ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം..! വ്യാജ ഫെയിസ് ബുക്ക് പ്രൊഫൈലിലൂടെ സാമ്പത്തിക തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പോലീസ്

കൊട്ടാരക്കര : പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഉയർ‌ന്ന ഉദ്യോഗസ്ഥരുടേയും സമൂഹത്തിൽ ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുടേയും പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് ചികിത്സക്കായി പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പു രീതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. സോഷ്യൽ മീഡിയായിൽ നിന്ന് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും മറ്റും സംഘടിപ്പിച്ചാണ് തട്ടിപ്പുകാർ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്. കൊല്ലം റൂറൽ ജില്ലയിലും ഇത്തരത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളിൽ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും പണം ആവശ്യപ്പെട്ടു മെസേജ് ചെയ്താൽ നേരിട്ട് ബന്ധപ്പെട്ട് ബോധ്യപ്പെടാതെ ആർക്കും പണം നൽകരുത്. യാതൊരു കാരണവശാലും തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, മാര്‍ക്ക്…

Read More

പോലീസ് യൂണിഫോമിട്ടാല്‍ സര്‍വ സൈന്യാധിപനാവാന്‍ ഇത് രാജ ഭരണമല്ല; വയോധികനെ എസ്ഐ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

അഞ്ചല്‍ : ചടയമംഗലത്ത് വാഹന പരിശോധനക്കിടെ ഹെല്‍മറ്റ് ധരിക്കാതെ വന്ന വയോധികനെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐക്കെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ചടയമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ നയങ്ങള്‍ക്കു വിരുദ്ധമായാണ് പലപ്പോഴും കേരളാ പോലീസിലെ ഒരു വിഭാഗം ഇപ്പോഴും പെരുമാറുന്നത്. സാംസ്കാരിക കേരളത്തിനും ആഭ്യന്തര വകുപ്പിനും ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ചടയമംഗലം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയില്‍ നിന്നും ഉണ്ടായത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തു എന്ന കാരണത്താലാണ് വൃദ്ധനെ പോലീസ് മര്‍ദ്ദിച്ചത്. പിഴ പണമായി അടയ്ക്കാനില്ലാത്തതിനാല്‍ കോടതിയില്‍ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും പോലീസ് ഇതിന് തയാറായില്ല. പകരം മൊബൈല്‍ ഫോണുകള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാവാതിരുന്നതുകൊണ്ട് പ്രകോപിതനായാണ് വൃദ്ധനെ കൈയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്തത്. നിയമം പാലിക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്ന ചില സാമാന്യ മര്യാദകളുണ്ടെന്നും പോലീസ് യൂണിഫോമിട്ടാല്‍ സര്‍വ സൈന്യാധിപനാവാന്‍ ഇത് രാജ…

Read More

ആരോഗ്യവകുപ്പിന്‍റെ കൃത്യമാർന്ന കരുതൽ; ഗൃഹചികിത്സയിൽ കോവിഡിനെ തോൽപ്പിച്ച് ഒരു വയസുകാരൻ

ശാസ്താംകോട്ട: ഒരാഴ്ചത്തെ ഗൃഹചികിത്സയിൽ കോവിഡിനെ തോൽപ്പിച്ച് ഒരു വയസുകാരൻ. 15 മാസം മാസം പ്രായമുള്ള കുന്നത്തൂർ സ്വദേശിയായ ആൽബിനാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞമാസം 27 മുതൽ ഗൃഹചികിത്സ ആരംഭിച്ചത്. ആൽബിന്‍റെ വല്യമ്മ മിനിമോൾക്കാണ് ആദ്യമായി കോവിഡ് പോസിറ്റീവ് ആയത്. പിന്നീട് ഇവരുടെ ഭർത്താവ് സൈമൺ, കുട്ടിയുടെ മാതാപിതാക്കളായ സുനു സൈമൺ, ലാലി എന്നിവർക്കും കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. ഇവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും മിനിമോൾ ഒഴികെ ഉള്ളവരെ പ്രകടമായ മറ്റ് രോഗലക്ഷണളില്ലാത്തതിനാൽ ഗൃഹനിരീക്ഷണത്തിൽ ചികിത്സ നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു. കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാഫിയുടെ മേൽനോട്ടത്തിൽ, ജെ പി എച്ച് എൻ അമ്പിളി, വാർഡ് മെമ്പർ ഷീജാ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ക്ലസ്റ്റർ ഗ്രൂപ്പ് അംഗങ്ങൾ ഇവർക്ക് ആവശ്യമായ മരുന്നും പൾസ് ഓക്സി മീറ്റർ ഉൾപ്പടെയുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റും…

