ലോക്ക് ഡൗണിൽ വാടക നൽകാൻ കഴിയാത്ത തിന്‍റെ പേരിൽ ഇറക്കിവിട്ടു; അന്വേഷിക്കാനെത്തിയ തഹസീല്‍ദാരെയും സംഘത്തെയും തടഞ്ഞ് നാലംഗ സംഘം; ഒടുവിൽ‌….

പന്മന: വാടക കൊടുക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ കരുനാഗപ്പളളിയിലെ പുത്തന്‍ തെരുവില്‍ നിന്നും ഇറക്കി വിട്ട കുടുംബത്തിന് താമസ സൗകര്യം ഒരുക്കാനെത്തിയ തഹസിൽദാരെയും സംഘത്തെയും തടഞ്ഞ നാല് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ രണ്ട് പേരെ ചവറ പോലീസ് സിഐ നിസാമുദീന്‍, എസ്ഐ സുകേഷ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പന്മന നെറ്റിയാട് അയണിക്കാട്ട് വീട്ടില്‍ നിസാര്‍, കമര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷിയാസ് വില്ലയില്‍ ഷിയാസ്, മുളന്താനത്ത് വീട്ടില്‍ സോമന്‍ എന്നിവര്‍ ഒളിവിലാണ്.ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. വര്‍ക്കല ഇടവ സ്വദേശി സുധീര്‍ വാഹിദ്, ഭാര്യ സുനിജ ഇവരുടെ നാല് പെണ്‍മക്കള്‍ അടങ്ങിയ കുടുംബത്തെ പുത്തന്‍തെരുവിലുളള വീട്ടുടമസ്ഥന്‍ ഇറക്കി വിട്ടതിനെ തുടര്‍ന്ന് ഇവര്‍ കരുനാഗപ്പളളി പോലീസ് സ്റ്റേഷനില്‍ അഭയം തേടി. വിവരം അറിഞ്ഞ കരുനാഗപ്പളളി തഹസീല്‍ ദാര്‍ സജിതാ ബീഗം ജീവകാരുണ്യ പ്രവര്‍ത്തകനായ സിദ്ധിഖ്,…

Read More

പട്ടിണിയും ദുരിതവും മാത്രം; വിരമിച്ച് ഒരു വർഷമായിട്ടും ആനുകൂല്യം കിട്ടാതെ  സ്പിന്നിംഗ് മില്ല് തൊഴിലാളികൾ; കോവിഡ് കാലത്തെ ദുരിതങ്ങൾ പങ്കുവച്ച് തൊഴിലാളി കുടുംബങ്ങൾ

ചാത്തന്നൂർ: വിരമിച്ചിട്ട് ഒരു വർഷമായി. 32 വർഷം പഞ്ഞിയുടെ പൊടി ശ്വസിച്ച് രോഗിയായതാണ്. ഇനി മറ്റൊരു ജോലിയ്ക്കും പോകാനാവില്ല. ഇത്ര കാലമായിട്ടും ഞങ്ങൾ ജോലി ചെയ്തു പണം അടച്ച ആനുകുല്യങ്ങൾ പോലും കിട്ടുന്നില്ല. ഒരു രൂപ പോലുമില്ലാതെ ദുരിതത്തിലാണ്. ആനുകൂല്യങ്ങൾ കിട്ടുമ്പോൾ പെൺമക്കളുടെ വിവാഹം നടത്താമെന്നത് ഉൾപ്പെടെയുള്ള സ്വപ്നങ്ങൾ വൃഥാവിലായി. ഈ കൊറോണ കാലത്ത് പോലും മരുന്നു വാങ്ങാൻ പോലും ഒരു നിവൃത്തിയുമില്ല. കാരംകോട് കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിൽ നിന്നും 32 വർഷത്തെ ജോലിയ്ക്ക് ശേഷം വിരമിച്ച തൊഴിലാളിയുടെ സങ്കടങ്ങൾ അണ പൊട്ടി. വാക്കുകൾ ഇടറി. ഈ തൊഴിലാളിയെപ്പോലെ ദുരിതം അനുഭവിക്കുന്ന 96 പേരുകുടിയുണ്ട്. വിശ്രമ ജീവിതകാലത്ത് മാനസിക സമ്മർദത്തിനടിമകളായി. കഴിഞ്ഞ വർഷം മേയ് മാസത്തിൽ വിരമിച്ചവർക്ക് ഒരു വർഷമായിട്ടും ഒരു പൈസ പോലും ഇതുവരെ കിട്ടിയിട്ടില്ല.രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ…

