മൂവാറ്റുപുഴ: ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ഒരു മാസം മുന്പ് തുറന്നുകൊടുത്ത ബസ് സ്റ്റാൻഡിലെ ഓഫീസ് ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന ശുചിമുറിയിൽനിന്നുള്ള മാലിന്യമാണ് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നത്. ഇതിനു സമീപം സ്ഥിതി ചെയ്യുന്ന ഗാരേജിനു മുന്നിലേക്കാണ് മാലിന്യം ഒഴുകി എത്തുന്നത്. മഴ പെയ്യുന്പോൾ മാലിന്യം സ്റ്റാൻഡും പരിസരവും മുഴുവനായി വ്യാപിക്കുന്ന അവസ്ഥയാണ്. പകർച്ചവ്യാധി അടക്കം പടർന്നു പിടിച്ച് വൻ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന മാലിന്യം ഒഴുക്ക് തടയാൻ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ലാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. നിർമാണം പൂർത്തിയാക്കിയ ഓഫീസ് ബിൽഡിംഗിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 12 ശുചി മുറികളാണുള്ളത്. ഇതിനു പുറമെ ജീവനക്കാർക്കുള്ള നാല് ശുചിമുറികളിൽനിന്നുള്ള മാലിന്യവും നേരെ ഒഴുകി എത്തുന്നതും സ്റ്റാൻഡിനു പിന്നിലെ കുഴിയിലേക്കാണ്. ശുചിമുറി മാലിന്യം വ്യാപിച്ചതോടെ പരിസരമാകെ…
Read MoreCategory: Kochi
കാലിഫോർണിയ 9 ! കൊച്ചിയിൽ മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു; ഇന്നലെ പിടിയിലായത് കണ്ണി മാത്രം; ഗോവയിലെ ഉറവിടം തേടി പോലീസും എക്സൈസും
കൊച്ചി: ആഡംബര ഹോട്ടലുകളിലെ റേവ് പാർട്ടികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് കൊച്ചിയിൽ വൻ മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു. മരണകാരണംവരെ ആയേക്കാവുന്ന അതിമാരക മയക്കുമരുന്നുമായി ഇന്നലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത ആലുവ സ്വദേശി ഇതിലൊരു കണ്ണിമാത്രമാണ്. ഇയാൾക്കു പിന്നിൽ വൻ മയക്കുമരുന്നു മാഫിയയാണെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. ഇവ കണ്ടെത്താൻ ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഇവർ. കാലിഫോർണിയ – ഒൻപത് എന്നറിയപ്പെടുന്ന അതിമാരകമായ മയക്കുമരുന്നുമായി ആലുവ കീഴ്മാട് സ്വദേശി ഇടയത്താളിൽ വീട്ടിൽ സഫർ സാദിഖ് (24) എന്നയാളെയാണ് എക്സൈസിന്റെ നാർക്കോടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് പിടികൂടിയത്. ഇയാളിൽ നിന്ന് 25 സ്റ്റാംപ് എൽഎസ്ഡിയും പിടിച്ചെടുത്തിരുന്നു. ഗോവയിൽ നിന്ന് 20000 രൂപയ്ക്ക് വാങ്ങിയ മയക്കുമരുന്ന് 30000 രൂപയ്ക്ക് കേരളത്തിൽ വിൽപ്പന നടത്തുന്നതിനായിരുന്നു ശ്രമം. നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയിൽ നിന്നും ഇന്റലിജന്റ്സ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിൽ…