Read More

ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ കുടുംബത്തിന് സുരക്ഷിത ഭവനമൊരുങ്ങുന്നു

പത്തനാപുരം: പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആദിത്യയുടെ കുടുംബത്തിന് സുരക്ഷിത ഭവനമൊരുങ്ങുന്നു.മാങ്കോട് അംബേദ്കര്‍ ഗ്രാമത്തില്‍ ചരുവിള പുത്തന്‍വീട്ടില്‍ രാജീവ് -സിന്ധു ദമ്പതികളുടെ മൂത്ത മകളായിരുന്നു പത്ത് വയസുകാരിയായ ആദിത്യ. അടച്ചുറപ്പില്ലാത്തതും നിറയെ പൊത്തുകളുള്ളതുമായ വീട്ടില്‍ മനുഷ്യനേക്കാള്‍ വാസയോഗ്യം പാമ്പുകളുള്‍പ്പെടെയുള്ള ഉരഗങ്ങള്‍ക്കാണ്. ഈ പൊത്തുകളൊന്നില്‍ നിന്നാകാം ആദിത്യയുടെ ജീവന്‍ കവര്‍ന്ന പാമ്പും ഇഴഞ്ഞെത്തിയത്. വെറും നിലത്ത് കിടന്നുറങ്ങിയിരുന്ന രണ്ട് മക്കളിലൊരാള്‍ ഇനിയില്ലെന്ന മാതാപിതാക്കളുടെ നൊമ്പരമുണങ്ങും മുന്‍പ് ആശ്വാസവും കരുതലുമായി നിരവധി വ്യക്തികളും സംഘടനകളുമൊക്കെ എത്തുന്നുണ്ട്. വിധിയുടെ വിളയാട്ടം മാത്രമല്ല, അധികൃതരുടെ തുറക്കാത്ത കണ്ണുകളും; ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ മരണം താങ്ങാനാവാതെ കുടുംബവും നാടും…. കുടുംബത്തിന് സുരക്ഷിതമായി ജീവിക്കാന്‍ വീട് വച്ച് നല്‍കുമെന്ന വാഗ്ദാനവുമായി സിപിഎമ്മും രംഗത്തെത്തി. സിപിഎം ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മാങ്കോട് ബ്രാഞ്ച് കമ്മിറ്റിയാകും വീട് നിര്‍മ്മിച്ചു നല്കുകയെന്ന് ഏരിയാ കമ്മിറ്റിയംഗം വാഴപ്പാറ ഷാജി പറഞ്ഞു.…

Read More

ഉത്ര വധക്കേസ്‌ ; കോടതി വിചാരണ ഏഴിന് ‌‌ തുടങ്ങും; കേസില്‍ സാക്ഷികളായി ഹാജരാകാൻ വാവ സുരേഷും

അഞ്ചല്‍ : പ്രമാദമായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഈ മാസം ഏഴിന് വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനം. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേല്‍ കൊല്ലത്തെ ആറാം നമ്പർ അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി എം മനോജ്‌ മുമ്പാകെയാണ് കേസിന്‍റെ വിചാരണ നടക്കുക. വിചാരണ നടപടികളുടെ ഭാഗമായി പ്രതിഭാഗം അഭിഭാഷകനോട് കോടതിയില്‍ ഏഴിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജ് (27) ആണ് കേസിലെ മുഖ്യ പ്രതി. മാസങ്ങളായി നടന്ന ഗൂഡാലോചനയും ആസൂത്രിതവുമായിരുന്നു ഉത്രയുടെ കൊലപാതകമെന്നും സ്വത്തുക്കള്‍ നഷ്ടമാകാതിരിക്കാന്‍ വേണ്ടിയുള്ള ശ്രമായിരുന്നു ആര്‍ക്കും സംശയം തോന്നാത്ത വിധം പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം എന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വിഷു വെള്ളിശേരി വീട്ടില്‍ ഉത്രയെ അഞ്ചലിലെ വീട്ടില്‍ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

Read More

പരമ്പരാഗത മത്‌സ്യത്തൊഴിലാളികൾക്ക് ഭീഷണിയായ അന്യ സംസ്ഥാന ബോട്ടിനെ മറൈൻ എൻഫോഴ്സ്മെന്‍റ് പിടികൂടി

