കച്ചവടത്തിന്‍റെ മറവിൽ വിദ്യാർഥികൾക്ക്‌ പുകയില ഉൽപ്പന്നം വിറ്റയാൾ പിടിയിൽ

കൊല്ലം: സ്കൂൾ വിദ്യാർഥികൾക്ക്‌ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയിരുന്നയാളെ കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര മൈത്രി നഗർ വിഷ്ണു ഭവനിൽ വിജയൻ (58) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊട്ടാരക്കര ചന്തമുക്കിലുള്ള ഒരു കച്ചവട സ്ഥാപനത്തിന്‍റെ മറവിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപന നടത്തിവന്നിരുന്നത്. കൊട്ടാരക്കര പ്രദേശത്തുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ ഇയാളുടെ കടയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനായി എത്തുന്നുണ്ട് എന്ന് റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾ മുമ്പും സമാന കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണ്. കൊട്ടാരക്കര ഇൻസ്‌പെക്ടർ ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി മിൽമകാലിത്തീറ്റയ്ക്ക് വില കൂട്ടി; സബ്സിഡിയും പിൻവലിച്ചു

ശാസ്താംകോട്ട: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ കാലിത്തീറ്റയ്ക്ക് നൽകി വന്നിരുന്ന സബ്സിഡി പിൻവലിക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തു. വില വർദ്ധന ഒരാഴ്ച മുമ്പ് തന്നെ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും സബ്സിഡി പിൻവലിച്ചത് ഈ മാസം ഒന്നു മുതലാണ്. ഒരു വർഷം മുമ്പ് വരെ 900 രൂപ മാത്രം വിലയുണ്ടായിരുന്ന മിൽമ കാലിത്തീറ്റയ്ക്ക് ഘട്ടം ഘട്ടമായി വില വർദ്ധിപ്പിക്കുകയായിരുന്നു.ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ വീതം കഴിഞ്ഞ മാർച്ച് 1 മുതൽ മേഖലാ യൂണിയൻ സബ്സിഡി നൽകിയത്. കർഷകർ സംഘത്തിൽ നൽകുന്ന 60 ലിറ്റർ പാൽ അടിസ്ഥാനമാക്കിയാണ് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി നൽകിയിരുന്നത്. ഇത് ക്ഷീര കർഷകർക്ക് ഒരു പരിധി വരെ പ്രയോജനകരമായിരുന്നു. ഈ സബ്സിഡിയാണ് പിൻവലിച്ചത്. ഇത് കൂടാതെയാണ് വില വർദ്ധിപ്പിച്ചതും. 50 കിലോഗ്രാം ചാക്കിന് 45 രൂപയാണ്…

Read More

കരാറുകാരുടെസൗകര്യാര്‍ഥം മലയോര ഹൈവേയുടെ അലൈൻമെന്‍റ് അട്ടിമറിക്കുന്നതായി ആരോപണം

കുളത്തൂപ്പുഴ: മലയോര ഹൈവേ നിര്‍മ്മാണം പുരോഗമിക്കവേ പലയിടത്തും കരാറുകാരുടെസൗകര്യാര്‍ഥം പാതയുടെ അലൈന്‍മെന്‍റ് അട്ടിമറിക്കുന്നതായുള്ള ആരോപണം ശക്തമാകുന്നു. പാതയുടെ നിര്‍മ്മാണത്തിനു മുമ്പായി പൊതുമരാമത്ത് വക സ്ഥലം സര്‍വ്വേ നടത്തി കല്ല് സ്ഥാപിക്കാത്തതിനാല്‍ താല്പര്യക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ തോന്നുംപടിയാണ് പാതയുടെ വീതിയും വളവുകളും നിശ്ചയിക്കുന്നത്. ആദ്യഘട്ട സര്‍വ്വേയില്‍ നിന്നും വ്യത്യസ്തമായി പല സ്ഥലത്തും വീതി കുറഞ്ഞും കൂടിയുമാണ് ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിക്കുന്നതെന്നാണ് ആരോപണം. മുന്‍കൂട്ടി സര്‍വ്വേ നടത്തി പൊതുമരാമത്ത് വക സ്ഥലം തിട്ടപ്പെടുത്താത്തതിനാല്‍ നിര്‍ധനരായ സാധാരണക്കാരുടെ സ്ഥലങ്ങളിലേക്ക് കൂടുതല്‍ കയറിയും താല്പര്യക്കാരുടെ അനധികൃത നിര്‍മ്മാണങ്ങളടക്കം സംരക്ഷിച്ചുമാണ് നിലവില്‍ കരാറുകാര്‍ പാതയുടെ നിര്‍മ്മാണം നടത്തുന്നതെന്ന ആരോപണം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും നല്‍കാതെ കുളത്തൂപ്പുഴ സെൻറ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് ദേവലയത്തിൻെറ പ്രവേശന കവാടത്തിനു മുന്നിലെ പാതയും കുരുശടിയും തകർത്തതിൽ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തിൽ ദേവലയിത്തിന് തകരാർ…

