പള്ളുരുത്തി: ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന പത്തു മാസം പ്രായമുള്ള പ്രാർഥന അഖിലിന്റെ ചികിത്സാ ചെലവിനായി യൂത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 11 സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി.കുമ്പളങ്ങി, പെരുമ്പടപ്പ് എന്നിവിടങ്ങളിൽനിന്ന് ആലുവ, ഫോർട്ടുകൊച്ചി, കാക്കനാട്, ചിറ്റൂർ, ഐലൻഡ് പ്രദേശങ്ങളിലേക്കാണ് കാരുണ്യയാത്ര നടത്തിയത്. പ്രാർഥനയുടെ പിതാവ് അഖിൽ യൂത്ത് ഗ്രൂപ്പിന്റെ ബസിൽ കണ്ടക്ടറായാണ് ജോലി നോക്കുന്നത്. അഖിലിന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി ബസുകൾ കാരുണ്യയാത്രയ്ക്കായി ഇറക്കുകയായിരുന്നുവെന്ന് ഉടമ നിധിൻ പറഞ്ഞു. ബസിലെ തൊഴിലാളികൾ ബാഗിനു പകരം ബക്കറ്റ് എടുത്തു യാത്രക്കാർക്ക് മുന്നിലേയ്ക്കെത്തിയതോടെ കൂടുതൽ തുക നൽകി യാത്രക്കാർ സഹജീവി സ്നേഹത്തിനു മാതൃകയായി. ബസുകളിൽനിന്ന് ഇന്നലെ ലഭിച്ച മുഴുവൻ തുകയും ചികിത്സാ സമിതിക്കു കൈമാറുമെന്ന് ബസുടമ അറിയിച്ചു. പെരുമ്പടപ്പ് ബസ്സ്റ്റാൻഡിനു സമീപത്തുനിന്ന് ആരംഭിച്ച കാരുണ്യയാത്ര നഗരസഭാംഗം കെ.ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ നിധി വൈസ്…
Read MoreCategory: Kochi
ചെറായിയിൽ വീണ്ടും മദ്യശാല തുറക്കാൻ നീക്കം; എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി
ചെറായി: ചെറായി ദേവസ്വം നടയിൽ ഒരുവർഷം മുന്‍പ് അടച്ചൂപൂട്ടിയ ബെവ്കോ വിദേശമദ്യശാല വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി ഇന്നലെ കൊച്ചി റേഞ്ച് എക്സൈസ് സിഐ എത്തി സ്ഥല പരിശോധന നടത്തി. അതേസമയം പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ത്രീകളടക്കമുള്ള സ്ഥലവാസികൾ നിവേദനം നൽകിയിട്ടുണ്ട്. ഒരു കാരണവശാലും ഇവിടെ വീണ്ടും മദ്യശാല അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ഇത് നിരാകരിച്ച് മദ്യശാല തുടങ്ങിയാൽ ജനകീയ സമരം ആരംഭിക്കുമെന്ന് സ്ത്രീകൾ എക്സൈസിനു മുന്നറിയിപ്പും നൽകി. ഇതിനിടെ മദ്യശാലക്ക് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പോസ്റ്റർ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ശാഖ, ബാങ്കിന്റെ മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റ്, ബിഎസ്എൻഎൽ ഉപഭോക്തൃസേവനകേന്ദ്രം, ടെലഫോണ്‍ എക്സ്ചേഞ്ച്, പഞ്ചായത്താഫീസ്, സർക്കാർ ഹോമിയോ ഡിസ്പൻസറി എന്നിവക്ക് സമീപം നേരത്തെ പ്രവർത്തിച്ചിരുന്ന ഈ മദ്യശാല നാട്ടുകാർക്ക് ശല്യമായപ്പോൾ സഹകാരികളുടെയും പഞ്ചായത്തിന്റെയും എതിർപ്പിനെത്തുടർന്നാണ് അടച്ചു…
Read Moreകൊച്ചിയിലെ പാരഗൺ ഗോഡൗണിൽ വൻ അഗ്നിബാധ; തീ നിയന്ത്രണാതീതം
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വൻ അഗ്നിബാധ. കളത്തിപ്പറമ്പ് റോഡിലുള്ള പാരഗണിന്റെ ചെരുപ്പ് ഗോഡൗണിലാണ് വൻ തീപിടിത്തമുണ്ടായത്. ആറു നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണായതിനാൽ തന്നെ വൻതോതിൽ സ്റ്റോക്കുണ്ടെന്നാണ് വിവരം. എന്താണ് തീപിടിത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല. ആളപായമില്ലെന്നാണ് പ്രാഥമിക ഘട്ടത്തിലെ സൂചന. കൂടുതൽ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നുണ്ട്. സമീപത്തെ കെട്ടിടത്തിലുള്ളവരെ ഇവിടെ നിന്നും ഒഴിപ്പിച്ചു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്താണിത്.
