കൊച്ചി: സംസ്ഥാനത്തു ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളിൽ സത്യസന്ധമായാണ് അന്വേഷണം നടത്തിയതെന്നും പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണു കൊലകൾക്കു കാരണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയിൽ അറിയിച്ചു. കേസന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകാര്യം സ്വദേശി രാജേഷ് കൊല്ലപ്പെട്ട കേസിൽ സിപിഎം നേതാക്കൾക്കു പങ്കുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഏഴ് കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരകസമിതി നൽകിയ ഹർജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. ഹർജിയുമായി ബന്ധപ്പെട്ട ഏഴ് കേസുകളുടെ സ്ഥിതി ഇങ്ങനെ: 1. രമിത്ത് വധക്കേസ്: ധർമടം പോലീസ് കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തു. ആറു പേർ ഒളിവിൽ. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകി. 2. സന്തോഷ് കുമാർ…
Read MoreCategory: Kochi
ഞങ്ങളുടെ ജീവിതം ഇല്ലാതാക്കരുത്..! കാഴ്ചയില്ലാത്ത ഭാഗ്യക്കുറി തൊഴിലാളികളുടെ സംഗമം നാളെ; ഉദ്ഘാടനം പി.സി. ജോർജ് എംഎൽഎ
കൊച്ചി: കേരള ലോട്ടറി ഏജന്റ്സ് ഫെഡറേഷന്റെ (കെഎൽഎഎഫ്) നേതൃത്വത്തിൽ കാഴ്ചയില്ലാത്ത ഭാഗ്യക്കുറി തൊഴിലാളികളുടെ സംഗമം നാളെ നടക്കും. എറണാകുളം കലൂർ മണപ്പാട്ടിപ്പറന്പ് മെക്ക ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുന്ന പൊതുസമ്മേളനം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കെഎൽഎഎഫ് സംസ്ഥാന പ്രസിഡന്റ് ചെറിയാച്ചൻ തെരുവിപ്പറന്പിൽ അധ്യക്ഷത വഹിക്കും. ലോട്ടറി മേഖലയെ വൻകിട മുതലാളിമാർക്കു തീറെഴുതി നൽകി കാഴ്ചയില്ലാത്ത ഭാഗ്യക്കുറി ഏജന്റുകളുടെ ജീവിതമാർഗം സർക്കാർ തകർക്കുകയാണെന്നു ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരേ ടിക്കറ്റുകൾ നിർത്തലാക്കുക, ലോട്ടറി സമ്മാനഘടന പരിഷ്കരിക്കുക, ലോട്ടറിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുക, ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണു സംഗമത്തിൽ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽ ഉൾപ്പെട്ട 18 പേർക്കു പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതിക്കും സംഗമത്തിൽ തുടക്കം കുറിക്കും. അഗസ്റ്റിൻ ജോസഫ്, എസ്. കൃഷ്ണകുമാരി, കെ.വി.…
Read Moreമലയാളികൾ എത്രകണ്ടാലും പഠിക്കില്ല..! മണിചെയിൻ തട്ടിപ്പിൽ 100 കോടി തട്ടിയ കൊച്ചിക്കാരായ യുവാക്കൾ അറസ്റ്റിൽ
കൊച്ചി: രാജ്യവ്യാപകമായി 7000 കോടി രൂപയുടെ മണിച്ചെയിൻ തട്ടിപ്പു നടത്തിയ കേസിൽ കേരളത്തിലെ രണ്ടു പ്രധാനികളെ പോലീസ് പിടികൂടി. ക്യൂനെറ്റ് എന്ന സ്ഥാപനം വഴി തട്ടിപ്പുനടത്തിയ തോപ്പുംപടി പറന്പത്ത് മുഹമ്മദ് ജസീൽ(25), ഫോർട്ട്കൊച്ചി മൂർത്തിപറമ്പിൽ കരണ് പി. സാവന്ത് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പ് സംഘത്തിലെ അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. കേരളത്തിൽ മാത്രം 100 കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. ക്യൂ നെറ്റ് സ്ഥാപനത്തിന്റെ കീഴിൽ ഓഷ്യൻ ട്രെയിനിംഗ് സൊലുഷൻസ് എന്ന സ്ഥാപനം രൂപീകരിച്ചാണ് ജസീലും കരണും തട്ടിപ്പ് നടത്തിയത്. 2014ൽ എറണാകുളം ആസ്ഥാനമായി തുടങ്ങിയ നെറ്റ്വർക്ക് ശൃംഖല വഴി സംസ്ഥാനത്തെ ആയിരത്തോളം പേരിൽ നിന്നാണ് നൂറുകോടി തട്ടിയെടുത്തത്. ഒളിവിൽപ്പോയ ഇരുവരും ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാറിത്താമസിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ കമ്പനിയുടെ പേരിൽ യോഗം…
