കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടർച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുകളുടെയും ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കൊച്ചിയിൽനിന്നു ആദായനികുതി വകുപ്പ് ആറ് ആഡംബര വാഹനങ്ങളാണ് പിടിച്ചെടുത്തത്. 15 കോടിയുടെ കാറുകൾ പിടിച്ചെടുത്തത്. ഈ കാറുകൾ ബംഗളൂരുവിൽ എത്തിച്ചു. ദിനകരനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പണമെത്തിക്കാനെന്ന പേരിൽ ഡൽഹിയിൽ എത്തിയ സൂകേശിനെ നേരത്തെ അറസ്റ്റു ചെയതിരുന്നു. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ 188 കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പ് ആദ്യം പരിശോധനകൾ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ വൻതോതിൽ പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു. ധനമന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നു ലഭിച്ച വിവരങ്ങളുടെ…
Read MoreCategory: Kochi
കൊച്ചി മെട്രോയിൽ മടക്കയാത്ര സൗജന്യം..! ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ പോയി തിരികെ ആലുവയിലെത്താൻ 50 രൂപ മാത്രം.
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മെട്രോയിൽ ഇരുവശത്തേക്കും ഒരേ ടിക്കറ്റിൽ യാത്രചെയ്യുന്നവർക്ക് നിരക്കിൽ 50 ശതമാനം ഇളവുമായി കെഎംആർഎൽ. പുതിയ പാക്കേജ്പ്രകാരം മടക്കയാത്ര തികച്ചും സൗജന്യം. അതായത്, ആലുവ മുതൽ ഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ പോയി തിരികെ ആലുവയിലെത്താൻ 50 രൂപ മാത്രം. ഇതുവരെ ഒരു വശത്തേക്കു മാത്രമുള്ള യാത്രയക്ക് 50 രൂപയായിരുന്നു നിരക്ക്. കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിരക്ക് ഇളവ് ഇന്നലെപ്രാബല്യത്തിൽ വന്നു. പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത മാസം 23 വരെയായിരിക്കും ഇളവു ലഭിക്കുക. പദ്ധതി വിജയകരമെന്നു കണ്ടാൽ ഇളവിന്റെ കാലാവധി നീട്ടിയേക്കും. സ്ഥിരം യാത്രക്കാർക്കു പ്രയോജനകരമായ മറ്റു ടിക്കറ്റിംഗ് സംവിധാനങ്ങളും ആവിഷ്കരിച്ചിട്ടുണ്ടെന്നു കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു. ഒരു വശത്തേക്കുള്ള യാത്രയ്ക്കൊപ്പം റിട്ടേണ്‍ ജേർണി ടിക്കറ്റ് (ആർജെടി) എടുക്കുന്നവർക്കാണ് ഇളവു ലഭിക്കുക. ആലുവയിൽ നിന്നു മഹാരാജാസ് ഗ്രൗണ്ട്…
Read Moreഎന്തോ ആപത്ത് വരുന്നു ..! വടാട്ടുപാറയിൽ ഭൂമിക്കടിയിൽനിന്നു ള്ള മുഴക്കം പതിവാകുന്നു; ചെരുപ്പില്ലാതെ തറയിൽ നിന്ന കുട്ടിക്ക് ഷോക്കേറ്റു
