കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുന്ന നടൻ ദിലീപിന് ജാമ്യത്തിൽ ഏർപ്പെടുത്തി യിരിക്കുന്ന നിബന്ധനകളിൽ ഇളവ് നൽകരുതെന്ന് പോലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വിദേശത്തേക്ക് പോകാൻ അനുമതി തേടി ദിലീപ് സർപ്പിച്ച ഹർജിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ദേ പുട്ട് റസ്റ്റോറന്റിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാൻ 10 ദിവസത്തേക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദിലീപിന് ഇളവ് നൽകരുതെന്നും വിദേശത്തേക്ക് കടക്കാൻ അനുമതി നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാഹചര്യമുണ്ടാകുമെന്നുമാണ് പോലീസ് നിലപാട്.
Read MoreCategory: Kochi
ശശിയുടെ ക്വോവാറന്റോ ഹർജി..! മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു; മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്തു തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണനയിൽ
കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്തു തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും മുൻ ജോയിന്റ് രജിസ്ട്രാറുമായ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാറാണ് ഇതു സംബന്ധിച്ച ക്വോവാറന്റോ ഹർജി ഇന്നലെ സമർപ്പിച്ചത്. മന്ത്രിയായിരിക്കെ തോമസ് ചാണ്ടി സർക്കാരിനെതിരേ ഹർജി നൽകിയതും മന്ത്രിസഭാ യോഗത്തിൽനിന്നു നാലു മന്ത്രിമാർ വിട്ടുനിന്നതും സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനുള്ള തെളിവാണെന്നു ഹർജിയിൽ പറയുന്നു.
Read Moreഇടതുമുന്നണി കലഹമുന്നണി..! സംസ്ഥാന ഭരണം ഐസിയുവിൽ; അടിയന്തിര ചികിത്സ നൽകിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: ഇടതുമുന്നണി കലഹമുന്നണിയായെന്നും സംസ്ഥാന ഭരണം ഐസിയുവിൽ ആയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്പരം വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തു ഭരണസ്തംഭനം സൃഷ്ടിച്ചിരിക്കുകയാണ്. അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. പടയൊരുക്കം ജാഥയുമായി ബന്ധപ്പെട്ടു കൊച്ചിയിലെത്തിയ ചെന്നിത്തല മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. അധികാരത്തിൽ കയറിയപ്പോൾ മുതൽ രണ്ടുതട്ടിൽ നിൽക്കുകയാണു സിപിഎമ്മും സിപിഐയും. മാവോയിസ്റ്റ് വിഷയം മുതൽ തോമസ് ചാണ്ടിയുടെ രാജിവരെ ഈ വിയോജിപ്പുകൾ മറനീക്കി പുറത്തു വന്നിട്ടുണ്ട്. മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു സിപിഐ മന്ത്രിമാർ സമാന്തര മന്ത്രിസഭാ യോഗം ചേർന്നു. സിപിഐ കൈയാളുന്ന വകുപ്പുകളെ നോക്കുകുത്തികളാക്കാനാണു സിപിഎം ശ്രമിക്കുന്നത്. സംസ്ഥാനത്തു റേഷൻ വിതരണം നിലച്ച അവസ്ഥയാണ്. ഭക്ഷ്യമന്ത്രി ഓരോ ആവശ്യവുമായി എത്തുന്പോൾ ഒന്നും നടക്കില്ലെന്നാണു ധനമന്ത്രി പറയുന്നത്. സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം നിലച്ച സ്ഥിതിയാണ്. പരമാവധി 20,500 കോടി രൂപ കടമെടുക്കാവുന്ന സ്ഥാനത്തു നിലവിൽ…
Read Moreഅറിഞ്ഞില്ലേ നാളെയാണ്..! യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരായ കുറ്റപത്രം നാളെ സമർപ്പിച്ചേക്കും
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം നാളെ നൽകിയേക്കുമെന്നു സൂചന. അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണു കുറ്റപത്രം നൽകുക. എന്നാൽ, കുറ്റപത്രം നൽകുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗൂഢാലോചനക്കേസിൽ ദിലീപിനെയും പൾസർ സുനിയെയുമാണു പ്രതി ചേർത്തിട്ടുള്ളത്. കുറ്റപത്രത്തിൽ മുന്നൂറിലേറെ സാക്ഷിമൊഴികളും 450 രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, വിദേശത്തേക്കു പോകാൻ പാസ്പോർട്ട് തിരിച്ചുനല്കണമെന്നാവശ്യപ്പെട്ടു ദിലീപ് നൽകിയ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനു ദുബായിയിൽ പോകാനാണു ദിലീപ് പാസ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മജിസ്ട്രേട്ട് കോടതിയിലാണു ദിലീപിന്റെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചിട്ടുള്ളത്.
