കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 20 കോടിയോളം രൂപ വിലയുള്ള ബ്ലാക്ക് സാൻഡ് ബോ എന്ന് അറിയപ്പെടുന്ന ഇരുതലമൂരിയുമായി കൊച്ചി നഗരത്തിൽനിന്നു പിടികൂടിയ പ്രതികളെ വനം വകുപ്പിന്റെ കോടനാട് റെയ്ഞ്ച് ഓഫീസർക്കു കൈമാറുമെന്ന് പോലീസ്. കൂടുതൽ അന്വേഷണങ്ങൾക്കും മറ്റുമായാണു പ്രതികളെ വനം വകുപ്പിന് കൈമാറുന്നത്. തമിഴ്നാട്ടിലെ വില്ലുപുരത്തുനിന്നുമാണ് പ്രതികൾ വൻ തുക കൊടുത്ത് ഇരുതലമൂരിയെ വാങ്ങിയതെന്നും വൻ ലാഭത്തിൽ മറച്ചുവിൽപ്പനയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. പറവൂർ സ്വദേശി അബ്ദുൾ കലാം ആസാദ് (40), കടവന്ത്ര സ്വദേശി രാജേഷ് മേനോൻ (33), കോട്ടയം കിടങ്ങൂർ സ്വദേശി കെ. കിഷോർ (36) എന്നിവരെയാണ് ഇളമക്കര സ്റ്റേഷൻ പരിധിയിൽനിന്നു സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡിക്കിയിലെ രഹസ്യ അറയിൽനിന്നും വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾഡ് 4 ഇനത്തിൽ ചേർക്കപ്പെട്ട ആറ് കിലോയോളം തൂക്കം വരുന്ന…
Read MoreCategory: Kochi
സുരക്ഷാ പദ്ധതി ഫലയിൽ തന്നെ; എംസി റോഡിലെ അപകടങ്ങൾ തുടർക്കഥയായി തുടരുന്നു; പൊതുമരാമത്ത് നടപ്പാക്കാനുദ്ദേശിച്ച സുരക്ഷാ പദ്ധതികൾ സർക്കാരിന്റെ ഫയലിൽ സുരക്ഷിതമായിതന്നെ
മൂവാറ്റുപുഴ: എംസി റോഡിലെ അപകടം ഒഴിവാക്കാൻ പൊതുമരാമത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഫയലിൽ തന്നെ. എംസി റോഡിൽ ഇനിയും ജീവൻ പൊലിയാതിരിക്കാനുള്ള സുരക്ഷാ പദ്ധതിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ തയാറാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥർ സർക്കാരിന് സമർപ്പിച്ചിട്ട് നാളുകൾ ഏറെയായെങ്കിലും നടപടികളൊന്നുമായിട്ടില്ല. ശനിയാഴ്ച്ച രാത്രി 11ഓടെ തൃക്കളത്തൂർ പള്ളിത്താഴത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച അപകടമാണ് ഒടുവിലത്തേത്. അപകടത്തിൽ കാർ യാത്രക്കാരായ മൂവാറ്റുപുഴ ആനിക്കാട് കണ്ടത്തിക്കുടി തെക്കുംഭാഗം ജോണി (60), ഭാര്യ ബീന (53), മകൻ ബാജിയ (25), മകൾ റോസ് മേരി (10), ബാജിയായുടെ ഭാര്യ എലിസബത്ത് (23) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബീനയും ബാജിയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതേസ്ഥലത്തുതന്നെ കഴിഞ്ഞ…
Read Moreകാടിറങ്ങി നാട്ടിലേക്ക്; ജനവാസ മേഖലയിൽ മലമ്പു കളുടെ ശല്യം വർധിക്കുന്നു; രണ്ടുമാസത്തിനിടെ പിടികൂടിയത് നൂറിലധികം പാമ്പുകളെ