Read Moreപിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ആലുവയിൽ സ്വകാര്യ ബസ് ഇടിച്ചു യുവതി മരിച്ചു; മുപ്പത്തടം തെരുവിപറമ്പിൽ ജെറോച്ചന്റെ മകൾ അനീസ ഡോളിയാണ് മരിച്ചത്
ആലുവ: സ്വകാര്യ ബസ് ബൈക്കിനു പിന്നിലിടിച്ച് ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു. ഇന്നു രാവിലെ ആറരയോടെ ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിനു സമീപമായിരുന്നു അപകടം. പിതാവിനൊപ്പം ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മുപ്പത്തടം തെരുവിപറന്പിൽ ജെറോച്ചന്റെ മകൾ അനീസ ഡോളി (20) യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പിതാവ് ചികിത്സയിലാണ്. ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരിയാണ് മരിച്ച അനീസ. രണ്ടാഴ്ച മുന്പാണ് അനീസയ്ക്ക് ബാങ്കിൽ ക്ലർക്ക് തസ്തികയിൽ ജോലി കിട്ടിയത്. അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് പോവാൻ പിതാവിനൊപ്പം പോകുന്പോഴായിരുന്നു അപകടം. ആദ്വൈതാശ്രമത്തിന് മുന്നിലുള്ള ഗട്ടറൊഴിവാക്കാനുള്ള ബസിന്റെ ശ്രമത്തിനിടയിലാണ് ബൈക്കിനു പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അനീസ തത്ക്ഷണം മരിച്ചു. അനീസയെയും പിതാവ് ജെറോച്ചനേയും ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അനീസയുടെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മാതാവ്: മേരി. സഹോദരൻ:…
Read Moreഒടുക്കം നാറി..! ചാണക ബിസിനസ് കൊണ്ട് പെട്ടെന്ന് ധനികനായി; പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറം കണ്ട പോലീസ് ഞെട്ടി
തൃപ്പൂണിത്തുറ: ചാണകവണ്ടിയിൽ കഞ്ചാവ് കടത്തിയിരുന്ന യുവാവ് പിടിയിൽ. പതിനൊന്നു കിലോഗ്രാം കഞ്ചാവുമായി ഇടുക്കി വാഗമൺ സ്വദേശി മുരുകൻ(39 ) ആണ് പോലീസ് പിടിയിലായത്. മൂന്നു ലക്ഷത്തോളംരൂപ വിലവരുന്ന കഞ്ചാവാണു പിടികൂടിയത്. പോലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് 6.30നു തിരുവാങ്കുളത്തിനു സമീപം നടന്ന വാഹനപരിശോധനയ്ക്കിടയിലാണു യുവാവ് പിടിയിലായത്. വിൽപ്പനയ്ക്കായിട്ടുള്ള 11 കിലോഗ്രാം കഞ്ചാവുമായി പ്രതി ബൊലേറോയിൽ എറണാകുളത്തേക്കു പോകുകയായിരുന്നു. ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്യുന്നതിനായി കഞ്ചാവ് രണ്ടു കിലോഗ്രാം വീതമുള്ള പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. പത്തു വർഷത്തോളമായി തമിഴ്നാട്ടിൽനിന്ന് കൃഷിയാവശ്യങ്ങൾക്കായിട്ടുള്ള ചാണകം കൊണ്ടുവന്നു വിവിധ ജില്ലകളിൽ വിതരണം ചെയ്തു വരികയായിരുന്നു മുരുകൻ. ഇതിന്റെ മറവിൽ ആയിരുന്നു കഞ്ചാവ് കച്ചവടം. അഡ്വാൻസ് നൽകിയാൽ ആവശ്യക്കാർക്കു കേരളത്തിനു പുറത്തുനിന്ന് എത്ര കഞ്ചാവ് വേണമെങ്കിലും ഇയാൾ എത്തിച്ചു നൽകിയിരുന്നതായും പോലീസ് പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ടു ധനികനായ പ്രതിയുടെ സാമ്പത്തിക വളർച്ച…
Read Moreറൂബന് ജോര്ജ്! രാഷ്ട്രപതിക്ക് അപ്രതീക്ഷിത അതിഥിയായി ‘സത്യസന്ധനായ മലയാളി’
