വൈപ്പിൻ: ഫോർട്ടു വൈപ്പിനിലും മുളവുകാടും തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ഫോർട്ട് വൈപ്പിൻ ബസ് സ്റ്റാൻഡിൽ വച്ച് കർത്തേടം കളത്തിൽ വീട്ടിൽ സാബുതോമസിനെയും മുളവുകാട് ടവർ ലൈനിനു സമീപം ഗൗതം എന്ന പതിനേഴുകാരനായ വിദ്യാർഥിയേയുമാണ് തെരുവു നായ കടിച്ചത്. കണങ്കാലിന് മുകളിലായാണ് സാബുവിനു കടിയേറ്റത്. രാവിലെ ഫോർട്ട് വൈപ്പിനിൽ നിന്നും ഐലൻഡിലേക്ക് പോകാനെത്തിയതായിലുന്നു ഇയാൾ. നിലക്കാത്ത രക്തപ്രവാഹം കണ്ടതോടെ ഇയാൾക്ക് തലകറക്കം അനുഭപ്പെട്ടു. ഈ സമയം ഇതുവഴി നടക്കാനിറങ്ങിയ പൊതുപ്രവർത്തകനായ ജോണി വൈപ്പിൻ ഇയാളെ ഉടൻ വാഹനത്തിൽ കയറ്റി ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു. രാവിലെ സ്കൂളിലേക്ക് പോകാൻ എത്തിയതായിരുന്നു മുളവുകാട് സ്വദേശിയായ ഗൗതം. ടവർ ലൈനിനടുത്തെത്തിയപ്പോൾ അവിടെ കൂട്ടമായി നിന്നിരുന്ന തെരുവുനായകളിലൊന്ന് ഗൗതത്തിന്റെ തുടയിലാണ് കടിച്ചത്. കരച്ചിൽ കേട്ട് ഓടിയെത്തിയവർ വിദ്യാർഥിയെ ഉടൻ ജനറലാശുപത്രിയിലെത്തിച്ചു. ഫോർട്ട് വൈപ്പിനിലും, മുളവുകാട് മേഖലയിലും തെരുവുനായകൾ കൂട്ടമായാണ് അലയുന്നത്. ഇവയെ നിയന്ത്രണ വിധേയമാക്കാൻ…
Read MoreCategory: Kochi
ഓട്ടത്തിനിടെ ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് കവർച്ച; രക്ഷപ്പെട്ട പ്രതി ശ്യാമിനെ പോലീസ് അറസ്റ്റു ചെയ്തു;സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
കൊച്ചി: രാത്രിയിൽ ഓട്ടംവിളിച്ചുകൊണ്ടുപോയി ഓട്ടോറിക്ഷാ ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പഴ്സും മൊബൈൽ ഫോണും കവർന്ന യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ചീറ്റൂർ മദർതെരേസാ റോഡിൽ തൃക്കുന്നശേരി വീട്ടിൽ ഷാജിയുടെ മകൻ ശ്യാമിനെ (20) ആണ് നോർത്ത് പോലീസ് പിടികൂടിയത്. അർധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ പ്രശാന്താണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പോലീസ് പറയുന്നത്: രാത്രിയിൽ സൗത്ത് പാലത്തിനു താഴേനിന്നും ഓട്ടോറിക്ഷയിൽ കയറിയ യുവാവ് നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ നോർത്ത് പാലത്തിനു താഴെ എത്തിയപ്പോൾ പ്രതി ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും കൈക്കലാക്കിയ പ്രതി ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നോർത്ത് പോലീസ് എസ്ഐ വിപിൻദാസും സംഘവുമാണു മണിക്കൂറുകൾക്കകം റെയിൽവേ ട്രാക്കിൽനിന്നും ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ സെൻട്രൽ,…
Read Moreകെട്ടിടത്തിൽ നിന്നു വിദ്യാർഥിനിയെ തള്ളിയിട്ടു; ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസില് ഏൽപിച്ചു
കൊച്ചി: നഗരമധ്യത്തിൽ വിദ്യാർഥിനിയെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നു യുവാവ് തള്ളിയിട്ടതായി പരാതി. യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇരിങ്ങാലക്കുട അയ്യമ്പിള്ളി ജിയോ തോമസാണ്(27) പിടിയിലായത്. നോർത്തിലെ ഒരു സ്ഥാപനത്തിൽ ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിനിയും ഇരിങ്ങാലക്കുട സ്വദേശിനിയുമായ പത്തൊമ്പതുകാരിയെയാണു തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.20നായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയോടു സംസാരിക്കാനെന്നു പറഞ്ഞു ജിയോ വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നു പറയുന്നു.
