കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനു താൽക്കാലികമായി പാസ്പോർട്ട് നൽകി. വർക്ക് വീസക്കായി പാസ്പോർട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചു പാസ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിടുകയായിരുന്നു. ഈ മാസം 15 മുതൽ ഡിസംബർ 31 വരെ ഷൂട്ടിംഗിനായി വിദേശത്തു പോകാനുള്ള ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഈ ഹർജിയിൽ ഈ മാസം ഒന്പതിനു തീരുമാനമെടുക്കാനായി മാറ്റിയ കോടതി വർക്ക് വീസയുടെ ആവശ്യത്തിലേക്കായി മാത്രം താൽക്കാലികമായി പാസ്പോർട്ട് വിട്ടുനൽകുകയായിരുന്നു.
Read MoreCategory: Kochi
ഇടപെടാൻ കഴിയില്ല; ശബരിമലയിൽ യുവതികൾക്കു വ്രതക്രമം നിശ്ചയിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ശബരിമലയിൽ ദർശനം നടത്തുന്ന യുവതികൾക്കു വ്രതാനുഷ്ഠാനങ്ങൾ നിശ്ചയിക്കാൻ തന്ത്രിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി തള്ളിയത്. ശബരിമലയിൽ പത്തിനും അന്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾ ദർശനത്തിനെത്തുന്നതിനെ എതിർക്കുന്ന തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നു ഹർജിക്കാരനായ എം.കെ. നാരായണൻ പോറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല ദർശനത്തിനു തയാറെടുക്കുന്ന യുവതികൾക്കു വ്രതാനുഷ്ഠാനങ്ങൾ നിശ്ചയിച്ചു നൽകാനുള്ള അധികാരം തന്ത്രിക്കാണ്. ദേവസ്വം ബോർഡുമായി ആലോചിച്ചു തന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. ആർത്തവ അശുദ്ധിയുടെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ഒരുതരത്തിലുള്ള തൊട്ടുകൂടായ്മയാണെന്നു വിലയിരുത്തിയാണു ശബരിമലയിൽ യുവതീ പ്രവേശനത്തിനു സുപ്രീം കോടതി അനുമതി നൽകിയത്. ഈ സാഹചര്യത്തിൽ ദർശനത്തിനെത്തുന്ന യുവതികൾക്കു പ്രത്യേക വ്രതക്രമം അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.
Read Moreഐഎസ്എൽ: വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പിടിയിലായ തണ്ടർഫോഴ്സുകാരെ റിമാൻഡു ചെയ്തു; ദിവസവേതനത്തിൽ എത്തിച്ച വിദ്യാർഥികൾ ശമ്പളം ചോദിച്ചപ്പോൾ മർദിച്ചുവെന്നാണു പരാതി
കൊച്ചി: ഐഎസ്എൽ മത്സരവുമായി ബന്ധപ്പെട്ടു താത്കാലിക ജീവനക്കാരായി വന്ന വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത തണ്ടർ ഫോഴ്സ് ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്തു. മധ്യപ്രദേശ് സ്വദേശി സുരേഷ് (44), ഗോവ സ്വദേശി റോഷൻ ഡൂരി (32), നോർത്ത് ഗോവ സ്വദേശി ബാബു ജോർജ് (54), കർണാടക സ്വദേശി ലാൽസാബ (29), പഞ്ചാബ സ്വദേശികളായ മംഗൽസിംഗ് (19), ദീപക് ശർമ (29), രാജസഥാൻ സ്വദേശി വിക്രംസിംഗ് (27), തിരുവാങ്കുളം സ്വദേശി അഖിൽ (23) എന്നിവരെയാണു കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ജോലികൾ ചെയ്യുന്നതിനായി ദിവസവേതനത്തിൽ എത്തിച്ച വിദ്യാർഥികൾ ശന്പളം ചോദിച്ചപ്പോൾ മർദിച്ചുവെന്നാണു പരാതി.കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ബംഗളൂരു കേരളാ ബ്ലാസ്റ്റേഴ്സ് മത്സരത്തിനുശേഷം സ്വകാര്യ സെക്യൂരിറ്റി ഏജൻസിയായ തണ്ടർ ഫോഴ്സ് അധികൃതരുടെ പക്കൽ ശന്പളം വാങ്ങാനെത്തിയപ്പോഴായിരുന്നു വിദ്യാർഥികൾക്ക്…