ചെറായി: കാടിറങ്ങി നാട്ടിലേക്ക് പാലായനം ചെയ്യുന്ന മലന്പാന്പുകളുടെ എണ്ണം കൂടിവരികയാണെന്ന് വനപാലകർ. രണ്ട് മാസത്തിനുള്ളിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നായി നൂറലധികം മലന്പാന്പുകളെ പിടികൂടിയ കണക്കുകൾ നിരത്തിയാണ് വനപാലകരുടെ ഈ വെളിപ്പെടുത്തൽ. പ്രളയശേഷമാണ് ഇത് കൂടുതലായിട്ടുള്ളത്. കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഇനമാണ് പൈത്തണ് മോളുറസ് എന്ന ശാസ്ത്രീയ നാമമുള്ള മലന്പാന്പ്. ഇവയ്ക്ക് വിഷമില്ല. വെള്ളത്തിൽ നീന്താൻ കഴിവുള്ള ഇവ പുഴകളും ഒഴുക്കുള്ള ജലസ്രോതസുകളും വഴിയാണ് നാട്ടിലേക്ക് എത്തുന്നത്. ശരീരത്തിന് അമിതമായ ഭാരമുള്ളതിനാൽ ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുക. കോഴികൾ, എലികൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. മരങ്ങളിലാണ് തങ്ങുക. ഇര ലഭിക്കാത്ത സാഹചര്യങ്ങളിൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെയും ജീവിക്കാനാകും. മഴക്കാലത്താണ് ഇവ മുട്ടയിടുന്നത്. നൂറോളം മുട്ടകൾ ഇടുന്ന പെണ്പാന്പുകൾ ഏതാണ്ട് 65 ദിവസത്തോളം അടയിരിക്കും. നാട്ടിൽ കണ്ടെത്തുന്ന മലന്പാന്പുകളെ നാട്ടുകാർ പിടികൂടി വനപാലകരെ അറിയിക്കുന്പോൾ ഇവർ സ്ഥലത്തെത്തി ചാക്കിലാക്കി…
Read Moreകോതമംഗലം ചീഞ്ഞു നാറുന്നു; നഗരത്തിലൂടെ മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥ; പരിഹാരം കാണാതെ അധികൃതരും
കോതമംഗലം: മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്നു നഗരസഭയിലെ തെരുവോരങ്ങൾ ചീഞ്ഞുനാറുന്നു. മുക്കിലും മൂലയിലുമുള്ള മാലിന്യ കൂന്പാരങ്ങളിൽ നിന്നുമുയരുന്ന ദുർഗന്ധം മൂലം മൂക്കുപ്പൊത്തേണ്ട സ്ഥിയിലാണ് യാത്രക്കാരുൾപ്പെടെയുള്ളവർ. മുന്പും നഗരത്തിൽ മാലിന്യം കുന്നുകൂടുന്നുവെന്ന പരാതി ഉയർന്നിരുന്നു. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധത്തെ തുടർന്നാണു രൂക്ഷമായ മാലിന്യ പ്രശ്നത്തിനു പരിഹാരം കാണാൻ അധികൃതർ തയാറായത്. നഗരത്തിന്റെ ഹൃദയഭാഗത്തു ചെറിയപള്ളിതാഴത്തിനു സമീപം മാലിന്യം കുന്നുകൂടികിടക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളേറെയായി. നഗരശുചീകരണം കാര്യക്ഷമമല്ലെന്ന് വ്യാപാരികൾക്കിടയിലും മറ്റും ആക്ഷേപം ശക്തമാണ്. ഫുട്പാത്തിലും റോഡിന്റെ ഓരങ്ങളിൽ പലയിടത്തും മാലിന്യക്കൂന്പാരങ്ങൾ സ്ഥിരം കാഴ്ചയാകുകയാണ്. മാലിന്യനിക്ഷേപം മൂലം കാൽനടക്കാർക്കു ഫുട്പാത്തിൽനിന്ന് ഇറങ്ങി റോഡിലൂടെ നടക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. കൂടാതെ ജൈവമാലിന്യങ്ങൾ അഴുകുന്നതും ദുർഗന്ധമുയരുന്നതിനു കാരണമായിരിക്കുകയാണ്. തങ്കളം, കോഴിപ്പിള്ളി, ബൈപ്പാസ് റോഡ് തുടങ്ങി നഗരത്തിന്റെ പലഭാഗങ്ങളിലും സമാന അവസ്ഥയാണുള്ളത്. ദിവസങ്ങളോളം മാലിന്യങ്ങൾ കുന്നുകൂട്ടിയശേഷമാണ് നീക്കം ചെയ്യപ്പെടുന്നതെന്നതു പ്രശ്നം സങ്കീർണമാക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നതു തടയുന്നതിനോ…
