കൊച്ചി: രണ്ട് വൃക്കകളും തകരാറിലായ ഞാറക്കൽ സ്വദേശി കെ.എസ്. വിനീതിന്റെ (28 ) ചികിത്സാ ചെലവിനായി പൊന്നൂസ് ചാരിറ്റബിൾ ട്രസ്റ്റും യൂത്ത് കോണ്ഗ്രസ് കൂട്ടായ്മയും ചേർന്ന് കാരുണ്യ യാത്ര നടത്തി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആവ ശ്യമായ15 ലക്ഷം രൂപ കണ്ടെത്തുന്നതിനായാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തിയതെന്ന് കോഓർഡിനേറ്റർമാരായ ടിറ്റോ ആന്റണി, സേതുരാജ് എന്നിവർ പറഞ്ഞു. നടി ഹണി റോസ്, പി.ടി. തോമസ് എംഎൽഎ, “ചങ്ക്സ്’ സിനിമയുടെ സംവിധായകൻ ഒമർ ലുലു എന്നിവർ ആദ്യ ടിക്കറ്റ് എടുത്ത് ഹൈക്കോടതി മുതൽ വല്ലാർപാടം വരെ യാത്ര ചെയ്തു.ടിറ്റോ ആന്റണി, കെ. സേതുരാജ്, ജോസ്റ്റൻ ജേക്കബ്, കെ.യു. അനൂപ്, നീൽ ഹർഷൽ, ആകാശ് അനന്ത്, നിവിൻ കുഞ്ഞയ്പ്പ് എന്നിവർ നേതൃത്വം നൽകി. ഭാര്യയും ഒന്നര വയസുള്ള മകളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് വിനീത്. രണ്ടു…
Read MoreCategory: Kochi
വിലയിൽ സ്വർണത്തേക്കാൾ തിളക്കം..! നാടൻ ചാളയുടെ വില കേട്ട് ആവശ്യക്കാർ ഞെട്ടി. കിലോഗ്രാമിന് 200 രൂപ; കേട്ടവർ പലരും ഒരിക്കൽ കൂടി വില ചോദിച്ച് ഞെട്ടിയശേഷം പതുക്കെ സ്റ്റാൾ വിട്ടു
വൈപ്പിൻ: മത്സ്യ സ്റ്റാളുകളിൽ ഇന്നലെ നാടൻ ചാളയുടെ വില കേട്ട് ആവശ്യക്കാർ ഞെട്ടി. കിലോഗ്രാമിന് 200 രൂപ എന്ന് കേട്ടതോടെ പലരും ഒരിക്കൽ കൂടി ചോദിച്ച് സംശയം തീർത്താണ് സ്റ്റാൾ വിട്ടത്. തീരക്കടലിൽ സംജാതമായ മത്സ്യ വറുതി മൂലം വള്ളങ്ങൾക്ക് വളരെ കുറഞ്ഞ അളവിൽ മാത്രമാണ് മത്സ്യങ്ങൾ ലഭിക്കുന്നത്. ഇതു മൂലമാണ് ഹാർബറുകളിലും മാർക്കറ്റുകളിലും മത്സ്യ വില കുതിച്ചുയർന്നത്. കടുത്ത വറുതിക്കിടയിൽ ഇന്നലെ കാളമുക്ക് ഗോശ്രീപുരം ഹാർബറിൽ ഏതാനും ചില മത്സ്യബന്ധന വള്ളങ്ങൾ കുറഞ്ഞ അളവിൽ എത്തിച്ച ചാളയാണ് മത്സ്യ വില്പന ചരിത്രത്തിൽ ഇതു വരെ ഇല്ലാത്ത വിലയ്ക്ക് വിറ്റത്. ഹാർബറിൽ തന്നെ കിലോയ്ക്ക് 190 രൂപയോളം വില മതിച്ച ചാള തൊട്ടടുത്ത മത്സ്യ സ്റ്റാളുകളിലാണ് 200 രൂപയ്ക്ക് വിറ്റത്. നാടൻ ചാളയായതിനാലാണ് ഇത്രയ്ക്ക് ഡിമാന്ഡത്രേ. അതേ സമയം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചാള 120 രൂപയ്ക്കാണ്…
Read Moreഭാര്യയുടെ കാമുകനായ ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോകാനുള്ള ഭർത്താവിന്റെയും കൂട്ടാളിയുടെയും ശ്രമം പാളി; രക്ഷകരായത് സംഭവം കണ്ടു നിന്ന രണ്ട് സ്ത്രീകൾ; സംഭവം മരടിൽ