Read Moreപ്രീത ഷാജിക്ക് ആശ്വാസം; ബാങ്കിന് നൽകാനുള്ള തുക നൽകി സ്ഥലം സ്വന്തമാക്കുന്നതിന് ഹർജിക്കാരിക്ക് അവകാശമുണ്ടെന്നും കോടതി
കൊച്ചി: പ്രീത ഷാജിയുടെ വീടും സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള ഉത്തരവും മറ്റു നടപടികളും ഹൈക്കോടതി റദ്ദാക്കി. ബാങ്കിന് നൽകാനുള്ള തുക നൽകി സ്ഥലം സ്വന്തമാക്കുന്നതിന് ഹർജിക്കാരിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. മുന്‍പ് സ്ഥലം ലേലത്തിൽ വാങ്ങിയ വ്യക്തിക്ക് ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി വ്യക്തമാക്കി. വായ്പാ കുടിശികയുടെ പേരിൽ വീടും പറന്പും ജപ്തി ചെയ്തതിനെതിരെ ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിയുടെ കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. സുഹൃത്തിന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാൻ ഈടു നൽകിയ ഭൂമി കുടിശിക രണ്ടു കോടി രൂപയായതോടെയാണ് ബാങ്ക് അധികൃതർ ജപ്തി നടപടി സ്വീകരിച്ചത്. തുടർന്ന് 37.5 ലക്ഷം രൂപയ്ക്കാണ് ഭൂമി ലേലം ചെയ്തത്. വായ്പാ കുടിശികയുടെ പേരിൽ 2005 ൽ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ ലേലത്തിന് അനുമതി നൽകിയെങ്കിലും 2014 ലാണ് ലേലം നടന്നത്. അനുമതി ലഭിച്ച് എട്ടു…
Read Moreയഥാർഥ പ്രതികളെ പോലീസ് സംരക്ഷിക്കുന്നു; എല്ലാപഞ്ചായത്തുകളിലും നാളെ പ്രതിഷേധ സംഗമം നടത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കൊച്ചി: കാസർഗോഡ് കല്യോട്ട് നടന്ന ഇരട്ടക്കൊലപാതകത്തിൽ പോലീസും ആഭ്യന്തര വകുപ്പും ഒളിച്ചു കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നാളെ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതികളെക്കുറിച്ച് പോലീസിന് കൃത്യമായി അറിയാം. കുറ്റവാളികളെ നിയമത്തിന് മുന്പിൽ കൊണ്ടുവരുന്നതിന് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേസിലെ യഥാർഥ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. ഇവർക്ക് ഒളിവിൽ പോകുന്നതിനുള്ള സാഹചര്യം സിപിഎം ഒരുക്കി. നവോത്ഥാനം പറഞ്ഞ് സിപിഎം കൊലപാതകങ്ങൾ നടത്തുകയാണ്. സിപിഎമ്മിന്റെ നവോത്ഥാന മുദ്രാവാക്യം തന്നെ തട്ടിപ്പാണ്. ഒരു ഭാഗത്ത് ഇത്തരം പ്രഹസനങ്ങളും മറു ഭാഗത്ത് കൊലപാതകങ്ങളുമാണ് ഇവരുടെ രീതി. സിപിഎം നടപ്പിലാക്കുന്നത് ഉൻമൂലന സിദ്ധാന്തമാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ യഥാർഥ പ്രതികളെ പിടികൂടണം. ഡമ്മി പ്രതികളെ ഇറക്കുന്ന പതിവ് സിപിഎമ്മിനുണ്ട്. ഇരട്ടക്കൊലപാതകം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നവരെയും കൊല്ലിച്ചവരെയും…
Read Moreപ്രത്യാഘാതം നേരിടേണ്ടി വരും; ഹർത്താൽ കോടതി അലക്ഷ്യം; നേതാക്കൾക്കെതിരെ നടപടി, മാധ്യമങ്ങൾക്കും വിമർശനം
