പത്തനാപുരം: ആളിപ്പടരുന്ന തീയും, ശക്തമായ ചൂടും വകവയ്ക്കാതെ ആ നാല്‍വര്‍ സംഘം വെള്ളം നിറച്ച ബക്കറ്റുമായി ചാടിയിറങ്ങിയത് തീയിലേക്ക് മാത്രമല്ല; ഒരു ഗ്രാമത്തിന്റെ മനസിലേക്ക് കൂടിയാണ്. ഇപ്പോള്‍ കുട്ടികളുടെ ധീരതയെ നാടൊന്നായി അനുമോദിക്കാനൊരുങ്ങുമ്പോള് പ്രതിസന്ധികളില്‍ തളരാനല്ല, അതിജീവിക്കാനുള്ള പരീക്ഷണശാലകളാണെന്ന് സമൂഹത്തിന് കാട്ടിത്തരികയാണ് അനന്തുവും കൂട്ടരും. തീ ആളിപടർന്നപ്പോൾ ഉണ്ടാകുന്ന ദുരന്തം മുന്നിൽ കണ്ട് അവസരോചിതമായ ഇടപെട്ട നാലവര്‍ സംഘം ഇപ്പോള്‍ നാട്ടിലെ താരങ്ങളാണ്. കുട്ടിക്കൂട്ടത്തിന്റെ നേതാവായ രതീഷ് ഭവനില്‍ രതീഷ്-അംബിക ദമ്പതികളുടെ മകന് അനന്തുവിന് മാതൃവിദ്യാലയം സ്വീകരണം നല്കി. മാലൂര്‍ എംറ്റിഡിഎം സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് സ്വീകരണം ഒരുക്കിയത്. ചിറയില്‍ കിഴക്കേക്കരയില്‍ അനില്‍കുമാര്‍-അമ്പിളി ദമ്പതികളുടെ മകന് ആദിത്യന്, വാലുതുണ്ടില്‍ ഓമനക്കുട്ടന്-സൗമ്യ ദമ്പതികളുടെ മകന് ശ്രീക്കുട്ടന്, തണല്‍വീട്ടില്‍ രാജേന്ദ്രന്-രാജി ദമ്പതികളുടെ മകന് ബിജില്‍ എന്നിവരാണ് അനന്തുവിന് ഒപ്പമുണ്ടായിരുന്നത്. മൗണ്ട് താബോര്‍ ദയറാ മാനേജ്മെന്റും…
Read MoreCategory: Kollam
യൂത്തുകോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് നാളെ; അരുൺരാജ് കൊല്ലം ജില്ലാപ്രസിഡന്റ്
കൊല്ലം: യൂത്തുകോൺഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് നടപടി പൂർത്തിയായിവരുന്നു. ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം 29ന് ഉണ്ടാകും. സംസ്ഥാന പ്രസിഡന്റായി എഗ്രൂപ്പ് പ്രതിനിധി ഷാഫി പറന്പിലിനെ തെരഞ്ഞെടുത്തു. ഐ ഗ്രൂപ്പിൽനിന്നുള്ള ശബരിനാഥ് ഉൾപ്പടെ ഏഴ് വൈസ് പ്രസിഡന്റുമാരുടെയും പട്ടിക തയാറായി. സമവായം ആകാത്തതിനെതുടർന്ന് സംസ്ഥാന ജനറൽസെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇതുകൂടി പൂർത്തിയാകുന്നതോടെ യൂത്തുകോൺഗ്രസ് ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 12ജില്ലകളിലെ യൂത്തുകോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടികയും തയാറായി. 14 ജില്ലാപ്രസിഡന്റുമാരിൽ എട്ടെണ്ണം എഗ്രൂപ്പിനും 6എണ്ണം ഐ ഗ്രൂപ്പിനും വീതംവച്ചിരിക്കുകയാണ്. യൂത്തുകോൺഗ്രസ് ജില്ലാപ്രസിഡന്റായ അരുൺരാജ് കെഎസ് യു ജില്ലാപ്രസിഡന്റ്, യൂത്തുകോൺഗ്രസ് കൊല്ലം പാർലമെന്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്.
