അങ്കമാലി: ഓട്ടോറിക്ഷയോടൊപ്പം കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്; സിനിമാ മേഖലയിൽ നിന്ന് ഭീഷണി ഉണ്ടെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കൾ.ഇന്നലെ രാവിലെ പത്തോടെയാണ് സ്വന്തം ഓട്ടോറിക്ഷയോടൊപ്പം കത്തിക്കരിഞ്ഞ നിലയിൽ പീച്ചാനിക്കാട് പാലികുടത്ത് വീട്ടിൽ ജോസഫിന്റെ മകൻ ബിജു (35) വിന്റെ മൃതദേഹം കണ്ടെത്തിയത്. ആളൊഴിഞ്ഞ റബർ തോട്ടത്തിനടുത്തായിരുന്നു സംഭവം. ഓട്ടോറിക്ഷ കത്തുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴാണ് ഓട്ടോറിക്ഷയുടെ അടിയിൽ ബിജുവിന്റെ മൃതദേഹം കണ്ടത്. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അരയ്ക്ക് താഴെയുള്ള ഭാഗം ഓട്ടോറിക്ഷയുടെ അടിയിലായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർ ആ കുന്നതിന് മുൻപ് സിനിമാ മേഖലയിൽ വാഹനങ്ങൾ ഓടിക്കുന്ന ജോലിയായിരുന്നു ബിജുവിന്. മൂന്നു വർഷത്തോള്ളായി അതെല്ലാം നിറുത്തി ഓട്ടോറിക്ഷ വാങ്ങിയിട്ട്. ആ സമയത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഒരു സത്രീയുടെ മരണത്തെ തുടർന്ന് തന്നെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായും അവരിലാരൊക്കെയോ തന്നെ…
Read MoreCategory: Kochi
പാരമ്പര്യം നിലർത്തുമെന്ന് മന്ത്രിരാജു..! കേരളത്തിലെ കുടുംബങ്ങളുടെ ഭാഗമായിരുന്നു കാലിവളർത്തൽ സംസ്കാരം തിരിച്ചുകൊണ്ടുവരുമെന്ന് മന്ത്രി കെ രാജു
മൂവാറ്റുപുഴ: കേരളത്തിലെ പഴയകാല മൃഗസംരക്ഷണ പാരന്പര്യം നിലനിർത്തുവാൻ മൃഗസംരക്ഷണ വകുപ്പ് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിത്തുടങ്ങിയതായി മന്ത്രി കെ.രാജു പറഞ്ഞു. പേഴയ്ക്കാപ്പിള്ളിയിൽ ഗോവർധിനി സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലിവളർത്തൽ കേരളത്തിലെ കുടുംബങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഇതു തിരിച്ചുകൊണ്ടുവരുവാനാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. നാം കൂടുതൽ ഉപയോഗിച്ചിരുന്ന മുട്ട, പാൽ, ഇറച്ചി ഇവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കേരളത്തിനായിട്ടില്ല. ഇതു സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി മൃഗസംരക്ഷണവകുപ്പും ക്ഷീര വികസന വകുപ്പും സംയോജിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പാൽ പരിശോധനയ്ക്കുള്ള അഞ്ചുചെക്ക് പോസ്റ്റുകളിൽ ഒരെണ്ണം പ്രവർത്തനം തുടങ്ങി. മറ്റുള്ളവ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എൽദോ ഏബ്രഹാം എംഎൽഎ അധ്യക്ഷതവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. യു.എസ്. രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ജില്ലാ പഞ്ചായത്തംഗം…
Read Moreചരട് വലിനടക്കുന്നുണ്ടോയെന്ന് സംശയം..! നടിയെ ആക്രമിച്ച കേസ് കേരള സർക്കാർ ബോധപൂർവം അന്വേഷണം വൈകിപ്പിക്കുക യാണെന്ന് ദേശീയ വനിതാ കമ്മീഷൻ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന് വനിതാ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. കേസിൽ ശരിയായ രീതിയിലുള്ള അന്വേഷണമല്ല പോലീസ് നടത്തുന്നത്. സർക്കാർ സമ്മർദ്ദം കാരണം പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണ്. പ്രതികളെ രക്ഷിച്ചെടുക്കാൻ രാഷ്ട്രീയ ചരട് വലികൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കത്തയക്കുമെന്നും ലളിത കുമാരമംഗലം കൂട്ടിച്ചേർത്തു.
