കാലടി: മരോട്ടിച്ചുവടിൽ എംസി റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ടയറുകൾ മോഷണം പോയതായി പരാതി. മാതാ തടിമില്ലിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ എട്ടു ടയറുകളാണ് മോഷണം പോയത്. എറണാകുളം സ്പാരോ കാരിയേഴ്സ് സ്ഥാപനത്തിലെ ലോറി കഴിഞ്ഞ ഞായറാഴ്ച മാതാ തടിമില്ലിലേയ്ക്ക് തടി കൊണ്ടുവന്നിരുന്നു. തിരിച്ച് ലോഡുണ്ടെന്നു മില്ലുടമ അറിയിച്ചതിനെത്തുടർന്ന് ലോറി മില്ലിനു സമീപം തന്നെ പാർക്ക് ചെയ്തു. തുടർന്ന് ഡ്രൈവറും സഹായിയും വീട്ടിൽ പോയി. ചൊവാഴ്ച്ച രാവിലെ മില്ലിലെ ജീവനക്കാർ നോക്കിയപ്പോഴാണ് ടയറുകൾ ഊരി മാറ്റിയ നിലയിൽ കണ്ടത്. വാഹന ഉടമകൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കാലടി ജംഗ്ഷൻ, മറ്റൂർ, മരോട്ടിച്ചുവട് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ കാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്. എകദേശം രണ്ടു ലക്ഷം രൂപയുടെ ടയറുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മാനേജർ ശിവൻ പറഞ്ഞു.
Read MoreCategory: Kochi
അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; കൊച്ചിയിൽ ഇരുചക്രവാഹനയാത്രക്കാർ കൊള്ളയടിക്കപ്പെടുന്നു
കൊച്ചി: രാത്രി ജോലി കഴിഞ്ഞു ഇരുചക്രവാഹനങ്ങളിൽ മടങ്ങുന്ന യാത്രക്കാർ അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുന്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കിട്ടുക എട്ടിന്റെ പണിയാകും. വീട്ടിലെത്തി കീശ തപ്പുന്പോഴാവും ചെയ്ത ഉപകാരത്തിനു ലഭിച്ച ‘പ്രത്യുപകാരം’ അറിയുന്നത്. തന്റെ പിന്നിലിരുന്നത് മോഷ്ടാവായിരുന്നല്ലോ എന്നോർത്ത് സ്വയം പഴിക്കാൻ മാത്രമേ പിന്നേ കഴിയൂ. കൊച്ചി നഗരത്തിൽ ഇത്തരത്തിൽ ലിഫ്റ്റ് ചോദിച്ചു പോക്കറ്റടിക്കുന്ന സംഘം അടുത്തകാലത്തായി സജീവമായിട്ടുണ്ട്. രാത്രി പത്തിനു ശേഷം നഗരത്തിൽ ബസുകൾ ഇല്ലാത്തതിനാൽ ഈ സാഹചര്യം മുതലെടുത്താണ് മോഷ്ടാക്കൾ ബൈക്ക് യാത്രക്കാരെ കൈകാണിച്ച് നിർത്തി പിന്നിൽ കയറിക്കൂടുന്നത്. സംസാരത്തിനിടെ പോക്കറ്റടിച്ചശേഷം എന്തെങ്കിലും കാരണം പറഞ്ഞ് ഉടൻ ഇറങ്ങി മുങ്ങുകയാണ് ഇവരുടെ രീതി. രാത്രി സമയത്തു ബൈക്ക് യാത്രക്കാരാണു മോഷണത്തിനിരയാകുന്നതെങ്കിൽ പകൽസമയങ്ങളിൽ ബസ് യാത്രികരാണ് മോഷ്ടാക്കളുടെ ഇര. രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘം തിരക്കുള്ള ബസുകളിൽ കയറിയാണ് മോഷണം നടത്താറ്. സംശയം തോന്നാതിരിക്കാൻ മാന്യമായി വേഷം ധരിച്ചാവും…
Read Moreഅത്തരം അന്വേഷണം വേണ്ട..! രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ കോടതിയിൽ
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാമെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. പരാതിയിൽ പറഞ്ഞ ഏഴ് കേസുകളിൽ അഞ്ചിലും കുറ്റപത്രം സമർപ്പിച്ചു. അന്വേഷണത്തെ സംബന്ധിച്ച് പരാതിയുമായി ആരും സമീപിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണത്തിനുള്ള ഹർജി രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച് സർക്കാർ ഇന്ന് സത്യവാങ്മൂലം മറുപടി നൽകാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു.