Read More

പട്ടികവിഭാഗങ്ങള്‍ക്ക് അനുവദിച്ച തുക പൂര്‍ണമായും ചിലവഴിക്കണം; ഫണ്ടുകള്‍ ചെലവഴിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാനടപടി

കൊല്ലം : വിവിധ വകുപ്പുകള്‍ മുഖേന പട്ടികജാതി വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന തുക പൂര്‍ണമായും ചിലവഴിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ പറഞ്ഞു. ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി ഫണ്ടുകള്‍ ചെലവഴിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാനടപടി ബാധകമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികജാതി പീഡന കേസുകളില്‍ അതിവേഗ നടപടി സ്വീകരിക്കാന്‍ പൊലീസ് അധികാരികള്‍ ശ്രദ്ധിക്കണം. ജില്ലയിലെ പ്രത്യേക കോടതിയെ കേസുകള്‍ക്കായി പ്രയോജനപ്പെടുത്തണം. ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ ഉടനടി പരിഹരിക്കണം. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിവാങ്ങാന്‍ പണം നല്‍കണം. സ്വയംതൊഴില്‍ സംരംഭങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ലോണ്‍ വിവിധ ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന ലഭ്യമാക്കണം. കമ്മ്യൂണിറ്റി സെന്ററുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് സ്‌കൂളുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞു. ജില്ലാ…

Read More

അടങ്ങാത്ത ആവേശത്തിരയിൽ കൊല്ലം  ബീച്ച് ഗെയിംസ്; അഞ്ചുവരെ നീട്ടി

കൊല്ലം: അടങ്ങാത്ത ആവേശത്തിരയിലാണ് കൊല്ലം ബീച്ച്. പുലരുവോളം നീളുന്ന കലാപരിപാടികളും കായിക മത്സരങ്ങളുടെ നിരയുമാണ് ഇവിടെ തുടരുന്നത്. ജില്ലയൊട്ടാകെയുള്ളവരുടെ സംഗമവേദിയായി മാറിയിട്ടുണ്ട് കടപ്പുറം. തിരക്കേറി വരുന്ന സാഹചര്യം കണക്കിലെടുത്ത് ഗെയിംസ് അഞ്ചുവരെ നീട്ടിയിട്ടുണ്ട് സംഘാടക സമിതി. കാര്‍ണിവലിന്‍റെ ആകര്‍ഷീണയ ദിനങ്ങളും ഇതോടൊപ്പമുണ്ട്. വ്യാപാരോത്സവത്തിന്‍റെ ഭാഗമായ കടകളെല്ലാം രാത്രി വൈകി മാത്രമേ അടയ്ക്കൂ. 31 വരെ നഗരം ഒരു വലിയ വ്യാപാര സമുച്ചയമായി തുടരും. കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ട് ഉള്‍പ്പടെ ജനപ്രിയതയുള്ള സംവിധാനങ്ങളെല്ലാം ബീച്ചില്‍ സജീവമായി തുടരും.കടല്‍പ്പൂരമാണ് കഴിഞ്ഞ ദിവസം കാഴ്ചയുടെ ഉത്സവം സമ്മാനിച്ചത്. ഡോ. നീന പ്രസാദിന്‍റെ നൃത്തം കലാപ്രേമികള്‍ക്ക് വിരുന്നായി. പുതുവത്സരത്തെ വരവേല്‍ക്കാനായി ആയിരങ്ങളാണ് എത്തിയത്. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പ്രാധാന്യം പരമാവധി പേരിലേക്ക് എത്തിക്കുന്നതിനും പകരം സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ ശുചിത്വമിഷന്‍ നിര്‍മിക്കുന്ന തുണിസഞ്ചികളുടെ വിതരണവും വേദിയില്‍ നടത്തി. എം.നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രകൃതി…

