കൊച്ചി:കാസർഗോഡ് പെരിയകല്യോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ നടത്തിയ മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി നടപടി. ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാസർഗോഡ് ജില്ലയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ജില്ലയിലെ യുഡിഎഫ് നേതാക്കളായ കമറുദ്ദീൻ, ഗോവിന്ദൻ നായർ എന്നിവരിൽ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. ഹർത്താലുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളിലും ഇവർ മൂവരെയും പ്രതികളാക്കണമെന്നും കോടതി നർദേശിച്ചു. കൂടാതെ, മൂന്ന് പേർക്കെതിരെയും പ്രേരണാകുറ്റം ചുമത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.ഇതിനൊപ്പം, ഹർത്താലിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ കമ്മീഷനെ നിയമിക്കുമെന്നും ഈ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികളെന്നും കോടതി അറിയിച്ചു.
Read MoreCategory: Kochi
സന്മനസുകൾ കനിഞ്ഞു; പ്രളയത്തിൽ വീടു നഷ്ടമായ ശിവദാസനും കുടുംബത്തിനും വീടൊരുങ്ങുന്നു
ആമ്പല്ലൂർ: പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശിവദാസനും കുടുംബത്തിനുമായി വീടൊരുങ്ങുന്നു. ഇതിന്റെ തറക്കല്ലിടൽ കർമം ഇന്നലെ നടന്ന ചടങ്ങിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. മാമ്പുഴ നികർത്തിൽ ശിവദാസനും ഭിന്നശേഷിക്കാരിയായ മകൾ അപർണ, പ്രായമായ അമ്മ കുഞ്ഞമ്മ, ഭാര്യ അംബിക, സഹോദരി പ്രസന്ന, സാമ്പത്തിക ബുദ്ധിമുട്ടിനാൽ പഠനം മുടങ്ങിയ മകൾ ആതിര എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്ന വീട് കഴിഞ്ഞ പ്രളയത്തിൽ പൂർണമായും നശിച്ചുപോയിരുന്നു. പോകാൻ മറ്റൊരിടമില്ലാതിരുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചപ്പോൾ കുടുംബത്തിന് കീച്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അഭയം തേടേണ്ടിവരികയും ചെയ്തിരുന്നു. സാന്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ശിവദാസന്റെ കുടുംബം അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താൻ പോലും വളരെ ബുദ്ധിമുട്ടിലായിരുന്നു. ഇക്കാര്യമറിഞ്ഞ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ശിവദാസനും കുടുംബത്തിനും വീടൊരുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമായ ബി.ബി. ഹൗസിൽ ബിനു ചാക്കോയും കുടുംബവും വീട്…
Read Moreപ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി; പട്ടയമില്ലാത്ത കർഷകർ പുറത്ത്; ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തില്ല
റോബിൻ ജോർജ് കൊച്ചി: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ ആദ്യഘട്ടത്തിൽനിന്ന് പട്ടയമില്ലാത്ത കർഷകർ പുറത്ത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽമാത്രം പദ്ധതിക്കായി മറ്റൊരു നിയമം കൊണ്ടുവരാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ തലത്തിൽനിന്ന് അറിയിപ്പ് ലഭിച്ചതോടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ പതിനായിരക്കണക്കിന് കർഷകർ പദ്ധതിയിൽനിന്ന് പുറത്താകുക. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകർ അധിവസിക്കുന്ന ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളിൽനിന്നുള്ളവരാണ് പുറത്താകുന്നവരിൽ ഭൂരിഭാഗവും. ഈ മാസം 24നാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം അപേക്ഷ സമർപ്പിച്ചവരിൽ അർഹരെ കണ്ടെത്തി വരും ദിവസങ്ങളിൽതന്നെ തുക കൈമാറുന്നതിനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടന്നുവരികയാണ്. ബുധനാഴ്ച വൈകിട്ടുവരെ സംസ്ഥാനത്തുനിന്ന് 79,660 കർഷകരുടെ അപേക്ഷകൾ പിഎം കിസാൻ സമ്മാൻ നിധി പോർട്ടലിലേക്ക് അപ്ലോഡ് ചെയ്തു കഴിഞ്ഞു. കേന്ദ്ര സർക്കാർ തലത്തിൽ പരിശോധനകൾ പുർത്തീകരിച്ചശേഷമാകും തുക കൈമാറുക. ആധാർ പരിശോധനയിലൂടെ കർഷകരുടെ സാന്പത്തിക,…