മരട്: പനങ്ങാട് മാടവനയിൽനിന്നു പട്ടാപ്പകൽ ഹോട്ടലുടമയെ കടയിൽ കയറി മർദിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ആറുപേരെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മാടവന ജംഗ്ഷനിൽ സാവർ എന്ന ഹോട്ടൽ നടത്തുന്ന മരട് സ് വദേശിയായ സുനിൽകുമാറിനെയാണ് ഇന്നോവ കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്.സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ആറു പ്രതികളെയും പിടികൂടിയ പോലീസ് സുനിലിനെ മോചിപ്പിച്ചു.രാമങ്കരി അനിൽനിവാസിൽ അജയഘോഷ് (43), ചാലക്കുടി മോറയിൽ ചാൾസ് വർഗീസ് (24), കൊടകര വടക്കേത്തല ടോണി (27), തൃശൂർ പരിയാരം ചേരേക്കര ജെഫിൻ (29), ചാലക്കുടി വാഴപ്പിള്ളി സുധീഷ് (33), ചാലക്കുടി മേലേടത്ത് ജയ്സണ് (40) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. സംഭവം കണ്ടുനിന്ന രണ്ട് സ്ത്രീകൾ ഉടൻ ഓട്ടോ വിളിച്ച് പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പനങ്ങാട് എസ്ഐയും സംഘവും ഉടൻ സംഭവസ്ഥലത്തെത്തി. പോലീസ് കണ്ട്രോൾ…
Read Moreതെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം..!സിനിമയിൽ ക്രിമിനലുകൾ ഉള്ളതായി അറിയില്ല; യഥാർഥപ്രതികൾ താരസംഘടനയിലുള്ളവരായാലും അവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് ഇന്നസെന്റ്
കൊച്ചി: സിനിമയിൽ ക്രിമിനലുകൾ ഉള്ളതായി അറിയില്ലെന്നു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് എംപി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് കേസന്വേഷണം അതിന്റെ വഴിക്കു ഭംഗിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദങ്ങൾ ഇന്നു ചേരാനിരിക്കുന്ന അമ്മ ജനറൽ ബോഡിയുടെ അജൻഡയിലില്ല. എന്നാൽ അംഗങ്ങളാരെങ്കിലും ഇക്കാര്യം ഉന്നയിച്ചാൽ തള്ളിക്കളയില്ല. വിവാദം അമ്മയുടെ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അതു കോടതിയിലിരിക്കുന്ന വിഷയമാണ്. നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവരുടെ പ്രതികരണങ്ങൾക്ക് അമ്മ ഉത്തരവാദിയല്ല. അമ്മ വ്യക്തിപരമായ അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കാനുള്ള വേദിയല്ല. ഇക്കാര്യത്തിൽ ആരുടെയും പക്ഷം ചേരാൻ അമ്മ തയാറല്ല. പക്ഷേ തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. ആരൊക്കെയാണു പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും ന്യായാന്യായങ്ങളും തീരുമാനിക്കുന്നത് പോലീസും കോടതിയുമാണ്. യഥാർഥപ്രതികൾ താരസംഘടനയിലുള്ളവരായാലും അവരെ ഒരു കാരണവശാലും സംരക്ഷിക്കില്ല. സംഭവത്തിനു പിന്നിൽ ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസാണ്. അമ്മ…
Read Moreജാങ്കോ നമ്മൾ പെട്ടുമോനെ..! കോണ്ഗ്രസ് നേതാക്കളുടെ ജനകീയ മെട്രോ യാത്രയ്ക്കെതിരേ കേസ്; കേസിൽ നേതാക്കളുടെ പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും തുടരന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്ന്