Read Moreപരിസ്ഥിതി പ്രവർത്തനങ്ങൾക്കിറങ്ങുമ്പോൾ വൈകല്യങ്ങൾ ഒരു തടസമേയല്ല; അറുപതാം വയസിലും പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി നാടിന് മാതൃകയാകുന്ന സെയ്തു കുഞ്ഞിനെയറിയാം…
മൂവാറ്റുപുഴ: പരിസ്ഥിതി പ്രവർത്തനങ്ങൾക്കു മൂവാറ്റുപുഴ സ്വദേശി സെയ്തു കുഞ്ഞിന് വൈകല്യങ്ങൾ ഒരു തടസമേയല്ല. ജന്മനാ ബധിരനും മൂകനുമാണങ്കിലും അറുപതുകാരനായ കാവുംങ്കര മീത്തിൽ സെയ്തു കുഞ്ഞ് പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമാണ്. പഠനകാലത്ത് ആരംഭിച്ചതാണ് ഇദേഹത്തിന്റെ പരിസ്ഥിതി സ്നേഹം. ഗാന്ധിജയന്തി ദിനത്തിലും, പരിസ്ഥിതി ദിനത്തിലും മാത്രമല്ല എപ്പോഴും ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നാം നിരയിലുണ്ടാകും സെയ്തു കുഞ്ഞ്. രണ്ട് പതിറ്റാണ്ട് മുന്പ് സഹോദരനോടൊപ്പം കെഎസ്ആർടിസി ബസുകൾ ക്ലീൻ ചെയ്ത് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയ നിരവധി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ മാർക്കറ്റ് ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിച്ചു. തന്റെ അറുപതാം പിറന്നാൾ ദിനമായ കഴിഞ്ഞ ബുധനാഴ്ച മാർക്കറ്റ് ബസ് സ്റ്റാന്റും പരിസര പ്രദേശങ്ങളും ശുചീകരിച്ചതാണ് ഒടുവിലത്തെ പ്രവർത്തനം. പുല്ലം കാടും പറിച്ചുനീക്കി പരിസരമാകെ വൃത്തിയാക്കിയ സെയ്തു കുഞ്ഞ് നാട്ടുകാർക്കാകെ മാതൃകയായി. ആലുവ…
Read Moreവെള്ളവും ടച്ചിംഗ്സും ഫ്രീ..! ഇതരസംസ്ഥാനക്കാരുടെ ക്യാമ്പിൽ സമാന്തര ബാർ; ജുഗബന്ധുവിന്റെ ബാറിലെ കച്ചവടം കേട്ട് ഞെട്ടി പോലീസ്
കോലഞ്ചേരി: ഇതരസംസ്ഥാനക്കാർ താമസിക്കുന്ന ക്യാന്പിൽ സമാന്തര ബാർ നടത്തിവന്ന ഒഡീഷ സ്വദേശിയെ പുത്തൻകുരിശ് പോലീസ് പിടികൂടി. ജുഗബന്ധു പാണിഗ്രാഹിയെ (36) ആണ് സിഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാളിൽനിന്നു വിവിധ ബ്രാൻഡുകളിലുള്ള 15 ലിറ്റർ മദ്യം പിടിച്ചെടുത്തു. ചൂണ്ടി രാമമംഗലം റോഡിൽനിന്ന് 50 മീറ്റർ ഉള്ളിലേക്കു മാറിയുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇയാൾ സമാന്തര ബാർ നടത്തിവന്നത്. ബീവറേജ് കോർപറേഷനിൽനിന്നാണ് ഇയാൾ മദ്യം വാങ്ങിയിരുന്നത്. ശനിയും ഞായറുമാണ് പ്രധാന വില്പന. ബാറിൽ നല്കുന്നതു പോലെ പെഗ് അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കു മദ്യം വിറ്റിരുന്നത്. ഇവിടെനിന്നു മദ്യം സേവിക്കാനെത്തുന്നവർക്ക് വെള്ളവും ടച്ചിംഗ്സും ഫ്രീയാണ്. 50 മുതൽ 100 രൂപ വരെ ഈടാക്കിയായിരുന്നു വില്പന. തൊട്ടടുത്തൊന്നും ബാറില്ലാത്തതിനാൽ അവശ്യക്കാർ ഏറെയുണ്ടെന്നും അവധി ദിവസങ്ങളിൽ 30 ലിറ്റർ വരെ വില്പന നടത്തിയിരുന്നെന്നും ജുഗബന്ധു മൊഴിനല്കി. ഇടദിവസങ്ങളിൽ ബീവറേജ് ഷോപ്പിൽ…