Read Moreവൈപ്പിൻ സംസ്ഥാനപാത കൊലക്കളം; ഒരുവർഷത്തിനിടെ പൊലിഞ്ഞത് 19 ജീവനുകൾ ; വിനയാകുന്നത് കൈയേറ്റങ്ങളും അമിതവേഗതയും
ഹരുണി സുരേഷ് വൈപ്പിൻ: വൈപ്പിൻ സംസ്ഥാന പാതയിൽ ഈ വർഷം ഇതുവരെ ചെറുതും വലുതുമായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 19 ജീവനുകൾ. 15 അപകടങ്ങളിലാണ് മരണം സംഭവിച്ചത്. രണ്ട് ബാലികയുൾപ്പെടെ അഞ്ചുപേർ സ്ത്രീകളും ബാക്കി പുരുഷൻമാരുമാണ്. ഇതിലാകട്ടെ ഒരു പിഞ്ചു ബാലനും നാലു വയോധികരും അഞ്ചു യുവാക്കളും ഉൾപ്പെടും. അർത്തുങ്കൽ പള്ളിയിൽ പോയി തിരികെ വന്ന കുടുംബം ഓച്ചന്തുരുത്ത് കന്പനിപ്പീടിക ബസ്റ്റോപ്പിൽ കാറിനു വന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കവെ കളത്തറ അനീഷിന്റെ ഏഴുവയസുകാരിയായ ക്രിസൻസിയ മരിയ ബൈക്കിടിച്ചു മരിച്ചതോടെയാണ് ഈ അപകട ശൃംഗലക്ക് തുടക്കമാകുന്നത് ജനുവരിയിലാണ് ഈ അപകടം. അധികനാൾ പിന്നിട്ടില്ല നായരന്പലം പള്ളിക്കടുത്ത് വെച്ച് കാർ സ്കൂട്ടറിലിടിച്ച് ദന്പതികളായ അയ്യന്പിള്ളി മുറിക്കൽ എം.പി.സജീവ്(51), ഭാര്യ അജിത(45) എന്നിവരും ദാരുണമായി മരിച്ചു. ഇതിനുശേഷം വാച്ചാക്കൽ വെച്ച് രണ്ട് സ്കൂട്ടറുകൾ തമ്മിലിടിച്ച് എടവനക്കാട് വാച്ചാക്കൽ സ്വദേശി വട്ടത്തറ സ്വാമിനാഥൻ(70) മരണമടഞ്ഞു.…
Read Moreഓച്ചന്തുരുത്തിൽ സ്കൂട്ടറിൽ പിക്ക് അപ് വാൻ ഇടിച്ചുണ്ടായ അപകടം: അമ്മയ്ക്കും അനുജത്തിക്കും പിന്നാലെ ക്രിസ്വിനും യാത്രയായി
വൈപ്പിൻ: അമ്മക്കും കുഞ്ഞനുജത്തിക്കും പിന്നാലെ എട്ടുവയസുകാരൻ ക്രിസ്വിനും മരണത്തിലേക്ക് യാത്രയായി. ഇന്നലെ രാവിലെ 11ന് ഓച്ചന്തുരുത്ത് സ്കൂൾമുറ്റം ബസ് സ്റ്റോപ്പിനു തെക്ക് ഭാഗത്ത് സ്കൂട്ടറിൽ പിക്ക് അപ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ക്രിസ്വിന്റെ മാതാവ് എളങ്കുന്നപ്പുഴ കർത്തേടം കളപ്പറന്പിൽ ഷൈജി(40), അനുജത്തി ക്രിസ്വിയ(6) എന്നിവർ ഇന്നലെത്തന്നെ മരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ക്രിസ്വിൻ ഇന്ന് പുലർച്ചെ രണ്ടോടെയാണ് മരിച്ചത്. സൗദി അറേബ്യയിൽ വര്‍ക്ക് ഷോപ്പ് നടത്തുന്ന പിതാവ് മാർട്ടിൻ പുലർച്ചെ നെടുന്പാശേരിയൽ വിമാനമിറങ്ങിയശേഷം ആശുപത്രിയിലെത്തി മകനെ കണ്ടു. എല്ലാ അവധിദിവസങ്ങളിലും ഷൈജി മക്കളെയും കൂട്ടി കൊച്ചി തോപ്പുംപടിയിലുള്ള ഭർത്താവിന്റെ വീട്ടിൽ ഭർതൃമാതാവിനെ കാണാൻ പോകുക പതിവാണ്. ദീപാവലി അവധിയായതിനാൽ ഇന്നലെയും പതിവ് തെറ്റിക്കാതെ മക്കളെയും കൂട്ടി തോപ്പുംപടിയിലേക്ക് പോകവെയാണ് വിധി ഷൈജിയുടേയും മക്കളുടേയും ജീവൻ കവർന്നത്. എതിരേ മറ്റൊരു സ്കൂട്ടറിനെ ഓവർടേക്ക് ചെയ്ത് വന്ന…
