ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു; പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാര്‍ കണ്ടില്ലായിരുന്നെങ്കില്‍…

അടൂര്‍: ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ പൂര്‍ണമായി കത്തിനശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.അടൂര്‍ – ശാസ്താംകോട്ട റോഡില്‍ താഴത്തുമണ്‍ ജംഗ്ഷനു സമീപമുള്ള കൊടുംവളവില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. പത്തനംതിട്ട കുലശേഖരപതി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ പോയി തിരികെ മടങ്ങുകയായിരുന്നു. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാര്‍ കാറിനു പിന്നില്‍ തീ കണ്ട് തടഞ്ഞുനിര്‍ത്തി വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്നു കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

Read More

രണ്ടെണ്ണം അകത്താക്കിയാല്‍ മകനോടു സ്‌നേഹം കൂടും, വാത്സല്യം ക്രൂരതയ്ക്കു വഴിമാറും! എട്ടുവയസുകാരനെ ചട്ടുകംവച്ച് പൊള്ളിച്ച സംഭവം മദ്യലഹരിയിലെ ക്രൂരത

അടൂര്‍: രണ്ടെണ്ണം അകത്തു ചെന്നാല്‍ ശ്രീകുമാറിനു മകനോടുള്ള സ്‌നേഹം കൂടും. പിന്നെ മകനെ പഠിപ്പിക്കാനിരിക്കും. പഠിച്ചിട്ടില്ലെങ്കില്‍ ക്രൂരമായി പീഡിപ്പിക്കും. പിതാവിന്റെ ഈ സ്വഭാവം അറിയാമെങ്കിലും പുറംലോകത്ത് ഇതറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം മകനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം മാതാവ് സഹപ്രവര്‍ത്തകരോടു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പള്ളിക്കല്‍ കൊച്ചു തുണ്ടില്‍ കിഴക്കതില്‍ ശ്രീകുമാര്‍ (31)നെ കേസില്‍ റിമാന്‍ഡിലായി. മാതാവ് സലാമത്ത് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ട്യൂഷന്‍ ക്ലാസില്‍ നല്‍കിയ പാഠഭാഗങ്ങള്‍ പഠിച്ചില്ലെന്ന പേരില്‍ മദ്യലഹരിയിലാണ് പിതാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടു തവണയായിട്ടാണ് കടുത്ത ശിക്ഷ കുട്ടിക്ക് പിതാവ് നല്‍കിയത്. കുട്ടിയുടെ കാലിന്റെ വണ്ണയ്ക്ക് പൊള്ളലേല്‍പിച്ചതിന് തിങ്കളാഴ്ച രാത്രി ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു തവണ തന്നെ പിതാവ് ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. വിദഗ്ധ പരിശോധനയില്‍ രണ്ടു തവണ പൊള്ളിച്ചതായി കണ്ടെത്തി. ഒരു പൊള്ളല്‍…

Read More

ചവറയിൽ ഷിബുബേബീജോൺ; ഡോ.സുജിത്ത് എതിരാളി ആയേക്കും! പൊതുപ്രവർത്തനരംഗത്ത് സജീവമല്ലാതിരുന്ന സുജിത്ത് അടുത്തിടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി

രാജീവ് ഡി.പരിമണം കൊല്ലം : ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ എക്കാലത്തും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചവറ. കരിമണ്ണിന്‍റെ നാടായ ചവറ ബേബീജോണിന്‍റെ ആധിപത്യ മണ്ഡലമായിരുന്നു. അദ്ദേഹത്തിന്‍റെ മകനും ആർഎസ്പി നേതാവുമായ ഷിബുബേബീജോണാണ് യുഡിഎഫ് സ്ഥാനാർഥിയായി അടുത്തഅസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അഞ്ചാം അങ്കത്തിന് അടവുകൾ പയറ്റുന്ന അദ്ദേഹത്തിന്‍റെ എതിരാളി വിജയൻപിള്ള എംഎൽഎയുടെ മകൻ ഡോ.സുജിത്ത് തന്നെയായിരിക്കുമെന്നാണ് സൂചന. പൊതുപ്രവർത്തനരംഗത്ത് സജീവമല്ലാതിരുന്ന സുജിത്ത് അടുത്തിടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കല്യാണവീടുകളിലും മരണവീടുകളിലും പിതാവ് വിജയൻപിള്ളയെ പോലെ സജീവ സാന്നിധ്യംപകരുകയാണ്. ജനകീയനായിരുന്ന വിജയൻപിള്ളയുടെ മകനെ മത്സരിപ്പിച്ച് ചവറ സീറ്റ് നിലനിർത്താനാകുമെന്ന് എൽഡിഎഫും കരുതുന്നു. മുഖ്യമന്ത്രി പിണറായി വജയൻ അടുത്തിടെ കൊല്ലത്തുവന്നപ്പോൾ സുജിത്തുമായി ചില രാഷ്ട്രീയകാര്യങ്ങൾ ചർച്ചചെയ്തതായാണ് സൂചന. സുജിത്ത് മത്സരരംഗത്തുനിന്ന് വിട്ടുനിന്നാൽസിപിഎം ജില്ലാകമ്മിറ്റി അംഗം അഡ്വ.ജി മുരളീധരനാണ് സാധ്യത. ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി പട്ടികയിൽ ഈ രണ്ടുപേരുകൾക്കാണ് മുൻതൂക്കം.

Read More

കണ്ടാൽ എത്ര മാന്യൻ, പക്ഷേ കൈയിലിരിപ്പ്..! മുളങ്കാടകം ക്ഷേത്രത്തിലെ രണ്ട് മോഷണങ്ങളിലും പ്രതി 17കാരൻ തന്നെ

കൊല്ലം: മുളങ്കാടകം ക്ഷേത്രത്തിൽ നടന്ന രണ്ട് മോഷണങ്ങളിലേയും പ്രതി കഴിഞ്ഞ ദിവസം പിടിയിലായ17കാരൻ.ഇന്നലെ ഷാഡോ പോലീസിന്‍റെ പിടിയിലായ കൗമാരക്കാരനെ ചോദ്യം ചെയ്തതോടെയാണ് മുന്പ് നടന്ന മോഷണവും തെളിഞ്ഞത്. ക്ഷേത്രത്തിലെ വഞ്ചി കുത്തിപൊളിച്ചുള്ള മോഷണം കൂടാതെ മറ്റ് രണ്ട് മോഷണങ്ങളിലും ഇയാൾ പ്രതിയാണ്. മുളങ്കാടകം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായതിനു പിന്നാലെ മോഷണം നടന്നിരുന്നു. സിസി ടിവിയിൽ ദൃശ്യമായ ചിത്രത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. മോഷ്ടാവ് ആണെന്ന് ആരും സംശയിക്കാത്ത വസ്ത്രധാരണരീതിയിലാണ് നടന്നിരുന്നത്. വഞ്ചിയിലെ നോട്ടുകൾ കവർന്ന ശേഷം നാണയം അവിടെ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തവണയും നാണയങ്ങൾ അവിടെതന്നെ ഉപേക്ഷിച്ചിരുന്നു.കാമറകളുടെ ബന്ധം വിച്ഛേദിച്ചശേഷമാണ് വഞ്ചിതകർത്ത് പണം കവർന്നുവന്നിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഒരു മാസം മുന്പ് ഇതേ ക്ഷ്തേരത്തിൽ ഇയാൾ മോഷണം നടത്തിയിരുന്നുവെന്ന് തെളിഞ്ഞത്. ക്ഷേത്രത്തിൽ നടന്ന തീപിടുത്തവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. ഇന്ന്…

Read More

വിജയലക്ഷ്മി നാട്ടിലെത്തിയത് ഒരു മാസം മുമ്പ്‌! യുവതി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം; ജീവനൊടുക്കിയതെന്നു പ്രാഥമിക നിഗമനം

ചാരുംമൂട് :താമരക്കുളം ചത്തിയറ പുതുച്ചിറയിലെ വെള്ളക്കെട്ടിൽ യുവതി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33) യാണ് ഇന്നലെ മരിച്ചനിലയിൽ കണ്ടെത്തിയത്. പാവുമ്പയിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതിൽ നിന്നും ഇന്നലെ പുലർച്ചെ 5-30 ഓടെ സമീപത്തുള്ള ചിറയ്ക്കൽ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ വിജയലക്ഷമിയെ രാവിലെ 7-30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള പുതുച്ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ സ്കൂട്ടർ ചിറയ്ക്ക് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തിയ ചിറയുടെ കടവിൽ നിന്നും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ നാലു വർഷമായി ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നുഇവർ താമസിച്ചിരുന്നത് . ഒരു മാസം മുമ്പ് കുട്ടികൾക്കൊപ്പം നാട്ടിൽ വന്ന വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു.