Read Moreകൊച്ചി ഓണ്‍ലൈൻ പെണ്‍വാണിഭം: പിടിയിലായത് രാജ്യാന്തര പെണ്‍വാണിഭ സംഘത്തിലെ കണ്ണി സനോജ്; പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ പരാതിയാണ് അറസ്റ്റ്
കൊച്ചി: ഇന്റർനെറ്റ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച് പെണ്‍വാണിഭം നടത്തിയ കേസിൽ പിടിയിലായ യുവാവിന് രാജ്യാന്തര പെണ്‍വാണിഭ സംഘവുമായി ബന്ധം. പ്രതിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസും.സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തു പെണ്‍വാണിഭം നടത്തിവന്നിരുന്ന തൃശൂർ പാവറട്ടി വെള്ളാപ്പറന്പിൽ സനോജിനെ (34) ഇന്നലെയാണ് കലൂർ കറുകപ്പള്ളിയിൽ ഇയാൾ താമസിച്ചിരുന്ന ഫ്ളാറ്റ് വളഞ്ഞ് പോലീസ് അറസ്റ്റു ചെയ്തത്. പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. ആവശ്യക്കാർക്ക് പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നൽകിവരികയായിരുന്നു പ്രതിയുടെ രീതി. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ ഫ്ളാറ്റിൽനിന്നു നിരവധി വിലകൂടിയ മൊബൈൽ ഫോണുകളും ഗർഭനിരോധന ഉറകളും സെക്സ് ടോയ്സും ഉത്തേജക മരുന്നുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ദുബായിൽ ജോലി ചെയ്തുവന്നിരുന്ന പ്രതി ജോലി നഷ്ടപെട്ടതിനെത്തുടർന്ന് നാട്ടിലെത്തി പെണ്‍വാണിഭം നടത്തിവരികയായിരുന്നുവെന്നാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പരാതിക്കാരിയായ പെണ്‍കുട്ടി വിദേശത്തു ജോലി…
Read Moreകേരളത്തിൽ ഇടതുമുന്നണി കലഹമുന്നണിയായി മാറി; മുഖ്യമന്ത്രിക്കു താത്പര്യം വിദേശ മാധ്യമങ്ങളോടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കൊച്ചി: കേരളത്തിൽ ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് താത്പര്യം വിദേശ മാധ്യമങ്ങളോടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയ്ക്കു കേരളത്തിലെ മാധ്യമപ്രവർത്തകരെ വിശ്വാസമില്ല. തീർത്തും അസഹിഷ്ണുതയോടെയാണ് അദ്ദേഹം മാധ്യമങ്ങളോട് പെരുമാറുന്നത്. വിദേശ മാധ്യമപ്രവർത്തകരെവച്ച് കാര്യങ്ങൾ ചെയ്യാമെന്നാണ് അദ്ദേഹം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പടയൊരുക്കം ജാഥയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.പരസ്പര വിശ്വാസമില്ലാത്ത തരത്തിലാണ് എൽഡിഎഫിലെ പാർട്ടികൾ തമ്മിൽ പ്രവർത്തിക്കുന്നത്്. സംസ്ഥാനത്ത് തുടരുന്ന സിപിഎം-സിപിഐ തർക്കം ഭരണത്തെ ബാധിച്ചു. മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലും തിരിച്ച് അദ്ദേഹത്തിനും വിശ്വാസമില്ല. ഭൂമി കൈയേറ്റത്തിൽ തോമസ് ചാണ്ടിയുടെ കാര്യത്തിൽ എടുത്ത നിലപാട് ജോയ്സ് ജോർജ് എംപിയുടെ കാര്യത്തിലും എടുക്കണം. ഈ വിഷയത്തിൽ സിപിഐ ഇരട്ടത്താപ്പ് കാട്ടരുത്. അനുമതികളൊന്നും ഇല്ലാതെ പാർക്ക് സ്ഥാപിച്ച പി.വി. അൻവർ എംഎൽഎയ്ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ട്രഷറികളുടെ പ്രവർത്തനം…
Read Moreകടക്കൂ പുറത്തിന് രണ്ടാം ഭാഗം മാറിനിൽക്ക്..! സിപിഎം-സിപിഐ ഭിന്നത രൂക്ഷമായിരിക്കെ പിണറായുടെ രോഷം വീണ്ടും മാധ്യമങ്ങൾക്കുനേരെ; മാറിനൽക്ക്
