ചാലക്കുടി: സൗത്ത് ജംഗ്ഷനിലെ മേൽപാലത്തിനു താഴെ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. മദ്യപിച്ച് ലക്കുകെട്ട സാമൂഹ്യവിരുദ്ധർ ഇവിടെ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ രാത്രി ഇവരുടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീയെ തീവെച്ച് കൊല്ലാൻ ശ്രമിച്ച സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തി. മദ്യപിച്ച് ലക്കുകെട്ട് കിടന്നിരുന്ന സ്ത്രീയുടെ ചുറ്റും തുണികൾ കൂട്ടിയിട്ട് തീകൊളുത്തി. സ്ത്രീക്കു ചുറ്റും തീകത്തുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചശേഷം സ്ത്രീയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെട്ടെന്ന് തീ അണച്ചതിനാൽ സ്ത്രീ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. സാമൂഹ്യവിരുദ്ധരുടെ സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി സൗത്ത് ജംഗ്്ഷനിൽ തന്പടിച്ചിരിക്കുന്ന ഈ സംഘത്തെ ഇവിടെ തുരത്താൻ പോലീസ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കുന്നില്ല. ഇവിടെനിന്നും ഇവരെ പോലീസ് ഓടിച്ചുവിട്ടാലും അടുത്ത ദിവസം തന്നെ ഇവർ ഇവിടെ തിരിച്ചെത്തും. കഞ്ചാവിന്റെയും മദ്യത്തിന്റെയും അടിമകളായ ഇവരിൽ പോക്കറ്റടിക്കാരും മോഷ്ടാക്കളുമുണ്ട്. ജയിലിൽ…
Read MoreCategory: Kochi
അൻസിയയുടെ തിരോധാനം ; ആക്ഷൻ കൗൺസിലിന് രൂപം നൽകി; അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാണു നാട്ടുകാർ
നെടുമ്പാശേരി: വിദ്യാലയത്തിലേയ്ക്കു പോയ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭം ആരംഭിക്കുന്നു. കുന്നുകര ചാലാക്കൽ കോന്നം ബഷീറിന്റെ മകൾ അൻസിയയെയാണ് കഴിഞ്ഞ നവംബർ എട്ടു മുതൽ കാണാതായത്. പഠിക്കുന്നതിനായി സ്കൂളിലേക്കു പോയ പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി പിന്നീട് മടങ്ങി വന്നിട്ടില്ല. അന്നുതന്നെ പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേത്തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പെൺകുട്ടിയെ എത്രയുംവേഗം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവായെങ്കിലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഗ്രാമപഞ്ചായത്തംഗം ടി.കെ. അജികുമാറിന്റെ അധ്യക്ഷതയിൽ ചാലാക്കൽ ഗവ. എൽപി സ്കൂളിൽ നടന്ന യോഗത്തിൽ ആക്ഷൻ കൗൺസിലിന് രൂപം നൽകി. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ-രക്ഷാധികാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ-ചെയർമാൻ, ടി.കെ. അജികുമാർ-കൺവീനർ എന്നിവരാണ് ഭാരവാഹികൾ. യോഗത്തിൽ…
Read Moreറോഡുകൾ തകർന്നു നാട്ടിൽ പൊടിപ്രളയം; വേനൽ കനക്കുന്നതോടെ പൊടി ശല്യം രൂക്ഷമാകും; കൊച്ചിയിലെ ചില കാഴ്ചകൾ
കൊച്ചി: വേനൽ തീവ്രതയിലേക്ക് എത്തുംമുന്പേ പൊടിയിൽ കുളിച്ചു ജില്ല. രാവിലെ അതിശൈത്യവും പിന്നീട് കഠിനമായ ചൂടും അനുഭവപ്പെടുന്ന നിലവിലെ കാലാവസ്ഥയിൽ പൊടിശല്യം കൂടി ആകുന്നതോടെ ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നു. നേരത്തെ പ്രളയാനന്തര പ്രവർത്തനങ്ങൾ നടക്കുന്പോൾ ജില്ലയിൽ പൊടിശല്യം രൂക്ഷമായിരുന്നു. തകർന്നതും വെട്ടിപ്പെളിച്ചതുമായ റോഡുകളിലാണു നിലവിൽ പൊടിശല്യം കൂടുതൽ. പൊടിപടലത്തിന്റെ കഷ്ടത അധികവും അനുഭവിക്കുന്നതു കാൽനട, ഇരുചക്ര