Read More

ഓച്ചിറയിൽ കയർഫാക്ടറിയിൽ തീപിടിത്തം; ഒരു കോടിയിൽപരം രൂപയുടെ നാശനഷ്ടം; വാഹനവും കത്തിനശിച്ചു

കരുനാഗപ്പള്ളി: കയർ സംഭരണശാലയിൽ വൻതീപിടുത്തത്തിൽ ഒരു കോടിയിൽപ്പരം രൂപയുടെ നഷ്ടം. ക്ളാപ്പന ആലുംപിടിക കോണത്തേരിൽ രാജന്‍റെ ഉടമസ്ഥയിലുള്ള കയർ സംഭരണകേന്ദ്രത്തിലാണ് രാത്രി പന്ത്രണ്ടോടെ തീപിടുത്തം ഉണ്ടായത്. സംഭരണ കേന്ദ്രത്തിലുണ്ടായിരുന്ന ചകിരിയും കയറും പൂർണ്ണമായും കത്തിനശിച്ചതായി ഉടമ പറഞ്ഞു. സംഭരണശാലക്ക് സമീപമായി കയർ കയറ്റി ഇട്ടിരുന്ന ലോറിയും കത്തിനശിച്ചു. പുലർച്ചെയോടെയാണ് തീ നിയന്ത്രണവിധേയമായത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.ശബ്ദം കേട്ട് എത്തിയ നാട്ടുകാരും കരുനാഗപ്പള്ളി ,കായംകുളം എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും എത്തി തീ അണച്ചു. ഓച്ചിറ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.  

Read More

കൊല്ലത്ത് കൗമാരക്കാരെ കൂട്ടുകാർ മർദിച്ച സംഭവം; ഏഴുപേർ പ്രതികൾ;  അഞ്ചുപേർ പിടിയിൽ; മുങ്ങിയത് വീഡിയോ ചിത്രീകരിച്ചവരെന്ന് പോലീസ്

 കൊല്ലം: കളമശേരി മോഡൽ കൗമാര ക്രൂരത കൊല്ലത്തും. മാതാവിനെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത പതിമൂന്നുകാരനും പതിനാലുകാരനും കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവത്തിൽ അഞ്ചുപേരെ പോലീസ് പിടികൂടി. ഇതിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. സഞ്ജിത് എന്ന യുവാവാണ് മറ്റൊരാൾ. മൊബൈൽ ഫോണിൽ സംഭവം ചിത്രീകരിച്ച വിദ്യാർഥി ഉൾപ്പടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കരിക്കോട് സ്വദേശികളായ കുട്ടികളാണ് കൂട്ടുകാരുടെ ക്രൂരതയ്ക്ക് ഇരകളായത്. 24 ന് പേരൂർ കൽക്കുളത്തായിരുന്നു സംഭവം. എട്ടിലും ഒൻപതിലും പഠിക്കുന്നവരാണ് മർദനമേറ്റ കുട്ടികൾ. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലും പഠിക്കുന്നവർ മാതാവിനെ കളിയാക്കിയതു ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനമെന്ന് മർദനമേറ്റ കുട്ടികൾ പറഞ്ഞു. കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട മർദനം. ഒടുവിൽ കുട്ടികളിലൊരാളെ വയലിൽ ഇട്ട് ചവിട്ടുകയും ചെയ്തു. കരഞ്ഞപേക്ഷിച്ചിട്ടും മർദനം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടികൾ അടികൊണ്ട് നിലവിളിച്ചിട്ടും സംഘം പിന്മാറിയില്ല.…