Read Moreകോതമംഗലത്ത് ലോറികളുടെ മരണപ്പാച്ചിൽ; പരാതി ശക്തമായിട്ടും അധികൃതർക്ക് അനങ്ങാപാറ നയം
കോതമംഗലം: അപകടം പെരുകുന്പോഴും ലോറികളുടെ മരണപ്പാച്ചിലിനു അവസാനമില്ല. സ്കൂൾ സമയത്തുൾപ്പെടെ നിയമങ്ങൾ കാറ്റിൽ പറത്തി തലങ്ങും വിലങ്ങും ടോറസ്, ടിപ്പർ ലോറികൾ പായുന്നത് നാട്ടുകാർക്കിടയിൽ ഭീതിവളർത്തുന്നു. പ്രശ്നവുമായി ബന്ധപ്പെട്ടു പരാതി ശക്തമായിട്ടും അധികൃതർ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്. ലോറികൾ നിരത്തിൽ നടത്തുന്ന മത്സര ഓട്ടം സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പു വർധിപ്പിക്കുകയാണ്. കോതമംഗലം താലൂക്കിലെ വിവിധ പാറമടകളിൽനിന്നു ലോഡുമായെത്തുന്ന ലോറികൾ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുകയാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് കല്ലും മണ്ണും കയറ്റി ലോറികൾ പായുന്നത്. ഗ്രാമപ്രദേശങ്ങളിലെ വീടുകളിലേക്കുള്ള സർവീസ് വയറുകളും കേബിളും മറ്റും പൊട്ടിച്ചാണ് ഇത്തരം ലോറികളുടെ സഞ്ചാരം. അമിത വേഗതയിലെത്തുന്ന ലോറികകളുടെ മുന്നിൽനിന്നു ജീവൻ രക്ഷിക്കാൻ ചെറുവാഹന യാത്രക്കാരും കാൽനടയാത്രക്കാരും നടത്തുന്ന കഷ്ടപ്പാടും ചില്ലറയല്ല. ഇന്നലെ ഉപ്പുകണ്ടത്ത് ടിപ്പർ ലോറിയിടിച്ച് സൈക്കിൾ യാത്രികനായ ജനതാദൾ നേതാവിന് പരിക്കേറ്റിരുന്നു.പാറടയിലേക്ക് പോകുകയായിരുന്ന ടിപ്പര് ലോറിയാണ് സൈക്കിളില് യാത്ര…
Read Moreസ്വർണം കാൽ ലക്ഷം പിന്നിടുമ്പോൾ കടൽ കടന്ന് കേരളത്തിലേക്ക് പൊന്നിന്റെ ഒഴുക്ക്; മൂന്നുകേസുകളിലായി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് ഒരു കോടി സ്വർണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. രണ്ടരക്കിലോ സ്വർണ്ണം ഇന്റർനാഷണൽ അറൈവല് ലേഡീസ് ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയില്നിന്നും പിടിച്ചെടുത്തു. ഇതോടെ വെള്ളിയാഴ്ച മാത്രം ഇതുവരെ മൂന്നേമുക്കാല് കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.
Read Moreകോമ സ്റ്റേജ്: അടുത്ത ബന്ധുക്കളിലൊരാളെ രക്ഷാകർത്താവായി നിയമിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: രോഗം, പരിക്ക് തുടങ്ങിയ കാരണങ്ങളാൽ അബോധാവസ്ഥയിലായ വ്യക്തികളുടെ സ്വത്തു വകകൾ കൈകാര്യം ചെയ്യാൻ അടുത്ത ബന്ധുക്കളിലൊരാളെ രക്ഷാകർത്താവായി നിയമിക്കാനാവുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റീസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റീസ് എൻ. അനിൽ കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. അബോധാവസ്ഥയിൽ കഴിയുന്നയാളുടെ ഭാര്യയെയോ മക്കളിലൊരാളെയോ നിയമപരമായ മറ്റ് അനന്തരാവകാശികളിലൊരാളെയോ രക്ഷാകർത്താവായി നിയമിക്കാനാവുമെന്നും കോടതി പറഞ്ഞു. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തുക്കൾ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും രക്ഷാകർത്താക്കളെ നിയമിക്കാമെന്ന് വിവിധ നിയമങ്ങളിൽ പറയുന്നുണ്ടെങ്കിലും കോമ സ്റ്റേജിലുള്ളവരുടെ കാര്യത്തിൽ ഇത്തരം വ്യവസ്ഥകൾ പറയുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഇക്കാര്യത്തിൽ നിയമനിർമാണം നടത്തേണ്ടത് പാർലമെന്റാണ്. നിയമം വരുന്നതുവരെ നടപ്പാക്കാൻ 14 മാർഗ നിർദേശങ്ങളും ഡിവിഷൻ ബെഞ്ച് നൽകി. കോമ സ്റ്റേജിൽ കഴിയുന്ന എറണാകുളം മരട് താമരശേരി വീട്ടിൽ ടി. ഗോപാലകൃഷ്ണന്റെ…
Read Moreലഹരിമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ; ബംഗളൂരുവിൽനിന്നു വാങ്ങുന്ന സാധനം കൊച്ചിയിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലായി വിൽക്കുന്നതായിരുന്നു രീതി
