ബിബിന്‍ ബാബു കൊച്ചി: കൊടികയറിയ ആവേശത്തിനു ഇത്തവണയും വിജയം കൊണ്ടു തിലകക്കുറി കുറിക്കാന്‍ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞില്ല. മഞ്ഞപ്പടയുടെ ഗോള്‍ മേളം കാണാന്‍ നിറഞ്ഞു കവിഞ്ഞ കൊച്ചിയെ നിരാശയിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിനു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍രഹിത സമനില. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കൊച്ചിയെ പുളകം കൊള്ളിച്ച സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തില്‍ വന്ന ജംഷഡ്പുര്‍ എഫ്സി വിജയത്തോളം വരുന്ന സമനിലയുമായി ബ്ലാസ്റ്റേഴ്സിനെ കുരുക്കിലിട്ടു. സ്വന്തം സ്റ്റേഡിയത്തിന്റെ ആനുകൂല്യം മുതലാക്കാന്‍ രണ്ടു വട്ടവും സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിനു സ്വന്തം വിധിയെത്തന്നെ പഴിക്കാം. എടികെയോടു നിഷ്പ്രഭമായ ടീമില്‍നിന്നു ഉയര്‍ത്തെഴുന്നേറ്റു മികച്ച ഫുട്ബോള്‍ കളിക്കനായെങ്കിലും സ്കോര്‍ ഷീറ്റില്‍ ഹ്യൂമിനും സംഘത്തിനും ഗോള്‍ മാത്രം കുറിക്കാനായില്ല. ദിമിതര്‍ ബെര്‍ബറ്റോവിനെ മിഡ്ഫീല്‍ഡിന്റെ ചുമതലയേല്‍പ്പിച്ച് ഇയാന്‍ ഹ്യൂമിനെ മുന്നേറ്റ നിരയില്‍ ഒറ്റയ്ക്കു നിര്‍ത്തിയാണു ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് റെനി മ്യൂലന്സ്റ്റിന് ടീമിനെ വിന്യസിച്ചത്. ബെര്ഫേര്ട്ട്, അസൂക്ക ഇസു എന്നീ ആഫ്രിക്കന്‍…
Read MoreCategory: Kochi
ചെയ്തതെല്ലാം വെറുതേയാവും..! നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് വിലക്കണമെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ ചർച്ചകൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിലേക്ക്. കേസിൽ അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഇക്കാര്യത്തിൽ ചാനലുകളിൽ ചർച്ചയും നടക്കുന്നു. കേസിൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക. കുറ്റപത്രത്തിൽ സിനിമ മേഖലകളിൽ നിന്നുള്ളവരുടേത് ഉൾപ്പടെ നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ എല്ലാം വിശദാംശങ്ങൾ പുറത്തുവരുന്നത് കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. മാത്രമല്ല, പ്രതികൾക്കെതിരേ മൊഴി നൽകിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികൾ വിവരങ്ങൾ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. ചൊവ്വാഴ്ചയാണ് നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരായ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.…
Read Moreആലുവയിലെ വ്യാപാരിയുടെ ദുരൂഹമരണം; മദ്യപിച്ചു വീണ നൗഷാദിനെ ചിലർ എടുത്തുകൊണ്ടുപോകുന്ന ദൃശ്യം പോലീസിന് കിട്ടി; അന്വേഷണം പിടിച്ചുപറിക്കാരെ കേന്ദ്രീകരിച്ച്