Read More

പരാതി പ്രളയം;  കരുനാഗപ്പള്ളിയിൽ ഫോർമാലിൻ കലർന്ന മത്സ്യം ഭക്ഷ്യ സുരക്ഷാ പിടിച്ചെടുത്തു നശിപ്പിച്ചു

കരുനാഗപ്പള്ളി :ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വിഷാംശം കലർന്ന മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു.കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവന്ന രാത്രി കാല പരിശോധനയുടെ ഭാഗമായാണ് ഫോർമാലിൻ കലർന്ന മത്സ്യം കണ്ടെത്തിയത്. കരുനാഗപ്പള്ളി പുതിയ കാവിനു സമീപത്തെ വഴിയോര കച്ചവട സ്ഥാപനത്തിലെയും കന്നേറ്റി പാലത്തിനു സമീപമുള്ള കച്ചവട കേന്ദ്രത്തിലുമാണ് വിഷാംശം കിളിമീൻ കണ്ടെത്തിയത്.മറ്റു മത്സ്യങ്ങളിൽ ഫോർമാലിന്റ അംശം കണ്ടെത്തിയില്ല. പിടിച്ചെടുത്ത കിളിമീൻ പിന്നീട് കുഴിച്ചുമൂടി.കമ്മീഷൻ ഏജന്റിൽ നിന്നും വാങ്ങിയ മത്സ്യത്തിലാണ് ഫോർമാലിൽ കണ്ടെത്തിയത്. കിളിമീനിൽ രാസപദാർത്ഥങ്ങൾ കലർന്നതായുള്ള നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫുഡ് സേഫ്റ്റി വിഭാഗത്തിനു് ലഭിച്ചത്. കരുനാഗപ്പള്ളി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ അഞ്ജു, കുന്നത്തൂർ സർക്കിൾ ഫുഡ്സേഫ്റ്റി ഓഫീസർ റസീമഎന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Read More

പുന്നല സ്കൂൾ പരിസരത്ത് മയക്കുമരുന്ന് വിൽപന;  ഇരുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ

പത്തനാപുരം: സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് ഗുളികകൾ വിൽപ്പന നടത്തിവന്ന യുവാവിനെ പോലീസ് പിടികൂടി.വകയാർ മുതുവേലിങ്കൽ പുതുവേലിൽ വീട്ടിൽ ശ്രീക്കുട്ടൻ(23) ആണ് പത്തനാപുരം പോലീസിന്‍റെ പിടിയിലായത്.ഗുളികകൾ ചെറിയ പൊതികളിലാക്കി ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് കച്ചവടം നടത്തിവരികയായിരുന്നു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുന്നല ഗവ.ഹയർസെക്കണ്ടറി സ്കൂളിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളിലെ മുഖ്യകണ്ണിയാണ് ശ്രീക്കുട്ടനെന്ന് പോലീസ് പറഞ്ഞു. പത്തനാപുരം മേഖലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഇയാളുടെ ഇടപാടുകാരാണന്നാണ് സൂചന. പ്രായപൂർത്തിയാകാത്ത കുട്ടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതിയുടെ കൈയ്യിൽ നിന്നും മയക്കു മരുന്ന് വിഭാഗത്തിൽപ്പെട്ട ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്.

