ചവറ: വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിനിടെ നടന്ന സംഘർഷത്തിൽ രണ്ട് പേർക്ക് മർദദനമേറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.പോലീസ് പറയുന്നത് ഇങ്ങനെ ചവറ ശങ്കരമംഗലത്തിന് കിഴക്കുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ചവറ സ്വദേശിനിയുടേയും കുമരം ചിറ സ്വദേശിയുടെയും വിവാഹം നടന്നു. തുടർന്ന് ഉച്ചയ്ക്ക് 1.30 ഓടെ വരന്റെ കൂട്ടത്തിൽ എത്തിയ പത്തംഗ സംഘം ഭക്ഷണം കഴിക്കാൻ വേണ്ടി കയറി . എന്നാൽ നാലാമത്തെ പന്തിയിൽ കയറിയ ഇവർക്ക് ഭക്ഷണം നൽകുന്നതിൽ താമസം നേരിട്ടുവെന്ന് ആരോപിച്ച് ഭക്ഷണം വിളമ്പാൻ നിന്നവരുമായി വാക്കേറ്റം ഉണ്ടായി. ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം അവസാനം അടിയിൽ കലാശിച്ചു.ഭക്ഷണം വിളമ്പാൻ നിന്നിരുന്ന ചവറ തോട്ടിന് വടക്ക് സ്വദേശികളായ വിപിൻ ,വിഷ്ണു എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുമരം ചിറ സ്വദേശികളായ അംബുലാൽ ,ഷൈലേഷ് എന്നിവരെ ചവറ പോലീസ് പിടികൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. പോലീസ്…
Read MoreCategory: Kollam
ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; പ്രതികൾക്ക് കഠിനതടവും പിഴയും
കടയ്ക്കൽ : കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് കോടതി കഠിന തടവും പിഴയും ശിക്ഷിച്ചു. കടയ്ക്കൽ ആയിരികുഴി സ്വദേശി വിജയകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ബിജോയി ,സഹോദരൻ ബിനോയി എന്നിവരെ കൊല്ലം സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊലപാതക ശ്രമം അടക്കം വിവിധ വകുപ്പുകളിലായി ഏഴര വര്‍ഷം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരിയിലാണ് സംഭവം. വിജയകുമാര്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരവേ കാറിലെത്തിയ സംഘം ഐരക്കുഴി ജംഗ്ഷന് സമീപം വച്ച് തടഞ്ഞുനിര്‍ത്തി വടിവാളും വെട്ടുകത്തിയും ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട വിജയകുമാര്‍ അടുത്തുള്ള വീട്ടിലേക്ക് ഓടി കയറി എങ്കിലും പിന്തുടര്‍ന്ന പ്രതികള്‍ വീടിനുള്ളില്‍ വച്ചും വെട്ടി. എന്നാല്‍ ഇവിടെ നിന്നും ഓടിയ വിജയകുമാര്‍ വീടിന്റെ മറ്റൊരുമുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. വാതില്‍…
Read Moreകട്ടിൽ കുംഭകോണം..! വയോജനങ്ങൾക്കായി കട്ടിൽ വാങ്ങിയതിൽ അഴിമതി ആരോപണം
കുന്നിക്കോട് :വയോജനങ്ങള്‍ക്കായി കട്ടില് വാങ്ങിയതില്‍ അഴിമതിയെന്നാരോപണം. വിളക്കുടി ഗ്രാമപഞ്ചായത്തിലാണ് 10 ലക്ഷത്തോളം രൂപ വിനിയോഗിച്ച് വയോജനങ്ങൾക്ക് കട്ടിൽ വാങ്ങിയത്. 2018-19 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം കോട്ടയത്തെ സ്വകാര്യ ഏജൻസിയിൽ നിന്നും കട്ടിലുകൾ വാങ്ങിയത്. കട്ടിലുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭരണകക്ഷിക്കാരും പ്രതിപക്ഷവുംപ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ഇവ വിതരണം ചെയ്യാതെ ഇളമ്പൽ കാർഷിക വികസന കേന്ദ്രത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്.പഞ്ചായത്തിലെ 20 വാർഡുകളിലെ ജനറൽ വിഭാഗങ്ങൾക്കായി ഒരു കട്ടിലിന് 3400 രൂപ നിരക്കിൽ 300 ഓളംകട്ടിലുകളാണ് വാങ്ങിയത്. വെള്ളത്തടികൾ കൊണ്ട് നിർമ്മിച്ച കട്ടിലിൽ കനം കുറഞ്ഞ ഗുണനിലവാരമില്ലാത്ത പ്ലൈവുഡ് അടിച്ച് പോളിഷ് അടിച്ചവയാണ്.ഇവ കണ്ടപ്പോഴാണ് പ്രതിപക്ഷമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.പട്ടികജാതി ഗുണഭോേക്താക്കൾക്കായി നൽകുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷം വാങ്ങിക്കൂട്ടിയ കട്ടിലുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാതെ കുന്നുകൂടി കിടക്കുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി വീണ്ടും ഗുണനിലവാരമില്ലാത്തവ വാങ്ങിക്കൂട്ടിയത്. കട്ടിലുകൾ വാങ്ങിയതിൽ വ്യാപക അഴിമതി നടന്നതായും…