Read Moreആർഭാട ജീവിതത്തിനുവേണ്ടി കഞ്ചാവ് കച്ചവടം; വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പിടിയിലായ വിദ്യാസമ്പന്നനായ യുവാവ് നിരവധി കേസിൽ പ്രതിയെന്ന് പോലീസ്
കോതമംഗലം: വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. രക്ഷപ്പെടാനായി പ്രതി പോലീസിനുനേരേ കുരുമുളക് സ്പ്രേ നടത്തി. പെരുന്പാവൂർ ഐരാപുരം മമ്മാൻപറന്പിൽ അജിംസിനെ(24) ആണ് ഒന്നരകിലോ കഞ്ചാവുമായി കോതമംഗലം പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ ഇന്നലെ വൈകുന്നേരം അഞ്ചിന് കോഴിപ്പിള്ളി കവലയിലാണ് അജിംസ് പിടിയിലായത്. ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടെ വാഹനപരിശോധനയ്ക്കു പോലീസ് കൈകാണിച്ചു. പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെടാൻ അജിംസ് ശ്രമിക്കുകയായിരുന്നു. പ്രതി കുരുമുളക് സ്പ്രേ ഉപയോഗിക്കുന്നത് മനസിലാക്കിയ പോലീസുകാർ കണ്ണടച്ചു. ഇതിനിടെ പ്രതി ബൈക്കിൽ കടന്നുകളയാൻ ശ്രമം നടത്തി. പിന്തുടർന്ന പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴപ്പെടുത്തുകയായിരുന്നു. നെല്ലിക്കുഴി ഭാഗത്തേക്കു കഞ്ചാവുമായി പ്രതി ബൈക്കിൽ പോകുന്നതായി പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. കോതമംഗലം എസ്ഐ ബേസിൽ തോമസ്, കൃഷ്ണലാൽ, ഉബൈസ്, ജോബി, ജീമോൻ, നൗഷാദ്, രഘു, വിനാഷ്, അജീഷ്, നിജു…
Read Moreകൗമാരക്കാരിയെ പീഡിപ്പിക്കുകയും ഗർഭചിദ്രം നടത്തുകയും ചെയ്ത സംഭവം: ഡോക്ടറും കൂട്ടുനിന്നവരും പ്രതിയായേക്കും
ചെറായി: വിവാഹ വാഗ്ദാനം നടത്തി 19 കാരിയെ പ്രായപൂർത്തിയാകുന്നതിനു മുന്പും അതിനുശേഷവും പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭചിദ്രത്തിനു വശംവദയാക്കുകയും ചെയ്ത സംഭവത്തിൽ ഗർഭചിദ്രം നടത്തിയ ഡോക്ടറും കൂട്ടുനിന്നവരും പ്രതികളായേക്കുമെന്ന് സൂചന. സംഭവത്തിൽ പെണ്കുട്ടിയെ പീഡനത്തിനു ഇരയാക്കിയ കേസിൽ ചെറായി സ്വദേശിയായ അർജ്ജുൻ മംഗളിനെ(24) മുനന്പം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരിരുന്നു. സംഭവത്തിൽ ബലാത്സംഗത്തിനു പുറമെ കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള പോസ്കോ വകുപ്പും പോലീസ് ചേർത്തിട്ടുണ്ട്. ആലപ്പുഴയിൽ ജോലി നോക്കുന്ന യുവാവ് വീട്ടിലും ജോലി സ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിൽ നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്. 2016ലാണ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് 2017ലും ഇത് തുടർന്നു. ഇതിനിടെ ഗർഭിണിയായപ്പോൾ ഗർഭചിദ്രം ചെയ്യിപ്പിച്ചു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്നും യുവാവ് പിൻമാറിയതിനെ തുടർന്നാണ് പെണ്കുട്ടി പരാതി നൽകിയത്.