ആലുവ: ദേശീയപാതയോരത്തെ കാനയിൽ യുവവ്യാപാരി മരിച്ചനിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം നഗരത്തിലെ പിടിച്ചുപറിക്കാരെ കേന്ദ്രീകരിച്ച്. സാമൂഹ്യവിരുദ്ധരുടെ താവളമായ മേൽപ്പാലത്തിനുതാഴെ മാർക്കറ്റ്ഭാഗത്തെ കേന്ദ്രീകരിച്ച് പിടിച്ചുപറിക്കാരനായ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തായിക്കാട്ടുകര മാന്ത്രയ്ക്കൽ കുറുപ്പശേരി നൗഷാദിനെ(47)യാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കാനയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയം മേൽപ്പാലത്തിനടിയിൽ തന്പടിച്ചിരുന്ന യാചകസംഘത്തിലെ ചിലരാണ് പോലീസിനും നൗഷാദിന്റെ ബന്ധുക്കൾക്കും ചില സൂചനകൾ നൽകിയത്. സമീപത്തെ ബാറിൽനിന്നും മദ്യപിച്ച് മാർക്കറ്റ്ഭാഗത്ത് എത്തിയ നൗഷാദ് മദ്യലഹരിയിൽ കുഴഞ്ഞുവീണതായി പറയുന്നു. തൊട്ടുപിന്നാലെ രണ്ടുപേർ സഹായിക്കാനെന്ന വ്യാജേന നൗഷാദിനെ മറ്റൊരു ഭാഗത്തേക്കു താങ്ങിക്കൊണ്ടുപോയി. ഇതിന്റെ വ്യക്തമല്ലാത്ത ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽനിന്നും ലഭിച്ചു. പണം അപഹരിക്കാനുള്ള പിടിവലിക്കിടയിൽ കാനയിൽ വീണതാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. നൗഷാദിന്റെ പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതാണ് അന്വേഷണം പിടിച്ചുപറിക്കാരിലേയ്ക്ക് കേന്ദ്രീകരിക്കാൻ കാരണം. നഗരത്തിൽ കണ്ണടവ്യാപാരം നടത്തിവന്നിരുന്ന നൗഷാദ്…
Read Moreമേലിൽ ആവർത്തിക്കരുത്..! തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകി ഓടിയതിനെ തുടർന്ന് എറണാകുളത്ത് പിടിച്ചു ഇട്ടു; സമയം പാലിക്കാൻവേണ്ടിയെന്ന് അധികൃതർ
കൊച്ചി: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് ഇന്നലെ എറണാകുളത്തു സർവീസ് അവസാനിപ്പിച്ചു. വൈകിയോടിയതിനാലാണിതെന്നു റെയിൽവേ അധികൃതർ അറിയിച്ചു. രാവിലെ 10ന് എറണാകുളം സൗത്തിൽ എത്തേണ്ട ട്രെയിൻ ഉച്ചയ്ക്ക് രണ്ടിനാണ് എത്തിയത്. ഷൊർണൂർ ഭാഗത്തേക്കു ടിക്കറ്റ് എടുത്തവർക്കു കോർബ, പരശുറാം എന്നീ ട്രെയിനുകളിൽ യാത്ര ചെയ്യാനുള്ള ക്രമീകരണം റെയിൽവേ ഒരുക്കിയിരുന്നു. ഷൊർണൂരിൽനിന്നു വേണാടിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്ക് ഏറനാട് എക്സ്പ്രസിലും സൗകര്യം ഒരുക്കി. ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തേക്കു തിരിച്ച വേണാടിന്റെ എൻജിൻ തകരാറിലായതാണു സമയക്രമം തെറ്റാൻ കാരണമായത്. കടയ്ക്കാവൂരിൽ വച്ചുണ്ടായ തകരാറിനെത്തുടർന്നു പുലർച്ചെ 1.25നാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. തുടർന്ന് ഇന്നലെ പുലർച്ചെ അഞ്ചിന് സർവീസ് ആരംഭിക്കേണ്ട ട്രെയിൽ രാവിലെ 7.30നാണ് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. ഇന്നു മുതൽ കൃത്യസമയം പാലിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ സർവീസ് പാതിവഴിയിൽ നിർത്തിയതെന്ന് അധികൃതർ അറിയിച്ചു.
Read Moreജിഷ വധക്കേസ്: പ്രതിഭാഗത്തിന്റെ മൂന്നു ദിവസത്തെ വാദം 27ന് ആരംഭിക്കും; പ്രതി അമീറുൽ തന്നെയെന്ന് പ്രോസിക്യൂഷൻ
കൊച്ചി: ജിഷ വധക്കേസിൽ പ്രതിഭാഗത്തിന്റെ വാദം 27ന് ആരംഭിക്കും. പ്രതി അമീറുൽ ഇസ്ലാമിനെതിരെ ശക്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി ഇന്നലെ പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കി. 27 മുതൽ പ്രതിഭാഗം അഭിഭാഷകന്റെ വാദം ആരംഭിക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഭാഗം വാദത്തിനു ശേഷം കേസിൽ കോടതി വിധി പറയും. 2016 ഏപ്രിൽ 28നാണ് നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്.
