർന്നാണ് ചാരായക്കച്ചവടം നടത്തിവന്നിരുന്നത്. കഴിഞ്ഞ…

Read More

ജാതിപരിപ്പിന്‍റെയും പത്രിയുടെയും ലഭ്യത കുറഞ്ഞു! വില കുതിച്ചുയർന്നു

കാലടി: ജാതിപരിപ്പിന്‍റെയും പത്രിയുടെയും ലഭ്യത കുറഞ്ഞതോടെ ജാതി ഉൽപന്നങ്ങളുടെ വില കുതിച്ചുയർന്നു. ഫ്ളവർമഞ്ഞ നിലവാരമുള്ളതിന് 2100 രൂപ വരെയും അല്ലാത്തവയ്ക്ക് 1700 രൂപയും വില കഴിഞ്ഞ ദിവസം വന്നിരുന്നു. ചുവപ്പിന് നിലവാരമുള്ളതിന് 1800 രൂപയും അല്ലാത്തവക്ക് 1600 രൂപയുമാണ് വിപണിയിലെ വില. ഇപ്പോൾ വില അൽപം താണെങ്കിലും വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. കയറ്റുമതി വർധിച്ചതോടെ ആവശ്യത്തിനു ജാതി പത്രി ലഭിക്കുന്നില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് ജാതി മരങ്ങൾക്ക് കേടുകൾ സംഭവിച്ച് കായ്ഫലം കുറഞ്ഞതാണ് പ്രധാന കാരണം. പ്രളയത്തിൽ ദിവസങ്ങളോളം രാസമാലിന്യങ്ങൾ കലർന്ന വെള്ളത്തിൽ ജാതിത്തോട്ടങ്ങൾ മുങ്ങി കിടന്നതിനാൽ കായ്ഫലം കുറഞ്ഞു. കൂടാതെ മരങ്ങളിലെ ഇലകളും കൊഴിയുന്നുണ്ട്. മരങ്ങളിൽ ഉണ്ടാകുന്ന ജാതിക്കായകൾക്ക് വലുപ്പം കുറവാണ്. അതിനാൽ തുക്കവും കുറഞ്ഞതായി കർഷകർ പറയുന്നു. ജാതി പരിപ്പിന് 450 രൂപ വരെയും തൊണ്ടുള്ള കായക്ക് 250 രൂപയായും…

Read More

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്! പഠനാവശ്യത്തിന് ഹോസ്റ്റലുകളിൽ തങ്ങുന്ന കുട്ടികളുടെമേൽ കണ്ണുവേണം; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…

കൊച്ചി: പഠനാവശ്യത്തിന് കൊച്ചിയിലെയും മറ്റു സ്ഥലങ്ങളിലെയും ഹോസ്റ്റലുകളിൽ ഉൾപ്പെടെ തങ്ങുന്ന കുട്ടികളുടെമേൽ രക്ഷിതാക്കളുടെ കണ്ണുവേണമെന്നു പോലീസ്. വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിക്കുന്നവരിൽ ചിലർ പഠനാവശ്യത്തിനെന്ന പേരിൽ ഗോവയിലും ബംഗളൂരുവിലും പോകുന്നത് പതിവാണെന്നും ഇവരിൽപ്പെട്ടവരിൽ ചിലർ മയക്കുമരുന്നു വാഹകരാണെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. വിൽപ്പനയ്ക്കായി എത്തിച്ച ഹാഷിഷും കഞ്ചാവും ഹാൻസുമായി പോലീസ് പിടിയിലായ വിദ്യാർഥികളടക്കം എട്ടു പേരെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഇതു സംബന്ധിച്ച വിവരം അധികൃതർക്ക് ലഭിച്ചത്. പഠനാവശ്യത്തിനെന്ന പേരിൽ ഗോവയിലും ബംഗളൂരുവിലും പോകുന്നവരിൽ ചിലരാണു മയക്കുമരുന്നുമായി പിടിയിലാകുന്നതെന്ന് പോലീസ് പറഞ്ഞു. നഗരത്തിന്‍റെ വിവിധയിടങ്ങളിൽനിന്നുമാണ് ഹാഷിഷും കഞ്ചാവും ഹാൻസുമായി എട്ടു പേരെപോലീസ് പിടികൂടിയത്. ബിടെക് നാലാം വർഷ വിദ്യാർഥികളായ ചേർത്തല പൂച്ചാക്കൽ സ്വദേശി ഉദയൻ (20), ചെമ്മനാട് കോടംതുരുത്ത് സ്വദേശി വിഷ്ണു (20), ചോറ്റാനിക്കര എളയിടത്ത് ഗ്രിഗറി ജോണ്‍ (20) എന്നിവരെ ് ഹാഷിഷുമായി സെൻട്രൽ പോലീസ്…