Read Moreചൂട് വർധിച്ചു ;കാർഷികമേഖല തകർച്ചയിലേക്ക് ; മലയോര വിപണിയിലേക്ക് എത്തുന്ന കാര്ഷികോല്പന്നങ്ങളിൽ വൻ ഇടിവ്
പത്തനാപുരം: ചൂട് കനത്തതോടെ കാർഷിക മേഖല തകർച്ചയിലേക്ക്. മലയോര വിപണിയിലേക്ക് എത്തുന്ന കാര്ഷികോല്പന്നങ്ങളുടെ അളവില്‍ വൻ കുറവാണ് അനുഭവപ്പെടുന്നത്. ചൂട് ശക്തമായതോടെ മേഖലയിലെ ഹെക്ടര്‍ കണക്കിന് കൃഷി സ്ഥലത്ത് വിളവിറക്കാന്പോലും കഴിയാതെ മഴ കാത്തിരിക്കുകയാണ് കര്‍ഷകര്‍. സാധാരണ ജനുവരി മാസങ്ങളില്‍ വിപണിയിലേക്ക് എത്തുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും അന്‍പത് ശതമാനത്തിലധികം കുറവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. സ്വാശ്രയ വിപണികളെയും ഇത് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് മഴ ശക്തമായിരുന്നെങ്കിലും ചൂടിന്റെ ആധിക്യവും ഇരട്ടിയായി. കാര്‍ഷികവിളകള്‍ അധികവും ഉണങ്ങിക്കരിയുന്നു. ഏത്തവാഴ കൃഷിയെയാണ് ഏറ്റവുമധികം ചൂട് ബാധിച്ചത്.കുലച്ചവാഴകള്‍ വിളവ് പാകമാകും മുന്‍പെ ഉണങ്ങുകയാണ്.സാധാരണ ഏപ്രില്‍ മേയ് മാസങ്ങളിലാണ് ചൂടിന് ശക്തിയേറുന്നത്.കാര്‍ഷിക വിപണികള്‍ വഴി പ്രതിമാസം വന്‍തോതില്‍ കാര്‍ഷിക വിളകള്‍ സംഭരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നു. ഇതുവഴി വിലക്കയറ്റം ഒരു പരിധി വരെ നിയന്ത്രണവിധേയമായിരുന്നു.എന്നാല്‍ വിപണികള്‍ മന്ദീഭവിച്ചതോടെ വിലക്കയറ്റവും രൂക്ഷമാണ്.പ്രളയ കാലത്ത് മഴയിലും കാറ്റിലും പകുതിയിലധികം…
Read Moreമുട്ടുസൂചി മുതൽ,സംസ്ഥാനത്ത് അഴിമതിയില്ലാത്ത ഒരു വകുപ്പുമില്ലെന്ന്ബി.ബി ഗോപകുമാർ
കൊല്ലം: കേരളത്തിൽ അഴിമതി നടക്കാത്ത ഒരു വകുപ്പുപോലുമില്ലെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ബി.ബി. ഗോപകുമാർ. 100 കോടി രൂപയ്ക്ക് മുകളിലുള്ള അഴിമതിയാണ് ആഭ്യന്തര വകുപ്പിൽ നടന്നിരിക്കുന്നതെന്നും ഗോപകുമാർ പറഞ്ഞു. യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കമ്മീഷണർ ഓഫീസ് മാർച്ച് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങൾ,സുരക്ഷ കാമറകൾ മുതൽ മൊട്ടു സൂചി വാങ്ങിയതിൽ വരെ അഴിമതിയാണ്. ഡിജിപിയിൽ മാത്രം ഒതുങ്ങന്നതല്ലിത്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ വരെ ആരോപണ നിഴലിലാണ്.സത്യം പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം നടക്കണമെന്നും ഗോപകുമാർ പറഞ്ഞു.യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ് ജിതിൻ ദേവ് അദ്ധ്യക്ഷത ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് ,യുവമോർച്ചാ ജില്ലാ ജനറൽ സെക്രട്ടറിമാരായ വിഷ്ണു പട്ടത്താനം,അഡ്വ.അനീഷ് പാരിപ്പള്ളി,നേതാക്കന്മാരായ വി.ധനേഷ്,അഭിഷേക് മുണ്ടക്കൽ,ജമുൻ ജഹാംഗീർ,സി.തമ്പി ,എജി ശ്രീകുമാർ, മന്ദിരം ശ്രീനാഥ്,സി.ബി പ്രതീഷ്,ശംഭു മാരാരിത്തോട്ടം, സനൽ മുകളുവിള,ദീപു രാജ്, തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreപാക് നിർമിത വെടിയുണ്ട കണ്ടെത്തിയ സംഭവം; കൂടുതൽ പരിശോധനയ്ക്ക് വെടിയുണ്ടകൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിലേക്ക്
തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമിതമെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവ വിശദമായ പരിശോധനയ്ക്കും തുടർ അന്വേഷണത്തിനുമായി ഹൈദ്രാബാദിലെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി അയക്കും. തുടർ അന്വേഷണത്തിന് സഹായിക്കുന്ന ചില തെളിവുകൾ അന്വേഷണം നടത്തുന്ന സംഘത്തിന് ലഭിച്ചിട്ടുണ്ട്. വെടിയുണ്ടകളുടെ നിർമ്മാണം പഴക്കം ലോഹം തുടങ്ങിയവ വ്യക്തമായി മനസിലാക്കുന്നതിനും വെടിയുണ്ടകളിൽ നിന്ന് വിരലടയാളം അടക്കം ലഭിക്കുന്നതിനുമായാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് മനസിലായ സാഹചര്യത്തിൽ എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ കുളത്തൂപ്പുഴയിലെത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ തുടർ അന്വേഷണത്തിന് സഹായകമാകുന്ന ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന അന്വേഷണ സംഘം യോഗം ചേർന്ന് വിശദമായി ഇതേക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
