സിജോ പൈനാടത്ത് കൊച്ചി: ചാലക്കുടിയിൽ രണ്ടാം അങ്കത്തിനിറങ്ങുന്ന സിറ്റിംഗ് എംപിയും നടനുമായ ഇന്നസെന്റിനായി സിനിമാതാരങ്ങൾ ഇക്കുറി കൂട്ടമായെത്തും. മത്സരരംഗത്തേക്കിറങ്ങാൻ ആദ്യഘട്ടത്തിൽ മടിച്ച ഇന്നസെന്റിന്റെ മനസുമാറ്റത്തിനു പിന്നിൽ പ്രമുഖ താരങ്ങളുടെകൂടി ഇടപെടലുണ്ടായിരുന്നു. മമ്മൂട്ടിയുൾപ്പടെയുള്ളവർ ഇന്നസെന്റിനായി വൈകാതെ കളത്തിലിറങ്ങുമെന്നാണു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇന്നസെന്റിനായി താരങ്ങൾ ഏറെപ്പേരെത്തിയിരുന്നു. മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലുൾപ്പടെ ആവേശമുണ്ടാക്കാൻ അത് സഹായിച്ചു. മാറിയ സാഹചര്യത്തിൽ പ്രചാരണം കൂടുതൽ ശക്തവും ആകർഷകവുമാക്കിയാലേ സീറ്റ് നിലനിർത്താനാവൂ എന്ന് സ്ഥാനാർഥിയും ഇടതുകേന്ദ്രങ്ങളും കണക്കുകൂട്ടുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്പു തന്നെ ഇന്നസെന്റിനായി വൻ താരനിര പ്രചാരണത്തിനിറങ്ങുന്നതിനാവശ്യമായ ചർച്ചകൾ താരസംഘടനാതലത്തിലും പുറത്തും നടന്നു. താരങ്ങളെയിറക്കി പ്രചാരണം കൊഴുപ്പിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് ഏതാനും താരങ്ങൾ ചില ഉറപ്പുകൾകൂടി നൽകിയിട്ടുണ്ടത്രെ. ഗ്രാമങ്ങളിൽ സ്ത്രീകളെ ഉൾപ്പടെയുള്ളവരുടെ വോട്ട് ഇന്നസെന്റിനുറപ്പിക്കാൻ താരങ്ങളുടെ സാന്നിധ്യം പ്രയോജനം ചെയ്യുമെന്നാണു പാർട്ടി പ്രാദേശിക ഘടകങ്ങൾ വിലയിരുത്തിയിട്ടുള്ളത്. പ്രാദേശികതലങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ചുകൊണ്ടാകും…
Read MoreCategory: Kochi
ശമ്പളവും ഇതര ആനുകൂല്യങ്ങളും ലഭിച്ചിട്ട് ആറുമാസം; നടുക്കര കമ്പനി തൊഴിലാളികൾ വോട്ട് ബഹിഷ്കരണത്തിന്
വാഴക്കുളം: നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി തൊഴിലാളികൾ വോട്ട് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ആറുമാസമായി ശമ്പളവും ഇതര ആനുകൂല്യങ്ങളും ലഭിക്കാത്തതിൽ കടുത്ത അമർഷമാണ് തൊഴിലാളികൾക്ക്. മന്ത്രി സുനിൽ കുമാർ കമ്പനി സന്ദർശിച്ച് പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തൊഴിലാളികൾക്ക് ഉറപ്പു നൽകിയിരുന്നു.എന്നാൽ അതിനുശേഷവും ശമ്പളം മുടങ്ങിയതായാണ് തൊഴിലാളികൾ പറയുന്നത്. തെരഞ്ഞെടുപ്പു കാലമായിട്ടും ശമ്പള കുടിശിക നൽകാൻ അധികൃതർ തയാറാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.ഇക്കാരണത്താൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ അറിയിപ്പോടെ കമ്പനിയുടെ മുന്നിൽ ബാനർ സ്ഥാപിച്ച് നോട്ടീസുകളും വിതരണം ചെയ്യുകയാണ് തൊഴിലാളികൾ. കമ്പനി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയെങ്കിലും അധികൃതർ കുടിശികയായ ശമ്പളം നൽകാൻ തയാറാകുമെന്നാണ് തൊഴിലാളികൾ കരുതുന്നത്. അതേസമയം കമ്പനിയിൽ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പാകത്തിൽ വിറ്റുവരവ് കാര്യക്ഷമമല്ലെന്നാണ്…
Read Moreവിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ സംഭവം; കണ്ടക്ടറെ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പു ലഭിച്ചു; കെഎസ്ആർടിസിക്ക് മുന്നിലെ സമരം പിൻവലിച്ച് പിടിഎ