Read Moreഎടിഎം കവർച്ച; മുഖ്യപ്രതിയെ അടുത്തയാഴ്ച കൊച്ചിയിലെത്തിക്കും;വിമാന മാർഗമോ ട്രെയിൻ മാർഗമോ കൊച്ചിയിലെത്തിക്കാനാണ് തീരുമാനമെന്ന് പോലീസ്
കൊച്ചി: എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിൽ പിടിയിലായ മുഖ്യപ്രതി പപ്പി മിയോയെ (32) അടുത്തയാഴ്ച കൊച്ചിയിൽ എത്തിക്കും. ഇപ്പോൾ തീഹാർ ജയിലിൽ കഴിയുന്ന പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രൊഡക്ഷൻ വാറന്റ് അടുത്ത തിങ്കളാഴ്ച്ച കൈമാറും. തൃപ്പൂണിത്തുറ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വഴിയാണ് പ്രൊഡക്ഷൻ വാറന്റ് കൈമാറുന്നത്. പ്രതിയെ ലഭിച്ചാലുടൻ വിമാന മാർഗമോ ട്രെയിൻ മാർഗമോ കൊച്ചിയിലെത്തിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തൃപ്പൂണിത്തുറ സിഐ ടി.ഉത്തംദാസ് പറഞ്ഞു. കൊച്ചിയിലെത്തിയാൽ ആദ്യം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ തൊട്ടടുത്ത ദിവസം തന്നെ കോടതിയിൽ നൽകും. എറണാകുളം ഇരുന്പനത്തെ എസ്ബിഐ എടിഎമ്മിലും തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിലുമാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ഈ എടിഎമ്മുകളിൽ നിന്നായി 36 ലക്ഷം രൂപ സംഘം കവർന്നിരുന്നു. എടിഎമ്മിൽ നിന്ന് ലഭിച്ച…
Read Moreകളിനോട്ടുകൾ കാര്യമാകുന്നു! കൊച്ചിയിൽ യഥാര്ഥ നോട്ടിനെ വെല്ലുന്ന തരത്തിലുള്ള കളിനോട്ടുകൾ; പലര്ക്കും കിട്ടുന്നത് എട്ടിന്റെപണി
പള്ളുരുത്തി: യഥാര്ഥ നോട്ടിനെ വെല്ലുന്ന തരത്തിലുള്ള കളിനോട്ടുകൾ കൊച്ചിയിൽ വ്യാപകമായി പ്രചരിക്കുന്നു. 2000, 500, 200 രൂപ നോട്ടിന് സമാനമായ കളിനോട്ടുകളാണ് പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ വ്യാജനെന്ന് തോന്നാത്തതിനാൽ തിരക്കിനിടയിൽ ശ്രദ്ധിക്കാതെ പലതരം ചതിയിൽപ്പെടുന്നു. പള്ളുരുത്തി പെട്രോൾ പമ്പിൽ നിന്ന് കഴിഞ്ഞ ദിവസം 500ന്റെ നോട്ടുകൾക്കിടയിൽ നിന്ന് ജീവനക്കാർക്ക് കളിനോട്ട് ലഭിച്ചിരുന്നു. ഇത്തരം നോട്ടുകൾ ഇടയ്ക്കിടെ പമ്പിൽ ലഭിക്കാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. കുട്ടികൾക്ക് കളിക്കാനുള്ള നോട്ടുകൾ എന്ന വ്യാജേനയാണ് ഇത്തരം നോട്ടുകൾ ഇറക്കുന്നതെന്ന സംശയമാണ് വ്യാപാരികൾക്കുള്ളത്. പക്ഷേ കടകളിൽനിന്ന് ലഭിക്കുന്ന കളിക്കാനുപയോഗിക്കുന്ന കളിനോട്ടുകൾക്ക് യഥാർഥ നോട്ടിനേക്കാൾ വലിപ്പമുണ്ടാകും. യഥാർഥ നോട്ടിന്റെ വലിപ്പത്തിൽ കളിനോട്ടുകൾ അച്ചടിച്ചിറക്കുന്നതുപോലും കുറ്റമാണെന്നിരിക്കേ യഥാർഥ നോട്ടിനെ വെല്ലുന്ന രീതിയിലാണ് കളിനോട്ടുകൾ പ്രചരിക്കുന്നത്. പെട്രോൾ പമ്പിൽനിന്ന് ലഭിച്ച കളിനോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രം രേഖപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വശത്ത് അശോകചക്രവും മറുവശത്ത്…