Read Moreമന്ത്രി ജലീലിന്റെ വെല്ലുവിളി യൂത്ത് ലീഗ് ഏറ്റെടുക്കുന്നു; ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്
കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കും. ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗിനെ മന്ത്രി നേരത്തെ വെല്ലുവിളിച്ചിരുന്നു. ജലീല്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നായിരുന്നു ആക്ഷേപം. വ്യാഴാഴ്ച യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ജലീൽ പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിയമിച്ചെന്നാണ് ആരോപണം. പിതൃസഹോദര പുത്രനായ കെ.ടി. അദീബിനെ യോഗ്യതയില്‍ ഇളവ് നല്കി ജലീല്‍ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. എന്നാൽ നിയമനത്തിൽ തെറ്റില്ലെന്നാണ് ജലീലിന്റെ വിശദീകരണം. മൂന്ന് പേരാണ് ഇന്റർവ്യൂവിന് ഹാജരായത്. ഇതിൽ മൂന്ന് പേർക്കും യോഗ്യതയില്ലെന്നും അതിനാൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയായിരുന്നുവെന്നുമാണ് മന്ത്രി നൽകിയ വിശദീകരണം.
Read Moreഇരുതലമൂരിയുമായി മൂന്നു പേർ പിടിയിലായ സംഭവം! സംഘത്തിനു പിന്നിൽ വൻ റാക്കറ്റ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 20 കോടിയോളം രൂപ വിലയുള്ള -ബ്ലാക്ക് സാൻഡ് ബോ- എന്ന് അറിയപ്പെടുന്ന ഇരുതലമൂരിയുമായി അറസ്റ്റിലായ മൂന്നംഗ സംഘത്തിനു പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൊച്ചി സിറ്റി ഷാഡോ പോലീസിൽനിന്നു പ്രതികളെ വനം വകുപ്പ് അധികൃതർ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോളാണ് ഇക്കാര്യം വ്യക്തമായത്. പറവൂർ സ്വദേശി അബ്ദുൾ കലാം ആസാദ് (40), കടവന്ത്ര സ്വദേശി രാജേഷ് മേനോൻ (33), കോട്ടയം കിടങ്ങൂർ സ്വദേശി കെ. കിഷോർ (36) എന്നിവരെയാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കു കൈമാറിയത്. പ്രതികളുയമായി ആലുവ, ഇടപ്പള്ളി എന്നിവിടങ്ങളിലും ആസാദിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഹവിലയ്ക്ക് ഇരുതലമൂരിയെ എത്തിച്ചത് ആസാദാണെന്ന് കേസ് അന്വേഷിക്കുന്ന കോടനാട് റേഞ്ച് ഓഫീസർ ജി. ധനിക് ലാൽ പറഞ്ഞു. നേരത്തെ കന്നുകാലി കച്ചവടവുമായി നടന്ന ആസാദ്, ആന്ധ്രയിലുള്ള ബന്ധം ഉപയോഗിച്ചാണ് അവിടെനിന്ന്…
Read Moreഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിൽ നാലു കോടിയുടെ സമ്മാനങ്ങൾ; ബമ്പർ സമ്മാനം ഒരുകോടിയുടെ ഫ്ലാറ്റ്