യാത്രികരാണ്. ഗുരുതരമായ അലർജികൾക്കുവരെ കാരണമായേക്കാവുന്ന പൊടിയാണ് ചുറ്റിലും പറന്നുയരുന്നത്. ആധുനികരീതിയിൽ ടാർ ചെയ്ത റോഡുകളിൽവരെ പ്രളയാനന്തരം എണ്ണിയാൽ തീരാത്ത കുഴികൾ രൂപപ്പെട്ടിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. മിക്ക ഇടറോഡുകളും തകർന്നു തരിപ്പണമായി കിടക്കുന്നു. ഇവയിൽ ചിലത് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കിയെങ്കിലും പലയിടങ്ങളിലെയും സ്ഥിതി അതീവശോചനീയമാണ്. ഇവിടങ്ങളിൽനിന്ന് ഉയരുന്ന പൊടിപടലം സമീപവാസികൾക്കും വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്കും അസഹ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പലേടത്തും സ്ഥിതി ഗുരുതരം ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങളും ആളുകളും…
Read Moreമുനമ്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്ത്; സൂത്രധാരൻ കുളച്ചൽസ്വദേശി? മനുഷ്യക്കടത്ത് മാത്രമല്ല കള്ളക്കടത്തും നടക്കുന്നുവെന്ന് ബോട്ടുടമകൾ
വൈപ്പിൻ: ഓസ്ട്രേലിയയിലേക്ക് അനധികൃത കുടിയേറ്റം കൊച്ചി വഴി. തമിഴ്നാട്ടുകാരും ശ്രീലങ്കക്കാരും കൊച്ചിവഴി ഓസ്ട്രേലിയയിലേക്കു കടത്തപ്പെടുന്നു. ഐബി അന്വേഷണം ആരംഭിച്ചതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഓസ്ട്രലിയയിൽ അഭയർഥികളെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവരെ ആകർഷിക്കുന്നത്. ഓസ്ട്രേലിയൻ നിയമം അനുസരിച്ചു 12 വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. രാജ്യന്തര തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്തു സംഘം കൊച്ചിയിൽ താവളമാക്കുന്നുവെന്നും സൂചനയുണ്ട്. രാജ്യാന്തര നിയമങ്ങൾ ലംഘിച്ചു മത്സ്യബന്ധന ബോട്ടിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പോയിരിക്കുന്നത്. മുനന്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കുളച്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. മുനന്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടാണിത്. ഈ മാസം ഏഴിനും 11നുമായി 10 ലക്ഷം രൂപക്കുള്ള ഡീസൽ മുനന്പത്തെ ഒരു പന്പിൽ നിന്നും ഈ ബോട്ടിൽ നിറച്ചിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 6000 ലിറ്റർ ഡീസൽ പ്രത്യേകമായി ബാരലിൽ ആണ്…
Read Moreകേരള വാറ്റ് നികുതി കുടിശിക വ്യാപാരികൾ അടയ്ക്കണം; ഒഴിവാകാനാവില്ലെന്നു ഹൈക്കോടതി
കൊച്ചി: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവിൽ വന്നെന്ന കാരണത്താൽ പഴയ കേരള വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കുന്നതിൽനിന്നു വ്യാപാരികൾക്ക് ഒഴിവാകാനാവില്ലെന്നു ഹൈക്കോടതി. വാറ്റ് നികുതി കുടിശികയും പിഴയും ഈടാക്കാൻ സർക്കാരിന് അധികാരം നല്കുന്ന കേരള ജിഎസ്ടി (ചരക്കു സേവന നികുതി) നിയമത്തിലെ 173, 174 വകുപ്പുകൾ ഭരണഘടനാ വിരുദ്ധമല്ലെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു. റ്റ് നികുതി കുടിശികയും പിഴയും അടയ്ക്കണമെന്ന നിർദേശം നിലനിൽക്കുമോയെന്ന ഭരണഘടനാ ചോദ്യമാണു പരിഗണിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു തർക്കങ്ങൾക്ക് ഉചിതമായ ബദൽ ഫോറങ്ങളെ ഹർജിക്കാർക്കു സമീപിക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കാനുള്ള സർക്കാരിന്റെ നോട്ടീസിനെ ചോദ്യം ചെയ്തു 3280 ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. ഇവയിൽ തീർപ്പു കല്പിച്ചതോടെ 2000 കോടി രൂപയുടെ കുടിശികയും പിഴയും ഈടാക്കാൻ സർക്കാരിനു തുടർനടപടികൾ സ്വീകരിക്കാൻ കഴിയും. 2011-2012 വർഷം മുതലുള്ള കുടിശികയും…