Read Moreമെട്രോ സ്റ്റേഷനുകൾക്കു “തീം’ പ്രളയം മുതൽ കൊതുക് വരെ; അറിയിപ്പു വന്നു ദിവസങ്ങൾക്കകം കെഎംആർഎലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മെസേജുകൾ നിറഞ്ഞു
കൊച്ചി: രണ്ടാംഘട്ടമായി മെട്രോ ഓടിത്തുടങ്ങാനിരിക്കുന്ന എറണാകുളം സൗത്ത് മുതൽ പേട്ടവരെയുള്ള ആറു സ്റ്റേഷനുകൾക്കുള്ള “തീം’ പൊതുജനങ്ങൾക്കു നിർദേശിക്കാമെന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) അറിയിപ്പിനു വൻ പ്രതികരണം. അറിയിപ്പു വന്നു ദിവസങ്ങൾക്കകം കെഎംആർഎലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മെസേജുകൾ നിറഞ്ഞുകഴിഞ്ഞു. കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തിൽ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികൾക്കും സൈനികർക്കുമായി ഏതെങ്കിലും സ്റ്റേഷൻ മാറ്റിവയ്ക്കണമെന്ന അഭിപ്രായമാണ് ഏറെപ്പേർ മുന്നോട്ടുവച്ചത്. പ്രളയം തന്നെ തീം ആക്കണമെന്ന അഭിപ്രായക്കാരുമുണ്ട്. കൊച്ചി കായൽ, ചീനവല, പൈതൃക കെട്ടിടങ്ങൾ, ബിനാലെ, ശബരിമല, ചേരമൻ പെരുമാൾ ജുമാ മസ്ജിദ്, പാലയൂർ പള്ളി, മലയാള അക്ഷരമാല, ആയുർവേദ ചികിത്സ മുതൽ കൊച്ചിയുടെ തീരാശാപമായ കൊതുകുകളെ തീമിൽ ഉൾപ്പെടുത്തണമെന്ന നിർദേശങ്ങളുമുയർന്നു. ജിസിഡിഎ ഓഫീസിനോടു ചേർന്നുള്ള കടവന്ത്ര സ്റ്റേഷനു മറൈൻഡ്രൈവും എളംകുളത്തിനു ബാക്ക് വാട്ടർ ടൂറിസവും ഒട്ടേറെ ദേശീയപാതകൾ സംയോജിക്കുന്ന വൈറ്റില സ്റ്റേഷനു കൊച്ചിയുടെ ഗതാഗതക്കുരുക്കും തീം ആക്കണമെന്നാണു…
Read Moreഅയ്യമ്പിള്ളിയിൽ എക്സൈസ് പിടിച്ചെടുത്തത് വ്യാജ മദ്യം; മദ്യം എത്തുന്നത് തൃശൂർ ജില്ലയിൽ നിന്നെന്ന് സൂചന
ചെറായി: അയ്യന്പിള്ളി കിഴക്ക് തറവട്ടത്ത് ചെമ്മീൻ കെട്ട് നടത്തിപ്പിന്റെ മറവിൽ നടന്ന് വന്നിരുന്ന ലഹരി വിൽപ്പന കേന്ദ്രത്തിൽ എക്സൈസ് നടത്തിയ വൻ റെയ്ഡിൽ പിടിച്ചെടുത്ത 53 ലിറ്റർ വിദേശ മദ്യം വ്യാജനെന്ന എക്സൈസ് കണ്ടെത്തി. മക്ഡോൾ ബ്രാൻഡിലുളള വ്യാജ സ്റ്റിക്കർ പതിപ്പിച്ച 500 മില്ലിയുടെ 106 കുപ്പികളിലാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. കഞ്ചാവിനും ഹാൻസിനും ഒപ്പമാണ് ഇത് സൂക്ഷിച്ചിരുന്നത്. സ്റ്റിക്കറിൽ ഡിസ്റ്റിലറിയുടെ പേരൊന്നും ഇല്ലത്രേ. തൃശൂർ ജില്ലയിൽ നിന്നാണ് ഇത് എത്തുന്നതെന്നാണ് സൂചന. എക്സൈസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവും വടക്കൻ മേഖലയിൽ നിന്നാണത്രേ എത്തുന്നത്. ഇവിടെ വൻ തോതിൽ സംഭരിക്കുന്ന കഞ്ചാവും ഹാൻസും പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിയാണ് വില്പന നടത്തുന്നത്. ഇവിടെ നിന്നും ചെറു കിട വിൽപ്പനക്കാരും വിദ്യാർഥികളും വാങ്ങിക്കൊണ്ട് പോയി ചെറിയ പൊതികളിലാക്കി വില്പന നടത്തുകയാണ് പതിവ്. മദ്യം 500 മില്ലിയുടെ കുപ്പിക്ക്…