Read Moreവഴി കൈയേറി നിർമിച്ച യൂണിയൻ ഓഫീസ് പൊളിക്കാൻ നോട്ടീസ് ; ഏഴ് ദിവസത്തിനകം പൊളിച്ചു നീക്കിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യും
ആലുവ: റോഡ് കൈയേറി നിർമിച്ച ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസ് പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് അധികൃതരുടെ നോട്ടീസ്. കീഴ്മാട് പഞ്ചായത്ത് 16-ാം വാർഡിൽ എടയപ്പുറം ഗുരുതേജസ് കവലയിലുള്ള യൂണിയൻ ഓഫീസ് ഏഴു ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) അസി. എക്സിക്യൂട്ടീവ് എൻജിനിയറാണ് ഇന്നലെ ഉത്തരവ് പുറത്തിറക്കിയത്. കീഴ്മാട് സ്വദേശി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. നിശ്ചിത സമയത്തിനകം കെട്ടിടം പൊളിച്ചുനീക്കിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുന്നതും ചെലവ് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതുമാണെന്ന് ഉത്തരവിൽ പറയുന്നു.
Read Moreവേനൽ കനത്തതോടെ ജലസ്രോതസുകളിൽനിന്നു വെള്ളം ശേഖരിക്കാൻ ഉടമകൾ അനുവദിക്കുന്നില്ല; കുടിവെള്ള ടാങ്കറുകൾ 11 മുതൽ സർവീസുകൾ നിർത്തുന്നു; തൊണ്ട നനയ്ക്കാൻ പോലും വെള്ളം കിട്ടില്ല
കൊച്ചി: ടാങ്കർ ലോറികൾ വഴിയുള്ള കുടിവെള്ളം നിർത്തിവയ്ക്കാനൊരുങ്ങുന്നു. നിലവിൽ കുടിവെള്ളം ശേഖരിച്ചിരുന്ന കിണർ ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽനിന്നു വെള്ളം ശേഖരിക്കാൻ വേനൽ കനത്തതോടെ ഉടമകൾ അനുവദിക്കാത്തതിനാൽ 11 മുതൽ വെള്ളം വിതരണം ചെയ്യാനാകില്ലെന്നു ജില്ലാ ഡ്രിംങ്കിംഗ് വാട്ടർ സപ്ലൈ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ കളക്ടറെ അറിയിച്ചു. വാട്ടർ അഥോറിട്ടിയുടെ പൈപ്പുകളില്ലാത്ത പ്രദേശങ്ങളിലെ ഏക കുടിവെള്ള ആശ്രയമാണ് ഇതുവഴി ഇല്ലാതാകുന്നത്. വെള്ളം ശേഖരിച്ചിരുന്ന കിണറുകളിൽ ജലനിരപ്പ് കുറയുന്നതിനാൽ അഞ്ചു ദിവസംകൂടി മാത്രമെ ഉടമകൾ വെള്ളം ശേഖരിക്കാൻ സമ്മതിച്ചിട്ടുള്ളൂവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബദൽ മാർഗമുണ്ടായില്ലെങ്കിൽ അഞ്ചിനുശേഷം ടാങ്കർ ലോറികളിലുള്ള കുടിവെള്ള വിതരണം നിശ്ചലമാകുമെന്ന് അവർ കളക്ടർക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ കീഴിലായി നാനൂറോളം ടാങ്കർ ലോറികളാണു നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നത്. ജല അഥോറിട്ടിയുടെ പൈപ്പ് കണക്ഷനുകൾ എത്തിപ്പെടാത്ത സ്ഥലങ്ങളിലാണ് ഇവരുടെ സേവനം കൂടുതൽ. പശ്ചിമകൊച്ചി,…
Read Moreവീപ്പയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടത് ഉദയംപേരൂരിലെ സ്ത്രീയാണെന്ന സംശയം; ഡിഎൻഎ ഫലം കാത്ത് പോലീസ്
കൊച്ചി: കുന്പളം കായലിൽ രണ്ടുമാസംമുന്പ് വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം കാത്ത് പോലീസ്. കൊല്ലപ്പെട്ടത് ഉദയംപേരൂരിലെ സ്ത്രീയാണെന്ന സംശയമാണു വീണ്ടും ബലപ്പെടുന്നത്. ഇത് ഉറപ്പിക്കുന്നതിനായി ഈ സ്ത്രീയുടെ മകളുടെ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. ഇതുവരെയുള്ള അന്വേഷണത്തിൽ കൊല്ലപ്പെട്ടതാരെന്നു കണ്ടെത്താൻ അധികൃതർക്കു