മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി തട്ടിപ്പ്; സൈനിക നഴ്സ് സ്മിത കൂടുതൽപേരെ കബളിപ്പിച്ചതായി സംശയം

കൊച്ചി: മാട്രിമോണിയല്‍ സൈറ്റില്‍ ശ്രുതി ശങ്കർ എന്ന പേരിൽ വ്യാജ പ്രൊഫൈല്‍ നല്‍കി യുവാവില്‍നിന്നു15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സൈനിക നഴ്‌സിനെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മിലിട്ടറി ക്യാമ്പില്‍ ലെഫ്റ്റനന്‍റ് കേണല്‍ റാങ്കുള്ള നഴ്സായ തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യ ഹൗസില്‍ സ്മിതയെ (43) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ യുവാവിനെ വ്യാജ പ്രൊഫൈലുണ്ടാക്കി വീണ്ടും കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംശയം തോന്നി പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്മിത പിടിയിലായത്. അതുകൊണ്ടു തന്നെ ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തിട്ടും അവ്യക്തമായ മറുപടികളാണ് സ്മിതയില്‍ നിന്നും ലഭിച്ചത്. ഇതോടെയാണ് ഇവര്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകാമെന്ന സംശയയമുയര്‍ന്നത്. കണ്ടെടുത്ത തെളിവുകള്‍ ഇന്നു പരിശോധിക്കുമെന്നും ഇതിന് ശേഷമായിരിക്കും സ്മിതയെ…

Read More

 എൽദോയെ അടിച്ചതിൽ പോലീസിനു വീഴ്ച; കളക്ടർ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി; പുറത്തുവരുന്ന സൂചനകൾ ഇങ്ങനെ…

കൊച്ചി: സിപിഐ മാർച്ചിനിടെ എംഎൽഎയെ ഉൾപ്പെടെ പോലീസ് ലാത്തിച്ചാർജ് ചെയ്ത സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യമന്ത്രിയുടെ ഓഫീസിനു റിപ്പോർട്ട് കൈമാറി. സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നാണു കളക്ടറുടെ കണ്ടെത്തലെന്നാണു സൂചന. സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചു വരുത്തിയില്ലെന്നും എംഎൽഎ അടക്കമുള്ളവരെ മർദ്ദിച്ചതു ശരിയായില്ലെന്നും കളക്ടർ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും വിവരമുണ്ട്. വൈപ്പിൻ ഗവ. കോളജിലെ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സിഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ ഐജി ഓഫീസ് മാർച്ച്. തുടർന്നുണ്ടായ ലാത്തിച്ചാർജിൽ സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെ പോലീസ് ലാത്തിക്കടിച്ചു. മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന എംഎൽഎയെ കൊച്ചി സെൻട്രൽ എസ്ഐ വിപിൻദാസ് മർദിക്കുകയായിരുന്നു. ലാത്തിച്ചാർജിൽ ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കൾക്കു സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ആഭ്യന്തരവകുപ്പിനും…

Read More

അന്പോ, ഞാലിപ്പൂവൻ വില 80 ! ഒരാഴ്ച മുമ്പു വരെ 40-50 രൂപ നിരക്കിലായിരുന്ന ചില്ലറവില 80 കടന്നു; വില മൂന്നക്കത്തിലെത്തുമെന്നു വ്യാപാരികൾ

