കൊച്ചി: മയക്കുമരുന്നായ നൈട്രോസിപാം ഗുളികയുമായി പിടിയിലായ യുവാവിന്റെ ഫോണിലേക്ക് വിളിക്കുന്നവരെ തിരിച്ചറിഞ്ഞപ്പോൾ കണ്ണുതള്ളി എക്സൈസ് സംഘം. പ്രതിയുടെ ഫോണിലേക്ക് യുവതി-യുവാക്കൾ മുതൽ വീട്ടമ്മമാർ വരെ മയക്കുമരുന്ന് ഗുളികകൾ ആവശ്യപ്പെട്ട് വിളിക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്. ഇവരിൽ പലരും സ്ഥിരം ആവശ്യക്കാരാണെന്നാണു സൂചന. ആലുവ മെട്രോ സ്റ്റേഷൻ ഭാഗത്തുനിന്നും ബ്രഹ്മപുരം പാടത്തികരയിൽ മാത്രക്കാട്ടിൽ ഷിറാസിനെയാണ് (20) ഇയാളുടെ വാഹനം ചെയ്സ് ചെയ്ത് അതിസാഹസികമായി എറണാകുളം എക്സൈസ് സ്ക്വാഡ് പിടികൂടിയത്. ബംഗ്ളൂരു, സേലം എന്നിവിടങ്ങളിൽനിന്നും സ്ട്രിപ്പിന് ഏകദേശം 1000 മുതൽ 1500 രൂപ വരെ നൽകിയാണ് ഇവിടെ എത്തിച്ചിരുന്നത്. എറണാകുളത്ത് എത്തിച്ച് ഒരു ഗുളികയ്ക്ക് 500 രൂപ വരെ നിരക്കിൽ വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തിവന്നിരുന്നതായി പ്രതിയിൽനിന്നും വിവരം ലഭിച്ചതായും എക്സൈസ് അധികൃതർ പറഞ്ഞു. ആവശ്യക്കാരായ യുവതി-യുവാക്കളെയും വീട്ടമ്മമാരെയും കണ്ടെത്തി കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എക്സൈസിന്റെ സൗജന്യലഹരിവിമുക്ത ചികിത്സ കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള…
Read MoreCategory: Kochi
എറണാകുളവും ചാലക്കുടിയും കാത്തിരിക്കുന്നു യുഡിഎഫ് സ്ഥാനാർഥി ആര്?
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബഹുദൂരം മുന്നോട്ട് പോയിട്ടും യുഡിഎഫിനു സ്ഥാനാർഥികളായില്ല. കേരളത്തിലുള്ള രാഹുൽഗാന്ധിയ്ക്കുമുന്നിൽ സ്ഥാനാർഥികളെ സംബന്ധിച്ചു ചർച്ച ഇന്നലെ നടന്നു. എന്നാൽ, ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപക്കാത്തതു കടുത്ത അമർഷമാണ് പാർട്ടിക്കുള്ളിലും മുന്നണിയിലും ഉയരുന്നത്. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു കോണ്‍ഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കുന്നു. എറണാകുളത്തു പി.രാജീവ് എൽഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങി കഴിഞ്ഞു. ബിജെപിയ്ക്കും യുഡിഎഫിനും സ്ഥാനാർഥികളായിട്ടില്ല. എന്നാൽ, യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിംഗ് എംപി കെ.വി.തോമസ് തന്നെ എത്തുമെന്ന പ്രചാരണം ശക്തമാണ്. എന്നാൽ ഹൈബിഈഡൻ എംഎൽഎയുടെ പേര് സജീവമാണ്. ഇവരിൽ ആരെങ്കിലും എത്തിച്ചേരാണ് സാധ്യത. ഈ കണക്കുകൂട്ടലിലാണ് അണികളും. എന്നാൽ, ചാലക്കുടി സീറ്റിന്റെ പേരിൽ ശക്തമായ മത്സരമാണ് കോണ്‍ഗ്രസിൽ നടക്കുന്നത്. യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹന്നാൻ, കെ.പി. ധനപാലൻ എന്നിവരുടെ പേരിനൊപ്പം ചാലക്കുടിയിലേക്കു കഴിഞ്ഞ പ്രാവശ്യം മത്സരിച്ചു പരാജയപ്പെട്ട പി.സി.ചാക്കോയും…
Read Moreബിജെപിയിൽ കലഹം; കെ. സുരേന്ദ്രന് സീറ്റില്ല? സീറ്റ് ഉറപ്പുള്ളത് കുമ്മനം രാജശേഖരനു മാത്രം