കൊച്ചി: ലഹരിമരുന്നുമായി എക്സൈസ് സംഘം പിടികൂടിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് പുന്നശേരി മണങ്ങാട്ട് ഷഹാൽ മാലിക്ക് (21), കൊയിലാണ്ടി മേപ്പയ്യൂർ മാടായി മുഹമ്മദ് റായീസ് (22), താമരശേരി മാളിയക്കൽ ഷഫാഫ് അഷറഫ് (22) എന്നിവരെയാണ് എക്സൈസ് സംഘം ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. നഗരത്തിൽ വിദ്യാർഥികൾക്കും ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ലഹരി വിൽപന നടത്തിവന്നിരുന്നവരാണ് സംഘമെന്ന് അധികൃതർ പറഞ്ഞു. തമ്മനത്ത് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് 1.750 കിലോഗ്രാം കഞ്ചാവും ആറ് ഗ്രാം എംഡിഎംഎയും 95 ഗ്രാം ഹാഷിഷ് ഓയിലും എക്സൈസ് പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്നു ലഹരി മരുന്ന് മൊത്തമായി വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു സംഘത്തിൻറെ രീതി. കഞ്ചാവ് 10 ഗ്രാമിന്റെ ചെറുപൊതികളാക്കി 500 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. അരഗ്രാം എംഡിഎംഎയ്ക്ക് 5000 രൂപയും മൂന്ന് ഗ്രാം ഹാഷിഷിന് 3000 രൂപയുമാണ് ഇവർ…
Read Moreകൊച്ചി നഗരത്തിലെ തീപിടിത്തം; ബഹുനില കെട്ടിടത്തിന്റെ ഫയർ എൻഒസി പുതുക്കിയിരുന്നില്ല; പ്രാഥമിക അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം
കൊച്ചി: കൊച്ചി നഗരത്തിൽ കത്തിനശിച്ച പാരഗണ് ചെരുപ്പ് കന്പനിയുടെ അഞ്ച് നിലകളിലുള്ള ഗോഡൗണിന്റെ ഫയർ എൻഒസി പുതുക്കിയിരുന്നില്ലെന്ന് കണ്ടെത്തൽ, ഇതുൾപ്പെടെയുള്ള അന്വഷണ റിപ്പോർട്ട് ഫയർഫോഴ്സ് അന്വേഷണസംഘം മൂന്ന് ദിവസത്തിനകം ഫയർഫോഴ്സ് ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും കൈമാറും. വിശദമായ റിപ്പോർട്ടാകും സമർപ്പിക്കുകയെന്ന് അന്വേഷണ സംഘം രാഷ്ട്രദീപികയോട് വ്യക്തമാക്കി. കോട്ടയം റീജണൽ ഫയർ ഓഫീസർ, എറണാകുളം റീജണൽ ഫയർ ഓഫീസർ, എറണാകുളം ജില്ലാ ഫയർ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രനും എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണ സംഘത്തിന്റെ പരിശോധന ഇന്ന് രാവിലെ മുതൽക്കേ ആരംഭിച്ചു. തീപിടിത്തമുണ്ടായ സാഹചര്യം, കെട്ടിടം നിയമം പാലിച്ചാണോ പ്രവർത്തിച്ചിരുന്നത്, ലൈസൻസ് നേടിയശേഷം മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നോ എന്നതുൾപ്പെടെ…
Read Moreഎല്ലാം സിബിഐ അന്വേഷിക്കാനാണെങ്കിൽ കേരള പോലീസ് പിന്നെ എന്തിനെന്ന് കോടിയേരി
കൊച്ചി: പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നാട്ടിൽ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞാൽ കേരള പോലീസിനെ പിരിച്ചു വിടണോയെന്നും കോടിയേരി ചോദിച്ചു. കേസിലെ മുഖ്യപ്രതി പീതാംബരനു സിപിഎം നിയമ സഹായം നൽകിയിട്ടില്ല. പിതാംബരന്റെ കുടുംബത്തെ ആരെങ്കിലും വ്യക്തിപരമായി സമീപിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിനെതിരേ തെളിവുണ്ടെങ്കിൽ മാധ്യമങ്ങൾക്കല്ല, അന്വേഷണ ഉദ്യോഗസ്ഥർക്കാണ് നൽകേണ്ടതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Moreവനിതാ ഡോക്ടറുടെ വീട്ടിലെ മോഷണം; പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചന
നെടുന്പാശേരി: അർധരാത്രി വീട്ടിൽ കയറി വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 80 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുടെ വജ്ര മാലയും 70,000 രൂപയും കവർന്ന കേസിൽ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. വിവിധ തലത്തിൽ അന്വേഷണം പുരോഗമിക്കവേ പ്രതികളെന്നു സംശയിക്കുന്നവർ അധികൃതരുടെ നിരീക്ഷണത്തിലാണെന്നും വിവരങ്ങളുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആലുവ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ഡോക്ടറുടെ വീടുമായി അടുത്ത ബന്ധമുള്ളവർ ഉൾപ്പെടെ 35 ഓളം പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തു. സമീപ പ്രദേശങ്ങളിലുള്ള 15 ഓളം സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. വിരലടയാള വിദഗ്ദരുടെ സഹായവും ലഭ്യമാക്കിയിരുന്നു. രണ്ടുദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ 16 നാണ് അത്താണി കെഎസ്ഇബി ഓഫീസിന് സമീപം തനിച്ച് താമസിക്കുന്ന ഡോ. ഗ്രേസിനെ കൊല്ലുമെന്നു…
Read More