പിറവം: സ്റ്റോപ്പിൽ നിർത്തണമെന്നാവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ കെഎസ്ആർടിസി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പു ലഭിച്ചതായി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറം അറിയിച്ചു. ഇതേ തുടർന്ന് കണ്ടക്ടറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പിറവം കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ ജിൽസും സ്കൂൾ പിടിഎ പ്രസിഡന്റ് ടൈറ്റസും നടത്തിവന്ന സത്യഗ്രഹസമരം അവസാനിപ്പിച്ചു.അതേസമയം, സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടറെ റിമാൻഡ് ചെയ്തു. പാലാ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ പുലിയന്നൂർ പടിഞ്ഞാറ്റുങ്കര നടുവത്തേത്ത് എൻ.പ്രവീണിനെ ഇന്നലെ രാത്രി എട്ടോടെയാണു റിമാൻഡ് ചെയ്തത്. ഇന്നലെ ഉച്ചയോടെ പ്രതിയെ പിറവം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. സംഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാദമായതോടെ കണ്ടക്ടറെ തിരികെ വിളിച്ചുവരുത്തി രാത്രി എട്ടോടെ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയായിരുന്നു.…
Read Moreചിഹ്നങ്ങൾ ഇനി എൽഇഡി വെട്ടത്തിൽ മിന്നിത്തിളങ്ങും; തെരഞ്ഞെടുപ്പ് ആവശേം കൂടുതലുള്ള തെക്കൻ കേരളത്തിലും മലബാറിലും ആവശ്യക്കാരേറെ…
സിജോ പൈനാടത്ത് കൊച്ചി: സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ഇക്കുറി ക്രിസ്മസ് നക്ഷത്രങ്ങൾപോലെ മിന്നിത്തിളങ്ങും. എൽഇഡികൾകൊണ്ടു ചിഹ്നങ്ങൾ ഒരുക്കുന്നതാണു തിളങ്ങാൻ കാരണം. സംസ്ഥാനത്തെ മൂന്നു പ്രധാന രാഷ്ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പു ചിഹ്നങ്ങളും ഈവിധം വിപണിയിൽ സജീവമായിത്തുടങ്ങി. കോണ്ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി ത്രിവർണങ്ങളിലുള്ള എൽഇഡികൾകൊണ്ടാണു നിർമിച്ചിട്ടുള്ളത്. മൂന്നു വർണങ്ങളിൽ മാറിമാറി മിന്നിത്തിളങ്ങുന്ന കൈപ്പത്തി വോട്ടർമാരെ ആകർഷിക്കും. പൂർണമായും ചുവപ്പുവെട്ടത്തിലാണു സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം പ്രകാശിക്കുക. ഓറഞ്ചു വർണത്തിലുള്ള എൽഇഡികളിലൊരുക്കിയ താമര ബിജെപിയുടെ പ്രചാരണവേദികൾക്കു ശോഭ പകരും. ഒരു ചതുരശ്രയടി വിസ്തീർണത്തിലാണ് എൽഇഡിചിഹ്നങ്ങൾ നിർമിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലുള്ള നിർമാണ യൂണിറ്റിൽനിന്ന് എൽഇഡി തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ വിപണികളിലേക്ക് എത്തിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ആവേശം കൂടുതലുള്ള മലബാറിലും തെക്കൻകേരളത്തിലും വലിയ തോതിൽ ഇതിന് ആവശ്യക്കാരുണ്ടെന്നു നിർമാതാക്കൾ പറയുന്നു. 80 മുതൽ നൂറു വരെ എൽഇഡികളാണ് ഒരു ചിഹ്നത്തിൽ ഉപയോഗിക്കുന്നത്. ഒന്നിനു…
Read Moreയുവാക്കൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരട്ടെ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് സുധീരൻ
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കൂടുതൽ യുവാക്കൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യുഡിഎഫിന് 20 സീറ്റും ലഭിക്കാൻ അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിൽ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. സ്ഥാനാർഥി നിർണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്ഗ്രസിലെ സീറ്റ് തർക്കം ഈ തരത്തിലേക്ക് പ്രശ്നങ്ങൾ എത്തിക്കരുതായിരുന്നുവെന്നും നേതാക്കൾ ജാഗ്രത പുലർത്തണമായിരുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.