Read More

ആര്യങ്കാവിലൂടെ ചരക്ക് വാഹനങ്ങളില്‍ ആളെക്കടത്തല്‍; ചെക്കുപോസ്റ്റു അടച്ചു; ജാഗ്രതയില്‍ അധികൃതർ

ആര്യങ്കാവ് : ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ ചരക്ക് വാഹനങ്ങളില്‍ ആളുകളെ അതിര്‍ത്തി കടത്തുന്നതായിട്ടുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പരിശോധനയും ജാഗ്രതയിലുമാണ് അധികൃതര്‍. കഴിഞ്ഞ ദിവസം ചരക്ക് വാഹനത്തില്‍ പഴവര്‍‍ഗങ്ങള്‍ കൊണ്ടുവരുന്ന പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചവരെ ആര്യങ്കാവില്‍ പോലീസ് പിടികൂടിയിരുന്നു. പെട്ടികള്‍ അടുക്കിയിരുന്നതില്‍ സംശയം തോന്നിയ പോലീസ് സംഘം ഇവ മാറ്റി പരിശോധിക്കുകയായിരുന്നു. രണ്ടുപേരേയാണ് ഇത്തരത്തില്‍ ഇവര്‍ കേരളത്തില്‍ നിന്നും തമിഴനാട്ടിലെക്ക് കടത്താന്‍ ശ്രമിച്ചത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതുസംബന്ധിച്ച നാലുകേസുകള്‍ തെന്മല പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോറികളിലും ടെമ്പോകളിലും ഇത്തരത്തില്‍ വ്യാപകമായി ആളുകളെ കടത്തുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ലോറികളില്‍ ക്യാബിന് മുകളില്‍ കിടത്തിയാണ് ഇവര്‍ ആളുകളെ കടത്തുന്നത്. ഇതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. അതിര്‍ത്തിയിലെ പരിശോധനക്ക് പുറമേ തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ നെടുവന്നൂര്‍കടവിലെ വനം ചെക്ക്പോസ്റ്റിലും…

Read More

കുളത്തൂപ്പുഴയിൽ രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പർക്ക ത്തിലേർപ്പെട്ട വൃദ്ധയ്ക്ക് കോവിഡ്

കൊല്ലം: കോവിഡ് ബാധിതനായ കുളത്തൂപ്പുഴ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട കുമരംകരിക്കം സ്വദേശിനിയായ വൃദ്ധയ്ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.കുളത്തൂപ്പുഴ സ്വദേശിയുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഏർപ്പെട്ട 13 പേരിൽ ഒരാളാണ് വൃദ്ധ . ഇനി പട്ടികയിലുള്ള ജനപ്രതിനിധി ഉൾപ്പടെയുള്ളവരുടെ ഫലം ഇന്ന് വരുമെന്നാണ് സൂചന. കുളത്തൂപ്പുഴയിൽ നിലവിൽ രണ്ട് പേർക്ക് രോഗം കാണപ്പെട്ടതോടെ പ്രദേശത്ത് ആശങ്ക പരന്നിരിക്കുകയാണ്. കോവിഡ് ബാധ സ്ഥിരീകരിച്ച വൃദ്ധ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇവർ 13 ഓളം വീടുകളിൽ സമ്പർക്കത്തിലേർപ്പെട്ടതായി വിവരം ലഭിച്ചതോടെ അവരെ നിരീക്ഷണത്തിലാക്കും. 21 നാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ വൃദ്ധയെ സ്രവ പരിശോധനയ്ക്ക് എത്തിച്ചത്. ഇന്നലെയാണ് ഫലം വന്നത്. പ്രദേശത്ത് സമൂഹ വ്യാപനമില്ലെന്നാണ് വിലയിരുത്തൽ. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ ആദിവാസി കോളനിയിൽ 20 പേരെ ഇതിനകം നിരീക്ഷണത്തിലാക്കി. വനവിഭവങ്ങൾ വിൽക്കാൻ തമിഴ്നാട്ടിൽ…

