പത്തനാപുരം :ജനങ്ങളുടെ ജീവനും സ്വന്തിനും സംരക്ഷണം നൽകേണ്ട കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ അവസ്ഥ പരിതാപകരം.നാടു സംരക്ഷിക്കുവാൻ രാപ്പകൽ ഓടി നടക്കുന്ന ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെത്തിയാൽ ഒന്നിരിക്കാൻ പോലും സ്ഥലമില്ല. കുടുസു മുറികളില്‍ നിന്ന് തിരിയാൻ പോലും ഇടമില്ലാതെ വീർപ്പ് മുട്ടുകയാണ് നിയമപാലകർ.സ്റ്റേഷൻ ചുമതല സർക്കിൾ ഇൻസ്പെക്ടർ ഏറ്റെടുത്തതോടെ എസ് ഐ ക്ക് ഇരിക്കാൻ കസേരയും ഇല്ലാതെയായി. ഉളള സ്ഥലത്ത് ഞെരുങ്ങിയിരുന്നാണ് ജോലിനോക്കുന്നത്. മിക്കവരും പുറത്തുളള താൽകാലിക ഷെഡിലിരുന്നാണ് കേസുകൾ പരിശോധിക്കുന്നത്.പുറത്തു നിന്നു നോക്കിയാൽ ഭംഗിയുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിനേക്കാൾ ദയനീയമാണ് ഉൾവശം. വേനൽ കടുത്തതോടെ കുടിവെളളമില്ലാത്തതാണ് മറ്റൊരു പ്രശ്നം.ഒന്നു വിശ്രമിക്കാനോ വസ്ത്രം മാറുവാനോ ക്വാട്ടേഴ്സുമില്ല. സമീപത്തായി മറ്റൊരു കെട്ടിടം നിർമ്മിച്ച് നിയമപാലകരുടെ പരാതിക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
Read MoreCategory: Kollam
അഞ്ചലില്‍ വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം; മുഖത്തും കണ്ണിനും പൊള്ളലേറ്റു; ബന്ധു അറസ്റ്റിൽ
അഞ്ചൽ : അഞ്ചലില്‍ വ്യാപാരിയെ ആസിഡൊഴിച്ച് ആക്രമിച്ച സംഭവത്തിൽ ഭാര്യാപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴ സ്വദേശിയായ ഷാജഹാനാണ് (60) അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം അഞ്ചോടെ ഷാജഹാന് അടങ്ങുന്ന മൂന്നംഗ സംഘം പിക്കപ്പ് വാഹനത്തില്‍ എത്തി അഞ്ചല്‍ സ്വദേശി ഉസ്മാന് എന്നയാള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മുഖത്തും കണ്ണിനും പരിക്കേറ്റ ഉസ്മാനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിയിലായ ഷാജഹാന് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ കുറിച്ചും അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആക്രമണം നടന്ന ഉസ്മാന്റെ കടയില്‍ ഫോറന്‍സിക് സംഘം അടക്കമുള്ളവര്‍ എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Read Moreകേന്ദ്ര ബജറ്റ് ജനങ്ങളെ പട്ടിണിയിലാക്കുമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ. ആർ ചന്ദ്രമോഹനൻ
കൊട്ടാരക്കര: പട്ടിൽ പൊതിഞ്ഞ് കാഴ്ചയ്ക്ക് ഭംഗിയുള്ളതായി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പാവപ്പെട്ട ജനങ്ങളെ പട്ടിണിയിലാക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ ആർ ചന്ദ്രമോഹനൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ബജറ്റിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി എൽ ഡി എഫ് കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ഹെഡ്പോസ്റ്റോഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമാക്കാൻ വഴിയൊരുക്കുന്ന ബജറ്റാണ് കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ പൊതുസ്വത്ത് കോർപറേറ്റ്കൾക്ക് വൻതോതിൽ വിറ്റഴിക്കാനുള്ള ഗൂഡ ലക്ഷ്യമാണ് ബജറ്റിലുള്ളത്. കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണാരാഷട്രീയ പ്രേരിതമാണ്. സംസ്ഥാനം സമർപ്പിച്ച പദ്ധതികളെ കേന്ദ്രം തിരിഞ്ഞു നോക്കിയില്ല. റെയിൽവേ വികസനം, ശബരിറെയിൽ പാത, എയിംസ്, റെയിൽ കോച്ച് തുടങ്ങിയവയെ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. ജന വിരുദ്ധ ബജറ്റിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി സുന്ദരേശൻ അധ്യക്ഷത വഹിച്ചു. എൽ ഡി…
Read Moreകൊട്ടിയം- കല്ലമ്പലം റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചാത്തന്നൂർ: ചാത്തന്നൂരിൽ നിന്നും കൊട്ടിയം കല്ലന്പലം റൂട്ടിലെ യാത്രക്കാരുടെ ദുരിതത്തിന് കെഎസ്ആർടിസി. പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായി. സന്ധ്യയാകുന്നതോടെ ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളി കളും ജീവനക്കാരും ട്യൂഷൻ കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികളും ചേർന്ന യാത്രക്കാരെ കൊണ്ട് ചാത്തന്നൂർ ജംഗ്ഷൻ ജനനിബിഡമാക്കും. ചാത്തന്നൂരിൽ നിന്നും പടിഞ്ഞാറ് ഭാഗത്തെ പല സ്ഥലങ്ങളിലേയ്ക്കും സ്വകാര്യ ബസും ഉൾപ്പെടെ സർവീസ് നടത്തുന്നതിനാൽ ഈ ഭാഗത്തേയ്ക്കുള്ള യാത്രക്കാർക്ക് അധികം ദുരിതമനുഭവിക്കേണ്ടി വരുന്നില്ല. എന്നാൽ കിഴക്ക് ഭാഗത്തേക്ക് സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്തുന്നില്ല. ഇരുട്ടു വീഴുന്നതോടെ കൗമാരക്കാരായ വിദ്യാർത്ഥികൾ ഉൾപ്പെടെ വീട്ടിലെത്താനുള്ള തിടുക്കത്തിൽ ബസ് ഇല്ലാത്തതുമൂലമുള്ള ദുരിതം പറഞ്ഞറിയിക്കാൻ പറ്റില്ല. കൊല്ലത്തു നിന്നും ആളുകളെ കുത്തിനിറച്ചെത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കുറച്ചെങ്കിലും ഈ സമയത്തുള്ളത്. എങ്ങനെയെങ്കിലും കുറെപ്പേർ ഈ ബസുകളിൽ കയറിപ്പറ്റും. മറ്റുള്ളവർ പെരുവഴിയിൽ തന്നെ. കെഎസ്.ആർ.ടി.സി.യ്ക്ക് നിസാരമായി ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഈ…
Read Moreഇളമ്പൽ സ്കൂളിലെ ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞത് രാഷ്ട്രീയസംഘര്‍ഷം ഒഴിവാക്കാനായെന്ന് പോലീസ്
പത്തനാപുരം: ഇളമ്പൽ ഗവൺമെന്റ് യു പി സ്കൂളിൽ നടന്ന സാമൂഹിക വിരുദ്ധ ആക്രമണത്തിലെ പ്രതികളെ പിടികൂടിയതോടെ ഒഴിവായത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായേക്കാവുന്ന സംഘര്‍ഷമാണ്. ഇരുവിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സ്കൂളിന്റെ ശോചനാവസ്ഥയെയും,അടുത്ത കാലത്തായുണ്ടായ നവീകരണ പ്രവര്‍ത്തനങ്ങളെയും ചൊല്ലി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സ്കൂളിന് നേരെ അക്രമം നടക്കുന്നത്.ഇതേ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ യഥാര്‍ത്ഥ അക്രമികള്‍ പിടിയിലായത്. സ്കൂളിലെ പൊതുമുതലുകൾക്കു നാശനഷ്ടം വരുത്തിയ കേസിലാണ് മൂന്ന് പ്രതികൾ കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. പ്രതികൾ മൂവരും പ്രായപൂർത്തിയാകാത്തവരാണെന്നതാണ് പ്രത്യേകത. മൂന്ന് പ്രതികളിൽ ഒരാൾ ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും രണ്ടാമത്തെയാൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മൂന്നാമത്തെ ആൾ മറ്റൊരു സ്കൂളിലെ വിദ്യാർഥിയുമാണ് ഇവർ മൂവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. ഒരു…