Read Moreമുടവൂരിലെ ബിനുവിന്റെ വീട്ടിൽ വിരുന്നെത്തി വെള്ളിമൂങ്ങ; ഒരാഴ്ചയായി എത്തുന്ന മൂങ്ങയെക്കാണാൻ നാട്ടുകാരുടെ തിരക്ക്
മൂവാറ്റുപുഴ: മുടവൂരിലെ വീട്ടിൽ വിരുന്നെത്തിയ വെള്ളിമൂങ്ങ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി. മുടവൂർ മഠത്തിക്കുന്നേൽ ബിനു ജോണിന്റെ വീട്ടിലാണ് ഒരാഴ്ചയോളമായി വെള്ളിമൂങ്ങ പതിവായെത്തുന്നത്. രാവിലെ ആറരയോടെ വീട്ടിലെത്തി ബാൽക്കണിയിലെ ഫാനിൽ വിശ്രമിക്കുന്ന മൂങ്ങ സന്ധ്യമയങ്ങുന്നതോടെ പറന്ന് അകലുകയും ചെയ്യും. അപ്രതീക്ഷിതമായി ഫാനിൽ മൂങ്ങയെ കണ്ടതോടെ വീട്ടുകാർക്ക് ആദ്യം ഭയമായിരുന്നെങ്കിലും പിന്നീട് മൂങ്ങയെക്കാണാൻ നാട്ടുകാരും മറ്റും എത്തിത്തുടങ്ങിയതോടെ കൗതുകമായി മാറി. മൂങ്ങ വീട്ടിലെത്തുന്ന കാര്യം വീട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇതിനിടയിൽ മൂങ്ങയെ ആക്രമിക്കാൻ കാക്കകളും മറ്റും വട്ടം കൂടിയതോടെ മൂങ്ങ പറന്നകന്നു. ഇതിനു പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും മൂങ്ങയെ കണ്ടെത്താനാവാതെ മടങ്ങി. എന്നാൽ വെള്ളിമൂങ്ങ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.
Read Moreകർണാടിക്-കാട്ടായിക്കൂത്ത്; അപൂർവ സംഗീത സംഗമത്തിന് വേദിയാകാനൊരുങ്ങി ബിനാലെ
കൊച്ചി: തമിഴ്നാടിന്റെ നാടൻ കലാരൂപമായ കട്ടായിക്കൂത്തും കർണാടക സംഗീതവുമായുള്ള അപൂർവ്വ സംഗമത്തിന് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം വേദിയാകുന്നു. സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന സംഗീതശാഖകളെ ബന്ധിപ്പിക്കുന്നതോടെ സാംസ്കാരികവും പരന്പരാഗതവുമായ കീഴ്വഴക്കങ്ങളെ ഖണ്ഡിക്കുക കൂടിയാണ് ചെയ്യുന്നത്. നാളെ ഫോർട്ട്കൊച്ചി കബ്രാൾ യാർഡിലെ ബിനാലെ പവലിയനിൽ രാത്രി ഏഴിനാണ് ഈ സംഗീത പരിപാടി അരങ്ങേറുന്നത്. കാട്ടായിക്കൂത്ത് നടനും രചയിതാവുമായ പി. രാജഗോപാൽ, കർണാടക സംഗീതജ്ഞരായ സംഗീത ശിവകുമാർ, ടി.എം. കൃഷ്ണ, ഗവേഷകനായ ഹന്നേ ഡെ ബ്രുയിൻ എന്നിവർ ചേർന്ന് കാഞ്ചീപുരത്ത് നടന്ന കാട്ടായിക്കൂത്ത് സംഗമത്തിലായിരുന്നു ഈ സംഗീത സംഗമം യാഥാർഥ്യമാക്കിയത്. ഫസ്റ്റ് എഡീഷൻ ഓഫ് ആർട്സ് എന്ന സ്ഥാപനമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കർണാടക സംഗീതത്തിന്റെ സൗന്ദര്യവും കൂത്തിന്റെ ആക്ഷേപഹാസ്യം, തമാശ, മൂർച്ചയേറിയ വാക്കുകൾ എന്നിവയുടെ ലയനം സംഗീത മേഖലയിലെ വ്യത്യസ്ത അനുഭവമാണ്. അവതരണത്തിൽ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ…
Read Moreസലാം ചേച്ചി! ലോകത്തേത് ആശുപത്രിയിലും ഒരു മലയാളി നഴ്സ് ഉണ്ടാകും! കേരളത്തിന്റെ മാലാഖമാർക്കുള്ള സമർപ്പണവുമായി നീലിമ ഷേഖ്
