കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ; കൊല്ലം എസ്എൻകോളജിലെ മൂന്നാംവർഷം ഡിഗ്രി വിദ്യാർഥിനിയാണ്

കൊല്ലം: കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. എഴിപ്പുറം സ്വദേശിനി ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 ന് ആണ് മൃതദേഹം കണ്ടത്. കൊല്ലം എസ്എൻകോളജിലെ മൂന്നാംവർഷം ഡിഗ്രി വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ കോളജിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ ബന്ധുക്കൾ പാരിപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. വിദ്യാർഥിനിയുടെ ബാഗ് ഇത്തിക്കരപാലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തതാണ് തെരച്ചിലിന് ഇടയാക്കിയത്.

Read More

വനാതിർത്തികളിൽ ഫയർലൈൻ തെളിക്കൽ വൈകുന്നു;  മലയോരഗ്രാമവാസികള്‍ പ്രതിഷേധത്തില്‍

പത്തനാപുരം : വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ തെളിയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. മലയോരഗ്രാമവാസികള്‍ പ്രതിഷേധത്തില്‍.കഴിഞ്ഞ വര്‍ഷം ഫയര്‍ലൈന്‍ തെളിയ്ക്കാനുണ്ടായ കാലതാമസം കാരണം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല.ഇതോടെകാട്ടുതീയുടെ തീവ്രതയും കൂടുതലായിരുന്നു.കാട്ടുതീ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ജനവാസമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഫയര്‍ലൈന്‍ തെളിക്കുന്നത്. വനം വകുപ്പും വനസംരക്ഷണസമിതിയും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ജനവാസമേഖലയിലും പാതയുടെ വശങ്ങളിലുമാണ് കൂടുതലും ഫയര്‍ലൈന്‍ തെളിക്കല്‍ നടക്കുന്നത്.പത്തനാപുരം,പുനലൂര്‍ റേഞ്ചിൽ ഉൾപ്പെട്ടെ മിക്ക ഡിവിഷനുകളിലും അതിർത്തി തെളിക്കൽ പ്രവർത്തനങ്ങൾ ഡിസംബര്‍ ആദ്യം തന്നെ ആരംഭിക്കുന്നതാണ്. ഇത്തവണ നവംബര്‍ മുതല്‍ തന്നെ ചൂട് വര്‍ദ്ധിച്ചിട്ടുണ്ട്. പാതകളുടെ വശങ്ങളില്‍ നിന്നും മൂന്ന് മീറ്റര്‍ വീതിയിലാണ് ഫയര്‍ലൈന്‍ തെളിക്കുന്നത്.കഴിഞ്ഞ വര്‍ഷം വനംവകുപ്പും വനസംരക്ഷണസമിതിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണം കിഴക്കൻമേഖലയിൽ വനപ്രദേശങ്ങളിലെ അതിർത്തി തെളിയിക്കൽ പ്രവർത്തനങ്ങൾ പൂര്‍ണ്ണമായില്ല.ഇതിനാല്‍ തന്നെ ഏക്കർ കണക്കിന് വനഭൂമിയാണ് കത്തി നശിച്ചത്. കാട്ടുതീ വർധിച്ചത് കാരണം ജീവജാലങ്ങൾക്കും വൃക്ഷങ്ങൾക്കും ഏറെ കേടുപാടുകളും വരുത്തിയിരുന്നു.ചൂടേറ്റ് വന്യമൃഗങ്ങൾ…

Read More

ചാത്തന്നൂരിൽ  യുവാവിനെ മർദിച്ചുകൊന്ന കേസിലെ  പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്