Read Moreകൊല്ലത്ത് പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; തമിഴ്നാട് ബന്ധവും അന്വേഷിക്കുന്നു
അഞ്ചല്‍: തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴയില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി. കേസ് അന്വേഷിക്കാന്‍ എടിഎസിന്റെ കീഴില്‍ പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ടീമിലുണ്ടാകും. ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടന്നും എഡിജിപി വ്യക്തമാക്കി. ടോമിന് തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന എടിഎസ് തലവന്‍ അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം തന്നെ വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തില്‍ തമിഴ്നാട് ബന്ധവും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം കളിയിക്കവിളയില്‍ തമിഴ്നാട് എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസുമായി ഇതിന് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാകും. കുളത്തുപ്പുഴക്ക് അടുത്ത് ആര്യങ്കാവില്‍ നിന്നുമാണ് കേസിലെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് കരുതപ്പെടുന്ന ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടുന്നത്. അടുത്ത ദിവസങ്ങളില്‍ ചിലരെ സംശയാസ്പദമായ രീതിയില്‍…
Read Moreപ്രതികാരം! അഞ്ചലില്‍ വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം; ഭാര്യാപിതാവ് അറസ്റ്റില്‍
അഞ്ചൽ : അഞ്ചലില്‍ വ്യാപാരിയെ ആസിഡൊഴിച്ച് ആക്രമിച്ച സംഭവത്തിൽ ഭാര്യപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ആഷിക് മൻസിലിൽ ഷാജഹാനെ (60) യാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം അഞ്ചോടെയാണ് ഷാജഹാന് ഉസ്മാന്റെ കടയ്ക്കുള്ളില്‍ കയറി ആസിഡ് ഒഴിച്ചത്. മുഖത്തും കണ്ണിനും പരിക്കേറ്റ ഉസ്മാന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്നതിന്റെ തലേദിവസം ഉസ്മാന്റെ ഭാര്യയുമായി ഷാജഹാന് കുളത്തുപ്പുഴയില്‍ വച്ച് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനെതുടർന്ന് ഉസ്മാൻ ഷാജഹാനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചു. ഇതിന്റെ പ്രതികാരമാണ് ഷാജഹാൻ ആസിഡുമായി ഉസ്മാന്റെ ഉടമസ്ഥതയിലുള്ള അഞ്ചൽ മുക്കട ജംഗ്ഷനിലെ അഫ്സൽ ഫ്രൂട്ട്സ് കടയിൽ എത്തി മുഖത്ത് ആസിഡ് ഒഴിച്ചതന്നാണ് പോലീസ് പറയുന്നത്. സംഭവശേഷം ഒളിവില്‍പോയ ഷാജഹാനെ കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അഞ്ചല്‍ പോലീസിനു കൈമാറുകയായിരുന്നു. ഷാജഹാന് തനിച്ചാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള ഉസ്മാന്റെ…
Read Moreവേനലിൽ വെന്തുരുകി മലയോരനാട്! കൊടുംചൂടിൽ വെളളിമൂങ്ങ തളർന്നു വീണു; രക്ഷകരായി നാട്ടുകാർ
പത്തനാപുരം: വേനലിൽ വെന്തുരുകുകയാണ് മലയോരനാട്. പത്തനാപുരം കുണ്ടയം കാരംമൂടിന് സമീപം ചൂടിന്റെ കാഠിന്യത്താൽ വെള്ളിമൂങ്ങ തളര്‍ന്നുവീണു. കുഴവക്കാട് ഭാഗത്താണ് വെള്ളിമൂങ്ങയെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാക്കകള്‍ ആക്രമിക്കുന്നത് കണ്ട പ്രദേശവാസികൾ മൂങ്ങയെ രക്ഷപ്പെടുത്തി വനപാലകർക്ക് കൈമാറി. ഏകദേശം രണ്ട് വയസ് പ്രായം വരുന്ന വെളളിമൂങ്ങയുടെ ചുണ്ട് കാക്കകളുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയിലായിരുന്നു. പത്തനാപുരം റേഞ്ച് ഓഫീസിലെത്തിച്ച വെളളിമൂങ്ങയെ വെറ്റിനറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിക്കുകള്‍ മാറുന്നതനുസരിച്ച് വനത്തിനുള്ളില്‍ തുറന്ന് വിടുമെന്ന് റേയ്ഞ്ച് ഓഫീസർ അനീഷ് പറഞ്ഞു. കൂടാതെ വനത്തിനുളളിൽ കടുത്ത വേനലില്‍ മരങ്ങളും കുറ്റിക്കാടുകളും ഉണങ്ങി നശിക്കുകയും ജലാശയങ്ങള്‍ വറ്റിവരളുകയും ചെയ്തതോടെ കാട്ടാനകള്‍ അടക്കമുളള വന്യമൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി വനാതിര്‍ത്തികളിലെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന കാഴ്ചകളും ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ പതിവാണ്.