Read Moreഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ച് ഹൈക്കോടതി
കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് അനുമാനിക്കാനുള്ളതൊന്നും ഈ ഘട്ടത്തിൽ കോടതിക്കു മുന്നിൽ ഉണ്ടായിരുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ ബന്ധുക്കൾ പറഞ്ഞു. കേസിൽ നീതികിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ഷുഹൈബിന്റെ പിതാവ് അറിയിച്ചു. ഷുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമം അല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാൽ ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പ്രാദേശിക വൈരമാണ്…
Read Moreപാലത്തിനു മുകളിൽ യുവാവ്; ദേശീയപാതയിൽ ഗതാഗതം മുടങ്ങി; ആംബുലൻസുകളും ബസുകളും കുരുക്കിൽപ്പെട്ടു
കോതമംഗലം: ആദിവാസി യുവാവ് നേര്യമംഗലം പാലത്തിലെ ആർച്ചിന് മുകളിൽ കയറി നിലയുറപ്പിച്ചത് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസത്തിനിടയാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. നേര്യമംഗലം അഞ്ചാംമൈൽ ആദിവാസികുടിയിലെ രാജീവ് ആണ് മദ്യലഹരിയിൽ നേര്യമംഗലം പാലത്തിന്റെ ആർച്ചിന് മുകളിൽ കയറിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആത്മഹത്യാ ശ്രമമാണെന്നു കരുതി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം നടത്തി. വഴങ്ങാതെവന്നതോടെ നാട്ടുകാരിൽ ചിലർ ആർച്ചിനു മുകളിൽകയറി യുവാവിനെ വടം ഉപയോഗിച്ചു പാലത്തിൽ ബന്ധിച്ചു. കോതമംഗലത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ഊന്നുകൽ പോലീസും ചേർന്നു രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ താഴെയിറക്കാനായത്. വടവും വലയും ഉപയോഗിച്ചു പരിക്കുകളില്ലാതെ താഴെയെത്തിച്ച രാജീവിനെ പിന്നീടു ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലേക്കയച്ചു. ഇരുപതടിയോളം ഉയരത്തിലുള്ള ആർച്ചിന് മുകളിൽ കയറിയത് എങ്ങനെയെന്ന് ഓർമയില്ലെന്നാണ് മദ്യലഹരിയിലായിരുന്ന ഇയാൾ പറഞ്ഞത്. സംഭവമറിഞ്ഞു വൻജനാവലി പാലത്തിൽ തടിച്ചുകൂടിതോടെയാണു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടത്. ആംബുലൻസുകളും ബസുകളും കുരുക്കിൽപ്പെട്ടു. ആംബുലൻസിനു കടന്നുപോകാൻ…
Read Moreട്രോളിംഗ് നിരോധനം കഴിഞ്ഞ് ആദ്യദിനം! ബോട്ടുകൾ തീരമണഞ്ഞതു കാര്യമായ മീനില്ലാതെ; കിട്ടിയതു കിളിമീൻ