ചാത്തന്നൂർ: മയ്യനാട് ആലുംമൂട്ടിൽ ദലിത് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി തല്ലി കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നല്കി. പ്രതികളെ പോലിസ് കസ്റ്റഡിയിൽ തൊട്ടടുത്ത ദിവസം തന്നെ വിട്ടുകിട്ടുമെന്ന് ചാത്തന്നൂർ എ സിപി ജോർജ് കോശി പറഞ്ഞു. മയ്യനാട് തെക്കുംകര ആലുംമൂട് ആതിരാഭവനിൽ അനിൽ കുമാറാ (23)ണ് മരിച്ചത്. ശനിയാഴ്ച പുലർച്ചേ ഒന്നരയോടെയാണ് മരണം സംഭവിച്ചത്. അനിൽകുമാറിന്‍റെ ശരീരത്തിൽ നാല്പതിലേറെ മാരകമായ പരിക്കുകളുണ്ടായിരുന്നു. വെട്ടിയൊരുക്കി വച്ചിരുന്ന വലിയ മരകമ്പുകൾ കൊണ്ടായിരുന്നു ആക്രമണം. ആദ്യം കാലുകൾ രണ്ടും അടിച്ചൊടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അനിൽകുമാർ മരിച്ചു. അറസ്റ്റിലായ സന്തോഷ് കുമാറിനൊപ്പം താമസിക്കുന്ന ദീപ എന്ന സ്ത്രീയാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്. പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപത്ത് താമസിക്കുന്നവർക്ക്…

Read More

പ്രഫഷണൽ നാടകട്രൂപ്പുകളുടെ പോക്ക് അപചയത്തിലെന്ന് തിരക്കഥാകൃത്ത് പ്രമോദ് പയ്യന്നൂർ

കൊല്ലം : കേരളത്തിലെ പ്രഫഷണൽ നാടകട്രൂപ്പുകളുടെ പോക്ക് അപചയത്തിലാണെന്നും അത് തിരുത്തി വിമർശനബുദ്ധ്യാ എടുത്ത് നാടകങ്ങളെ അന്താരാഷ്ട നിലവാരത്തിലേക്ക് രൂപപ്പെടുത്തി എടുക്കണമെന്ന് തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ പ്രമോദ് പയ്യന്നൂർ. എന്നാൽ നല്ല നാടകങ്ങൾ ഉണ്ടാകുന്നുണ്ട്. അത് ജനമധ്യത്തിലേക്ക് എത്താൻ നാടക പ്രവർത്തകരുടെ കൂട്ടായ ശ്രമം വേണം. സങ്കീർത്തനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ കെ.രവിവർമ്മയേയും പി.ജെ.ഉണ്ണി കൃഷ്ണനേയും ആദരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആശ്രാമം 8 പോയിന്‍റ് ആർട്ട് കഫെയിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ചവറ കെ.എസ്.പിള്ള അധ്യക്ഷത വഹിച്ചു. പ്രദീപ് ആശ്രാമം, ആൻഡ്രൂസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

Read More

നികുതി വിഹിതം നല്‍കാതെ വികസനം മുരടിപ്പിക്കാനുള്ള കേന്ദ്ര  നീക്കം അനുവദിക്കില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം :നികുതി വിഹിതം നല്‍കാതെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് വികസനം മുരടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം കേരളത്തില്‍ വിലപ്പോകില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി പോലുള്ള ബദല്‍ മാര്‍ഗത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തി വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷന്‍കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി . ഭവന നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, റോഡുകള്‍ തുടങ്ങി എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 56 കോടി രൂപയാണ് കശുവണ്ടി തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണത്തിനായി ചെലവഴിച്ചത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം ഏറ്റെടുത്ത 881 വീടുകളില്‍ 766 വീടുകളും പൂര്‍ത്തീകരിച്ചു. ലൈഫ് ഒന്നാംഘട്ടം ഭവന നിര്‍മാണ പദ്ധതിയില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളിലുമായി പട്ടികജാതി വിഭാഗത്തില്‍ 152 ഗുണഭോക്താക്കളും ജനറല്‍ വിഭാഗത്തില്‍ 26 ഗുണഭോക്താക്കളും…

Read More

കാപ്പിപ്പൊടി വില്‍പ്പനയുടെ മറവില്‍ മൊബൈല്‍ മെസേജ് ശേഖരണം; തട്ടിപ്പിനു പിന്നിലെ രാഷ്ട്രീയ കളികളെക്കുറിച്ച് നാട്ടുകാർ പറ‍യുന്നതിങ്ങനെ…