കൊച്ചി: കോണ്ഗ്രസ് നേതാക്കൾ നടത്തിയ ജനകീയ മെട്രോ യാത്രയ്ക്കെതിരേ പോലീസ് കേസ്. ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങൾക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മെട്രോ ആക്ട് പ്രകാരമാണ് സംഘാടകർക്കെതിരേ കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും തുടരന്വേഷണത്തിൽ നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും. ഡിസിസിയാണ് യാത്ര സംഘടിപ്പിച്ചത്. നേരത്തെ, ജനകീയ മെട്രോ യാത്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് സ്റ്റേഷൻ കണ്ട്രോളർമാർ കെഎംആർഎൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ജനകീയ യാത്ര നടത്തിയത്. ഗുരുതരമായ പിഴവുകളാണ് കോണ്ഗ്രസിന്റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു ആർഎൽ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവർത്തകർ സുരക്ഷാ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയിൽ നിന്നും ടിക്കറ്റെടുത്ത് നിരവധി പ്രവർത്തകർ ആദ്യം…
Read Moreപ്ലാസ്റ്റിക് ബോട്ടിലുകൾ കൊടുത്താൽ സമ്മാനം! മെട്രോയിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് മെഷീനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; ലക്ഷ്യം പ്ലാസ്റ്റിക് വിമുക്ത മെട്രോ
തൃശൂർ: പ്ലാസ്റ്റിക് വിമുക്ത മെട്രോ എന്ന ലക്ഷ്യവുമായി കൊച്ചി മെട്രോ നടപ്പാക്കുന്ന പദ്ധതികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കൈകോർക്കുന്നു. മെട്രോ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിംഗ് മെഷീനുകൾ സ്ഥാപിച്ചുകൊണ്ടാണിത്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. നിക്ഷേപകർക്കു പ്രോത്സാഹനമായി സമ്മാനങ്ങളും നല്കും. ആദ്യമായി സ്ഥാപിക്കുന്ന മൂന്നു മെഷീനുകളും സൗത്ത് ഇന്ത്യൻ ബാങ്കാണ് വാങ്ങി വിവിധ മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കുക. ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതാ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് പ്ലാസ്റ്റിക്കിനെ അകറ്റിനിർത്താനുള്ള മെട്രോ പദ്ധതിയിൽ സഹകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വൈൽഡ് വെസ്റ്റ് മീഡിയയാണ് ഈ മെഷീന്റെ നിർമാതാക്കൾ. മെഷീന്റെ പ്രവർത്തനവും അറ്റകുറ്റപ്പണികളും നിർമാതാക്കളുടെ ഉത്തരവാദിത്വത്തിലായിരിക്കും. ആദ്യഘട്ടത്തിൽ പാലാരിവട്ടം, കുസാറ്റ്, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളിലാണ് മെഷീൻ സ്ഥാപിക്കുക. പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നവർക്ക് പ്രോത്സാഹനവുമായി വിവിധ വ്യാപാരസ്ഥാപനങ്ങളുടെ ഡിസ്കൗണ്ട് കൂപ്പണുകൾ മെഷീനുകളിൽ ലഭ്യമാകും. കൂപ്പണുകൾ നിക്ഷേപകനു തെരഞ്ഞെടുക്കാനുമാകും. ഇതിനകം ചുങ്കത്ത് ജ്വല്ലറി, മക്ഡോണാൾഡ്സ് തുടങ്ങിയ…