സാധിച്ചിട്ടില്ല. മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽകന്പിയിട്ട സ്ത്രീകളെ തെരഞ്ഞാണു പ്രധാനമായും അന്വേഷണം മുന്നോട്ടു പോയിരുന്നത്. ഇതിനിടെയായിരുന്നു ഉദയംപേരൂരിലെ സ്ത്രീയും ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നതായി കണ്ടെത്തിയത്. എന്നാൽ, കൊല്ലപ്പെട്ടത് ഇവരല്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം ആദ്യം. എകദേശം മുപ്പത് വയസ് മാത്രം പ്രായം തോന്നിക്കുന്ന സ്ത്രീയാണു കൊല്ലപ്പെട്ടതെന്നും ഉദയംപേരൂരിലെ സ്ത്രീയ്ക്കു പ്രായം ഏറെയാണെന്നുമായിരുന്നു പോലീസ് ഭാഷ്യം. തുടർന്ന് ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയ സ്ത്രീകളുടെ വിവരങ്ങൾ തേടി…
Read Moreഗുരുവായൂർ ക്ഷേത്രം : സുരക്ഷാ ജീവനക്കാർക്കെതിരേയുള്ള കടവന്ത്ര സ്വദേശിനി മീരയുടെ പരാതി ഗൗരവമുള്ളതെന്നു ഹൈക്കോടതി
കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാർ ഭക്തരോട് മോശമായി പെരുമാറുന്നെന്ന പരാതി ഗൗരവമുള്ളതാണെന്നും ഗുരുവായൂർ ദേവസ്വവും സംസ്ഥാന സർക്കാരും ഇതിൽ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി. കൊച്ചി കടവന്ത്ര സ്വദേശിനി എസ്. മീര നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 2017 ഡിസംബർ 11 ന് ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തുന്നതിനിടെ സെക്യൂരിറ്റി ഗാർഡുമാർ അവഹേളിച്ചെന്നാരോപിച്ചാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷാജീവനക്കാർ ഭക്തരെ അവഹേളിക്കുന്നതു തടയണം, ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്ന തരത്തിൽ മാന്യമായി പെരുമാറുന്ന ഹിന്ദുക്കളെ ഗാർഡുമാരായി നിയോഗിക്കണം, സെക്യൂരിറ്റി ഗാർഡുകൾക്ക് നിർബന്ധമായും തിരിച്ചറിയൽ കാർഡും നെയിം പ്ലേറ്റും ഏർപ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. ഭക്തരുടെമേൽ അതിക്രമം ആരോപിക്കുന്ന മറ്റൊരു ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ഡിജിപിയെയും തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ടിനെയും ഹർജിയിൽ കക്ഷി ചേർത്തു.…
Read Moreഇഷ്ട നമ്പറിന് പൃഥ്വിരാജ് മുടക്കിയത് ആറു ലക്ഷം; . കെഎൽ 7 സിഎൻ ഒന്ന് എന്ന നമ്പറാണ് ലേലത്തിൽ പൃഥ്വി സ്വന്തമാക്കിയത്
കാക്കനാട്: കാറിന് ഇഷ്ട നന്പർ സ്വന്തമാക്കാൻ നടൻ പൃഥ്വിരാജ് ചെലവിട്ടത് ആറു ലക്ഷം രൂപ. കെഎൽ 7 സിഎൻ ഒന്ന് എന്ന നന്പറാണ് ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരെ പിന്നിലാക്കി പൃഥ്വി സ്വന്തമാക്കിയത്. ഈ നന്പറിന്റെ രജിസ്ട്രേഷൻ ഫീസിനത്തിൽ ഒരു ലക്ഷം രൂപ വേറെയും ചെലവായി. ഇന്നലെ കാക്കനാട് ആർടി ഓഫീസിൽ നടന്ന വാഹന നന്പർ ലേലത്തിൽഏറ്റവും കൂടിയ തുകയ്ക്ക് പോയ നന്പറും ഇതായിരുന്നു. 30, 56,000 രൂപയാണ് സർക്കാരിലേക്ക് പിരിഞ്ഞുകിട്ടിയത്. സിഎൻ സീരിസിൽ തുടങ്ങുന്ന നന്പറുകൾക്കായിരുന്നു വാശിയേറി ലേലം നടന്നത്. രാവിലെ 11ന് ആരംഭിച്ച ലേല നടപടികൾ വൈകുന്നേരം 4.30 നാണ് അവസാനിച്ചത്. 34 നന്പറുകളും മുൻകൂർ ബുക്ക് ചെയ്തിരുന്നതാണ്. ജോയിന്റ് ആർടിഒ കെ.എൽ. ഫ്രാങ്കിളാണ് ലേലത്തിന് നേതൃത്വം നൽകിയത്.
Read More