കിഴക്കമ്പലം: ഞാലിപ്പൂവൻ വില ദിവസംതോറും കുതിച്ചുയരുന്നു. ഒരാഴ്ച മുമ്പു വരെ 40-50 രൂപ നിരക്കിലായിരുന്ന ചില്ലറവില 80 കടന്നു. ഓണക്കാലം വരാനിരിക്കേ നിലവിലുള്ള സാഹചര്യമനുസരിച്ചു വില മൂന്നക്കത്തിലെത്തുമെന്നു വ്യാപാരികൾ പറയുന്നു. വില കുത്തനെ കയറിയതോടെ മലയാളിയുടെ തീൻമേശയിൽനിന്നു ഞാലിപ്പൂവൻ ഏറെക്കുറെ ഔട്ടായനിലയിലാണ്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വിലകയറാൻ പ്രധാന കാരണം. തമിഴ്‌നാട്ടില്‍ മഴയില്ലാത്തതിനാല്‍ അവിടെ കൃഷിനാശമുണ്ടായിട്ടുണ്ട്. മേട്ടുപ്പാളയത്തുനിന്നാണു കേരളത്തിലേക്കു കൂടുതലും ഞാലിപ്പൂവനെത്തിയിരുന്നത്. കഴിഞ്ഞവര്‍ഷത്തെ പ്രളയം കേരളത്തിലെ ഞാലിപ്പൂവന്‍ കൃഷിക്കു കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു. വ്യാപകമായി ചീച്ചില്‍ രോഗവും പിടിപെട്ടു. എറണാകുളം ജില്ലയിൽ അങ്കമാലി, കാലടി മേഖലകളില്‍നിന്നും ഇടുക്കിയില്‍നിന്നും ഞാലിപ്പൂവന്‍ എത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു തികയുന്നില്ല. ഞാലിപ്പൂവൻ വില കുതിക്കുകയാണെങ്കിലും ഏത്തക്കായുടെ വില കുറഞ്ഞുനിൽക്കുകയാണ്. 35-45 രൂപ നിരക്കില്‍ ഏത്തക്കായ വിപണിയില്‍ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇതൽപം ആശ്വാസം പകരുന്നുണ്ട്.

Read More

രാജു ചെയ്തത് തെറ്റ്;  സംസ്ഥാന നേതൃത്വം നൽകിയത് സമാധാനപരമായ മാർച്ച്;  കൊച്ചിയിലെ സിപിഐ മാർച്ചിനെ തള്ളി സംസ്ഥാന നേതൃത്വം

കൊച്ചി: എറണാകുളത്ത് സിപിഐ മാർച്ചിനു നേരെയുണ്ടായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന നേതൃത്വം. ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ജില്ലാ സെക്രട്ടറി പി. രാജുവിന് വീഴ്ച പറ്റിയതായാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ. അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ ജില്ലാ കമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും വിമർശനമുണ്ട്. കൊച്ചിയിലെ സംഭവങ്ങളിൽ പാർട്ടിയിലും അന്വേഷണം ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു. പോലീസ് നടപടിയെ വിമർശിക്കാൻ തയാറാകാത്ത പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ എംഎൽഎയും എറണാകുളത്തെ പാർട്ടിയും തെറ്റുകാരാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം വരെ സ്വീകരിച്ചു പോന്നത്. അതേസമയം, എംഎൽഎയ്ക്കു മർദനമേറ്റ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെച്ചൊല്ലി പാർട്ടിയിൽ അമർഷമുണ്ടായിട്ടുണ്ട്.

Read More

കൈ ഒടിഞ്ഞതായി പറഞ്ഞിട്ടില്ല, പക്ഷേ  പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് എൽദോ എബ്രഹാം

കൊച്ചി: പോലീസ് ലാത്തിച്ചാർജിൽ തന്‍റെ കൈ ഒടിഞ്ഞതായി പറഞ്ഞിട്ടില്ലെന്ന് എൽദോ എബ്രഹാം എംഎൽഎ. മാധ്യമങ്ങളാണ് അത്തരത്തിൽ വാർത്ത നൽകിയത്. ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കളക്ടറുടെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്‍റേത് നിലനിൽപ്പിനായുള്ള ശ്രമമാണ്. ലാത്തിച്ചാർജ് അടക്കമുള്ള മർദ്ദനം നടത്തിയിട്ടില്ലെന്ന് വരുത്താനാണ് പോലീസ് ശ്രമം. തന്നെയടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.