Read Moreസിനിമയല്ലിത് ജീവിതം..! രഹസ്യമൊഴി നൽകിയവരിൽ 20 സിനിമാക്കാർ; 34-ാം സാക്ഷിയായി കാവ്യാമാധവൻ; മഞ്ജുവിന്റെ മൊഴി നിർണായകം
കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിൽ അനുബന്ധ കുറ്റപത്രം കോടതി സ്വീകരിക്കുന്നതോടെ വിചാരണ നടപടികൾക്കു തുടക്കമാകും. വിചാരണ വേളയിൽ പ്രോസിക്യൂഷന് കരുത്തേകുന്നതു രഹസ്യമൊഴികളാകും. ആകെ 355 സാക്ഷികളുള്ള കുറ്റപത്രത്തിൽ സിനിമാമേഖലയിൽനിന്നുമാത്രം 50 പേരുണ്ടെന്നാണു വിവരം. ഇതിൽ ഇരുപതിലധികം പേരുടെ രഹസ്യമൊഴികളും ഉൾപ്പെടുന്നു. ശാസ്ത്രീയ തെളിവുകൾക്കൊപ്പം രഹസ്യമൊഴികൾകൂടി ചേരുന്നതോടെ പ്രതികൾക്കു രക്ഷപ്പെടാൻ സാധിക്കില്ലെന്ന് അന്വേഷണസംഘം കരുതുന്നു. കേസുകളുടെ വിചാരണവേളയിൽ സാക്ഷികൾ പലപ്പോഴും മൊഴികൾ മാറ്റാറുണ്ട്. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴികൾ മാറ്റുക എളുപ്പമല്ല. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരുടെ മൊഴിയും നിർണായകമാകും. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവൻ കേസിൽ 34-ാം സാക്ഷിയാണ്. നടിക്കെതിരേ നടൻ ഗൂഢാലോചന നടത്തിയതിനു കാരണം മഞ്ജുവുമായുള്ള ആദ്യ വിവാഹബന്ധം തകർത്തതിനു പിന്നൽ നടിയാണെന്നു കരുതിയുള്ള വൈരാഗ്യമാണെന്നാണു പോലീസ് നിഗമനം. അതുകൊണ്ടാണു മഞ്ജു നൽകുന്ന മൊഴി നിർണായകമാകുന്നത്.…
Read Moreഅരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും..! ടി.പി. സെൻകുമാർ കേസിൽ സർക്കാരിന് പ്രത്യേക താൽപര്യം എന്തെന്നു കോടതി
കൊച്ചി: ഡിജിപിയായിരിക്കെ ടി.പി. സെൻകുമാർ അവധിയെടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിന്റെ അന്വേഷണത്തിൽ കാണിക്കുന്ന ഉത്തരവാദിത്വം മറ്റു കേസുകളിൽ കാണിക്കാത്തതെന്തെന്നു സർക്കാരിനോടു ഹൈക്കോടതി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്തെന്ന കേസ് റദ്ദാക്കാൻ ടി.പി. സെൻകുമാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വാക്കാൽ ചോദിച്ചത്. സെൻകുമാറിനെ സുപ്രീം കോടതി വീണ്ടും ഡിജിപിയായി നിയമിച്ചതിനുശേഷം പിന്നാലെ കൂടിയതാണ്. അരിയാഹാരം കഴിക്കുന്നവർക്ക് ഇക്കാര്യം മനസിലാകുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. സെൻകുമാറിനോട് സർക്കാരിനു വ്യക്തിവൈരാഗ്യമില്ലെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ഹർജി ഡിസംബർ ആറിനു പരിഗണിക്കും.