Read More

കുതിപ്പ് തുടരാൻ കൊച്ചി മെട്രോ! തൈക്കൂടം വരെയുള്ള പരീക്ഷണയോട്ടം വിജയം

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ തൈക്കൂടം സ്റ്റേഷൻ വരെയുള്ള പരീക്ഷണ ഓട്ടം വിജയം. ഇന്നു രാവിലെ ഏഴിന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷനിൽനിന്നുമാണ് പരീക്ഷണയോട്ടം ആരംഭിച്ചത്. അഞ്ചു കിലോ മീറ്റർ വേഗതയിലുള്ള പരീക്ഷണ ഓട്ടം ഒരു മണിക്കൂറെടുത്താണ് തൈക്കൂടം മെട്രോ സ്റ്റേഷനിൽ എത്തിയത്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കഐംആർഎൽ) അധികൃതർ പറഞ്ഞു. കൊച്ചി മെട്രോയിലെയും ഡിഎംആർസിയിലെയും ഇലക്ട്രിക്കൽ, ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്തു. യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണൽ ചാക്കുകൾ ട്രെയിനിൽ നിറച്ചായിരുന്നു യാത്ര. കഴിഞ്ഞ 21ന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ സൗത്തിലെ ക്യാൻഡി ലിവർ പാലം വരെയുള്ള 1.3 കിലോമീറ്ററിൽ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ബലം പരീക്ഷിക്കുന്നതിനായി ട്രയൽ റണ്‍ നടത്തിയ ട്രെയിൻ പാലത്തിൽ 24 മണിക്കൂറോളം നിർത്തിയിടുകയും മൂന്നു…

Read More

 സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിക്ക് മർദനം;  പിന്നിൽ സിപിഎമ്മുകാരെന്ന്  കോൺഗ്രസ്

വൈപ്പിൻ: ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്-ഐ ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ കമ്മിറ്റിയംഗവുമായ കെ.എച്ച്. അബ്ബാസിനെ ഒരു പറ്റം സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ്-ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവൈപ്പിൽ പ്രതിഷേധ പ്രകടനം നടത്തി. പരിക്കേറ്റ അബ്ബാസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോൾഡറിനും തലക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പോളിംഗ് നടന്ന സ്കൂളിനു മുന്നിലും പിന്നാലെ എത്തി തെക്കൻമാലിപ്പുറത്തും വച്ചാണ് മർദ്ദിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. സിപിഎം പുറത്തുനിന്നു കൊണ്ടുവന്ന ഗുണ്ടകളാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രതികൾക്കെതിരേ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കുമെന്ന് മണ്ഡലം നേതൃത്വം മുന്നറിയിപ്പ് നൽകി. പ്രകടനം മണ്ഡലം പ്രസിഡന്‍റ് കെ.വൈ. സിനോജ്കുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.എച്ച്. നൗഷാദ്, എ.എസ്. ബെന്നി, സ്വാതിഷ് സത്യൻ എന്നിവർ നേതൃത്വം നൽകി.

Read More

ഗതാഗതക്കുരുക്ക് രൂക്ഷമായാൽ  കുണ്ടന്നൂർ എത്തിയാൽ  ഒച്ചിഴയും വേഗം;  കുണ്ടും കുഴിയും കടന്നുകിട്ടാൻ കിടക്കേണ്ടത് മണിക്കൂറുകൾ

കൊച്ചി: ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വർധിച്ചതോടെ വാഹനയാത്രക്കാർ കുണ്ടന്നൂർ കടന്നു കിട്ടാൻ കാത്തുകിടക്കേണ്ടത് മണിക്കൂറുകൾ. മേൽപ്പാലം പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗതനിയന്ത്രണമാണ് കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം. ഇതിനൊപ്പം കാലവർഷപ്പെയ്ത്തിൽ തകർന്ന റോഡുകളും ഇതുവഴി യാത്ര ചെയ്യുന്ന വാഹന യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ്. ദേശീയ പാതയിൽ കുണ്ടന്നൂരിന് പുറമേ വൈറ്റിലയിലും ഇതേ അവസ്ഥയാണ്. വൈറ്റിലയിൽനിന്ന് കുരുക്ക് ഒഴിവായി എന്ന ആശ്വാസത്തിൽ കുണ്ടന്നൂരിലെത്തുന്ന യാത്രക്കാർക്ക് മണിക്കൂറുകൾ നീണ്ട ക്യൂ’വിന് ശേഷമാണ് യാത്ര തുടരാനാകുന്നത്. തരിപ്പണമായി സർവീസ് റോഡുകൾ മഴയിൽ തകർന്ന റോഡുകളിൽ ദേശീയപാത അഥോറിറ്റി അറ്റകുറ്റപ്പണികൾ നടത്താതായതോടെ നിലവിലുണ്ടായിരുന്നതിനേക്കാൾ മോശം അവസ്ഥയിലാണ് പ്രദേശത്തെ സർവീസ് റോഡുകൾ. ഇരുചക്ര വാഹനങ്ങൾ പലതും കുഴിയിൽ വീണാൽ വലിച്ച് കയറ്റുകയാണ് പതിവ്. റോഡ് ഇത്തരത്തിൽ തകർന്നതോടെ ചെറു വാഹനങ്ങൾ ഭൂരിഭാഗവും ഇതുവഴിയുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. ഇതോടെ പ്രധാന പാതയിൽ തിരക്ക് വർധിച്ചു.…