Read More

ഓപ്പറേഷൻ സേഫ് ഫുഡ് ; രണ്ടു ദിവസം കൊണ്ടു പൂട്ടിച്ചത് അഞ്ച് സ്ഥാപനങ്ങൾ; പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ

കൊച്ചി: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ. രണ്ടു ദിവസത്തെ പരിശോധനയിൽമാത്രം അഞ്ച് സ്ഥാപനങ്ങളാണ് അധികൃതർ പൂട്ടിച്ചത്. പഴകിയ ഭക്ഷണങ്ങളും നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നതുമായ സ്ഥാപനങ്ങൾക്കെതിരേയായിരുന്നു നടപടി. പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭാ പരിധിയിലായിരുന്നു ആദ്യ പരിശോധന. പടമുഗളിലെ ഫ്രെഷ് ചിപ്സ് ബേക്കറി, ഒലിമുഗളിലെ ആനന്ദഭവൻ ഭക്ഷണശാല എന്നിവയ്ക്കാണു പരിശോധന സംഘം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ ആദ്യ സ്ഥാപനങ്ങൾ. രണ്ട് സ്ഥാപനങ്ങളിൽനിന്നായി പതിനായിരം രൂപ പിഴയും ഈടാക്കി. പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടിയും സ്വീകരിച്ചു. ആറ് ഹോട്ടലുകൾ, രണ്ട് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, രണ്ട് ബേക്കറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത് പരിധികളിലെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്നലെ നടത്തിയ പരിശോധനയിലാണു മൂന്നു ഹോട്ടലുകൾകൂടി പൂട്ടിച്ചത്.…

Read More

ഒന്നും രണ്ടുമല്ല, എട്ടു ലക്ഷം രൂപ; മകൻ കടം വാങ്ങിയ പണം തിരികെ കിട്ടാൻ അമ്മ അദാലത്തിൽ

കൊച്ചി: മകൻ കടം വാങ്ങിയ എട്ടു ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള അമ്മയുടെ പരാതി വനിതാ കമ്മീഷൻ മെഗാ അദാലത്തിലെത്തി. ഈ പരാതിയിൽ നേരത്തെ ജില്ലാ കളക്ടറും വനിതാ കമ്മീഷനും അമ്മയ്ക്കനുകൂലമായി ഉത്തരവുകൾ നൽകിയിരുന്നു. ഇതു നടപ്പാക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ജില്ലാ കളക്ടറെ കമ്മീഷൻ ചെയർപേഴ്സണ്‍ എം.സി. ജോസഫൈൻ ചുമതലപ്പെടുത്തി. മക്കളുടെ സംരക്ഷണമാവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ അഞ്ചു പരാതികളും അദാലത്തിലെത്തിയതിൽപ്പെടുന്നു. തന്‍റെ സ്ഥാപനത്തിന്‍റെ ബോർഡ് മറച്ചു മറ്റൊരു ബോർഡ് സ്ഥാപിച്ചെന്നു കാണിച്ചു വീട്ടമ്മ നൽകിയ പരാതിയിൽ അവർക്കനുകൂലമായി കമ്മീഷൻ നൽകിയ നിർദേശം നടപ്പാക്കാത്ത പെരുന്പാവൂർ നഗരസഭാ സെക്രട്ടറിയെ കമ്മീഷൻ വിമർശിച്ചു. സ്ഥലം സന്ദർശിച്ചു തുടർ നടപടികൾ സ്വീകരിക്കാനും കമ്മീഷൻ തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചെയർപേഴ്സന്‍റെ അധ്യക്ഷതയിൽ നടന്ന മെഗാ അദാലത്തിൽ 95 പരാതികളാണ് പരിഗണനയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ 23 പരാതികൾ പരിഹരിച്ചു.…

Read More

വിവാദങ്ങൾക്കിടയിലൂടെ..! പോലീസ് ലാത്തിചാർജിൽ വിവാദം കൊഴുക്കുമ്പോൾ  സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ  കാനം രാജേന്ദ്രൻ കൊച്ചിയിൽ