Read Moreബസ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബാഗ് കീറി മോഷണം നടത്തുന്ന ഇതരസംസ്ഥാന സംഘം നഗരത്തിൽ
കൊച്ചി: ബസ് യാത്രയ്ക്കിടെ ബാഗ് കീറി മോഷണം നടത്തുന്ന സംഘം നഗരത്തിൽ വീണ്ടും സജീവം. യാത്രക്കാർ ശ്രദ്ധിക്കണമെന്നു പോലീസ്. ബസിനുള്ളിൽ കൃത്രിമ തിക്കുംതിരക്കും ഉണ്ടാക്കി യാത്രക്കാരുടെ ശ്രദ്ധ തിരിച്ചു ബാഗ് കീറി അതിനുള്ളിൽനിന്നു പഴ്സും പണവും മോഷണം നടത്തുന്ന സംഘത്തിലെ ചിലരെ ഇതിനോടകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇതരസംസ്ഥാനത്തുനിന്നുള്ള സംഘമാണ് മോഷണത്തിനു പിന്നിൽ. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് രംഗത്തുള്ളത്. പല സംഘങ്ങളായി തിരിഞ്ഞു വിവിധ റൂട്ടുകളിലെ ബസുകളിൽ കയറിപ്പറ്റിയാണു സംഘം മോഷണം നടത്തുന്നത്. ഇവരുടെ സംഘത്തിൽപ്പെട്ട അഞ്ച്പേരെ കഴിഞ്ഞയാഴ്ച വൈറ്റിലയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, സംഘത്തിലെ മറ്റൊരു സ്ത്രീയെ എറണാകുളം നോർത്ത് പോലീസ് പിടികൂടിയിട്ടുണ്ട്. ചേരാനല്ലൂർ-എറണാകുളം റൂട്ടിൽ ബസിൽ പതിവായി മോഷണം നടത്തിവന്ന തമിഴ്നാട്ടുകാരിയായ ലക്ഷ്മിയെയാണു പിടികൂടിയത്. ഇവരിൽനിന്നു മോഷ്ടിച്ച പണവും കണ്ടെടുത്തു. ബാഗ് കീറി മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ. സമാനമായ മോഷണം നടത്തിയതിനു ലക്ഷ്മിക്കെതിരേ…
Read Moreസംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധി രൂക്ഷം; വൈദ്യുതി വാങ്ങുന്നത് വൻ വിലയ്ക്ക്; കേന്ദ്രപൂളിൽനിന്നുള്ള വൈദ്യുതിയിൽ കുറവ്
ജോണ്സണ് വേങ്ങത്തടം മൂവാറ്റുപുഴ: കേന്ദ്ര പൂൾ വൈദ്യുതിയിൽ കുറവുണ്ടായതുമൂലം സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൻ വിലയ്ക്കു പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി പ്രശ്നം താത്ക്കാലികമായി പരിഹരിക്കുന്നത്. യൂണിറ്റിനു 9.50 മുതൽ 10.15 രൂപാ നിരക്കിലാണ് കഴിഞ്ഞ ദിവസം വൈദ്യുതി വാങ്ങിയത്. കഴിഞ്ഞദിവസം അൽപം കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായി. യൂണിറ്റിനു 5.76 രൂപാ നിരക്കിൽ 10 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചത് ചെറിയ ആശ്വാസമായി. ഒഡീഷയിലെ താൽച്ചർ, ജാർഖണ്ഡിലെ മെയ്ത്തണ് എന്നീ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം ഉത്പാദനം ഇടിഞ്ഞതാണ് സംസ്ഥാനത്തു വൈദ്യുതി ക്ഷാമമുണ്ടാകാൻ കാരണം. ഇതേ തുടർന്നു മൂന്നുദിവസമായി വൈകിട്ട് ആറു മുതൽ 11 വരെ സംസ്ഥാനത്ത് അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, പ്രളയത്തിൽ തകർന്ന പന്നിയാർ, വെള്ളത്തൂവൽ, മാട്ടുപ്പെട്ടി നിലയങ്ങൾ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. 660 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ്…
Read More