ചവറ : നിയമ വിരുദ്ധമായി തീവ്രതയേറിയ ലൈറ്റ് ഇട്ട് കേരള തീരത്തോടു ചേർന്ന് കടലിൽ മത്‌സ്യ ബന്ധനം നടത്തിയ തമിഴ്നാട് ബോട്ടിനെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട് കുളച്ചൽ സ്വദേശി ബൗളിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗ്രേസ് എന്ന ബോട്ടാണ് പിടിയിലായത് .മറൈൻ പോലീസ് സുപ്രണ്ട് കിഷോർ കുമാറിന്‍റെ നിർദേശപ്രകാരം നീണ്ടകര മറൈൻ എൻഫോഴ്സ്മെന്‍റ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ബൈജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിലാണ് അനധികൃത മാർഗത്തിൽ തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് തിരത്തോടു ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ടു പിടിയിലായത്. ലൈറ്റുകൾ മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. തീവ്രതയുള്ള ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനവും തീരത്തോടു ചേർന്നുള്ള മത്സ്യബന്ധനവും നിരോധിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മത്സ്യങ്ങളെ വൻതോതിൽ പിടികൂടുന്നത് മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികളായ വള്ളക്കാർക്ക് മത്സ്യലഭ്യത കുറയുന്നതായും പരാതി നിലനിൽക്കുന്നുണ്ട് . പിടിച്ചെടുത്ത ബോട്ടിനെതിരെ കെ എം…

Read More

നറുക്കെടുത്തപ്പോൾ പണി ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ല;ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോഹികൾക്ക് കിട്ടിയ എട്ടിന്‍റെ പണി‍യിങ്ങനെ…

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്‍റ് പദവി മോഹിക്കുകയോ പാർട്ടികൾ ആ സ്ഥാനത്തേയ്ക്ക് നിയോഗിക്കുകയോ ചെയ്യാൻ സാധ്യതയുള്ള പ്രമുഖരായ പലരുടെയും വാർഡുകൾ വനിതാ വാർഡുകളോ പട്ടികജാതി സംവരണ വാർഡുകളോ ആയി മാറി. പലരും സ്വന്തമെന്ന് കരുതി താലോലിക്കുകയും പരിപാലിച്ചും കാത്തു സൂക്ഷിച്ച വാർഡുകളാണ് നറുക്കെടുപ്പിലൂടെ നഷ്ടമായിരിക്കുന്നത്. പകരം ജയിക്കാൻ പറ്റുന്ന വാർഡുകൾ കണ്ടെത്തുക പലർക്കും ശ്രമകരമോ അസാധ്യമോ ആണ്. ജയിക്കുമെന്ന് ഉറപ്പുള്ള പല സീറ്റുകളിലും പ്രമുഖരുടെ ഭാര്യമാർ സ്ഥാനാർഥികളാകാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്.ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സിപിഎം കാരനുമായ എം സുഭാഷിന്‍റെ പ ്ലാക്കാട് വാർഡ് വനിതാ വാർഡായി. മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാരും സിപിഐ നേതാക്കളും ഗ്രാമ പഞ്ചായത്തംഗങ്ങളുമായ എൻ.അജയകുമാറിന്‍റെ മൈലക്കാടും നാസിറുദീന്‍റെ കുണ്ടുമൺ എന്നീ വാർഡുകളും വനിതാ വാർഡുകളായി. കോൺഗ്രസ് നേതാക്കളും ഗ്രാമ പഞ്ചായത്തംഗങ്ങളുമായ എം.മധുസൂദനനന്‍റെ കൈതക്കുഴി വാർഡും സജി സാമുവലിന്‍റെ വാർഡും വനിതാ സംവരണമായി.…

Read More

ഡോക്ടർ ആത്മഹത്യചെയ്ത സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു; സോഷ്യൽ മീഡിയയിലെ ആക്ഷേപ പോസ്റ്റുകളെപ്പറ്റി അന്വേഷണം