Read Moreരാത്രികാല മോഷണങ്ങൾ പെരുകുന്നു; കൊല്ലം സിറ്റി പോലീസ് പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി
കൊല്ലം: സിറ്റി പോലീസ് പരിധിയിൽ സമീപ സമയത്ത് രാത്രികാലങ്ങളിൽ നടന്ന മോഷണശ്രമങ്ങളെ തുടർന്ന് സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി. കൊല്ലം ടൗണ്‍ പരിധിയെ പന്ത്രണ്ട ് പട്രോളിംഗ് ഏരിയകളായി തിരിക്കുകയും ഒരോ ഏരിയയിലും രാത്രി 11 മണി രാവിലെ നാലു വരെ പതിനഞ്ചോളം മൊബൈൽ പട്രോളിംഗും, പത്തോളം റൈഡർ പട്രോളിംഗും രാത്രികാല സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ പിങ്ക് പട്രോൾ ഹൈവേ പട്രോൾ, കണ്ട്രോൾ റൂം വാഹനങ്ങൾ എന്നിവയും ഇൻസ്പെക്ടർമാർ എസ്ഐ മാർ എന്നിവരുടെ മേൽനോട്ടത്തിൽ പട്രോളിംഗിനുണ്ടാകും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റുകൾ വ്യാപാര സ്ഥാപനങ്ങൾ സിനിമാ തീയറ്ററുകൾ, ധനകാര്യ സ്ഥാപനങ്ങൾ, എറ്റിഎം കൗണ്ട റുകൾ, വീടുകൾ എന്നിവിടങ്ങളിലെ നിരീക്ഷണ കാമറകൾ നിരന്തരം നിരീക്ഷിക്കുന്നതിനും അസ്വഭാവികമായി ശ്രദ്ധയിൽപ്പെടുന്നത് ഉടനടി പോലീസിനെ അറിയിക്കുന്നതിനും വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ നിരീക്ഷണത്തിനായി…
Read Moreപാതയോരത്തെ കമാനങ്ങൾ അപകഭീഷണിയാകുന്നു; കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്ക്
പത്തനാപുരം : പ്രധാന പാതയില്‍ സ്ഥാപിക്കുന്ന കമാനങ്ങള്‍ സുരക്ഷിതമല്ല.അപകടങ്ങള്‍ പതിവാകുന്നു.കഴിഞ്ഞ ദിവസം ശബരി ബൈപാസില്‍ സ്ഥാപിച്ചിരുന്ന കമാനം മറിഞ്ഞ് വീണിരുന്നു. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. വിവിധ പരിപാടികളുടെ ഭാഗമായാണ് പ്രധാനപാതയിലടക്കം വലിയ കമാനങ്ങള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇവ വയ്ക്കുന്നത് യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ്. ഇതിനുപുറമെ മാസം പിന്നിട്ടും നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന പല കമാനങ്ങളും മാറ്റിയിട്ടില്ല. ഇതുകാരണംഗതാഗതക്കുരുക്കും അപകടഭീഷണിയും വർദ്ധിക്കുന്നുണ്ട്.തിരക്കേറിയ പാതയിലെ ഗതാഗതം തടസപ്പെടുന്ന തരത്തില്‍ കമാനങ്ങള്‍ സ്ഥാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി വിധി നിലനില്‍കെയാണ് മിക്ക സംഘടനകളുടെയും ഭാഗത്തു നിന്നും ഈ നിയമലംഘനം. യാത്രാ ബസുകളും തടി,കച്ചി തുടങ്ങിയവ കയറ്റി വരുന്ന വാഹനങ്ങളും ധാരാളം കടന്നുവരുന്ന പാതയില്‍ വാഹനങ്ങള്‍ തട്ടി കമാനം മറിഞ്ഞുവീണ് അപകടമുണ്ടാകുന്നുണ്ട്.നിരവധി തവണ കമാനങ്ങള്‍ സുരക്ഷിതമായി സ്ഥാപിക്കണമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
Read More