കോതമംഗലം: ഒരു മാസത്തോളമായി വടാട്ടുപാറ പലവൻപടിയിൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടിനും നാലിനുമിടയിലുള്ള സമയത്ത് ഭൂമിക്കടിയിൽനിന്ന് വലിയൊരു മുഴക്കം കേൾക്കുന്നതായി നാട്ടുകാർ പറയുന്നു. ഭൂചലനത്തിന്റെ പ്രതീതിയല്ലെങ്കിലും എന്തോ ആപത്ത് വരുന്നു എന്നൊരു സന്ദേഹമാണ് നാട്ടുകാർക്ക്. മുഴക്കമുണ്ടാകുന്ന സമയത്ത് ചെരുപ്പില്ലാതെ തറയിൽ നിന്ന കുട്ടിക്ക് ഷോക്കേൽക്കുന്നതുപോലെ അനുഭവപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. ഈ ഭാഗത്തെ പല വീടുകളുടേയും ഭിത്തികളിൽ ചെറിയതോതിൽ വിള്ളലുണ്ടായിട്ടുണ്ട്. ഇതും ഭൗമാന്തരത്തിലെ മുഴക്കവും തമ്മിൽ ബന്ധമുണ്ടോയെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. അധികൃതരുടെ ഇടപെടലിനായി നാട്ടുകാർ വില്ലേജ് ഓഫീസറെയും സമീപിച്ചിരുന്നു. ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും ആവശ്യമുണ്ട്. ഇതിനായി അധികൃതരെ സമീപിക്കുമെന്ന് പൊതുപ്രവർത്തകനായ ജെയിംസ് കോറമ്പേൽ പറഞ്ഞു. ഇടമലയാർ ഡാമിന്റെ ഏറെ അകലെയല്ലാത്ത പ്രദേശമാണ് വടാട്ടുപാറ. ഡാം പരിസരത്ത് ഭൂചലനമാപിനി ഇല്ലാത്തതിനാൽ നേരിയ തോതിലുള്ള ഭൂചലനം നടക്കുന്നുണ്ടോയെന്നതിലും വ്യക്തത…
Read Moreകുറ്റപത്രം ഉടന്‍! വ്യാജ രേഖയുണ്ടാക്കിയെന്നതില്‍ വ്യക്തത വരുത്തണം; നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസിൽ നടനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നതെന്നാണു വിവരം. നടി ആക്രമണത്തിന് ഇരയായ ദിവസം ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ദിലീപ് വ്യാജ രേഖയുണ്ടാക്കിയെന്നതിൽ വ്യക്തത വരുത്താനാണ് വീണ്ടും നടനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Read Moreസിസിടിവി ദൃശ്യങ്ങളില്‍ ഒന്നുമില്ല! കൂടുതല്‍ പരിശോധനകള്‍ക്കൊരുങ്ങി അധികൃതര്‍; നെട്ടൂര്‍ കൊലപാതകത്തില്‍ തുമ്പ് ലഭിക്കാതെ പോലീസ്
കൊച്ചി: യുവാവിനെ കൊന്നു ചാക്കിൽകെട്ടി കായലിൽ തള്ളിയ സംഭവത്തിൽ തുന്പ് ലഭിക്കാതെ പോലീസ് കുഴങ്ങുന്നു. മൃതദേഹം കണ്ടെത്തിയിട്ട് നാളെ ഒരാഴ്ച തികയുമെങ്കിലും മരിച്ചത് ആരെന്ന് ഇതുവരെ തിരിച്ചറിയാൻപോലും അധികൃതർക്ക് സാധിച്ചിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് പോലീസ് പല തരത്തിലുള്ള അന്വേഷണങ്ങൾ നടത്തിയെങ്കിലും എല്ലാം വിഫലമായ കാഴ്ചയാണ് കാണാൻ സാധിക്കുക. മൃതദേഹം കണ്ടെത്തിയ വിവരം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കൈമാറിയിരുന്നെങ്കിലും മരിച്ചയാളെ തിരിച്ചറിയാവുന്ന തരത്തിലുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിനിടെ മൃതദേഹം കണ്ടെത്തിയ നെട്ടൂർ ഷാപ്പിനടുത്തു കുന്പളത്തേക്കു പുതിയ പാലം നിർമിക്കുന്നതിനു സമീപത്തുള്ള പ്രദേശത്തെ മുഴുവൻ സിസിടിവി കാമറകളും പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഏകദേശം മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെന്നും എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ സിസിടിവി കാമറകൾ വീണ്ടും പരിശോധിക്കും. എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്…
Read Moreആലുവയിൽ മാല മോഷണം; യുവതിയും അമ്മയും അറസ്റ്റിൽ; രാധയുടെയും രമ്യയുടെയും തട്ടിപ്പിന്റെ രീതി ഇങ്ങനെ…