Read Moreകുടുക്കിയത് സിസി ടിവി..! യാത്രയിൽ പരിചയപ്പെട്ട ആദിവാസി വിദ്യാർഥിനിയെ തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; യുവാവിനെ കുടുക്കിയത് പെട്രോൾപമ്പിലെ സിസിടിവി കാമറ
കോതമംഗലം: പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തങ്കളം എച്ചിതൊണ്ട് കാക്കനാട്ട് ബേസിൽ (21) ആണ് അറസ്റ്റിലായത്. പതിനഞ്ചുകാരി ആദിവാസി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ 21നാണ് കേസിന് ആസ്പദമായ സംഭവം. ബേസിൽ എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കു മടങ്ങവേയാണ് വിദ്യാർഥിനി ബേസിലിന്റെ ചതിയിൽപ്പെടുന്നത്. ആദിവാസി പെൺകുട്ടിയുമായി പരിചയപ്പെട്ട് തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആദ്യം ഭൂതത്താൻകെട്ടിലും പിന്നീട് പെണ്കുട്ടിയുടെ വീടിനു സമീപത്തെ പുരയിടത്തിലുംവച്ച് പീഡിപ്പിച്ചതായി പെണ്കുട്ടിയുടെ മൊഴിയിൽനിന്നു വ്യക്തമായി. രാത്രിയിൽ വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാത്തതും കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസത്തിലും സംശയം തോന്നിയ വീട്ടുകാർ പിറ്റേന്ന് പോലീസിൽ പരാതിപ്പെട്ടു. പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവാവിനെക്കുറിച്ച് കുട്ടിക്ക് യാതൊരുവിവരവും അറിയില്ലെന്ന് മനസിലായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ പെട്രോൾപന്പിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് യുവാവിനെക്കുറിച്ച് വിവരം ലഭിച്ചത്.…
Read Moreകേരളത്തോടു ബംഗാളിൽനിന്ന് ഒരമ്മ..! എന്റെ കുഞ്ഞ് അവന്റെ അച്ഛനെ കണ്ടിട്ടില്ല; അവന് അച്ഛന്റെ മൃതദേഹമെങ്കിലും കാണാൻ അവസരമുണ്ടാക്കാൻ ദയവുകാട്ടണമെന്ന നിവേദനവുമായി ഒരമ്മയുടെ കത്ത്
സിജോ പൈനാടത്ത് കൊച്ചി: നാലു മാസം മുന്പായിരുന്നു ഞങ്ങളുടെ കുഞ്ഞിന്റെ ജനനം. കുഞ്ഞ് അവന്റെ അച്ഛനെ കണ്ടിട്ടില്ല. ആദ്യമായി കുഞ്ഞിനെ കാണാനുള്ള കൊതിയോടെ അടുത്തമാസം നാട്ടിലേക്കു വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. മൃതദേഹമായിട്ടെങ്കിലും അവന്റെയച്ഛനെ ഒരുവട്ടമെങ്കിലും കാണാൻ കുഞ്ഞിന് അവസരമുണ്ടാക്കാൻ ദയവുണ്ടാകണം..! കേരള മുഖ്യമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിൽ പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ ദൊംകലിൽനിന്ന് വീട്ടമ്മയായ ബേദിക മണ്ഡലിന്റെ വാക്കുകളാണിത്. കേരളത്തിൽ ജോലിക്കായി എത്തിയ ഇവരുടെ ഭർത്താവ് സുബേന്ധു മണ്ഡൽ (33) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. പെരുന്പാവൂർ കണ്ടന്തറയിൽ തട്ടുകട നടത്തിവരികയായിരുന്നു സുബേന്ധു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ബന്ധുക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും സ്വന്തം നിലയിൽ അതിനുള്ള സാന്പത്തിക സ്ഥിതിയില്ല. ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെ മരിച്ചാൽ മൃതദേഹം നാട്ടിലേക്കെത്തിക്കാൻ ക്രമീകരണമുണ്ടാക്കുമെന്ന സർക്കാരിന്റെ മുൻ പ്രഖ്യാപത്തിന്റെ ചുവടുപിടിച്ചാണു കരുണ തേടിയുള്ള വീട്ടമ്മയുടെ നിവേദനം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കുളിക്കുന്നതിനിടെയാണ് സുബേന്ധു മണ്ഡൽ…