കുളത്തൂപ്പുഴ: കിഴക്കന്‍ മേഖലയില്‍ കാപ്പിപ്പൊടി വില്‍പനയുടെ മറവില്‍ മൊബൈല്‍ മെസേജ് ശേഖരണം തകൃതി. ഗ്രാമപ്രദേശങ്ങളിലും കുളത്തൂപ്പുഴ ടൗണിലും രണ്ടു രൂപയുടെ കാപ്പിപൊടി പായ്ക്കറ്റുകളുമായി വീടു വീടാന്തരം കയറിയിറങ്ങി വില്‍പന നടത്താനെത്തുന്നവര്‍ കുറഞ്ഞ വിലക്ക് വില്‍പനക്ക് തയ്യാറാവുകയും വാങ്ങിയാലും വാങ്ങിയില്ലെങ്കിലും തങ്ങള്‍ ഈ വീടുകളില്‍ ഉല്‍പന്നം വില്‍ക്കാനെത്തിയെന്ന് കമ്പനിയെ ബോധിപ്പിക്കാനായി അവര്‍ നല്‍കുന്ന പ്രത്യേക മൊബൈല്‍ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. പത്തു വീടുകളില്‍ ഉല്‍പന്നം പരിചയപ്പെടുത്തിയതായി മെസേജ് എത്തിയാല്‍ തങ്ങള്‍ക്ക് ശമ്പളം ലഭിക്കുമെന്ന് വീട്ടമ്മമാരോട് പറയുകയും ദയനീയത തോന്നി മിക്ക വീട്ടമ്മമാരും മിസ്ഡ് കോള്‍ നല്‍കുകയും ചെയ്തതായി വീട്ടമ്മമാര്‍ പറയുന്നു. അതേ സമയം ദേശീയ പൗരത്വ ഭേതഗതി നിയമത്തിനനുകൂലമായി പൊതുജനങ്ങളുടെ വോട്ട് തേടുന്നതിനായി ചില രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന നീക്കമാണ് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Read More

കുടുംബവഴക്ക്;  വീട് ആക്രമിക്കാനെത്തിയ  സംഘത്തിൽപ്പെട്ട യുവാവ് കുത്തേറ്റ് മരിച്ച സംഭവം;രണ്ടു പേർ അറസ്റ്റിൽ

കൊട്ടിയം : കുടുംബവഴക്കിനെതുടർന്നുണ്ടായ സംഘർഷത്തിൽ അടിയേറ്റു യുവാവ് മരിച്ചു. കൊട്ടിയം ആലുംമൂട് ആതിരാഭവനിൽ അനിൽ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അനിലിന്‍റെ സഹോദരിയുടെ ഭർത്താവിന്‍റെ സുഹൃത്ത് സന്തോഷിന്‍റെ വീട്ടിൽവച്ചായിരുന്നു സംഭവം. തലയ്ക്കടിയേറ്റ അനിലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പട്ട് അനിലിന്‍റെ സഹോദരീ ഭർത്താവ് അനീഷ്, സുഹൃത്ത് സന്തോഷ് എന്നിവരെ കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ഇ്നനു പുലർച്ചെ അനിലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അനീഷിനെ ആക്രമിക്കാൻ വീട്ടിലെത്തി. അവിടെ അനീഷ് ഇല്ലാത്തതിനാൽ സംഘം സഹൃത്ത് സന്തോഷിന്‍റെ വീട്ടിലെത്തി. അനീഷിനെയും സന്തോഷിനെയും സംഘം ആക്രമിച്ചു. തിരിച്ച് ആക്രമിക്കുന്നതിനിടയിൽ അനിലിന്‍റെ കൂടെവന്നവർ ഓടിരക്ഷപെട്ടു. ഇതിനിടയിലാണ് അനിലിന് അടിയും കുത്തുമേറ്റതെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ു

Read More

കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ ഹെഡ് കോൺസ്റ്റബിൾ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: എഴുകോൺ പോലീസ് സ്റ്റേഷനിൽ പോലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ സഹപ്രവർത്തകരാണ് ജനറേറ്റർ റൂമിൽ മരിച്ച നിലയിൽ കണ്ടെതത്തിയത്.