കൊച്ചി: ലോകത്തെവിടെപ്പോയാലും ഒരു മലയാളിയുടെ ചായക്കട ഉണ്ടാകുമെന്നതിനേക്കാൾ യാഥാർഥ്യ ബോധമുള്ള പ്രസ്താവനയായിരിക്കും ലോകത്തേത് ആശുപത്രിയിലും ഒരു മലയാളി നഴ്സ് ഉണ്ടാകുമെന്നത്. അർപ്പണ മനോഭാവം കൊണ്ട് ലോകം മുഴുവൻ അംഗീകാരം ലഭിച്ച നഴ്സുമാർക്കുള്ള സമർപ്പണമാണ് നീലിമ ഷേഖ് ഒരുക്കിയ ബിനാലെ നാലാം ലക്കത്തിലെ കലാസൃഷ്ടി. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിലാണ് നീലിമ ഷേഖിന്റെ ചിത്രങ്ങൾ പ്രദർശനത്തിന് വച്ചിരിക്കുന്നത്. സലാം ചേച്ചി എന്നാണ് ഈ സൃഷ്ടിയ്ക്ക് നീലിമ നൽകിയിരിക്കുന്ന പേര്. കാലികമായി ഏറെ പ്രസക്തമായ വിഷയമാണ് നീലിമ ഷേഖ് ബിനാലെ നാലാം ലക്കത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഏറ്റവുമധികം ചൂഷണം നേരിടുന്ന തൊഴിൽ മേഖല കൂടിയാണിത്. ബിനാലെ പോലൊരു അന്താരാഷ്ട്ര കലാ പ്രദർശനത്തിൽ ഈ പ്രമേയം ഉൾപ്പെട്ടതു വഴി നഴ്സിംഗ് മേഖല ആദരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി മലയാളി…
Read Moreവെള്ളത്തിലൂടെ പറക്കും..! കൊച്ചി വാട്ടർ മെട്രോ പദ്ധതി; സ്ഥലമേറ്റെടുക്കലിന് `72 കോടിയുടെ ഭരണാനുമതി നൽകി സർക്കാർ
കൊച്ചി: കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ ഭരണാനുമതിയായി. ബോട്ട് യാർഡ് നിർമാണത്തിന് ഒഴികെയുള്ള 7.69 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് 72 കോടി രൂപയുടെ ഭരണാനുമതി സർക്കാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് കെഎംആർഎൽ ആസ്ഥാനത്ത് ഇന്നലെ ലഭിച്ചു. സ്വകാര്യവ്യക്തിയുടേത് ഒഴികെ സർക്കാർ അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനാണ് ആദ്യഘട്ടത്തിൽ അനുമതി കിട്ടിയിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 2.9 ഹെക്ടർ സ്ഥലമാണു പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. ശേഷിക്കുന്നത് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെയും കൊച്ചിൻ പോർട്ടിന്റെയും മറ്റും ഉടമസ്ഥതയിലുള്ളതാണ്. ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനാണ് അനുമതി. അനുമതി കിട്ടിയ സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഏറെ നാളത്തെ ചർച്ചകൾക്കും അവ്യക്തതകൾക്കും ശേഷമാണ് വാട്ടർ മെട്രോ പദ്ധതിക്ക് ജീവൻ…
Read Moreപാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ; മയക്കുമരുന്നെത്തിച്ചത് ബാംഗ്ലൂരിൽനിന്നെന്ന് യുവാക്കൾ
ആലുവ: ആലുവ മെട്രോ സ്റ്റേഷൻ പരിസരത്തു നിന്ന് മയക്കുമരുന്നുമായി പിടിയിലായ രണ്ട് യുവാക്കൾ റിമാൻഡിൽ. കൊടുങ്ങല്ലൂർ എറിയാട് ഞാറ്റുകെട്ടി വീട്ടിൽ ജെസീം (24), എടവഴിക്കൽ വീട്ടിൽ അബ്ദുൾ റഹീം(22) എന്നിവരെയാണ് എംഡിഎംഎയുമായി ആലുവ എക്സൈസ് സംഘം ഇന്നലെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. “പാർട്ടി ഡ്രഗ്’, “എക്സ്റ്റസി’ എന്നീ പേരുകളിൽ അറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്നാണ് പ്രതികളിൽനിന്നു പിടികൂടിയത്. മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന മയക്കുമരുന്നാണിത്. 12 ഗ്രാം മയക്കുമരുന്നാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്. ബംഗളൂരുവിൽ നീഗ്രോ വംശജനായ യുവാവിൽ നിന്നും ഗ്രാമിന് 5000 രൂപ നിരക്കിൽ വാങ്ങിയതാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.പുതുവത്സര ആഘോഷങ്ങൾക്ക് വിതരണം ചെയ്യാൻ 20 ഗ്രാം എംഡിഎംഎ ഇവർ വാങ്ങിയിരുന്നതായിട്ടാണു സൂചന. ജില്ലയിൽ ആലുവ, ഇടപ്പള്ളി, കലൂർ ഭാഗങ്ങളിലാണ് പ്രതികൾ മയക്കുമരുന്നു വിൽക്കുന്നത്. തൃശൂർ ജില്ലയിലെ ചേർപ്പ് എക്സൈസിൽ കഞ്ചാവ് വിൽപ്പന കേസിലെ പ്രതിയാണ്…
Read More