വൈപ്പിൻ: ട്രോളിംഗ് നിരോധനം അവസാനിച്ചതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ കടലിലേക്ക് പോയ ബോട്ടുകളിൽ ചിലത് രാത്രിയോടെ കിളിമീനുമായി ഹാർബറുകളിൽ തിരിച്ചെത്തി. മുനന്പം ഹാർബറിൽ പത്തും കാളമുക്ക് മുരുക്കുംപാടം മേഖലയിൽ അഞ്ച് ബോട്ടുകളുമാണ് തിരിച്ചെത്തിയത്. പ്രതീക്ഷിച്ച രീതിയിൽ ബോട്ടുകൾ ഒന്നുംതന്നെ വൈകുന്നേരത്തിനു മുന്പായി തിരിച്ചെത്തിയില്ല. ഒരു വല വലിച്ചു കഴിഞ്ഞപ്പോൾ എൻജിൻ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെ ഉച്ചയോടെ കാളമുക്ക് ഹാർബറിൽ തിരികെ എത്തിയ ഒരു ബോട്ടിനു നിസാരതോതിൽ കിളിമീൻ ലഭിച്ചിരുന്നു. ഇതൊഴിച്ചാൽ ഇന്നലെ വൈകുന്നേരം ഹാർബറുകളിൽ മറ്റൊരു കച്ചവടവും നടന്നില്ല. കടലിൽ മത്സ്യത്തിന്റെ സാന്നിധ്യം കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. മഴ കുറഞ്ഞതാണ് മത്സ്യത്തിന്റെ സാന്നിധ്യം ഇല്ലാതെ വന്നിരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. ഇന്നലെ രാത്രി എത്തിയ ബോട്ടുകളിലെ മത്സ്യങ്ങൾ ഇന്ന് രാവിലെ വിൽപന നടത്തും. ഇന്നും നാളെയുമായി കൂടുതൽ ബോട്ടുകൾ തീരമണയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
Read Moreനഗരത്തിൽ അക്രമങ്ങൾ വർധിക്കുന്നു; അക്രമ സംഭവങ്ങളിൽ തെളിവുണ്ടായിട്ടും നിഷ്ക്രിയരായി പോലീസ്
കളമശേരി: നഗരത്തിൽ ഒന്നിന് പുറകെ ഒന്നായി അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടും പോലീസ് നിഷ്ക്രിയമെന്ന് വ്യാപകമായ പരാതി. പെട്രോൾ പമ്പിലെ ജീവനക്കാരനെ ഒരു സംഘമാളുകൾ മർദ്ദിച്ചതാണ് ഏറ്റവും പുതിയ സംഭവം. ഈ കേസിലും ഒരാളെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.ദേശീയ പാതയോരത്ത് ഭാരത് പെട്രോളിയത്തിന്റെ പെട്രോൾ പമ്പിൽ നാലംഗ ഗുണ്ടാ സംഘം അക്രമം നടത്തി രണ്ട് ദിവസമായിട്ടും ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ല. രണ്ട് തവണ സംഘമായെത്തി ജീവനക്കാരൻ സജിയെ ആക്രമിച്ചിട്ടും ഒത്തുതീർപ്പ് ഫോർമുലയാണ് പോലീസ് ഇപ്പോഴും ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. പെട്രോൾ കുപ്പിയിൽ കൊടുത്തില്ലെന്ന പേരിലാണ് ഏലൂർ സ്വദേശികളായവർ ചൊവ്വാഴ്ച രാത്രി വീണ്ടുമെത്തി ജീവനക്കാരനെ മർദിച്ചത്. അക്രമങ്ങൾകൊണ്ട് വലഞ്ഞ വ്യാപാരികൾ നിരീക്ഷണ കാമറകൾ വച്ചിട്ടുള്ളതിനാൽ പല സംഭവങ്ങളുടേയും സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അത് നശിപ്പിച്ച് കളയാനാണ് പോലീസ് ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതെന്ന് ആരോപണമുണ്ട്. പതിവുപോലെ അധ്യയന വർഷാരംഭത്തിൽ…