കൊച്ചി: സിപിഎം-സിപിഐ ഭിന്നത രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷം വീണ്ടും മാധ്യമങ്ങൾക്കുനേരെ. ഇന്ന് രാവിലെ കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തവേ സിപിഎംസിപിഐ തർക്കം സംബന്ധിച്ച പ്രതികരണം തേടിയ മാധ്യമങ്ങൾക്കുനേരെയാണ് മാറി നിൽക്ക് എന്ന് പറഞ്ഞ് മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്. സിപിഎം ജില്ലാ കമ്മറ്റി ആസ്ഥാനമായ ലെനിൻ സെൻററിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന സാഹചര്യത്തിൽ സ്ഥലത്ത് മാധ്യമങ്ങളും നിരവധി പ്രവർത്തകരും എത്തിച്ചേർന്നിരുന്നു. മുഖ്യമന്ത്രി എത്തിയ ഉടൻ തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനായി മാധ്യമപ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചു. ഇത് ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രി മാറി നിൽക്കെന്ന് പറഞ്ഞു രോഷം കൊള്ളുകയായിരുന്നു. തുടർന്ന് അകത്തേയ്ക്കു കയറിപോയ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോടും കയർത്തു. ഇതിനുപിന്നാലെ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയെല്ലാം അവിടെനിന്ന് പോലീസ് പിടിച്ചുപുറത്താക്കി. പോലീസുകാരോട് ദേഷ്യത്തിൽ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്നശേഷമാണ് മുഖ്യമന്ത്രി സമ്മേളന…
Read Moreപണിപാളി..! ശമ്പളം മുടങ്ങിയ ദേഷ്യം തീർത്തത് വാട്സ് ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം ഇട്ട്; കെഎസ്ആർടിസി ജീവനക്കാരുടെ ഹർജികൾ തള്ളി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സ് ആപ് സന്ദേശം പോസ്റ്റ് ചെയ്തെന്ന കേസ് റദ്ദാക്കാൻ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ(കെഎസ്ആർടിസി) തിരുവനന്തപുരം കാട്ടാക്കട ഡിപ്പോ ജീവനക്കാരായ കിരണ്‍ ലാൽ, വിജുകുമാർ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളവിതരണം മുടങ്ങിയതിനെ തുടർന്ന് ഇവർ ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശം പോസ്റ്റ് ചെയ്തെന്നാണ് കേസ്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നാണ് കേസ് റദ്ദാക്കാൻ ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
Read Moreബാറിൽ വെച്ച് അക്ഷയ്കുമാർ കുത്തേറ്റ് മരിച്ചു; മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തമാണ് കൊലപാത കത്തിലേക്ക് നയിച്ചതെന്ന് പോലീസ്; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റ്
കളമശേരി: ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെതുടർന്ന് കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു. ആലുവ മുപ്പത്തടം പാലറ കണ്ണികമലി വീട്ടിൽ അക്ഷയ് കുമാർ (22) ആണ് മരണമടഞ്ഞത്. സംഭവത്തോടനുബന്ധിച്ച് ഏലൂർ നോർത്ത് സ്വദേശികളായ കളത്തിങ്കൽ വീട്ടിൽ റെനീഷ് (31), കൊളവേലി വീട്ടിൽ സനീഷ് (28), കളരിപ്പറന്പിൽ വീട്ടിൽ അനിൽകുമാർ (28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രി ഏലൂരിലെ ബാറിലാണ് സംഭവം . കസേരയുടെ പേരിലാണ് തർക്കം ആരംഭിച്ചതെന്നാണ് സൂചന. വാക്കുതർക്കത്തിനൊടുവിൽ പ്രതികളിലൊരാൾ കത്തിയെടുത്ത് അക്ഷയ് കുമാറിനെ കുത്തി. കഴുത്തിൽ മുറിവേറ്റ അക്ഷയിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി മരണമടഞ്ഞു.
Read Moreഉദ്യോഗസ്ഥരെ മാറ്റുമ്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്റെ കർത്തവ്യമെന്ന് ഡിജിപി ജേക്കബ് തോമസ്
കൊച്ചി: സർക്കാരിനെതിരെ വിമർശനവുമായി ഡിജിപി ജേക്കബ് തോമസ്. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്പോൾ എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ജേക്കബ് തോമസ്. ഉദ്യോഗസ്ഥർക്ക് കാര്യശേഷി കൂടിയതാണോ കുറഞ്ഞതാണോ അതിനു കാരണമെന്ന് അദ്ദേഹം ചോദിച്ചു. കൊച്ചിയിൽ പുസ്തക പ്രകാശന വേദിയിലാണ് ജേക്കബ് തോമസിന്റെ വിമർശനം. അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്റെ കർത്തവ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
Read More