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടക്കയാത്രയ്ക്കായി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഒരു മലയാളി അപ്രതീക്ഷിത അതിഥിയായി. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പ്രസംഗത്തിൽ മലയാളികളുടെ സത്യസന്ധതയ്ക്ക് ഉദാഹരണമായി ഇന്ത്യയുടെ പ്രഥമപൗരൻ പരാമർശിച്ച എടത്വ സ്വദേശി വലിയപറന്പിൽ റൂബൻ ജോർജായിരുന്നു അതിഥി. കാണ്പുരിലെ കല്യാണ്പുരിൽ രാം നാഥ് കോവിന്ദിന്റെ വസതിയിൽ വാടകക്കാരനാണു മാനേജ്മെന്റ് കണ്സൾട്ടന്റായ റൂബൻ. രാഷ്ട്രപതിയുടെ പരാമർശത്തിനു പാത്രമായതിന്റെയും ആകസ്മികമായി ലഭിച്ച കൂടിക്കാഴ്ചയുടെയും ത്രില്ലിലാണ് ഇദ്ദേഹം. ഔദ്യോഗിക കാര്യങ്ങൾക്കായി കഴിഞ്ഞ മേയ് മുതൽ കേരളത്തിലുള്ള റൂബൻ ജോർജ് രാഷ്ട്രപതി കേരളത്തിലെത്തിയത് അറിഞ്ഞപ്പോൾ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുകയായിരുന്നു. രാഷ്ട്രപതി പരാമർശിച്ച ജോർജ്, ഇദ്ദേഹമാണെന്നു മനസിലാക്കിയ അധികൃതർ വിമാനത്താവളത്തിലെ വിവിഐപി ലോഞ്ചിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. എടത്വ സ്വദേശിയാണെ ങ്കിലും റൂബൻ ജോർജ് ജനിച്ചതും വളർന്നതും കാണ്പുരിലാണ്. അവിടെ ജോലി ചെയ്തിരുന്ന മാതാപിതാക്കൾ വിരമിച്ചശേഷം നാട്ടിലേക്കു മടങ്ങിയെങ്കിലും…
Read Moreതോമസ് ചാണ്ടി വിഷയത്തിൽ ഓഫീസിന് പ്രത്യേക താത്പര്യമില്ല; കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ല; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എജി
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ മാർത്താണ്ഡം കായൽ കൈയേറ്റക്കേസിൽ നിലപാടാവർത്തിച്ച് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്. കേസ് മാറ്റിക്കൊടുത്ത ചരിത്രം എജി ഓഫീസിനില്ലെന്നും ഇത്തരമൊരാവശ്യം പുതിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കേസിനോടും എജി ഓഫീസിന് പ്രത്യേക താത്പര്യമില്ലെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും പറഞ്ഞ എജി ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹനെ മാറ്റില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. കായൽ കൈയേറ്റക്കേസിൽ അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ നിയോഗിക്കണമെന്നവശ്യപ്പെട്ട് റവന്യൂമന്ത്രി കത്ത് നൽകിയതിനു പിന്നാലെയായിരുന്നു എജി നിലപാട് വ്യക്തമാക്കിയത്. സർക്കാരിന്റെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രിയുടെ താത്പര്യം സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും പറഞ്ഞ എജി സംസ്ഥാന സർക്കാരിനു വേണ്ടി ഓരോ കേസിലും ആര് ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം…
Read Moreഗുരുനാഥയെ പൊന്നാടയണിയിച്ച് ആന്റണി..! തൊണ്ണൂറാം ജന്മദിനത്തിൽ വിളിക്കാതെ എത്തിയ അതിഥിയെ കണ്ട ലീലാവതി ടീച്ചർക്ക് അത്ഭുതം