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ വന്നു നിൽക്കുന്പോഴും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപിയിൽ തമ്മിലടി. പാർട്ടിക്കു സ്വാധീനമുള്ള സീറ്റുകൾക്കു വേണ്ടി സംസ്ഥാന നേതാക്കളുടെ പിടിവലിയും കലഹവും പാർട്ടിയെ പിടിച്ചു കുലുക്കിയിരിക്കുന്നു. പാർട്ടിയിൽ കുമ്മനം രാജശേഖരനു മാത്രമാണ് സീറ്റ് ഉറപ്പുള്ളത്. സംസ്ഥാന ജനറൽസെക്രട്ടറി കെ. സുരേന്ദ്രനു സീറ്റില്ലാത്ത അവസ്ഥയാണ്. അദ്ദേഹം മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ മത്സരിക്കട്ടെ എന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. കലഹം മൂത്തതോടെ ആർഎസ്എസും അഖിലേന്ത്യാ നേതൃത്വവും വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. കുമ്മനം രാജശേഖരനെയും സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയേയും ഡൽഹിക്കുവിളിപ്പിച്ചിട്ടുണ്ട്. ഇവർ 16നു ഡൽഹിയിലെത്തി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുമായി സംസാരിക്കും. ഇതുകൂടാതെ ഇവർ ഒരു ലിസ്റ്റ് തയാറാക്കിയാണ് പോകുന്നത്. ഒരു മണ്ഡലത്തിൽ നിന്നും മൂന്നു പേർ വച്ചുള്ള ലിസ്റ്റിൽ ഭേദഗതികൾ വരുത്തി അഖിലേന്ത്യാ അധ്യക്ഷൻ പ്രഖ്യാപിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു…
Read Moreതിരുവല്ലയിൽ നഗരമധ്യത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം: പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
കൊച്ചി: തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായിതന്നെ തുടരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞുവരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും രണ്ടു ദിവസംകൂടി നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. തീപിടിത്തത്തെത്തുടർന്ന് പെണ്‍കുട്ടിക്ക് ആഴത്തിൽ പൊള്ളലേറ്റിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് ചികിത്സ നടത്തിവരുന്നതെന്നും അധികൃതർ പറഞ്ഞു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി പഠിക്കുന്ന അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Moreപറവൂരിലെ സദാചാരഗുണ്ട ആക്രമണം; മൂന്നു പേർ പിടിയിലായതായി സൂചന
പറവൂർ: ചെറിയപല്ലംതുരുത്ത് മുത്തപ്പൻതറ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ യുവാവിനെ പറയകാട് പാലത്തിനു സമീപം പത്തോളം വരുന്ന സദാചാരഗുണ്ടകൾ മർദിച്ചവശനാക്കിയ സംഭവത്തിൽ മൂന്നുപേർ പിടിയിലായതായി സൂചന. പെരുന്പടന്ന മാട്ടുമ്മൽ കൊച്ചാതിപറന്പിൽ വിഷ്ണുവിനെ (27) മർദിച്ച സംഭവത്തിലാണ് പ്രതികളിൽ ചിലർ പിടിയിലായതായ വിവരം പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച സ്ഥികരീകരണം നൽകാൻ അധികൃതർ തയാറായിട്ടില്ല. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും സൂചനകളുണ്ട്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പറവൂരിലെ കെഎംകെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10നായിരുന്നു സംഭവം. മർദനമേറ്റ വിഷ്ണുവിന്റെ കണ്ണിനു മുകളിലും ചുണ്ടിലും അഞ്ച് വീതം തുന്നൽ വേണ്ടിവന്നു. മൂക്കിന്റെ എല്ല് ഒടിഞ്ഞിട്ടുണ്ട്. മുഖമാകെ വീർത്ത നിലയിലാണ്. ചെറിയപല്ലംതുരുത്തിലുള്ള യുവതിയുമായി വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാർ ക്ഷണിച്ചതനുസരിച്ചാണു വിഷ്ണുവും ബന്ധവും കൂടി ഉത്സവം കാണാൻ എത്തിയത്.പെണ്‍കുട്ടിയുടെ സഹോദരനുമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന പത്തംഗസംഘം യാതൊരു പ്രകോപനവുമില്ലാതെ…