Read Moreആവശ്യത്തിന് ഉപ്പും മധുരവുമായിട്ട് വരണം..! നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാദിർഷയെ ഞായറാഴ്ച ചോദ്യം ചെയ്യും; കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുകയായിരുന്നു
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശത്തെ തുടർന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിർഷ അന്വേഷണസംഘം മുന്പാകെ ഹാജരായിരുന്നു. എന്നാൽ നാദിർഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ചോദ്യം ചെയ്യൽ ഉപേക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടു രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിച്ചതിനു പിന്നാലെ നാദിർഷ മൂൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read Moreറെയിൽ പാതകളിൽ അപായഭീതിയുടെ ചൂളംവിളി..! കേരളത്തിലെ റെയിൽ പാളങ്ങൾ അതീവ അപകടാവസ്ഥയിൽ; അഞ്ഞൂറിലേറെ ഇടങ്ങളിൽ പാളത്തിൽ വിള്ളൽ
അനിൽ തോമസ് കൊച്ചി: കേരളത്തിലെ റെയിൽ പാളങ്ങൾ അതീവ അപകടാവസ്ഥയിൽ. തിരുവനന്തപുരം ഡിവിഷനു കീഴിൽ ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അഞ്ഞൂറിലേറെ ഇടങ്ങളിൽ റെയിലുകളിൽ അപകടകരമാം വിധം വിള്ളലുകളുണ്ടെന്നാണു റിപ്പോർട്ട്. 40 ശതമാനം പാളങ്ങളും ട്രെയിനുകളെ വഹിക്കാൻ ശേഷിയില്ലാത്തവിധം കാലപ്പഴക്കത്തിൽ ക്ഷയിച്ചവയാണെന്നും പെർമനന്റ് വേ ഇൻസ്പെക്ടിംഗ് (പിഡബ്ല്യുഐ) വിഭാഗം ഒരു വർഷത്തിനിടെ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരു വരികളിലായി അറുനൂറിലേറെ കിലോമീറ്റർ വരുന്ന തിരുവനന്തപുരം- ഷൊർണൂർ പാതയിൽ പകുതിയിലേറെ റെയിലും അപകടാവസ്ഥയിലാണ്. ഭാരം വഹിക്കാൻ ശേഷിയില്ല എന്നതിനു പുറമേ പാളത്തിലെ വിള്ളലുകളും തേയ്മാനവും സ്ഥിതി ഗുരുതരമാക്കുന്നു. ബുധനാഴ്ചയും ഇന്നലെയുമായി തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം സെഷനുകളിലായി അൻപതിലേറെ സ്ഥലങ്ങളിലാണു വിള്ളലുകൾ റിപ്പോർട്ട് ചെയ്തത്. അരൂർ പാലത്തിൽ മാത്രം 20 വിള്ളലുകൾ കണ്ടെത്തി. വള്ളത്തോൾ-വടക്കാഞ്ചേരി, ചാലക്കുടി-ഇരിങ്ങാലക്കുട, മുളങ്കുന്നത്തുകാവ്, ഇരുന്പനം യാർഡുകൾ എന്നിവിടങ്ങളിലും വിള്ളലുകൾ റിപ്പോർട്ട് ചെയ്തു. ചരക്കുമായി…
Read Moreപാലക്കാട്ടെ വൃദ്ധദമ്പതി വധം: പ്രതി സദാനന്ദൻ പീഡനക്കേസിലും പ്രതി; ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്; കൊലപ്പെട്ടവരുടെ മരുമകൾ ഷീജയുമായി പത്തുവർഷത്തോളം പരിചയമെന്ന് പോലീസ്
പറവൂർ: പാലക്കാട് കഴിഞ്ഞ ദിവസം വൃദ്ധ ദന്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പറവൂർ തത്തപ്പിള്ളി സ്വദേശി സദാനന്ദൻ പീഡനക്കേസിലും പ്രതി. ഞാറക്കൽ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷം മുൻപു സദാനന്ദനെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീടു ഞാറക്കൽ സ്റ്റേഷനിലേക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് പാലക്കാട് തോലന്നൂരിൽ വൃദ്ധദന്പതികളെ കൊലപ്പെടുത്തിയ കേസിൽ സദാനന്ദൻ പിടിയിലായത്. കൊല്ലപ്പെട്ട ദന്പതികളുടെ മരുമകൾ ഷീജയുമായി പത്തു വർഷത്തോളമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കു ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാൽ അവരുമായി ഇപ്പോൾ ബന്ധമില്ല.