കൊച്ചി: കേരളത്തിലെ മുഴുവൻ മാധ്യമ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിൽ (ജി.കെ.എസ്.യു.) നാലു കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ. നവംബർ 15 മുതൽ ഡിസംബർ 16 വരെയാണ് ഷോപ്പിങ് ഉത്സവം. കല്യാണ്‍ ജൂവലേഴ്സ് സ്പോണ്സർ ചെയ്യുന്ന ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ബന്പർ സമ്മാനം. ജി.കെ.എസ്.യു.വിൽ പങ്കെടുക്കുന്ന എല്ലാവർക്കും കല്യാണ്‍ ജ്വല്ലേഴ്സിൽ നിന്ന് 1,000 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ ലഭിക്കും. കല്യാണ്‍ ജ്വല്ലേഴ്സിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ സ്വർണ-വജ്രാഭരണങ്ങൾ വാങ്ങുന്പോൾ ഈ വൗച്ചർ ഉപയോഗിക്കാം. ലീവർ ആയുഷ് സഹീ ആയുർവേദ നൽകുന്ന 1,000 രൂപയുടെ വീതമുള്ള ഗിഫ്റ്റ് ഹാംപറുകൾ, കിറ്റെക്സ് നൽകുന്ന ബാക്ക് പായ്ക്ക് ബാഗുകൾ, കാഫിന്റെ ഇലക്ട്രിക് ചിമ്മിനി, വണ്ടർല അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കാനുള്ള എൻട്രി പാസുകൾ എന്നിവയാണ് മറ്റു സമ്മാനങ്ങൾ. ബിസ്മി, ക്യു.ആർ.എസ്., പിട്ടാപ്പിള്ളിൽ, ജോസ് ആലുക്കാസ് എന്നിവിടങ്ങളിൽ നിന്ന് 2,000…
Read Moreശ്രീധരൻ പിള്ളയ്ക്കെതിരായ പരാതി: കേസ് രജിസ്റ്റർ ചെയ്യുക നിയമസാധുത പരിശോധിച്ച ശേഷം
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു പോലീസ്. നിയമസാധുത പരിശോധിച്ചശേഷം മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുകയെന്നും അധികൃതർ പറഞ്ഞു. ശബരിമലയിൽ ദർശനത്തിനു പോയ പന്തളം മുളന്പുഴ ശരത് ഭവനിൽ ശിവദാസനെ പത്തനംതിട്ട ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കുറിച്ച വിവാദ പോസ്റ്റിനെതിരെയാണു പരാതി ലഭിച്ചത്. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ പ്രമോദ് ആണ് വർഗീയത സൃഷ്ടിക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നാരോപിച്ച് പരാതി നൽകിയത്. പരാതി തപാലിൽ അയക്കുകയായിരുന്നു.
Read Moreതുരുത്തിപ്പുറം സഹകരണ ബാങ്കിലെ അഴിമതി; അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നെന്ന ആരോപണവുമായി സഹകാരി സംഗമം
നെടുമ്പാശേരി: തുരുത്തിപ്പുറം സഹകരണ ബാങ്കിൽ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് നടക്കുന്ന അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സഹകാരി സംഗമം. സിപിഎം പുത്തൻവേലിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രസിഡന്റും സെക്രട്ടറിയും സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. സിപിഎം നെടുമ്പാശേരി ഏരിയാ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ സംഗമം ഉദ്ഘാടനം ചെയ്തു. കെ.ജെ. ആന്റണി അധ്യക്ഷനായിരുന്നു. കെ.എസ്. രാജേന്ദ്രൻ, എം.എം. കരുണാകരൻ, പി.ഒ. ജോസഫ് എന്നിവർ പ്രസംഗിച്ചു.ബാങ്കിൽ നടക്കുന്ന ക്രമക്കേട് സംബന്ധിച്ച് പി.ഒ. ജോസഫ് എന്ന സഹകാരി നൽകിയ പരാതിയെത്തുടർന്ന് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറു(ജനറൽ)ടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചത്. അന്വേഷണ ഉത്തരവ് ഇറങ്ങിയശേഷവും പ്രസിഡന്റും, സെക്രട്ടറിയും രാത്രികളിൽ ബാങ്കിൽ തങ്ങി രേഖകളിൽ കൃത്രിമം കാണിക്കാൻ നീക്കംനടത്തിയെന്നാണ് ആരോപണം. പ്രമുഖ കോൺഗ്രസ് നേതാവും…
Read More