Read More

പൗരത്വഭേദഗതിനിയമം; കേന്ദ്രനയം തന്നെയാണ് സംസ്ഥാനസർക്കാരും പുലർത്തുന്നതെന്ന് എൻകെ പ്രേമചന്ദ്രൻ എംപി

കൊല്ലം :പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന കേരള സര്‍ക്കാരിന്‍റെ നയം ഡല്‍ഹിയില്‍ പ്രതിഷേധങ്ങളെ മര്‍ദ്ദിച്ച് ഒതുക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തിന് സമാനമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. ഇതിന് തെളിവാണ് ചിതറയില്‍ നടന്ന പ്രതിഷേധത്തിനെതിരെ പോലീസ് അഴിച്ചുവിട്ട അക്രമണം. പൗരത്വ നിയമഭേദഗതിയെ പരസ്യമായി എതിര്‍ക്കുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാരും അണിയറയില്‍ ബിജെപിക്ക് പൗരത്വ നിയമഭേദഗതി പ്രചരിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നതെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. ഡല്‍ഹിയിലും യു.പിയിലും കര്‍ണ്ണാടകത്തിലും പോലീസ് സ്വീകരിച്ച നടപടികള്‍ക്ക് സമാനമായ നടപടിയാണ് കേരളത്തിലും സ്വീകരിച്ചത്. പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കളെ തെരെഞ്ഞുപിടിച്ച് മര്‍ദ്ദിച്ച് അവശരാക്കുന്ന പോലീസ് നടപടിയാണ് രാജ്യത്ത് ഉടനീളം ബി.ജെ.പി സര്‍ക്കാരുകള്‍ നടത്തുന്നത്. ബി.ജെ.പി സര്‍ക്കാരുകള്‍ ചെയ്യുന്നത് പോലെ കേരളത്തിലും പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസുകളിൽ കുടുക്കുന്ന പോലീസ് രാജ്…

Read More

 ഇരുമുടി കെട്ടുമായി  റോളർ സ്കേറ്റിംഗ് താരങ്ങളുടെ ശബരിമലയാത്ര നാളെ

കൊല്ലം: ഇരുമുടി കെട്ടുമായി ജില്ലാ സംസ്ഥാന ദേശീയ റോളർ സ്കേറ്റിംഗ് താരങ്ങളുടെ ശബരിമല സകേറ്റിംഗ് യാത്ര നാളെ കൊല്ലത്ത് നിന്നും ആരംഭിക്കും. രാവിലെ ആറിന് കളക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. സ്പോർട്സിലൂടെ ആരോഗ്യം നേടൂ ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കൂ, പ്ലാസ്റ്റിക് രഹിത ശുചിത്വകേരളം സുന്ദര കേരളം എന്നീ സന്ദേശവുമായിട്ടാണ് യാത്ര നടത്തുന്നത്. ഹൈസ്ക്കൂൾ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അടൂർ, പത്തനംതിട്ട വഴി ശനിയാഴ്ച്ച സന്ധ്യയോടെ റാലി റാന്നി പെരുനാട്ട് എത്തിച്ചേരും. 12ന് രാവിലെ പെരുനാട്ട് നിന്നും പുറപ്പെടുന്ന യാത്ര ളാഹ വഴി പമ്പയിൽ സമാപിക്കും. തുടർന്ന് സ്കേറ്റിംഗ് താരങ്ങൾ കാൽനടയായി ശബരിമലയിലേക്ക് പോകും. സ്പീഡ്, ആർട്ടിസ്റ്റിക്, റോളർ ഹോക്കി താരങ്ങളും പരിശീലകരുമായ പി .ആർ.ബാലഗോപാൽ (ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, ആരോഗ്യ വകുപ്പ്, കൊല്ലം),…

Read More