കൊച്ചി: സിപിഐ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജില്ലയിൽ. ആലുവയിൽ നടക്കുന്ന പാർട്ടി മേഖല റിപ്പോർട്ടിംഗിലും പിന്നീട് നടക്കുന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലുമാണ് അദ്ദേഹം പങ്കെടുക്കുന്നത്. വൈകുന്നേരമാണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം നടക്കുക. മൂന്നു ജില്ലകളിലെ പ്രവർത്തകർക്കായി നടക്കുന്ന മേഖല റിപ്പോർട്ടിംഗിലാണ് കാനം രാജേന്ദ്രൻ ആദ്യം പങ്കെടുക്കുന്നത്. സിപിഐ മാർച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരമർശങ്ങൾ നിലനിൽക്കെയാണ് ജില്ലയിലേക്കുള്ള അദ്ദേഹത്തിന്‍റെ വരവ്. സിപിഐ മാർച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരമർശങ്ങളിലെ അതൃപ്തി ജില്ലാ നേതൃത്വം ഇതിനോടകംതന്നെ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തിലുള്ള അതൃപ്തി യോഗത്തിൽ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മാർച്ച് നടത്തുന്ന വിവരം കാനത്തെ ജില്ലാ നേതൃത്വം നേരത്തേ അറിയിച്ചിരുന്നതായാണു വിവരം. എന്നാൽ, ഇപ്പോൾ മാർച്ചിനെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും നേതാക്കൾ പറയുന്നു.…

Read More

കാനത്തിന്‍റെ മൗനത്തിന് വീണ്ടും തിരിച്ചടി; കൊച്ചിയിൽ സിപിഐ ജില്ലാ സെക്രട്ടറിയോടു പോലീസ് തട്ടിക്കറുന്നതിന്‍റെ വിഡിയോ പുറത്ത്

കൊച്ചി: സിപിഐ എംഎൽഎയ്ക്കു ലാത്തിച്ചാർജിൽ മർദനമേറ്റിട്ടും പോലീസിനെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വെട്ടിലാക്കി കൂടുതൽ വിവരങ്ങൾ പുറത്ത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയോടു പോലീസ് തട്ടിക്കയറുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. ജൂലൈ 17-നു ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിൽ പോലീസും സിപിഐ ജില്ലാ നേതൃത്വവും തമ്മിലുണ്ടായ വാക്കുതർക്കത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്‍റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷമുണ്ടായി. സിപിഐ പ്രവർത്തകർ പരാതിപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ല. ഇതോടെയാണ് പോലീസും സിപിഐ ജില്ലാ സെക്രട്ടറിയുമായി തർക്കം ഉടലെടുത്തത്. തന്‍റെ വാഹനത്തിനു മുന്നിൽ എന്തിനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം വച്ച് തടസപ്പെടുത്തിയതെന്ന ജില്ലാ സെക്രട്ടറിയുടെ ചോദ്യത്തിന് ഞാൻ വണ്ടി വച്ചിട്ടില്ല എന്നു ഞാറയ്ക്കൽ സിഐ മുരളി മറുപടി നൽകി. ആജീവനാന്തം ഇങ്ങനെ പോവില്ലല്ലോ എന്നു പറഞ്ഞു സിപിഐ…

Read More

തട്ടിച്ചെടുത്തത് 17 കോടി;  നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ ക്രമക്കേട്; അന്വേഷണം കൂടുതൽ ആളുകളിലേക്ക്

നെടുമ്പാശേരി: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിദേശ വിനിമയ സ്ഥാപനത്തിൽ കണ്ടെത്തിയ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ആളുകളിലേക്ക് നീങ്ങുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്ത സീനിയർ മാനേജരെ ഇന്നലെ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നതായാണ് ലഭ്യമാകുന്ന വിവരം. രണ്ട് വർഷത്തിനിടെ 17.37 കോടി രൂപയുടെ അനധികൃത ഇടപാടുകൾ സ്ഥാപനം വഴി നടന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട ഉന്നതർ അറിയാതെ ഇത്ര വ്യാപകമായ ക്രമക്കേട് നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. രാജ്യത്ത് സന്ദർശനം നടത്തി മടങ്ങിപോകുന്ന വിദേശികൾക്കും വിദേശ ഇന്ത്യക്കാർക്കും (എൻആർഐ) മാത്രമേ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കറൻസി മാറ്റിയെടുക്കാൻ അനുവാദമുള്ളൂ. എന്നാൽ ടൂറിസ്റ്റ് വിസയിൽ ഗ്രൂപ്പായി പോകുന്നവർക്ക് പോലും വൻ തോതിൽ വിദേശ കറൻസി മാറ്റി…

Read More