Read More

ചാകരയ്ക്കു കാത്ത് തീരം; ട്രോളിംഗ് നിരോധനം ബുധനാഴ്ച അർധരാത്രി അവസാനിക്കും;  അവസാനവട്ട ഒരുക്കത്തിൽ മത്സ്യത്തൊഴിലാളികൾ

വൈപ്പിൻ: അന്പത്തിരണ്ട് ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അർധരാത്രികൊണ്ട് അവസാനിക്കാനിരിക്കെ കടലിൽ പോകാനുള്ള അവസാനവട്ട ഒരുക്കത്തിൽ മത്സ്യത്തൊഴിലാളികൾ. ബുധനാഴ്ച അർധരാത്രി 12നു ശേഷമാണ് ബോട്ടുകൾ കടലിലേക്ക് കുതിക്കുക. ഇതിനായി മുനന്പം മരുക്കുംപാടം കൊച്ചി മത്സ്യബന്ധന മേഖലയിൽ തയാറെടുപ്പുകൾ തകൃതിയായി ആരംഭിച്ചു കഴിഞ്ഞു. ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികളായ കുളച്ചലുകാർ കൂട്ടമായി തിരിച്ചെത്തിയതോടെയാണ് ഹാർബറുകൾ ഉണർന്നത്. ബോട്ടുകളിലും മറ്റും വലകളും, ഐസുകളും, ഭക്ഷണ സാധനങ്ങളും വെള്ളവുമെല്ലാം നിറക്കാൻ തുടങ്ങിയതോടെ ഐസ് പ്ലാന്‍റുകൾ, വലക്കടകൾ, പലചരക്ക് കടകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. കൊച്ചി, മുരുക്കുംപാടം, മുനന്പം മത്സ്യബന്ധന കേന്ദ്രങ്ങളിൽ നിന്നായി 1200ൽ പരം മത്സ്യബന്ധന ബോട്ടുകളാണ് ട്രോളിംഗിനു പോകാനായി തയാറെടുക്കുന്നത്.31 വരെ മറൈൻ ഡീസൽ പന്പുകൾക്ക് നിരോധനം ബാധകമായതിനാൽ ഇന്ധനം 31 നു രാവിലെ മുതൽക്കെ നിറച്ചു തുടങ്ങുകയുള്ളു. എങ്കിലും മറൈൻ പന്പുകളും…

Read More

ആനക്കൊമ്പ് മോഹൻലാലിനു തിരികെ നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി; കോടതി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇങ്ങനെ…

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊന്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്നു സർക്കാരിനോടു ഹൈക്കോടതി. കേസ് രജിസ്റ്റർ ചെയ്ത് ഏഴു വർഷം കഴിഞ്ഞിട്ടും തീർപ്പാക്കാത്തതിലാണു കോടതി ചോദ്യമുന്നയിച്ചത്. ആനക്കൊന്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകിയതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാരിനു നിയമാനുസൃതം പ്രവർത്തിക്കാൻ ബാധ്യത ഉണ്ടെന്നും കേസ് തീർപ്പാക്കും മുൻപ് ഉടമസ്ഥാവകാശം നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടക്കുന്ന മജിസ്ട്രേറ്റ് കോടതിയിൽനിന്നു ഹൈക്കോടതി കേസിന്‍റെ റിപ്പോർട്ട് വിളിപ്പിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്കു നൽകിയിരിക്കുന്ന നിർദേശം. കേസ് ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും. മോഹൻലാലിന് ആനക്കൊന്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്‍റെ പരിഗണനയിലുള്ളത്. 2012 ജൂണിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലായിരുന്നു മോഹൻലാലിന്‍റെ കൊച്ചി…

Read More