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്മാന് എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഹർത്താൽ വാർത്തകളുടെ റിപ്പോർട്ടിംഗ് സംബന്ധിച്ച് മാധ്യമങ്ങൾക്കും കോടതി കർശന നിർദേശമാണ് നൽകിയത്. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങൾ വാര്‍ത്തയാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്താൽ കൂട്ടുത്തരവാദിത്തമുണ്ടാകുമെന്നും കോടതി ഓർമ്മിപ്പിച്ചു. ഹർത്താലുകൾ സാമൂഹിക വിരുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടതി ഓർമിപ്പിച്ചു. കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം മിന്നല്‍ ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബാധിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ ഹൈക്കോടതി ആഴ്ചകള്‍ക്ക് മുന്‍പ്…
Read Moreപക്കാ ലോക്കൽ കള്ളൻമാർ; ഡോക്ടറുടെ വീട്ടിലെ കവർച്ചയിൽ അന്വേഷണം പ്രാദേശിക മോഷണസംഘങ്ങളെ കേന്ദ്രീകരിച്ച്; പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ…
നെടുമ്പാശേരി: അത്താണിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി വീട്ടിൽ നിന്നു 80 പവൻ സ്വർണവും 70,000 രൂപയും ഒന്നര ലക്ഷം രൂപയുടെ വജ്ര നക്ലസും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അത്താണി കെഎസ്ഇബിക്കു സമീപം താമസിക്കുന്ന ഡോ. ഗ്രേസ് മാത്യൂസി(55)ന്റെ വീട്ടിലാണു കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കവർച്ച നടന്നത്. സംഭവത്തിൽ പ്രാദേശിക മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഡോക്ടറുടെ വീട്ടിലെ രണ്ടു ജോലിക്കാർ, നഴ്സ് എന്നിവരെ ഉൾപ്പെടെ മുപ്പതോളം പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഭർത്താവ് വിദേശത്തും ഏക മകൾ മുംബൈയിലുമാണെന്നും ഡോക്ടർ തനിച്ചാണു താമസിക്കുന്നതെന്നും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്കു പിന്നിലെന്നാണു പോലീസിന്റെ നിഗമനം. ആലുവ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് സംഘം പരിശോധിച്ചു വരികയാണ്. മോഷ്ടാക്കൾ മലയാളത്തിലാണ് ഡോക്ടറെ ഭീഷണിപ്പെടുത്തിയത്.…
Read Moreചാത്തനും കുടുംബത്തിന് ഇനി പേടികൂടാതെ അന്തിയുറങ്ങാം; നിർധന കുടുംബത്തിന് വീടൊരുക്കി രാമമംഗലം ജനമൈത്രി പോലീസ്
പിറവം: വർഷകാലത്ത് ചോർന്നൊലിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ കഴിഞ്ഞിരുന്ന മാടവനയിൽ ചാത്തനും കുടുംബത്തിനും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം. രാമമംഗലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജനജാഗ്രത സമിതിയുടെ സഹകരണത്തോടെയാണ് കിഴുമുറി കോളനിയിൽ താമസിച്ചുവന്നിരുന്ന കുടുംബത്തിന് പുതിയ വീടൊരുക്കിയത്. ചാത്തനും, ഭാര്യ കാർത്ത്യായനിയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഏറെ ദുരിതത്തിലാണ് കഴിഞ്ഞുവന്നിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട രാമമംഗലം സബ് ഇൻസ്പെക്ടർ എം.പി. എബി വീട് നിർമിച്ച് നൽകാൻ മുന്നിട്ടിറങ്ങുകയായിരുന്നു. പുതിയ വീടിന്റെ ഗ്രഹപ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം ആലുവ റൂറൽ എസ്പി രാഹുൽ ആർ. നായർ നിർവഹിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പി പി.കെ. ബിജുമോൻ, പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ സാജൻ സേവ്യർ, രാമമംഗലം എസ്ഐ എം.പി. എബി, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മിനികുമാരി, വൈസ് പ്രസിഡന്റ് പി.പി. സുരേഷ്കുമാർ, വാർഡംഗം ശോഭവന ശിവരാജൻ, എസ്.എൻ. സിതാര, ജിനു സി. ചാണ്ടി, കെ.വി.…