Read Moreവേനല്‍ക്കാലം; സൂര്യാഘാതം, വേനൽക്കാല രോഗങ്ങൾ; പൊതുജനം ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ
കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി ഷേര്‍ളി മുന്നറിയിപ്പ് നല്കി. ചൂട് കൂടുതലുള്ളപ്പോള്‍ (രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ) പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ജോലി സ്ഥലത്ത് വായൂ സഞ്ചാരം ഉറപ്പുവരുത്തണം. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ലോഷന്‍ ഉപയോഗിക്കണം. വെയിലത്ത് യാത്ര ചെയ്യുന്നവര്‍ കണ്ണട, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കണം. കൂടുതല്‍ സമയം വെയിലത്ത് നില്ക്കുമ്പോള് നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. സോഡിയം വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ആവശ്യത്തിന് ഉപ്പും ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തലചുറ്റല്‍, ക്ഷീണം, ബോധക്ഷയം, മാംസ പേശികളില്‍ പിടുത്തം എന്നിവ അനുഭവപ്പെടാം. അമിത ചൂട് പക്ഷാഘാതത്തിന് ഇടയാക്കിയേക്കാം. ശരീരോഷ്മാവ് കൂടുന്നതായി തോന്നിയാല്‍ തണലത്തേക്ക് മാറണം. തണുത്ത വെള്ളത്തില്‍ ശരീരം തുടയ്ക്കണം. ജലക്ഷാമം നിലനില്‍ക്കെ ജലജന്യ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്.…
Read Moreസ്ത്രീസുരക്ഷ;ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് കളക്ടര്‍
കൊല്ലം :ഓഫീസ് സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധമായും രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പത്തോ അതില്‍ കൂടുതലോ സ്ത്രീകള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ രാഷ്ട്രാന്തര വനിതാ ദിനമായ മാര്‍ച്ച് എട്ടിനകം സമിതി രൂപീകരിച്ച് അംഗങ്ങളുടെ പേര് വിവരം പ്രദര്‍ശിപ്പിക്കണം. വീഴ്ചവരുത്തുന്ന തൊഴില്‍ മേധാവിക്കെതിരെ 2018 സെപ്റ്റംബറില്‍ നിലവില്‍വന്ന നിയമപ്രകാരം അന്‍പതിനായിരം രൂപ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സബ് ജഡ്ജ് സുബിത ചിറക്കല്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഗീതാകുമാരി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറ ബീവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി ഷീല, നോമിനേറ്റഡ് അംഗങ്ങളായ പങ്കജാക്ഷന്‍പിള്ള, വിജയമ്മ ലാലി, പോലീസ്, കോളിജിയേറ്റ് എഡ്യൂക്കേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍…
Read Moreകാപ്പ ചുമത്തിയ പ്രതി മുങ്ങി; അന്വേഷിച്ച് അലഞ്ഞ് പോലീസും; ഒടുവിൽ പിടികിട്ടാപ്പുള്ളിയും സുഹൃത്തും ചെയ്തത്