Read Moreമഴയും കാറ്റും കോളും ഒഴിഞ്ഞു നിന്നു; ബോട്ടുകൾ കൂട്ടത്തോടെ തീരം വിട്ടു ; തിരിച്ചുവരവ് കാത്ത് ഹാർബറുകൾ
വൈപ്പിൻ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് 52 ദിവസം കരയിൽ വിശ്രമിച്ച മത്സ്യബന്ധന ബോട്ടുകൾ ഇന്ന് പുലർച്ചെ 12 നുശേഷം കൂട്ടമായി കടലിലേക്ക് തിരിച്ചു. തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ അഴിമുഖം കടന്ന് കിട്ടാൻ ബോട്ടുകൾക്ക് പാടുപെടേണ്ടി വന്നില്ല. സാധാരണ മഴയും കാറ്റും കോളും ഈ ദിവസങ്ങളിൽ ഉണ്ടാകാറുണ്ട്. അങ്ങിനെ വരുന്പോൾ പല ബോട്ടുകളും നേരം പുലർന്നേ കടലിലേക്ക് പോകാറുള്ളു. ഇനി വല നിറയെ മത്സ്യവുമായുള്ള ബോട്ടുകളുടെ തിരിച്ചു വരവ് പ്രതീക്ഷിച്ച് ഹാർബറുകളിൽ കച്ചവടക്കാരും തരകൻമാരും കാത്തിരിപ്പ് തുടങ്ങി. ആദ്യമാദ്യം എത്തുന്ന ബോട്ടുകളിലെ മത്സ്യത്തിനു നല്ല വില ലഭിക്കുമെന്നതിനാൽ ആദ്യവലയിൽ നല്ലപോലെ മത്സ്യം ലഭിച്ച ബോട്ടുകൾ ഇന്ന് വൈകുന്നേരത്തോടെ ഹാർബറുകളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിളിമീനായിരിക്കും സാധാരണ ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ ബോട്ടുകൾക്ക് വല നിറയെ ലഭിക്കുന്നത്. പള്ളിപ്പുറം, തോപ്പുംപടി, മുരുക്കുംപാടം കായലുകളിൽ തന്പടിച്ച് സജ്ജമായി കിടന്നിരുന്ന ആയിരത്തിൽ പരം ബോട്ടുകളാണ് ചാകരതേടി…
Read Moreകൊച്ചി മെട്രോ പരീക്ഷണ ഓട്ടം തുടരും; കൂടുതൽ വേഗത്തിൽ തൈക്കൂടത്തെത്തും; ഒന്നാംഘട്ട നിർമാണം അതിന്റെ അവസാനഭാഗത്തേക്ക്
കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ തൈക്കൂടം സ്റ്റേഷൻ വരെയുള്ള 5.75 കിലോമീറ്റർ പരീക്ഷണ ഓട്ടം വരും ദിവസങ്ങളിലും തുടരും. വിവിധ ഘട്ടങ്ങളിൽ കൂടുതൽ വേഗത്തിലാകും പരീക്ഷണ ഓട്ടം നടത്തുക. 40 കിലോമീറ്ററാണ് മെട്രോയുടെ ശരാശരി വേഗത. പരീക്ഷണ ഓട്ടത്തിനിടെ ഇതിലും വേഗത്തിൽ മെട്രോ തൈക്കൂടത്തെത്തും. രണ്ട് റൗണ്ട് പരീക്ഷണ ഓട്ടമാണ് ഇന്നലെ നടത്തിയത്. ഇതുരണ്ടും വിജയകരമായിരുന്നുവെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ 6.55ന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷനിൽനിന്നാണ് ആദ്യഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചത്. അഞ്ചു കിലോമീറ്റർ മാത്രം വേഗതയിൽ സഞ്ചരിച്ച് 8.21ന് തൈക്കൂടം മെട്രോ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഇവിടെനിന്നു തിരികെ 8.45ന് എളംകുളം സ്റ്റേഷൻവരെയായിരുന്നു ആദ്യ റൗണ്ട് പരീക്ഷണ ഓട്ടം. രണ്ടാംഘട്ടമായി 11.46ന് എളംകുളം സ്റ്റേഷനിൽനിന്ന് ആരംഭിച്ച യാത്ര 12.40ന് തൈക്കൂടം സ്റ്റേഷനിലെത്തി. അവിടെനിന്ന് ഇതേ…
Read More