Read Moreഫ്ളക്സ് പോകുന്നു, പകരം ബോഹർ വരുന്നു… പരിസ്ഥിതി സൗഹൃദക്കാരനായ ബോഹറിനെക്കുറിച്ചറിയാം
കൊച്ചി: പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽതന്നെ കോടതി വിധിയിലൂടെ ഔട്ടായ ഫ്ളക്സിനു പകരക്കാരനായി “ബോഹർ’ എത്തുന്നു. ചിത്രങ്ങളും അക്ഷരങ്ങളും മികവോടെ പ്രദർശിപ്പിക്കാൻ കഴിയുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദക്കാരൻ എന്നതാണു ബോഹറിന്റെ പ്രത്യേകത. ഉപയോഗശേഷം വലിച്ചെറിഞ്ഞാലും മണ്ണിൽ ലയിച്ച് അലിഞ്ഞുചേരാൻ ജൈവനായ ബോഹറിനാകും. കത്തിച്ചാൽ നിമിഷംകൊണ്ടു ചാരമാകും. ബോഹറിനെ സ്വാഗതം ചെയ്തു പ്രിന്റിംഗ് മേഖലയും മുന്നോട്ടു വന്നതോടെ വരുംദിനങ്ങളിൽ പാതയോരങ്ങളിൽ ബോഹർ ബോർഡുകളും ബാനറുകളും നിറയും. രണ്ടു പേപ്പറുകൾ കൂട്ടിച്ചേർത്താണ് ഈ ജൈവ ബാനർ നിർമിക്കുന്നത്. കൂട്ടിച്ചേർക്കുന്ന പേപ്പറുകൾക്കിടയിൽ നൂലുകൾ പ്രത്യേക അനുപാതത്തിൽ നിരനിരയായി നിരത്തും. തുടർന്ന് ചോളം, കപ്പ എന്നിവയിൽനിന്നു വേർതിരിച്ചെടുത്ത പോളിലാക്ടിക് ആസിഡ് യന്ത്രസഹായത്തോടെ പ്രത്യേക അളവിൽ പേപ്പറിനു പുറത്തു പുരട്ടും. ഫ്ളക്സ് പോലെതന്നെ വെയിലും മഴയും കൊണ്ടാലും നശിക്കില്ലെന്നു മാത്രമല്ല, ഏതു കാലാവസ്ഥയിലും മിന്നിത്തിളങ്ങാനും ബോഹറിനു കഴിയും. ഈ ഉത്പന്നത്തിനു ശുചിത്വമിഷന്റെയും മലിനീകരണ നിയന്ത്രണ…
Read Moreഫ്ളെക്സ് നിരോധനവും തെരഞ്ഞെടുപ്പും ; ചുവർ-ബാനറെഴുത്തുകാർക്കു നല്ലകാലം
കോതമംഗലം: ഫ്ളെക്സിന്റെ നിരോധനവും തെരഞ്ഞെടുപ്പും എത്തിയതോടെ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് ചുവരെഴുത്തുകാർ. ചുവരെഴുത്തു ജോലി ഉപേക്ഷിച്ച് പെയിന്റിംഗ് മേഖലയിലേക്കും മറ്റും തിരിഞ്ഞവർക്കു തെരഞ്ഞെടുപ്പ് കാലം നല്ലകാലമാകുമെന്ന പ്രതീക്ഷയിലാണ്. പൊടിയും ചെളിയും പിടിച്ചു കാടുകയറി കിടന്ന മതിലുകളെല്ലാം ഇതോടെ മിന്നിത്തിളങ്ങും. ഫ്ളക്സ് നിരോധനത്തെ പ്രതീക്ഷയോടെയാണ് ചുവർ-ബാനറെഴുത്ത് കലാകാരന്മാർ കാണുന്നത്. ഇത്തവണ പ്രതാപത്തിലേക്കു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പഴയ ചുമരെഴുത്തുകാർ. കലയ്ക്കൊപ്പം തങ്ങളുടെ കൈത്തൊഴിൽ കൂടിയായ ചുവരെഴുത്തിൽ വീണ്ടും പച്ചപിടിക്കാനുള്ള അവസരമായാണ് ഈ തെരഞ്ഞെടുപ്പുകാലത്തെ ഇവർ കാണുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുവരെഴുത്തിനൊപ്പം തുണി ബാനറും ആവശ്യമായി വരുമെന്നതു തങ്ങൾക്കു നേട്ടമാകുമെന്നാണ് ചിത്രകാരൻമാർ പറയുന്നത്. മുന്‍പു വേണ്ടെന്നുവച്ച പഴയ ചുവരെഴുത്തു രീതിയിലേക്കു രാഷ്ട്രീയ പാർട്ടികളും തിരിഞ്ഞുകഴിഞ്ഞു. സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് വരുന്നതിനു മുന്‍പെ മതിലുകളിലും മറ്റും പല സ്ഥാനാർഥികളുടെയും പേരും ചിഹ്നവും സ്ഥാനം പിടിച്ചു കഴിഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത മുന്നണികൾ ചുവരുകൾ സ്വന്തം…