കളമശേരി: നവതിയുടെ നിറവിൽ നിൽക്കുന്ന ഗുരുനാഥയെ കാണാൻ എ.കെ. ആന്റണി എത്തി. ഇന്നലെ ഉച്ചയോടെയാണ് ലീലാവതി ടീച്ചർ താമസിക്കുന്ന തൃക്കാക്കരയിലെ വീട്ടിൽ എ.കെ. ആന്റണിയെത്തിയത്. തൊണ്ണൂറിലേക്ക് കടന്ന ലീലാവതി ടീച്ചറെ നേരിൽ കണ്ട് ആശംസകൾ അർപ്പിച്ചതോടൊപ്പം പൊന്നാട അണിയിച്ചും ആദരിച്ചു. കൂടാതെ ടീച്ചറുടെ സഹോദരൻ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനവും അറിയിച്ചു. അക്കാദമിക് രംഗത്തും സാംസ്കാരിക രംഗത്തും വ്യക്തവും ദൃഢവുമായ നിലപാടുകൾ തുടരുന്നതിനെ മുൻ പ്രതിരോധ മന്ത്രി കൂടിയായ എ.കെ. ആന്റണി പ്രശംസിച്ചു. തന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരുനാഥയെന്ന സ്ഥാനം നൽകിയിട്ടുണ്ടെന്നും യുജിസി സമരത്തിലടക്കം എടുത്ത രാഷ്ട്രീയ നിലപാടുകൾ നിശ്ചയദാർഢ്യത്തിന് തെളിവാണെന്നും ആന്റണി പറഞ്ഞു. എന്നാൽ യുജിസി സമരത്തിൽ ഏകയായി നിന്ന തന്നെ ഒറ്റപ്പെടുത്തുകയാണ് എല്ലാവരും ചെയ്തതെന്ന് ടീച്ചർ മറുപടി നൽകി. ലീലാവതി ടീച്ചറുടെ സാഹിത്യസൃഷ്ടികൾ വറ്റാത്ത ഉറവ പോലെ തുടരട്ടെയെന്നും എ.കെ. ആന്റണി ആശംസിച്ചു. ക്ഷണിക്കാതെയെത്തിയ അതിഥിയ്ക്ക് തന്റെ…
Read Moreപറയാതെ വയ്യ..! കോടികൾ ചെലവിട്ടുള്ള ആർഭാടങ്ങൾ ആരാധനാലയങ്ങൾ അവസാനിപ്പിക്കണം; സമ്പത്ത് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നും എ.കെ. ആന്റണി
കൊച്ചി: ആരാധനാലയങ്ങൾ കോടികൾ ചെലവിട്ടുള്ള ആർഭാടങ്ങൾ അവസാനിപ്പിക്കണമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഓരോ ദിവസവും കണക്കറ്റ സമ്പത്താണു പല ആരാധനാലയങ്ങളിലും എത്തുന്നത്. ഇതു നല്ല കാര്യങ്ങൾക്കായാണോ വിനിയോഗിക്കുന്നതെന്നു പരിശോധിക്കണം. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. എയർ കണ്ടീഷൻ ചെയ്തതും കോടികൾ ചെലവാക്കി കെട്ടിപ്പൊക്കുന്നതുമായ ആരാധനാലയങ്ങൾ ആവശ്യമില്ല. ഇങ്ങനെ ചെലവാക്കുന്ന സമ്പത്ത് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി. തോമസ് ട്രസ്റ്റിന്റെ വിദ്യാപോഷണം പോഷകസമൃദ്ധം പദ്ധതിയുടെ 14-ാം വർഷത്തെ പ്രവർത്തനങ്ങൾ എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൾ കേരളത്തിൽ കൂടുതലാണ്. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഏതു സർക്കാരുകൾ ഭരിച്ചാലും ജനങ്ങളുടെ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കില്ല. ഇത് അത്യാവശ്യമാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൈമറന്നു സഹായിക്കുന്നവർ കേരളത്തിലുണ്ടെന്നും…
Read Moreപാർക്ക് ചെയ്ത് വീട്ടിൽ പോയിട്ട് വന്നപ്പോഴും എട്ടു ടയറുകൾ മോഷണം പോയി; രണ്ടു ലക്ഷം രൂപയുടെ ടയറുകളാണ് നഷ്ടപ്പെട്ടത്; സംഭവം കാലടിയിൽ
കാലടി: മരോട്ടിച്ചുവടിൽ എംസി റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ടയറുകൾ മോഷണം പോയതായി പരാതി. മാതാ തടിമില്ലിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ എട്ടു ടയറുകളാണ് മോഷണം പോയത്. എറണാകുളം സ്പാരോ കാരിയേഴ്സ് സ്ഥാപനത്തിലെ ലോറി കഴിഞ്ഞ ഞായറാഴ്ച മാതാ തടിമില്ലിലേയ്ക്ക് തടി കൊണ്ടുവന്നിരുന്നു. തിരിച്ച് ലോഡുണ്ടെന്നു മില്ലുടമ അറിയിച്ചതിനെത്തുടർന്ന് ലോറി മില്ലിനു സമീപം തന്നെ പാർക്ക് ചെയ്തു. തുടർന്ന് ഡ്രൈവറും സഹായിയും വീട്ടിൽ പോയി. ചൊവാഴ്ച്ച രാവിലെ മില്ലിലെ ജീവനക്കാർ നോക്കിയപ്പോഴാണ് ടയറുകൾ ഊരി മാറ്റിയ നിലയിൽ കണ്ടത്. വാഹന ഉടമകൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കാലടി ജംഗ്ഷൻ, മറ്റൂർ, മരോട്ടിച്ചുവട് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ കാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്. എകദേശം രണ്ടു ലക്ഷം രൂപയുടെ ടയറുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മാനേജർ ശിവൻ പറഞ്ഞു.
Read More