Read More

മത്സ്യ ഉല്പാദനത്തിൽ സ്വയം പര്യാപ്തത; ചെമ്മിൻ കർഷകർക്ക് വിപണനമൊരുക്കി ചിറക്കര ഗ്രാമപഞ്ചായത്ത്

ചാത്തന്നൂർ: മത്സ്യോല്പാദനത്തിൽ സ്വയം പര്യാപ്തതയിലേയ്ക്ക് നീങ്ങുന്ന ചിറക്കര ഗ്രാമപഞ്ചായത്തിൽ മത്സ്യകർഷകരെ സഹായിക്കാനായി വിപണിയൊരുക്കി. ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മത്സ്യ കർഷക ക്ലബ് എന്നിവ ചേർന്ന് ആണ് വാട്സാപ്പ് ഗ്രൂപ്പ് വഴി വിപണനം നടത്തിയത്. ചിറക്കര കൃഷിഭവന് സമീപത്തായിരുന്നു ചെമ്മീൻ വിപണി. ഫിഷറീസ് വകുപ്പിന്‍റേയും ഗ്രാമ പഞ്ചായത്തിന്‍റേയും സഹകരണത്തോടെ 300-ലേറെ കർഷകർ 700 ഹെക്ടർ സ്ഥലത്താണ് മത്സ്യകൃഷി നടത്തിയത്. ലോക്ക്ഡൗൺ കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന രാസവസ്തുക്കൾ ചേർത്തും പഴകിയതുമായ മത്സ്യങ്ങൾക്ക് പകരം ഗ്രാമ പഞ്ചായത്തിൽ ഉല്പാദിപ്പിച്ച വിഷ രഹിതമത്സ്യം ലഭിച്ചത് നാട്ടുകാർക്ക് ആശ്വാസമായി. നെടുങ്ങോലം മാലാക്കായലിൽ വളർത്തിയ കാര ചെമ്മീനാ (ടൈഗർ ചെമ്മീൻ) ണ് വില്പനക്കെത്തിച്ചത്. വിളവെടുപ്പിന് പാകമായെങ്കിലും ലോക്ക്ഡൗൺ അകലം വിപണി കണ്ടെത്താൻ കഴിയാതിരുന്ന കർഷകർക്ക് ഇത് ആശ്വാസമായി. പ്രസന്നൻ, ബാബു എന്നീ കർഷകരുടെ അറുനൂറ് കിലോ ചെമ്മീനാണ് ആദ്യ ദിവസം തന്നെ വില്പന നടന്നത്.കായലിലും കുളങ്ങളിലും സിമന്‍റ്്…

Read More

ചവറയിൽ ലോക്ക് ഡൗൺ ലംഘിച്ച് മത്സ്യ ബന്ധനം; മൂന്ന് വള്ളങ്ങളിൽ നിന്നായി 55 പേർ അറസ്റ്റിൽ