Read Moreപ്രകൃതിയോട് എങ്ങനെ പെരുമാറുന്നോ അതുതന്നെ തിരിച്ചും പ്രതീക്ഷിക്കാം; മുസിരിസ് ബിനാലയിൽ പ്രളയം പ്രമേയമാക്കി ബംഗ്ലാദേശി കലാകാരി മർസിയ ഫർഹാന
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിൽ ഒറ്റനോട്ടം കൊണ്ട് എല്ലാവരെയും ആകർഷിക്കുന്ന പ്രതിഷ്ഠാപനമാണ് ബംഗ്ലാദേശി കലാകാരി മർസിയ ഫർഹാനയുടേത്. മുറിക്കുള്ളിൽ എല്ലാ ഗൃഹോപകരണങ്ങളും തല കീഴായി കിടക്കുന്നു. കേരളം അനുഭവിച്ച ഏറ്റവും വലിയ പ്രളയത്തിന്റെ നേർക്കാഴ്ചയാണ് ഫർഹാനയുടെ ഈ പ്രതിഷ്ഠാപനം. പ്രളയക്കെടുതികളെ എങ്ങിനെയാണോ കേരളത്തിലെ ജനങ്ങൾ നേരിട്ടനുഭവിച്ചത്, അതേ രീതിയിൽ തന്നെയാണ് ഈ പ്രതിഷ്ഠാപനവും. ഫ്രിഡ്ജ്, അലമാര, ടിവി, വാഷിംഗ് മെഷീൻ തുടങ്ങി എല്ലാം തല കീഴായി തൂങ്ങിക്കിടക്കുന്നു. മേൽക്കൂരയിൽനിന്നും ഉരുക്ക് കയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഇക്കോസൈഡ് ആൻഡ് ദി റൈസ് ഓഫ് ഫ്രീഫാൾ എന്നതാണ് ഈ പ്രതിഷ്ഠാപനത്തിന് ഫർഹാന നൽകിയിരിക്കുന്ന പേര്. മനുഷ്യൻ പ്രകൃതിയോട് എങ്ങിനെ പെരുമാറുന്നുവോ അതു തന്നെ തിരിച്ചും പ്രതീക്ഷിക്കാമെന്ന് അവർ പറഞ്ഞു. ചരിത്രത്തിൻറെ പരിണാമസന്ധിയിൽ പെട്ട് പോയി താഴേക്ക് പതിക്കുന്ന മനുഷ്യകുലത്തെയാണ് തലകീഴായി കിടക്കുന്ന ഗൃഹോപകരണങ്ങൾ സൂചിപ്പിക്കുന്നത്.…
Read Moreപോലീസിന്റെ ആദ്യ നിഗനം തെറ്റിച്ച് പെൺകുട്ടിയുടെ മൊഴി; കൊച്ചിയിൽ പെണ്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസ്
കൊച്ചി: പനന്പിള്ളി നഗറിൽ നടുറോഡിൽ പെണ്കുട്ടിയുടെ ദേഹത്തു ബൈക്കിലെത്തിയ യുവാവ് പെട്രോളൊഴിച്ച സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ തിരിച്ചറിയുന്നതിനായി അന്വേഷണം വ്യാപകമാക്കിയെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു. പെണ്കുട്ടിയുടെ മൊഴി ഇന്നലെ രാത്രി തന്നെ പോലീസ് രേഖപ്പെടുത്തി. പ്രേമനൈരാശ്യമാകാം ആക്രമണത്തിനു പിന്നിലെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാൽ, അത്തരത്തിലുള്ള വിവരങ്ങളൊന്നും പെണ്കുട്ടിയുടെ മൊഴിയിൽ ഇല്ലെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 7.15 ഓടെ പനന്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പെണ്കുട്ടി ക്ലാസ് കഴിഞ്ഞശേഷം പെണ് സുഹൃത്തിനോടൊപ്പം നടന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച യുവാവ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയ പെട്രോൾ പെണ്കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. ഭയന്ന പെണ്കുട്ടി ഉടൻ റോഡ്…
Read Moreസപ്ലൈകോയുടെ ഗൃഹോപകരണ വിപണനം സൂപ്പർഹിറ്റ്! 12 ദിവസത്തിനിടെ 20 ലക്ഷം രൂപയുടെ വില്പന
റോബിൻ ജോർജ് കൊച്ചി: കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുമായി സപ്ലൈകോ ആരംഭിച്ച ഗൃഹോപകരണ വിപണനം സൂപ്പർ ഹിറ്റായി. സംസ്ഥാനത്ത് ഏഴു ജില്ലകളിലായി തെരഞ്ഞെടുത്ത 10 വില്പനശാലകളിലൂടെ മാത്രം 12 ദിവസത്തിനിടെ 20 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്. ഇതിലൂടെ സപ്ലൈകോയ്ക്കുണ്ടായ ലാഭം രണ്ടു ലക്ഷം രൂപ. എംആർപിയിൽനിന്നു 40 ശതമാനം വരെ വിലക്കുറവിൽ വില്പന നടത്തുന്നതിനെത്തുടർന്ന് ഉപഭോക്താക്കളിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപിക്കാനൊരുങ്ങുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി ഗൃഹോപകരണ വിപണനത്തിനു സ്ഥലസൗകര്യമുള്ള വില്പനശാലകളുടെ വിവരം കൈമാറാൻ അധികൃതർക്ക് നിർദേശം നൽകി. കഴിഞ്ഞ മാസം 26നാണ് സപ്ലൈകോ ഗൃഹോപകരണ വിപണനം ആരംഭിച്ചത്. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പർ മാർക്കറ്റുകളിലും കൊട്ടാരക്കര, പുത്തനന്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പർ മാർക്കറ്റുകളിലും തൃശൂർ പീപ്പിൾസ് ബസാറിലുമാണ് ഗൃഹോപകരണ വിപണനം ആരംഭിച്ചത്.…
Read Moreതെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി! എൽഡിഎഫിനു കത്തിക്കാൻ സോളാർ വേണം
കൊച്ചി: തെരഞ്ഞെടുപ്പുകൾ എത്തുന്പോൾ സോളാറിന്റെ പൊടിതട്ടി കുടഞ്ഞു എൽഡിഎഫ് രംഗത്ത് വരുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നിറംമങ്ങി കിടന്ന സോളാർ കേസ് ഉപതെരഞ്ഞെടുപ്പുകളിലും തുടർന്നു ലോക്സഭ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ വീണ്ടും കത്തിക്കാൻ എൽഡിഎഫ് തിരുമാനിച്ചു. കർഷക ആത്മഹത്യ, രാഷ്ട്രീയ കൊലപാതകം, ചർച്ച് ബിൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ തലകറങ്ങി നിൽക്കുന്ന എൽഡിഎഫ് സർക്കാരിനു സോളാർ വിഷയമാണ് ആകെയുള്ള ആശ്രയം. 2013ൽ നടന്ന സോളാർ കേസ് വിവിധ ഏജൻസികൾ അന്വേഷിച്ചതാണ്. എഡിജിപിമാരായ അനിൽ കാന്തും രാജേഷ് ദിവാനും ഇത് നിലനിൽക്കാത്ത കേസാണെന്നു വ്യക്തമാക്കിയിരുന്നു. കേസുകൾ വീണ്ടും രംഗത്തേക്ക് കൊണ്ടു വരുകയാണെന്ന ആക്ഷേപവും ശക്തമാണ്. മൂന്നു കോണ്ഗ്രസ് എംഎൽഎമാർക്കെതിരേ ലൈംഗിക പീഡനത്തിനു ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുകയാണ്. എംഎൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞു ശാരീരികമായി ഉപദ്രവിച്ചെന്ന…
Read Moreഎറണാകുളത്ത് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് മരണം; സ്കൂട്ടറിൽ നിന്നും വീണ നഴ്സ് ടോറസ് ലോറികയറി മരിച്ചു; നിർത്തിയിട്ട ട്രെയിലറിന് പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പിറവം: നിയന്ത്രണം വിട്ട് ജീപ്പിലിടിച്ച് സ്കൂട്ടറിൽ നിന്നും തെറിച്ചു റോഡിൽ വീണ നേഴ്സ് ടോറസ് ലോറി കയറി മരിച്ചു. ആരക്കുന്നം ഗവണ്മെന്റ് ഹെൽത്ത് സെന്ററിലെ ജീവനക്കാരിയായ പിറവം പാലച്ചുവട് ചാമക്കാലായിൽ സലിമിന്റെ ഭാര്യ ജയശ്രി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്പതോടെ പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്ര ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. സ്കൂട്ടറിൽ ജോലിക്ക് പോവുകയായിരുന്ന ജയശ്രിയുടെ വണ്ടി ഇവിടെ പാർക്ക് ചെയ്തിരുന്ന ജീപ്പിലിടിച്ചു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ജയശ്രീയുടെ ശരീരത്തിലൂടെ ഇതുവഴി വന്ന ടോറസ് ലോറി കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. വൈറ്റിലയ്ക്കു സമീപം വാഹനാപകടം; യുവാവ് തത്ക്ഷണം മരിച്ചു കൊച്ചി: വൈറ്റിലയ്ക്കു സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പനങ്ങാട് സ്വദേശിയായ യുവാവ് തത്ക്ഷണം മരിച്ചു, സഹയാത്രികന് പരിക്കേറ്റു. പുലർച്ചെ 4.50 ഓടെ വൈറ്റില ഗോൾഡ് സൂക്കിനു സമീപമായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ട്രെയിലറിനു പിന്നിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന…
Read More