കൊല്ലം: ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കടപ്പാക്കടയിൽ സ്വകാര്യ ആശുപത്രി നടത്തിവരികയായിരുന്ന ഡോ.അനൂപ് കൃഷ്ണ (37)ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. കഴിഞ്ഞ 23ന് അനൂപിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കാലിന്‍റെ വളവ് നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു. മരണത്തിനിടയാക്കിയത് ചികിത്സാപിഴവാണെന്ന് കാണിച്ച് കുട്ടിയുടെരക്ഷിതാക്കൾ ഈസ്റ്റ് പോലീസിൽ പരാതിയും നൽകി. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഡോക്ടറെ കൈത്തണ്ട മുറിച്ചശേഷം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ ഡോക്ടറേയും കുടുംബത്തെയും ആക്ഷേപിച്ച് പോസ്റ്റുകൾ വന്നിരുന്നു.ആശുപത്രിക്കും ഡോക്ടർക്കുമെതിരെ ചിലർ പ്രചരണം നടത്തിയിരുന്നു. ഇതിൽ ഡോക്ടർ അസ്വസ്ഥനായിരുന്നു. കുട്ടിയുടെ മരണവും തുടർന്നുള്ള സംഭവവും ഡോക്ടറെ ഏറെ വിഷമിപ്പിച്ചിരുന്നു. സുഹൃത്തുക്കളിൽ പലരോടും തന്‍റെ…

Read More

ഭക്ഷണവും സംരക്ഷണവും  ഇല്ല;  അംഗീകാരമില്ലാത്ത അഭയകേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പരാതി; അടച്ചുപൂട്ടി അധികൃതര്‍ 

  ചവറ : ശാസ്താംകോട്ട കാരാളിമുക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ചവറ ഭരണിക്കാവ് വാർഡിൽ പ്രവർത്തിച്ചു വന്ന സ്ഥാപനത്തിലെ അന്തേവാസികളെ ഗാന്ധിഭവൻ ഏറ്റെടുത്തു. കൃത്യമായി ഭക്ഷണം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് അധികൃതര്‍ എത്തി അഗതി മന്ദിരത്തില്‍ പരിശോധന നടത്തി. വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അഗതിമന്ദിരം അടച്ചു പൂട്ടുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പിന്‍റെ നിര്‍ദേശാനുസരണം 16 അന്തേവാസികളെയും ഏറ്റെടുക്കുകയും കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം ഗാന്ധിഭവന്‍റെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഏഴ് ദിവസത്തിന് ശേഷം ഗാന്ധിഭവന്‍ അഗതിമന്ദിരത്തിലേക്ക് ഇവരെ മാറ്റുമെന്നും ഇവര്‍ക്കാവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ അറിയിച്ചു. സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ സിജുബെന്‍,ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്,ചവറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസ്സാമൂദ്ദീന്‍,അഡ്വ.രാജീവ് രാജധാനി,ഷാജഹാന്‍ രാജധാനി,സിദ്ധിഖ് ,ജെ.എസ്. മോഹന്‍,ഗാന്ധിഭവന്‍ സേവനപ്രവര്‍ത്തകരായ ശ്രീലത,സുമേഷ്,അനീഷ്,അജ്മല്‍…

Read More

മഫ്തിയിൽ പോലീസും ഡ്രോണും വരുന്നു…വീണ്ടും ചവറ ക്രിട്ടിക്കൽ കണ്ടെയ്ന്‍മെന്‍റ് സോണായി; നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി

ചവറ: കൊറോണ രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ചവറ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും ക്രിട്ടിക്കൽ കണ്ടെയ്ന്‍മെന്‍റ് സോണായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചു. നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പോലീസും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നീണ്ടകര പഞ്ചായത്തിലെ വാർഡ് 4 , ചവറ തെക്കുംഭാഗം പഞ്ചായത്തിലെ വാർഡുകളായ 4 ,5 ,7 ഉൾപ്പെടുന്ന സ്ഥലങ്ങൾ ,തേവലക്കര ഗ്രാമപഞ്ചായത്തിലെ 12 ,13 ,14 ,15 ,18 ,23 എന്നീ വാർഡുകളും കണ്ടെയ്ന്‍മെന്‍റ് സോൺ പരിധിയിലാണ്. ക്രിട്ടിക്കൽകണ്ടെയ്ന്‍മെന്‍റ് സോൺ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ യാതൊരു വിധത്തിലുമുള്ള ഇളവുകളും അനുവദിക്കുകയില്ല. ഏറ്റവും അത്യാവശ്യകാര്യങ്ങൾക്ക് മാത്രമെ ജനങ്ങളെ വീടുകളിൽ നിന്നും പുറത്തിറങ്ങുവാൻ അനുവദിക്കുകയുള്ളു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എല്ലാ പഴുതുകളും അടച്ച് രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനായിട്ടുളള മുന്‍ കരുതല്‍…

Read More