Read Moreപെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; പെണ്‍കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല: വെന്റിലേറ്ററിൽ തുടരുന്നു
കൊച്ചി: തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞുവരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പെൺകുട്ടിക്ക് 52 ശതമാനത്തോളം പൊള്ളലേറ്റതായാണ് അധികൃതർ പറയുന്നത്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി പഠിക്കുന്ന അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ഉച്ചയോടെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Moreകാക്കനാട് കൊലപാതകം; ഇനി പിടിയിലാകാനുള്ളത് ഒരാൾ കൂടി; ഇന്നലെ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: കാക്കനാട് വാഴക്കാലയിൽ വെണ്ണല തെക്കേപ്പാടത്ത് ജിബിൻ വർഗീസിനെ സംഘം ചേർന്നു മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇനി പിടിയിലാകാനുള്ളത് ഒരാൾകൂടി. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ ഭൂരിഭാഗം പ്രതികളെയും പിടികൂടാനായിരുന്നു. അതിനിടെ, ഇന്നലെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു. ആലുവ ശ്രീഭൂതപുരം ഉണപ്പാടത്ത് അനീസ് (34), കാക്കനാട് ഓലിമുകൾ ബിസ്മിനഗറിൽ പടന്നാട്ട് അസീസ് (47), ചിറ്റേത്തുകര കണ്ണങ്കേരി നിസാർ (19), വാഴക്കാല ഓലിക്കുഴി കുണ്ടുവേലിൽ കെ.പി. സലാം (42), വാഴക്കാല കുണ്ടുവേലിൽ ഹസൈനാർ (47), കാക്കനാട് ഓലിമുകൾ ഉള്ളംപിള്ളി വി.കെ. ഷിഹാബ് ( 33) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നേരത്തെ പിടിലായ ഏഴു പ്രതികൾ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇതോടെ ഇതുവരെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. അറസ്റ്റിലായ ഒരാൾ തൃക്കാക്കര നഗരസഭ മുൻ കൗണ്‍സിലർ സിപിഎമ്മിലെ കെ.കെ. സിറാജ്…
Read Moreകനത്ത ചൂടിൽ ഇറച്ചിക്കോഴികൾ ചാകുന്നു; കോഴിക്കർഷകർ കടക്കെണിയിൽ; ജപ്തി നോട്ടീസുമായി ബാങ്കുകൾ
കോതമംഗലം: ചൂട് കനത്തതുമൂലം കോഴികൾ വലിയ തോതിൽ ചാകുന്നത് ഇറച്ചിക്കോഴി വ്യവസായത്തിനു തിരച്ചടിയാകുന്നു. അന്തരീക്ഷത്തിലെ ചൂട് വർധിച്ച് കോഴികളുടെ വളർച്ചയെ ബാധിച്ചതും വിപണിയിലെ വിലയിടിവും കർഷകർക്ക് ഇരുട്ടടിയായി. 75 രൂപയിലധികം ഉത്പാദന ചെലവ് വരുന്പോൾ കർഷകർക്കു ലഭിക്കുന്നത് 60-64 രൂപയാണ്. ഇപ്പോഴത്തെ ചില്ലറ വില 80-84 രൂപയാണ്. ചൂട് കനത്തതോടെ രോഗങ്ങൾ ബാധിച്ചു നൂറുകണക്കിന് കോഴികളാണ് ചത്തൊടുങ്ങുന്നത്. വളർച്ചയെത്തിയ കോഴികൾ ചാകുന്പോൾ കർഷകർക്ക് ഭീമമായ നഷ്ടം സഹിക്കേണ്ടിവരുന്നു. സ്വന്തമായും ഇന്റഗ്രേറ്റർമാർ വഴിയും കൃഷി ചെയ്യുന്ന സാധാരണക്കാരായ കർഷകർ നിത്യവൃത്തിക്ക് പോലും വകയില്ലത്ത അവസ്ഥയിലാണ്. കാർഷിക മേഖലയിലെ ഉത്പന്നങ്ങളുടെ വിലയിടിവിൽ സർവതും നഷ്ടപ്പെട്ട കർഷകർ അവസാന പിടിവള്ളിയെന്ന നിലയിലാണ് കോഴിവളർത്തൽ ആരംഭിച്ചത്. ഇന്റഗ്രേറ്റർമാർ കർഷകർക്ക് അർഹിക്കുന്ന പ്രതിഫലം നൽകാത്തതും കർഷകരുടെ സാന്പത്തിക ഭദ്രതയെ തകർക്കുന്നു. കുഞ്ഞ്, തീറ്റ, മരുന്നുകൾ എന്നിവ ഇന്റഗ്രേറ്റർമാർ കർഷർക്ക് വിതരണം ചെയ്യുമെങ്കിലും ഫാമിലേക്ക് ആവശ്യമായ…
Read More