Read Moreവേദിയിൽ കോഴിയെ പച്ചയ്ക്കു ഭക്ഷിച്ചതു വിവാദമാകുന്നു; ഇഎംഎസ് സാംസ്ക്കാരിക പഠനകേന്ദ്രവും കേരള ഫോക്ലോർ അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച നാടൻ കലാമേളയിലെ പരിപാടിയിലാണ് സംഭവം നടന്നത്
പറവൂർ: വേദിയിൽ കോഴിയെ കൊന്ന് പച്ചയ്ക്കു ഭക്ഷിച്ചതു വിവാദമാകുന്നു. ഇഎംഎസ് സാംസ്ക്കാരിക പഠനകേന്ദ്രവും കേരള ഫോക്ലോർ അക്കാഡമിയും ചേർന്ന് കഴിഞ്ഞ ദിവസം അംബേദ്കർ പാർക്കിൽ നടത്തിയ നാടൻ കലാമേളയിലാണ് കോഴിയെ കൊന്ന് പച്ചയ്ക്കു ക്ഷിക്കുന്നത് അവതരിപ്പിച്ചത്. കണ്ണൂർ സരിത് ബാബുവും സംഘവും അവതരിപ്പിച്ച നിണബലി എന്ന തെയ്യം കലാരൂപത്തിന്റെ ഭാഗമായായിരുന്നു അവതരണം. എന്നാൽ പൊതുവേദിയിൽ ഇത്തരമൊരു പരിപാടി നടത്തിയതിനെതിരേ പ്രതിഷേധവുമായി നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പാണ് രംഗത്തെത്തിയത്. ജനക്കൂട്ടത്തിന്റെ മുന്നിൽവച്ചു കോഴിയെ കൊന്നുതിന്നുന്നതു ക്രൂരതയാണ്. ഇഎംഎസിനെ പോലെയുള്ള ഒരാളുടെ പേരിൽ രൂപികരിച്ച സംഘടന ഇതു നടത്തുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്ന് കുറുപ്പ് പറഞ്ഞു. എന്നാൽ ഫോക്ലോർ അക്കാഡമി അംഗീകരിച്ച, ഉത്തരമലബാറിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് അവതരിപ്പിക്കപ്പെട്ടതെന്നാണ് ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ വാദം. ഒട്ടേറെ വേദികളിൽ ഇതേ സംഘം നിണബലി അവതരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും ഭാരവാഹികൾ…
Read Moreബഷീറിന്റെ മൊഴി..! നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ലിബർട്ടി ബഷീറിന്റെ മൊഴിയെടുത്തു; ദിലീപിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തതെന്ന് പോലീസ്
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർമാതാവും തീയറ്റർ ഉടമയുമായ ലിബർട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബർട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ലിബർട്ടി ബഷീർ. തനിക്കെതിരേ സിനിമാ മേഖലയിൽ നിന്നുള്ളവർ ഗൂഢാലോചന നടത്തിയാണ് കേസ് സൃഷ്ടിച്ചതെന്ന് ദിലീപും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബഷീറിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.