Read More

വാക്കത്തിക്ക് മുഖത്ത് വെട്ടിയത് അഞ്ചോളം തവണ; മദ്യപിച്ചു നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന സാബുവിന്‍റെ ചെയ്തികളെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം തീർത്തത് ഇങ്ങനെ…

അഞ്ചല്‍: മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഏരൂര്‍ അയിലറ പന്തടിമുകള്‍ കിഴക്കേവീട്ടില്‍ സാബു തോമസ്‌ (61) ആണ് ഏരൂര്‍ പോലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. അറസ്റ്റിലായ സാബുവിന്‍റെ അയല്‍വാസി അയിലറ പന്തടിമുകള്‍ രണ്ടേക്കര്‍ വീട്ടില്‍ സുരേഷിനെയാണ് സാബു വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രദേശത്ത് മദ്യപിച്ചു നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന സാബുവിനെ അസഭ്യം പറയുന്നതില്‍ നിന്നും സുരേഷ് വിലക്കിയിരുന്നു. ഇതിന്‍റെ വൈരാഗ്യം നിമിത്തം രാത്രിയില്‍ വീട്ടിലേക്ക് പോകവേ സാബു വെട്ടുകത്തിയുമായി എത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.മുഖത്ത് അഞ്ചോളം വെട്ടേറ്റ സുരേഷിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി സാബുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്…

Read More

പ്രതിഭകൾ പ്രകൃതി സംരക്ഷണത്തിന്‍റെ പ്രചാരകർ കൂടിയാകണമെന്ന്   മന്ത്രി കെ. രാജു

ശാസ്താംകോട്ട: സമൂഹത്തിലെ കുട്ടികൾ ഉൾപ്പെടെ പ്രതിഭകളായിട്ടുള്ളവർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രചാരകർ കൂടിയാകണമെന്ന് മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു. സംസ്ഥാന അധ്യാപക, വനംമിത്ര അവാർഡ് ജേതാവ് എൽ. സുഗതൻ നടപ്പാക്കിവരുന്ന പ്രതിഭാമരപ്പട്ടം അവാർഡ് വിതരണ ചടങ്ങിന്‍റെ ഉദ്ഘാടനവും സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികൾക്ക് മാസംതോറും നൽകി വരുന്ന അവാർഡാണിത് . തന്‍റെ മേഖലയിൽ ഉയർന്നു വരുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും മാനവികതയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യം കൂടി അവാർഡ് സമർപ്പണത്തിന് പിന്നിലുണ്ട്. ഈ മാസം ഇത് ലഭിച്ചത് അഞ്ചൽ നെട്ടയം സരോവരത്തിൽ രാജേന്ദ്രന്‍റേയും സുജിയുടെയും മകൾ ബേബി അനാമിയയ്ക്കാണ്. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് ഈ ഒൻപത് വയസുകാരിയെ തേടിയെത്തിയത്. ചടങ്ങിന് മുന്നോടിയായി വീട്ടുമുറ്റത്ത്…

Read More

കുട്ടിക്കളിയല്ല, ഈ കുട്ടിത്തല്ല്; കൊല്ലത്തും “കളമശേരി മോഡൽ’ തല്ല്; എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളെ കൂട്ടുകാർ ക്രൂരമായി മർദിച്ചു

  കൊല്ലം: കളമശേരിയിലെ “കുട്ടി’ ആക്രമണത്തിനു സമാനമായി കൊല്ലത്തും കുട്ടികൾക്ക് അതിക്രൂര മർദനം. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് സുഹൃത്തുകളുടെ ക്രൂര മർദ്ദനത്തിനിരയായത്. കളിയാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. കൊല്ലം കരിക്കോട് ആളൊഴിഞ്ഞ പറമ്പിൽ മൂന്നു ദിവസം മുൻപായിരുന്നു സംഭവം. ബൽറ്റുപയോഗിച്ചുള്ള മർദ്ദനത്തിനുശേഷം ശരീരത്തിനു മുകളിൽ കയറിയിരുന്നും മർദ്ദിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കുട്ടികളുടെ വീട്ടുകാരടക്കം സംഭവം അറിയുന്നത്. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് പതിമൂന്നും പതിനാലും വയസുള്ള കുട്ടികളെ ക്രൂരമായി മർദിച്ചത്. കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

Read More