Read Moreമദ്യം വാങ്ങാനെത്തിയ യുവാവിനെ ബിവറേജ് ജീവനക്കാർ മർദിച്ചതായി പരാതി; ആവശ്യ പ്പെട്ട മദ്യം നൽകാത്തത് ചോദ്യം ചെയ്ത തിനാണ് ക്രൂരമായി മർദിച്ചത്; ബിവറേജ് ജീവനക്കാർക്കെതിരെ വ്യാപകപരാതി
ആലങ്ങാട്: മദ്യം വാങ്ങാനെത്തിയ യുവാവിനെ ബിവറേജ് ജീവനക്കാർ ക്രൂരമായി മർദിച്ചെന്ന് പരാതി. ആലുവ-പറവൂർ റോഡിൽ കോട്ടപ്പുറം ബിവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരാണ് മദ്യം വാങ്ങാനെത്തിയ പറവൂർ ചെറിയപ്പിള്ളി സ്വദേശി അജീഷിനെ (28) മർദിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്ന സംഭവം. ബിവറേജിൽ മദ്യം വാങ്ങാനെത്തിയ അജീഷ് 1,620 രൂപ നൽകിയശേഷം രണ്ടു ലിറ്റർ വില കൂടിയ മദ്യം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ കുറഞ്ഞ മദ്യമാണ് നൽകിയതെന്നും ഇത് ചോദ്യം ചെയ്ത ജീവനക്കാർ മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. മർദനമേറ്റ് അവശനിലയിലായ അജീഷിനെ ആലങ്ങാട് വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്ഐ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടപ്പുറം ബിവറേജിന്റെ ഔട്ട്ലെറ്റിൽ കിളിവാതിലിലൂടെ അമ്പതു രൂപ അധികം നൽകിയാൽ മദ്യം വാങ്ങുന്ന ആൾ ക്യൂ നിൽക്കേണ്ടെന്നും, മദ്യം വാങ്ങി ബാലൻസ് പണം ചോദിച്ചാൽ ജീവനക്കാരുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുമെന്നും…
Read Moreകോൺഗ്രസിനിത് നാണക്കേടിന്റെ മാസം..! മുൻമന്ത്രിയുടെ മകനെ മർദിച്ച കേസിൽ കോണ്ഗ്രസ് നേതാവ്അറസ്റ്റിൽ; മകളുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ച് പോളച്ചൻ മർദിക്കുക യായിരുന്നുവെന്ന് പരാതിക്കാരൻ ബൈജു
കൊച്ചി: മുൻമന്ത്രിയുടെ മകനെ മർദിച്ച കേസിൽ കോണ്ഗ്രസ് നേതാവ് അറസ്റ്റിൽ. കടവന്ത്ര സ്കൈലൈൻ ടോപ്പസ് ഫ്ളാറ്റിലെ താമസക്കാരനായ പോളച്ചൻ മണിയങ്കോടിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. മുൻമന്ത്രി പോൾ പി.മാണിയുടെ മകൻ ബൈജു മാണി പോളിനെയാണ് കഴിഞ്ഞ 20ന് സ്കൈലൈൻ ടോപ്പസ് ഫ്ളാറ്റിന്റെ കാർ പാർക്കിംഗ് ഏരിയയിൽ വച്ച് മർദിച്ചത്. ഫ്ളാറ്റിലെ മറ്റു താമസക്കാരുമായി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന പോളച്ചൻ മണിയങ്കോട്, മകളുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ചാണ് ബൈജുവിനെ മർദിക്കുകയും ഫോണ് എറിഞ്ഞു നശിപ്പിക്കുകയും ചെയ്തത്. ബൈജുവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read More