Read More

കൊട്ടാരക്കര വെളിയം തോട്ടിൽ അജ്ഞാത മൃതദേഹം; ഇഞ്ചക്കാട്ടിലെ അഴുകിയ മൃതദേഹം കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ

കൊട്ടാരക്കര: വെളിയത്ത് തോട്ടിൽ രണ്ട് മാസം പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെസന്ധ്യയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവിടെ നിന്നും മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങൾ അഴുകി അടർന്ന് പോയതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുമ്പോൾ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. നെടുമൺകാവ് ആറ്റിൽ വെളിയം പടിഞ്ഞാറ്റിൻകര ഇഞ്ചക്കുഴി ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് വൃത്തിയാക്കിവരികയായിരുന്നു. ഇവിടെ ഇഞ്ച വളർന്ന് നിൽക്കുന്ന ഭാഗം വെട്ടിയൊതുക്കിയപ്പോഴാണ് പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസ് കേസെടുത്തു.മൃതദേഹംകൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ.

Read More

 രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള  ആർഎസ്എസ് അജണ്ട പൊതു സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്ന്  പി ജയരാജൻ

ശാസ്താംകോട്ട : ആർഎസ്എസ് ബ്രട്ടീഷ് ഭരണത്തിന്റെ അവസാനത്തെ കാലം പോലെ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു .ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു മണിക്കൂർ പോലും പങ്കെടുക്കാത്ത ആർഎസ്എസ് ഇന്ന് രാജ്യ സ്നേഹത്തിന്റെ കുത്തക അവകാശം ഏറ്റെടുക്കുകയാണെന്നും . ബിജെപി.യെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുന്ന നിലപാടാണ് ആർഎസ്എസ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും . ആർഎസ്എസ് അജണ്ട നടപ്പിലാക്കുവാനുള്ള ശ്രമത്തെ പൊതു സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്ന് പി ജയരാജൻ പറഞ്ഞു. ഡിവൈഎഫ്ഐ ശാസ്താംകോട്ട കിഴക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഇടിഞ്ഞകുഴിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡൻറ് എസ് അജേഷ് അദ്ധ്യക്ഷനായി സിപിഐഎം ഏരിയ കമ്മിറ്റി അംഗംങ്ങളായ റ്റിആർ.ശങ്കരപ്പിള്ള,കെകെ രവികുമാർ ,കെ ശോഭന, എ ഷാനവാസ്, ലോക്കൽകമ്മിറ്റി സെക്രട്ടറി പിആർ അജിത്ത്,ഡിവൈഎഫ്ഐ ജില്ല…

Read More

സാംസ്കാരിക മുന്നേറ്റത്തിലൂടെ സാമൂഹ്യവിപ്ലവം ഉണ്ടാകണമെന്ന് മുല്ലക്കര രത്നാകരൻ

ചടയമംഗലം: കേരളീയ സാമൂഹ്യജീവിതത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന വ്യവസ്ഥാപിത മൂല്യങ്ങൾ സാംസ്കാരിക മുന്നേറ്റത്തിലൂടെ തിരികെ ലഭിക്കുവാനും സാമൂഹ്യവിപ്ലവത്തിനു തിരി കൊളുത്തുവാനും സാംസ്കാരിക സൗഹൃദ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണമെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ. ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ്) കൊല്ലം ജില്ലാകൺവൻഷൻ ചടയമംഗലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി കേരളം ഔന്നത്യം പുലർത്തുമ്പോഴും സാംസ്കാരിക രംഗത്ത് തളർച്ച പ്രകടമാണ്. നവോത്ഥാന തുടർച്ചയില്ലാതെ പോയതാണ് സാമൂഹ്യതിന്മകളുടെ ശക്തിപ്പെടലിനിടയാക്കിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമ്മേളനത്തോടനുബന്ധിച്ച് ഡോ. കെ ജി താര ‘കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രതിനിധിസമ്മേളനം അഡ്വ. പ്രശാന്ത് രാജൻ ഉദ്ഘാടനം ചെയ്തു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ ജനാർദ്ദനൻ ആചാരി റിപ്പോർട്ട് അവതരിപ്പിച്ചു. രാധാകൃഷ്ണൻ ചടയമംഗലം, ഐ ഷിഹാബ്, ബി സുധാകരൻനായർ, ടി വിമൽകുമാർ, മായാസജീവ്, പി…

Read More