ആലുവ: സഹായാഭ്യർഥനയുമായി വീട്ടിലെത്തി സ്വർണമാല കവർന്ന കേസിൽ യുവതിയും അമ്മയും സഹായിയും അറസ്റ്റിൽ. ആലുവ തോട്ടയ്ക്കാട്ടുകര ഓൾഡ് ദേശം റോഡിൽ താമസിക്കുന്ന ഓമനയുടെ മൂന്നുപവൻ മാലയാണ് മോഷണം പോയത്. മാല കവർന്ന മനയ്ക്കപ്പടി പുളിക്കാപറന്പിൽ രമ്യ (36)യേയും വിൽക്കാൻ സഹായിച്ച അമ്മ രാധ (73), ഇവരുടെ പരിചയക്കാരൻ സുബ്രഹ്മണ്യൻ (52) എന്നിവരെയുമാണ് ആലുവ പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇവർ വില്പന നടത്തിയ മാല പിന്നീട് ആലുവയിലെ ഒരു ജ്വലറിയിൽനിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പഴയ വസ്ത്രങ്ങളടക്കം സഹായം ചോദിച്ചാണ് രമ്യ ഓമനയുടെ വീട്ടിലെത്തിയത്. മണപ്പുറത്തെ ശിവക്ഷേത്രത്തിലും മറ്റും കണ്ടുപരിചയമുള്ളതിനാൽ രമ്യയെ വീട്ടിൽ കയറാൻ അനുവദിക്കുകയായിരുന്നു. ഓമന പഴയ വസ്ത്രങ്ങൾ തിരയുന്നതിനിടയിലാണ് രമ്യ മാല കവർന്നത്. മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടയുടൻ പോലീസിൽ പരാതി നൽകി. ഓമന പറഞ്ഞ ലക്ഷണങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ…
Read Moreവഞ്ചനാകുറ്റം! നല്‍കിയത് വിവാഹവാഗ്ദാനവും പീഡനവും; കിട്ടിയത് 10 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും; സംഭവം കാക്കനാട്
കൊച്ചി: സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്കു 10 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. ഉടുന്പന്നൂർ കന്തിപാറ മാങ്ങാറയിൽ അരുണ്‍കുമാറി(29)നെയാണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി (പോക്സോ കോടതി) കെ.ടി.നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2014 നവംബറിലാണ് കാക്കനാട്ടെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയെ വിവാഹം കഴിച്ചുകൊള്ളാമെന്നു വിശ്വസിപ്പിച്ചു പ്രതി പീഡിപ്പിച്ചത്. വഞ്ചനാകുറ്റത്തിന് ആറു മാസം തടവുകൂടി വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ചു 10 വർഷം അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം കൂടി തടവ് അനുഭവിക്കണം.
Read Moreരോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന പാഷൻ ഫ്രൂട്ട് പോലീസ് സ്റ്റേഷനിൽ മുറ്റത്ത് വിളയിച്ച് വർക്കിയെന്ന വർക്കിച്ചേട്ടൻ
വാഴക്കുളം: ജനമൈത്രി പോലീസിന്റെ ഭാഗമല്ലെങ്കിലും വാഴക്കുളം പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്കെല്ലാം സുപരിചിതനാണ് കാവന ചുണ്ടംതടത്തിൽ വർക്കിയെന്ന 88കാരൻ. വെറുതെ കിടന്ന പോലീസ് സ്റ്റേഷൻ മുറ്റത്ത് കൃഷി അറിവുകൾ നട്ടു നനയ്ക്കുകയാണ് ഈ പരന്പരാഗത കർഷകൻ. പാരന്പര്യമായി പകർന്നുകിട്ടിയ അറിവുകളും കാർഷിക വിജ്ഞാനവും സ്റ്റേഷനിലെ പോലീസുകാർക്ക് പ്രവൃത്തിപഥത്തിലൂടെ പകർന്നുകൊടുക്കുകയാണ് ഇദ്ദേഹം. പാഷൻ ഫ്രൂട്ട് കൃഷിയാണ് ഇദ്ദേഹം സ്റ്റേഷനിൽ ചെയ്തു തുടങ്ങിയിരിക്കുന്നത്. വൈറ്റമിൻ സിയുടെ കലവറയായ പാഷൻ ഫ്രൂട്ട് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതാണ്. 