കൊല്ലം:കാപ്പപ്രതിയും കൂട്ടാളിയും കോടതിയിൽ കീഴടങ്ങി. ഓച്ചിറ മേമന ലക്ഷ്മി ഭവനത്തിൽ കുക്കു എന്നറിയപ്പെടുന്ന മനു ആണ് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങയത്. ഇയാൾക്കെതിരെ കഴിഞ്ഞമാസം 16 ന് ജില്ലാ കളക്ടർ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവിട്ടിരുന്നതാണ്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് ഉൗർജ്ജിത ശ്രമം നടത്തി വരികയായിരുന്നു. അതിനിടയിലാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. ഇയാൾക്ക് എതിരെ ഓച്ചിറ കരുനാഗപ്പള്ളി, കായംകുളം വള്ളികുന്നം എന്നീ പോലീസ് സ്റ്റേഷനുകളിലായി അടിപിടി, തട്ടിക്കൊണ്ട ുപോകൽ, അബ്കാരി, തുടങ്ങി പതിമൂന്നോളം കേസുകൾ നിലവിലുണ്ട ്. ഗുണ്ട ാസംഘങ്ങൾക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. 6 മാസം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ ഉത്തരവും ഇതോടൊപ്പം നടപ്പിലാക്കും. മനുവിനോടൊപ്പം കീഴടങ്ങിയ തഴവ തെക്കുമുറി ബി കെ…
Read Moreയുവാവിനെ കമ്പിവടിക്ക് അടിച്ചു കൊലപ്പെടുത്താൻശ്രമം; പ്രതി അറസ്റ്റിൽ
കരുനാഗപ്പള്ളി :യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായുള്ള കേസിലെ പ്രതിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തൊടിയൂർ ആര്യൻപാടത്ത് ഷാനവാസ് മൻസിലിൽ സജീവനെ കമ്പിവടികൊണ്ട് ആക്രമിച്ച കേസിലെ പ്രതി തൊടിയൂർ വടക്ക് ആര്യൻപാടത്ത് കിണറുവിളയിൽ ഷാലിൻ (20) ആണ് അറസ്റ്റിലായത്. 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി സി.ഐ. മഞ്ജുലാൽ, എസ്.ഐ. അലോഷ്യസ്, എ.എസ്.ഐ. ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഇളമ്പല്‍ സ്കൂളിലെ സാമൂഹ്യവിരുദ്ധാക്രമണം; പ്രതികളെ കണ്ട് ഞെട്ടി പോലീസ്
പത്തനാപുരം: ഇളമ്പല്‍ സർക്കാർ യുപി സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ പിടിയിലായവരെ കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസും സ്കൂൾ അധികൃതരും. സ്കൂളിലെ ഒരു വിദ്യാർഥിയും, സഹോദരനും, സുഹൃത്തുമടക്കം പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ എട്ടിനാണ് വിദ്യാലയത്തിന് നേരേ ആക്രമണം ഉണ്ടായത്. പഠനോപകരണങ്ങളും ക്ലാസ് മുറികളും അടിച്ച് നശിപ്പിച്ച സംഘം കിണറ്റിൽ മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമാക്കുകയും പെൺകുട്ടികളുടെ മൂത്രപ്പുരയിലെ ടാപ്പുകളും കൈകഴുകുന്നതിനുമായി സ്ഥാപിച്ചിരുന്ന ടാപ്പുകളും തകർത്തിരുന്നു. കൂടാതെ സ്മാർട്ട് ക്ലാസിലെ എ സി യുടെ വയർ മുറിച്ചു മാറ്റുകയും സ്കൂള്‍ പെയിന്റിംഗിനായി സൂക്ഷിച്ചിരുന്ന പശയടങ്ങിയ ടിന്നും മറ്റ് സാധനങ്ങളും ഡെസ്കിലും ബെഞ്ചിലും തറയിലും ഒഴിച്ച് വൃത്തിഹീനമാക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്താണ് നവീകരണം നടത്തി മുഖം മിനുക്കിയ വിദ്യാലയം പുതിയ പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ തുടങ്ങിയത്. ഇതിനിടെ സ്കൂളില്‍ നടന്ന അക്രമം നാട്ടുകാരിലും വേദനയുണര്ത്തിയിരുന്നു. സംഭവവുമായി…
Read More