Read Moreഅടിച്ചിരുന്നെങ്കിൽ അടിനടന്നേനേ..! ഓരേ നമ്പറിൽ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റുകൾ; എസ്എസ് 81 ലോട്ടറിയുടെ എസ്ബി-616234 എന്ന ടിക്കറ്റാണ് രണ്ടെണ്ണം അടിച്ചത്
ചെറായി : കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ഭാഗ്യക്കുറിയിൽ ഒരേ നന്പറിൽ രണ്ട് ടിക്കറ്റുകൾ കണ്ട് ലോട്ടറി ഭാഗ്യം തേടി നടക്കുന്നവർ ഞെട്ടി. എസ്എസ് 81 ലോട്ടറിയുടെ എസ്ബി-616234 നന്പർ ടിക്കറ്റാണ് രണ്ടെണ്ണം അടിച്ച് വില്പനക്കെത്തിയത്. ചെറായി ദേവസ്വംനടയിലെ സൂര്യ ലക്കി സെന്റർ എറണാകുളത്തെ എസ്.എസ്.മണിയൻ ലോട്ടറി ഏജൻസിയിൽ നിന്നും വില്പനക്ക് എടുത്ത ടിക്കറ്റുകളിലാണ് ഇങ്ങിനെ ഒരേ സീരീസിലും നന്പറിലും രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയത്. ഈ നന്പറിനു സമ്മാനം ഒന്നും അടിക്കാതിരുന്നതിനാൽ വിവാദമായില്ല. മാത്രമല്ല ഈ ടിക്കറ്റുകൾ വില്പന നടത്താതെ ഏജൻസി മാറ്റി വയ്ക്കുകയും ചെയ്തു.
Read Moreഅട്ടിമറി നടന്നിട്ടുണ്ടോ? കൊച്ചിയിൽ വിമാനം തകർന്നുവീണ സംഭവം; നാവിക സേനയ്ക്കൊപ്പം പോലീസും അന്വേഷണം ആരംഭിച്ചു
കൊച്ചി: നിരീക്ഷണപറക്കലിനിടെ നാവികസേനയുടെ ഇസ്രയേൽ നിർമിത ആളില്ലാ വിമാനം “സെർച്ചർ’ സ്വകാര്യ ഇന്ധന ടാങ്ക് ടെർമിനലിലേക്കു തകർന്നുവീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നാവികസേന വിഭാഗത്തിനൊപ്പം പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അട്ടിമറി നടന്നിട്ടുണ്ടോയെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാക്കും. ഇത്തരത്തിലുള്ള അപകടങ്ങൾ അന്വേഷിക്കുന്ന സ്ഥിരം സമിതിയുടെ നേതൃത്വത്തിലാണ് നാവിക സേനയുടെ ഭാഗത്തുനിന്നുള്ള അന്വേഷണം. തകർന്നു വീണ വീമാനം അറ്റകുറ്റ പണികൾ നടത്തി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, കൊച്ചി റേഞ്ച് ഐജി പി. വിജയന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. തകർന്ന വിമാനം പരിശോധിക്കുമെന്നും തകർന്നുവീണ സ്വകാര്യ ഇന്ധ ടാങ്ക് ടെർമിനലിലെ കാമറകൾ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. വെല്ലിംഗ്ടണ്‍ ഐലൻഡിൽ പ്രവർത്തിക്കുന്ന എച്ച്എച്ച്എ ടാങ്ക് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ഇന്നലെ രാവിലെ 10.20നാണ് വിമാനം വീണത്. നാവിക ആസ്ഥാനത്തുനിന്നു പറന്നുയർന്ന വിമാനം…
Read Moreക്രൂരമായ കുറ്റകൃത്യമെന്ന് കോടതി..! ഡേ കെയർ ഉടമസ്ഥ പുറത്തു പോയ സമയത്ത് കുട്ടിയെ പീഡിപ്പിച്ച ഭർത്താവിന് പത്തുവർഷം കഠിന തടവ്
കൊച്ചി: രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കു 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം കണയന്നൂർ നാഗപ്പ കോളനി പൊറ്റയിൽ സന്തോഷിനെ (44) ആണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2015 ഏപ്രിൽ നാലിനാണു മുളന്തുരുത്തിയിലെ ഒരു ഡേ കെയറിൽ രണ്ടര വയസുകാരി പീഡനത്തിനിരയായത്. ഡേ കെയർ നടത്തിപ്പുകാരി പുറത്തുപോയ സമയം ഇവരുടെ ഭർത്താവായ പ്രതി ഡേ കെയറിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി നടത്തിയതു ക്രൂരമായ കുറ്റകൃത്യമാണെന്നു കോടതി നിരീക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം. മുളന്തുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിറവം സിഐ ആണു കുറ്റപത്രം നൽകിയത്. പ്രോസിക്യുഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. സന്ധ്യാ റാണി ഹാജരായി.
Read More