Read Moreറിപ്പോർട്ടിൽ എല്ലാം ഉണ്ട്..! തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: റിപ്പോർട്ട് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ചു
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കൈയേറിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ ഹൈക്കോടതിയിൽ സമർപ്പിച്ചു. മാർത്താണ്ഡം കായൽ കൈയേറിയെന്നും കായൽ ഭൂമി മണ്ണിട്ട് നികത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 64 പേരുടെ അഞ്ച് സെന്റ് വീതമുള്ള പട്ടയ ഭൂമി കന്പനി വാങ്ങിയെന്നും ഇതിൽ 11 ഇടപാടുകളുടെ ഭൂമി രേഖകൾ പരിശോധിച്ചുവെന്നും 53 ഇടപാടുകൾ പരിശോധിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിട്ടുണ്ടെന്നും അതുകൊണ്ട് പരിശോധനകൾ അപൂർണ്ണമായി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി അളന്നു തിട്ടപ്പെടുത്താൻ സർവേസംഘത്തെ നിയോഗിച്ചു. 2011ൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകൾ കാണാനില്ലെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ പരിശോധനകളും പൂർത്തിയായശേഷം നടപടിയെടുക്കും കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി.
Read Moreചീട്ടുകളിക്കിടയിലെ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തികൊന്ന സംഭവം; റോബിനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: മദ്യപിച്ച് ചീട്ടുകളിക്കുന്നതിനിടെയുണ്ടായ തർക്കത്തെതുടർന്ന് ഇറച്ചിക്കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പിടിയിലായ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ രണ്ടുപേരിൽ ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പശ്ചിമ ബംഗാൾ ജയ്പാൽഗുഡി സ്വദേശി ദീപ്കർ ബംജർ (30) കൊല്ലപ്പെട്ട സംഭവത്തിൽ ജയ്പാൽഗുഡി സ്വദേശികളായ നീരജ് എന്ന റോബിൻ, രാജു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതിൽ കൊലപാതകം നടത്തിയ റോബിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഒപ്പമുണ്ടായിരുന്ന രാജുവിന് കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഇയാളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്തശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും പോലീസ് പറഞ്ഞു. ഇയാൾ പോലീസിനു നൽകിയ മൊഴിയും ഇറച്ചിക്കട ഉടമ നൽകിയ മൊഴിയും അധികൃതർ പരിശോധിച്ചുവരികയാണ്. ഇതിനുശേഷമാകും ഇയാളെ അറസ്റ്റ് ചെയ്യണമോയെന്ന് പോലീസ് തീരുമാനിക്കുക. ഇന്നലെ വൈകിട്ട് ആറിന് കലൂർ പൊറ്റക്കുഴി പള്ളിയ്ക്കു…
Read Moreകുഴപ്പമില്ല..! സുരക്ഷയ്ക്ക് സ്വകാര്യ ഏജൻസി: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പോലീസ്
കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന വിഷയത്തിൽ നടൻ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പോലീസ്. ആലുവ റൂറൽ എസ്പി എ.വി.ജോർജാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസ് ഉണ്ടെങ്കിൽ സുരക്ഷാ ഏജൻസിക്കു ആയുധങ്ങൾ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പോലീസ് നോട്ടിസ് നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്പി അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാൽ, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പോലീസിനോട് വ്യക്തമാക്കിയത്. ഏജൻസിയുമായി കൂടിയാലോചനകൾ മാത്രമാണു നടന്നതെന്നും നടൻ പറഞ്ഞിരുന്നു.
Read Moreആനക്കണ്ണനും ബിജുവും പിന്നെ പുരു ഷനും..! കവർച്ച, പോക്കറ്റടി, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ
കൊച്ചി: കവർച്ച, പോക്കറ്റടി, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പിടികിട്ടാപ്പുള്ളികളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. ചങ്ങനാശേരി കുറിച്ചി സ്വദേശി പുരുഷൻ (58), തമ്മനം ശാന്തിപുരം കോളനിയിൽ താമസിക്കുന്ന ബിജു (35), മറവൻതുരുത്ത് കൊച്ചുപുരയ്ക്കൽ കണ്ണപ്പൻ (ആനകണ്ണൻ) എന്നിവരാണ് അറസ്റ്റിലായത്. 1995ൽ എറണാകുളം നോർത്തിൽ ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ മോഷ്ടിച്ച കുറ്റത്തിനാണ് പുരുഷനെ അറസ്റ്റു ചെയതത്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിടിയിലായ ബിജു 2002ൽ എറണാകുളം നോർത്തിൽവച്ച് വഴിയാത്രക്കാരെ പിടിച്ചുപറിച്ച കേസിലും, കണ്ണപ്പൻ 2003ൽ കവർച്ചാകേസിലും അറസ്റ്റിലായ ശേഷം ഒളിവിൽ പോകുകയായിരുന്നു. പുരുഷൻ കോട്ടയത്ത് വെള്ളൂർ, തലയോലപ്പറന്പ് എന്നിവിടങ്ങളിലെ പോക്കറ്റടി കേസുകളിലും പ്രതിയാണ്. ബിജു നോർത്ത്, പാലാരിവട്ടം, സെൻട്രൽ സ്റ്റേഷനുകളിൽ കവർച്ചാ-അടിപിടി കേസുകളിലും കണ്ണപ്പൻ കോഴിക്കോട് കസബ, തലയോലപ്പറമ്പ്, വൈക്കം, എറണാകുളം നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിലെ കവർച്ചാ-അടിപിടി…
Read More“ഞങ്ങൾ നിങ്ങളെ സഹായിക്കാം’..! തൃക്കാക്കരയിൽ ഓട്ടോ തൊഴിലാളികൾ സൗജന്യ ആംബുലന്‍സ് സർവീസ് തുടങ്ങി
കാക്കനാട്: ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ സൗഹൃദ ആംബുലന്‍സ് സൗജന്യ സര്‍വീസിനു തൃക്കാക്കരയിൽ തുടക്കമായി. “ഞങ്ങൾ നിങ്ങളെ സഹായിക്കാം’ എന്ന പേരിൽ തൃക്കാക്കര മുണ്ടംപാലം ഐഎൻടിയുസി ഓട്ടോ തൊഴിലാളി യൂണിയനിലെ 21 ഓട്ടോ തൊഴിലാളികൾ ചേർന്നാണു സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തൃക്കാക്കര നഗരസഭാ പ്രദേശത്തെ നിർധനരോഗികളെ അവശ്യസന്ദർഭങ്ങളിൽ സൗജന്യമായി ആശുപത്രികളില്‍ എത്തിക്കും. മറ്റു രോഗികളെ കുറഞ്ഞനിരക്കിലും ആംബുലൻസിൽ കൊണ്ടുപോകുമെന്നു സംഘാടകർ അറിയിച്ചു. അത്യാഹിത രോഗികള്‍ക്കു പുറമെ ആശുപത്രിയില്‍ പോകാന്‍ ഉറ്റവരുടെയും ബന്ധുക്കളുടെയും സാഹായമില്ലാതെ ബുദ്ധിമുട്ടുന്ന വയോധികർക്കും ഇവർ താങ്ങാകും. 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്കും. കാക്കനാട് കേന്ദ്രീകരിച്ചായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക. വാഹനത്തിരക്ക് മൂലം സ്വന്തം വാഹന സൗകര്യങ്ങളുള്ളവര്ക്കു പോലും കൃത്യസമയത്തു രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു പുതിയപദ്ധതിക്ക് ഓട്ടോ തൊഴിലാളികൾ തുടക്കംകുറിച്ചിരിക്കുന്നത്. ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റെ കെ.കെ. ഇബ്രാഹിംകുട്ടിയും ഫ്ലാഗ്…
Read Moreവരുത്തിവയ്ക്കുന്ന അപകടങ്ങൾ..! പ്ലാറ്റ്ഫോമിൽ കുടുങ്ങി ട്രെയിൻ യാത്രക്കാരന്റെ കാലുകൾ ഒടിഞ്ഞു തൂങ്ങി; തമിഴ്നാട് സ്വദേശി രവിക്കാണ് പരിക്കേറ്റത്
കോട്ടയം: ട്രെയിനിന്റെ വാതിലിൽ ഇരുന്നു യാത്ര ചെയ്ത യുവാവിന്റെ കാൽ പിറവം റോഡ് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ കുടുങ്ങി ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശി രവിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞു തൂങ്ങി. ഇന്നു രാവിലെയാണ് അപകടം. ഇന്ന് രാവിലെ ചെന്നൈ മെയിലിൽ കോയന്പത്തൂരിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു രവി. ഏറ്റവും പുറകിലെ ജനറൽ കന്പാർട്ട്മെന്റിൽ വാതിലിന്റെ ഫുട്ബോർഡിൽ ഇരിക്കുകയായിരുന്നു ഇയാൾ. ട്രെയിൻ പിറവം റോഡ് സറ്റേഷനിൽ എത്തിയപ്പോൾ കാൽ പ്ലാറ്റ്ഫോമിൽ ഇടിച്ച് കുടുങ്ങുകയായിരുന്നു. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പരിക്കേറ്റ രാജുവിനെ റെയിൽവേ പോലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരു കാലുകളും ഒടിഞ്ഞ യാത്രക്കാരനെ റെയിൽവേ പോലീസ് എഎസ്ഐ രാജു നാരായണൻ, സേതു എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. ട്രെയിന്റെ വാതിൽപ്പടിയിൽ ഇരുന്നു യാത്ര ചെയ്യുന്നവർക്ക് പിറവം റോഡ് റെയിൽവേസ്റ്റേഷനിൽ…
Read Moreപോയി വകതിരിവ് പഠിക്ക്..! പ്ലസ് ടു വിദ്യാർഥിയുടെ ചെകിട്ടത്തടിച്ച എസ്ഐക്കെതിരേ വകുപ്പുതല നടപടിക്ക് ഉത്തരവ്
കൊച്ചി: ധിക്കാരപരമായി പെരുമാറിയതിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥിയുടെ ചെകിട്ടത്തടിച്ച സംഭവത്തിൽ ഫോർട്ടുകൊച്ചി എസ്ഐ ആന്റണി ജോസഫ് നെറ്റോയ്ക്കെതിരേ വകുപ്പുതല നടപടിക്കു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മൂന്നുമാസത്തിനകം ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണറോടു കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ പി. മോഹനദാസ് നിർദേശിച്ചു.കഴിഞ്ഞ ജൂലൈ ആറിനാണു ഫോർട്ടുകൊച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പ്ലസ് ടു വിദ്യാർഥിയെ എസ്ഐ മർദിച്ചത്.
Read More