ചവറ: ലോക്ക് ഡൗൺ ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ 55 പേർ പിടിയിൽ. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളായ 25 എച്ച് പി എൻജിൻ, 15 മത്സ്യതൊഴിലാളികൾ, ഫിഷറീസിന്‍റെ അംഗീകൃത പാസ് എന്നിവ ഇല്ലാതെ മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങളിൽ നിന്നുമാണ് 55 മത്സ്യതൊഴിലാളികളെ കോസ്റ്റൽ പോലീസ് നടത്തിയ തിരച്ചിലിനിടയിൽ പിടിയിലായി. ഇന്നലെ പുലർച്ചെ പുത്തൻതുറയിൽ നിന്നും 28 മത്സ്യതൊഴിലാളികളുമായി ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചും പാസ് എടുക്കാതെയും മത്സ്യബന്ധനത്തിനായി പോയ ഉണ്ണികുട്ടൻ എന്ന വള്ളം അഴിമുഖത്തിന് സമീപത്ത് നിന്നും, രാവിലെ 10 ഓടെ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയും ഹാർബറിൽ മത്സ്യം വിൽക്കണമെന്ന വ്യവസ്ഥ ലംഘിച്ച മൈനാകം എന്ന വള്ളവും ഒന്പത് മത്സ്യതൊഴിലാളികളേയും, കൊല്ലം തങ്കശേരിയിൽ 18 മത്സ്യതൊഴിലാളികളേയും കയറ്റി ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ സെന്‍റ് ആന്‍റണി വള്ളത്തേയുമാണ് പിടികൂടിയത്. ഇവർക്കെതിരേ…

Read More

കോവിഡ് 19; അതിര്‍ത്തി കടക്കുന്നവരെ സഹായിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ്‌ റദ്ദ് ചെയ്യും; നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റു ചെയ്യും

തെന്മല : ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം കര്‍ശനമാക്കി ജില്ലാഭരണകൂടം. നിയന്ത്രണങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയാല്‍ അവരെ അറസ്റ്റ് ചെയ്യുന്നതും ഇത്തരക്കാരെ പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് ക്വാറന്‍റൈന്‍ ചെയ്യുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുളത്തുപ്പുഴയില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.അതിര്‍ത്തിവഴി പോകുന്ന വാഹനങ്ങളില്‍ ധാരാളമായി ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ ആളുകളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. ഒപ്പം അത്തരം വാഹനങ്ങളുടെ പെര്‍മിറ്റ്‌, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ റദ്ദ് ചെയ്യും. വാഹനയുടമക്കെതിരെയും നടപടി ഉണ്ടാകും. റേഷന്‍ കടകള്‍, ബാങ്കുകള്‍, അവശ്യസര്‍വീസുകള്‍ എന്നിവ ഒഴികയുള്ള യാതൊന്നിനും പ്രവര്‍ത്തനാനുമതി ഇല്ല. വ്യാജ സത്യവാങ്ങ്‌മൂലവുമായി പുറത്തിറങ്ങിയാലും നടപടി. സ്വന്തക്കാരെ എത്തിക്കാന്‍ ചിലയിടത്ത് സര്‍ക്കാര്‍…

Read More

കൊല്ലം ജില്ലയിൽ ആരോഗ്യ പ്രവർത്തകർ അതീവ ജാഗ്രതയിൽ; അതിർത്തിയിൽ ബിഗ് ചലഞ്ച്

എസ്‌.ആർ.സുധീർകുമാർ കൊല്ലം: കഴിഞ്ഞ ദിവസം കോവിഡ്- 19 സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശിയുടെ സമ്പർക്കം സംബന്ധിച്ച് പൂർണ വ്യക്തതയില്ലാത്തത് ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളിയായി. തമിഴ്നാട്ടിൽ നിന്ന് തിരികെ വന്ന ശേഷം ഇയാൾ ആരുമായൊക്കെ ഇടപെട്ടു എന്നത് കൃത്യമായി ഉത്തരം കിട്ടാത്ത ചോദ്യമാണ്. യാത്രാമധ്യേ ഇയാൾ സഞ്ചരിച്ച വാഹനങ്ങളിൽ ഉണ്ടായിരുന്നവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരീക്ഷണങ്ങൾ കടുപ്പിച്ചതോടെ പോലീസും പെടാപ്പാട് അനുഭവിക്കുകയാണ്. അതിർത്തിയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും കർശന നിരീക്ഷണത്തിലാണ് കടത്തി വിടുന്നത്. തമിഴ്നാട് അതിർത്തി മുതൽ ആര്യങ്കാവ് വരെയുള്ള പ്രദേശത്ത് അഞ്ചിടത്താണ് ഇന്നലെ മുതൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ തിരുവനന്തപുരം -ചെങ്കോട്ട ദേശീയ പാതയിൽ കളത്തൂപ്പുഴ നെടുവന്നൂർ കടവിലെ വനം വകുപ്പിന്‍റെ ചെക്ക് പോസ്റ്റിലും നിരീക്ഷണം ശക്തിപ്പെടുത്തി. വനിതാ ഫോറസ്റ്റ് ഗാർഡുകളടക്കം കൂടുതൽ ജീവനക്കാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചു. അതേ സമയം ആര്യങ്കാവിൽ…