Read Moreവിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം; ബിഎസ്എൻഎൽ ജീവനക്കാരൻ അറസ്റ്റിൽ; ജീവനക്കാരുടെ പെരുമാറ്റത്തിലുണ്ടായ സംശത്തിൽ ഉദ്യോഗാർഥികൾ ഇവരെ തടഞ്ഞ് വച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
നെടുമ്പാശേരി: കൊച്ചി അന്താരാഷ് ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച ബിഎസ്എൻഎൽ ജീവനക്കാരനെ ഉദ്യോഗാർഥികൾ പിടികൂടി പോലീസിന് കൈമാറി. കൂട്ടുപ്രതികളായ രണ്ടുപേർ പോലീസിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു. ആലുവ മാളികംപീടിക പട്ടവാതുക്കൽ ഷംസുദ്ദീൻ എന്ന് വിളിക്കുന്ന സൈനുദ്ദീൻ (57)ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം ഗാന്ധിനഗറിൽ ബിഎസ്എൻഎൽ ഓഫീസിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനാണ് പിടിയിലായ പ്രതി. റഷീദ്, മനോജ് എന്നിവരാണ് മുങ്ങിയതെന്ന് ഷംസുദ്ദീൻ പോലീസിനോട് പറഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഷംസുദ്ദീന്റെ നേതൃത്വത്തിൽ, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 22 ഓളം ഉദ്യോഗാർഥികളെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കെന്ന പേരിൽ വിമാനത്താവള പരിസരത്തേക്ക് വിളിച്ചുവരുത്തിയത്. വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിലേക്ക് തിരിയുന്ന ഭാഗത്ത് തമ്പടിച്ചാണ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചത്. ഉദ്യോഗാർഥിയായ മൂവാറ്റുപുഴ സ്വദേശി സെബിന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് വിവരം നെടുമ്പാശേരി പോലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെ രക്ഷപ്പെടാൻ…
Read Moreമരപ്പട്ടി ബിജു അറസ്റ്റിൽ..! അമ്മായിയമ്മയെ ടോർച്ചിനു തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ; സ്ഥിരം മദ്യപാനിയായ ഇയാളുടെ ശല്യം സഹിക്കാതെ ഭാര്യയും മക്കളും വീടുവിട്ടു സ്വന്തം വീട്ടിലായിരുന്നു താമസം
കോതമംഗലം: മദ്യലഹരിയിൽ ഭാര്യാമാതാവിനെ ടോർച്ചുകൊണ്ടു തലയ്ക്കടിച്ചു സാരമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. നേര്യമംഗലം പഴയഫാം റോഡിൽ താമസിക്കുന്ന വടക്കേപ്പറന്പിൽ ബിജു (മരപ്പട്ടി ബിജു-36) ആണ് അറസ്റ്റിലായത്. പരിക്കേറ്റ പള്ളിക്കാട്ടുചിറ ആന്റണിയുടെ ഭാര്യ മിനി (46)യെ കോതമംഗലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചു സ്ഥിരമായി വഴക്കുണ്ടാക്കുന്ന ബിജുവിന്റെ പേരിൽ ഊന്നുകൽ പോലീസിൽ നിരവധി കേസുണ്ട്. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഭാര്യ പിണങ്ങി മൂന്നു കുട്ടികളുമായി അമ്മയോടൊത്തു വാടകവീട്ടിലാണു താമസം. സംഭവദിവസം രാത്രി ബിജു വീട്ടിൽ ചെന്നു ഭാര്യയുമായി വഴക്കിട്ടു. തടസം പിടിക്കാൻ ചെന്നപ്പോൾ ഭാര്യാമാതാവിനെ കൈയിലിരുന്ന മെറ്റൽ ടോർച്ചുകൊണ്ടു തലയ്ക്കടിയ്ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണു മിനിയെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി തന്നെ ബിജുവിനെ ഊന്നുകൽ എസ്ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More