134 ഇനത്തിൽപ്പെട്ട അത്യുത്പാദനവും പ്രതിരോധശേഷി കൂടിയതും തൂക്കവും രുചിയും കൂടിയ പാഷൻ ഫ്രൂട്ടാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരിക്കുന്നത്. സ്റ്റേഷനിലെ കമ്യൂണിറ്റി റിലേഷൻ ഓഫീസർ എം.വി. ബിജു, എസ്ഐ എം.കെ. ദാസ്, സിപിഒമാരായ മഞ്ജേഷ് കുമാർ, ഗിരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഓഫീസർമാരും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് വർക്കിച്ചേട്ടൻ പറഞ്ഞു. ചുരുങ്ങിയ സ്ഥലത്ത് വലിയ പരിപാലനമില്ലാതെ…
Read Moreവറുത്തിക്ക് ആശ്വാസമായി ആഴക്കടൽ സുന്ദരികളായ തക്കാളി ചെമ്മീൻ; വിദേശരാജ്യങ്ങളിൽ ഇതിന്റെ മാംസത്തിനു വലിയ ഡിമാന്റെന്ന് കച്ചവടക്കാർ
വൈപ്പിൻ: ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് വറുതിയിലും തക്കാളി ചെമ്മീനിന്റെ സാന്നിധ്യം ആ ശ്വാസമായി. നല്ല പഴുത്ത തക്കാളിയുടെ നിറമുള്ള ഈ ചെമ്മീൻ ഹാർബറുകളിലെ ലേലപ്പുരകളിൽ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാൽ പൂക്കളം ഇട്ടിരിക്കുന്ന പോലെയോ ഉണക്ക മുളക് കൂട്ടിയിട്ടിരിക്കുന്ന പോലെയോ ഒക്കെയാണ് തോന്നുക. വടക്കൻ കേരളത്തിൽ തലശേരി , ബേപ്പൂർ , ഹാർബറുകളിൽ അടുക്കുന്ന ബോട്ടുകളിൽ ഇപ്പോൾ വ്യാപകമായി ഈ ചെമ്മീൻ കാണുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ആഴക്കടൽ ചെമ്മീനായ പുല്ലൻ ചെമ്മീനിന്റെ തന്നെ ഒരു വംശമാണിതത്രേ. മത്സ്യബന്ധന തൊഴിലാളികളാണ് ഇതിനു തക്കാളി ചെമ്മീൻ എന്ന് പേരിട്ടത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടു കാലം മുന്‍പാണ് കടലിൽ ഇവ കണ്ടു തുടങ്ങിയതെന്ന് തൊഴിലാളികൾ പറയുന്നു. ഇതേ പോലെ നീളം പുല്ലൻ, മുട്ടപ്പുല്ലൻ എന്നിങ്ങനെ വിവിധ തരത്തിലുള്ള പേരുകളിൽ അറിയപ്പെടുന്ന ആഴക്കടൽ ചെമ്മീനുകൾക്ക് മാസം തീരെ കുറവായിരിക്കും. തൊണ്ടിനു വള രെ കട്ടികൂടുതലുള്ള…
Read Moreസരിതയുടെ ലൈംഗികാരോപണത്തിനു പിന്നിൽ ഗണേഷ് കുമാർ; 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷ് കുമാറെന്ന് ഫെനി ബാലകൃഷ്ണന്
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണന്. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷ് കുമാറാണ്. യുഡിഎഫ് നേതാക്കള്‍ക്കെതിരേയുള്ള ലൈംഗികാരോപങ്ങളാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി വെളിപ്പെടുത്തി. ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ ശരണ്യാ മനോജാണ് കത്ത് എഴുതിയത്. തന്റെ അടുത്ത് നിന്ന് ഗണേഷ് കുമാറിന്റെ പിഎ പ്രദീപാണ് കത്തിന്റെ കോപ്പി വാങ്ങിയത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇത് മനസിലാക്കാൻ സാധിക്കുമെന്നും ഫെനി പറഞ്ഞു.
Read More