Read More

ഡ്രോൺ സേവനം സൗജന്യമാണെങ്കിലും ഓപ്പറേറ്റർമാർക്ക് പണം കൊടുക്കണം; വാടക പ്രശ്നത്തിന്‍റെ പേരിൽ എക്സൈസിന്‍റെ ഡ്രോൺ നിരീക്ഷണം നിർത്തി

ചാത്തന്നൂർ: വാറ്റും വില്പനയും കണ്ടെത്താനായി എക്സൈസ് ആരംഭിച്ച ഡ്രോൺ നിരീക്ഷണം അവസാനിപ്പിച്ചു. ഡ്രോൺ ഉടമസ്ഥരുടെ സംഘടനയായ കേരള ഡ്രോൺ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൂടുതൽ വാടക ചോദിച്ചതാണ് നിരീക്ഷണം മുടങ്ങാനിടയാക്കിയത്. ജില്ലയിൽ കരുനാഗപ്പള്ളി, കൊല്ലം, അഞ്ചൽ റെയ്ഞ്ചുകളിൽ ഓരോ ദിവസം വീതമാണ് നിരീക്ഷണം നടത്തിയത്. കാര്യമായ കണ്ടെത്തലുകൾ നടത്താനും കഴിഞ്ഞില്ല. ചില വാറ്റു കേന്ദ്രങ്ങളിലെ പൊട്ടിയ കന്നാസുകളും കലങ്ങളൂം മാത്രമാണ് നിരീക്ഷണത്തിൽ കിട്ടിയത്. ലോക്ക് ഡൗൺ കാലത്ത് കൂട്ടം കൂടുന്നവരെ കണ്ടെത്താൻ പോലീസിന് സൗജന്യമായാണ് 350 ഓളം ഡ്രോണുകളുടെ സേവനo വിട്ടുകൊടുത്തതെന്നും എക്സൈസ് സുരക്ഷിത യാത്രയും ഭക്ഷണവും ഓപ്പറേറ്റർക്ക് 500 രൂപ ബത്തയും നല്കിയിരുന്നുവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജേക്കബ് ജോൺ പറഞ്ഞു. ഡ്രോൺ ഓപ്പറേറ്റർമാർ 2000 രൂപ ബത്തയായി ആവശ്യപ്പെട്ടതാണ് ആകാശ നിരീക്ഷണം നിർത്താനിടയാക്കിയത്.

Read More

കുളത്തുപ്പുഴ സ്വദേശിക്കു കൊറോണ സ്വിരീകരിച്ചു; കൊല്ലം ജില്ലയിൽ രോഗ ബാധിതർ ആറുപേർ; രോഗിയുടെ റൂട്ട് മാപ്പ് തയാറായി

കൊല്ലം: കുളത്തുപ്പുഴ സ്വദേശിക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആറായി. നേരത്തെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ചു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെയാണ് കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പ്രവർത്തകർ തയാറാക്കി, 19നാണ് ആംബുലൻസിൽ ഇയാളെ പുനലൂർ താലുക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ സ്രവശേഖരണത്തിനു ശേഷം കൊല്ലം ജില്ലാശുപത്രിയിലേക്ക് മാറ്റി.ഇവിടെ ഐസൊലേഷനിൽ കഴിയവെയാണ് പരിശോധനാ ഫലം വന്നത്.തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More