Read Moreമെട്രോ നിർമാണത്തിനിടെ സൂപ്പർവൈസർ വീണു മരിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് പോലീസ്
കൊച്ചി: മെട്രോ നിർമാണത്തിനിടെ സൂപ്പർവൈസർ വീണു മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ്. ഇരിങ്ങാലക്കുട കോണത്തുകുന്ന് സ്വദേശി വി.ആർ. ശരത് (24) മരിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മരട് പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ദൂരുഹതയൊന്നുമില്ലെന്നാണു പോലീസിന്റെ നിഗമനം. ഇന്നലെ രാവിലെ 8.45ന് വൈറ്റിലയിലെ മെട്രോയുടെ 863- ാം തൂണിനു സമീപത്തായിരുന്നു അപകടം. ഗർഡറിനു സമീപത്തു കോണ്‍ക്രീറ്റിംഗ് ജോലികൾക്കുശേഷം തട്ടുകൾ പൊളിച്ചുമാറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾക്കു നിർദേശം നൽകാനെത്തിയതായിരുന്നു ശരത്. ജീവനക്കാർക്ക് കയറിനിൽക്കാനായി നിർമിച്ച താത്ക്കാലിക പ്ലാറ്റ്ഫോമിലേക്കു കയറവേ കാൽവഴുതി വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreതെരഞ്ഞെടുപ്പ് പടിവാതിക്കൽ; ബിജെപിയിൽ ഗ്രൂപ്പു തിരിഞ്ഞു പടയൊരുക്കം; കോർ കമ്മിറ്റിയിൽ പങ്കെടുക്കാതെ മാറി നിന്നതിനെക്കുറിച്ച് ഗ്രൂപ്പുകാർ പറയുന്ന കാരണം ഇതൊക്കെ…
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയപ്പോൾ ബിജെപിയിൽ ഗ്രൂപ്പു തിരിഞ്ഞു പടയൊരുക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ നിലപാടിനോടു വിയോജിക്കുന്ന മുൻ അധ്യക്ഷൻ വി. മുരളീധരന്റെ ഗ്രൂപ്പാണ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കോർ കമ്മിറ്റിയിൽ പങ്കെടുക്കാതെ ഒരു വിഭാഗം മാറി നിന്നതു പാർട്ടിയിലെ അഭ്യന്തരകലഹത്തിന്റെ സൂചനയാണ്. സ്ഥാനാർഥിപ്പട്ടിക തയാറാക്കിയതു പോലും പ്രസിഡന്റും അദേഹത്തോടുചേർന്നു നിൽക്കുന്ന ഏതാനും വ്യക്തികളും ചേർന്നാണെന്ന ആക്ഷേപമാണ് ഇവർ ഉയർത്തുന്നത്. ഇതിനെ തുടർന്നു മുൻ അധ്യക്ഷൻ മുരളീധരനും കെ. സുരേന്ദ്രനും സി.കെ. പത്മനാഭനും കോർ കമ്മിറ്റിയിൽനിന്നും വിട്ടുനിന്നു. ആർഎസ്എസിനെ കൂട്ടുപിടിച്ചു വി. മുരളീധരനെയും സുരേന്ദ്രനെയും ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് ഈ ഗ്രൂപ്പ് ഉയർത്തുന്നത്. പി.കെ.കൃഷ്ണദാസ് പക്ഷത്തുനിന്നും കാര്യങ്ങൾ നീക്കിയിരുന്ന ശ്രീധരൻപിള്ള ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ ആർഎസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് കാര്യങ്ങൾ തീരുമാനിച്ചത്. ആർഎസ്എസ് പക്ഷത്തുനിന്നും സംഘടനാ സെക്രട്ടറിയായ വന്ന എം. ഗണേശനോട്…
Read More