Read Moreദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനിലെ മരങ്ങൾ അപകട ഭീഷണിയാകുന്നു
ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനിൽ റോഡിന് കുറുകെ വളർന്നു പന്തലിച്ച തണ ൽമരം വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി മാറി. തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പിന്റെ എതിർവശത്താണ് ഈ കൂറ്റൻ മരം. ദേശീയപാതയിലെ ഇരു റോഡുകളുടെയും മുകളിലൂടെ പടർന്ന് പന്തലിച്ച് നില്‍ക്കുക്കുകയാണ്. റോഡിൽ ഓട നിർമ്മിക്കുന്നതിന്റെ ഭാഗമായി ഈ മരത്തിന്റെ വേരുകൾ വെട്ടിമാറ്റിയിരുന്നു. മണ്ണിൽ ശക്തമായ വേരുപിടിത്തമില്ലാത്ത അവസ്ഥയിലുള്ള മരം ഏത് നിമിഷവും നിലംപതിക്കാമെന്ന സ്ഥിതിയിലാണ്. തൊട്ടടുത്ത് ഓട്ടോസ്റ്റാന്റും കടകളൂം എപ്പോഴും വാഹന തിരക്കുള്ള ദേശീയ പാതയുടെ റോഡുകളുമുണ്ട്. മരം മറിഞ്ഞു വീണാൽ വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും.ഇപ്പോൾ ദേശീയപാതയുടെ കടമ്പാട്ടു കോണം മുതൽ ഓച്ചിറ വരെയുള്ള ഭാഗത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ ദേശീയപാത അധികൃതർ കരാർ നല്‍കിയിരിക്കയാണ്. ഇതിന്റെ ഭാഗമായി മരം മുറിപ്പും തുടങ്ങി. അപകടാവസ്ഥയിലുള്ള മരങ്ങൾ പക്ഷേ മുറിച്ചുമാറ്റാനുള്ള മരങ്ങളുടെ പട്ടികയിലില്ല .ശരിക്കും…
Read Moreഉളിയനാട്ട് നാല് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണയിൽ; ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സേഫ് കൊല്ലം പ്രവർത്തകർ
ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ ഉളിയനാട് തേമ്പ്ര മണ്ഡപം കുന്നിൽ നാല് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. കുന്നിന് താഴെയുള്ള ദിനേശൻ, വിനോദ് ,രമണൻ, പ്രസന്നൻ എന്നിവരുടെ കുടുംബങ്ങളാണ് മഴക്കാലത്ത് മനസിൽ തീയുമായി കഴിയുന്നത് .’ഏത് സമയത്തും ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള തരത്തിൽ അപകടാവസ്ഥയിലാണ് കുന്ന്.മുൻവർഷത്തിൽ കുന്നിടിഞ്ഞതിനെ തുടർന്ന് ഇവരെ ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അപകടകരമായ നിലയില്ലള്ള കുന്ന് ഇടിച്ചു മാറ്റാൻ ഉത്തരവ് നല്‍കിയിരുന്നു.ജിയോളജി വകുപ്പ് ചെറിയ തോതിൽ മണ്ണ് ഇടിച്ചു മാറ്റാൻ പാസ് നൽകിയിരുന്നു. ഒരു വീടിന്റെ കുറച്ചു ഭാഗത്തു നിന്നും മണ്ണ് മാറ്റുന്നതിനാണ് പാസ് നല്‍കിയത്.കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കുന്നിടിഞ്ഞു വീണ് ഇവരുടെ വീടുകൾക്ക് കേട് പാട് സംഭവിച്ചിരുന്നു . ഭിത്തികൾ തകർന്ന വീടുകളിൽ നിന്നും കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിറക്കര പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക്…
Read Moreദേശീയപാത വികസനം; അതിർത്തി കല്ല് പരിശോധന തുടങ്ങി; വിവിധ സ്ഥലങ്ങളിൽ കല്ലുകളിൽ നശിപ്പിച്ച നിലയിൽ
ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച അതിർത്തി കല്ലുകളുടെ പരിശോധനആരംഭിച്ചു.45 മീറ്റർ അകലത്തിലാണ് കല്ലുകൾ സ്ഥാപിച്ചിരുന്നത്. ദേശീയപാത സ്ഥലമേറ്റെടുക്കൽ ചാത്തന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ പരിധിയിൽപ്പെട്ട ഇത്തിക്കര മുതൽ ജില്ലാ തി ർത്തിയായ പാരിപ്പള്ളി കടമ്പാട്ടു കോണം വരെയാണ് പരിശോധന നടത്തുന്നത്. ഇത്തിക്കര മുതൽ ചാത്തന്നൂർ ജംഗ്ഷൻ വരെ 12 കല്ലുകൾ നശിപ്പിച്ചതായി കണ്ടെത്തി. ഇവിടങ്ങളിൽ പുതിയ കല്ലുകൾ സ്ഥാപിച്ചു. ദേശീയപാത വികസനത്തിന് വേണ്ടി സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുത്തി ക്രിമിനൽ കേസെടുക്കുമെന്ന് ചാത്തന്നൂർ സ്പെഷ്യൽ തഹസിൽദാർ ബി.അനിൽകുമാർ അറിയിച്ചു.മൂന്ന് -ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. കെട്ടിടങ്ങൾ, വൃക്ഷങ്ങൾ കാർഷിക വിളകൾ, കിണർ, മറ്റ് നഷ്ടങ്ങൾ എന്നിവ തിട്ടപ്പെടുത്തുന്ന ജോലികളും പുരോഗമിക്കുകയാണ്.സ്ഥലമേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ ആർ. സുമീ തൻ പിള്ള, സ്പെഷ്യൽ തഹസിൽദാർ ബി.അനിൽകുമാർ, സ്പെഷ്യൽ ഓഫീസർ…
Read Moreസാംസ്കാരിക നായകന്മാർ നീതിക്കായി പോരാടണമെന്ന് എൻ കെ.പ്രേമചന്ദ്രൻ എം.പി
പരവൂർ : അക്രമത്തിനും അനിതിക്കുമെതിരെ മൗനം പാലിക്കുന്ന സാംസ്കാരിക നായകന്മാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.സേവാദൾ ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പരവൂരിൽ സംഘടിപ്പിച്ച കവി വയലാർ അനുസ്മരണംഉത്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ ചില പ്രത്യേക അവസരങ്ങളിൽ മാത്രം പ്രതി കരിക്കുന്ന സാംസ്കാരിക നായകർ സമൂഹം ഇതൊക്കെ കാണുന്നുണ്ടെന്ന കാര്യം മറക്കരുതെന്ന് എം പി പറഞ്ഞു . ബ്ലോക്ക് ചെയർമാൻ ബി.തുളസീധരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം എ സലാം ജില്ലാ ചെയർമാൻ അമിതാബ് കല്ലട യു ഡി.എഫ് ചെയർമാൻ പരവൂർ രമണൻ ,കെ.പി.സി.സി നിർവ്വാഹക സമിതി അംഗം നെടുങ്ങോലം രഘു ,ശ്രീലാൽ, പരവൂർ സജീബ് ,ബിജു പാരിപളളി, ജെ.വിജയൻ പിള്ള, അനീഷ്, വിജയമ്മ, സുമൻ മാത്യു സുലോചന ഡി. മിനി, ശാലിനി, സരസ്വതി ,മണ്ഡലം പ്രസിഡന്റുമാരായ പരവൂർ…
Read Moreശക്തമായ മഴയിൽ കല്ലട ഇറിഗേഷന്‍ പ്രോജക്ടിന് കനാലുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു; മണ്ണ് നീക്കം ചെയ്യാന്‍ നടപടിയെടുക്കാത്ത അധികൃതർക്കെതിരേ പ്രതിഷേധം അറിയിച്ച് നാട്ടുകാർ
പത്തനാപുരം : കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കനാലുകളിലേക്ക് ഇടിഞ്ഞിറങ്ങിയ മണ്ണ് നീക്കംചെയ്യാൻ നടപടിയി യായില്ല. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് പുന്നല ചാച്ചിപ്പുന്ന തച്ചക്കോട് ഭാഗത്തെ കനാലിന്റെ വശത്തെ കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞിറങ്ങിയത്.ഏകദേശം അന്‍പതടി ഉയരത്തില്‍ മണ്‍തിട്ട ഇടിഞ്ഞ് പൂര്‍ണ്ണമായും കനാലിലേക്ക് പതിക്കുകയായിരുന്നു.ഇതോടെ നീരൊഴുക്കും തടസപ്പെട്ടു. തെന്മല ലൂക്ക് ഔട്ടില്‍ നിന്നും ആരംഭിക്കുന്ന കനാലുകള്‍ പത്തനാപുരം, പുന്നല,വാഴപ്പാറ വഴി പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. മണ്ണിടിഞ്ഞിറങ്ങിയതോടെ കനാലിന്റെ ഒരു ഭാഗത്ത് മാത്രമായി വെള്ളം കെട്ടി നില്‍ക്കുകയാണ്.മഴ മാറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്യാന്‍ കെ.ഐ.പി അധികൃതര്‍ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. പൂങ്കളഞ്ഞി ചാച്ചിപ്പുന്ന റോഡ് കടന്നുപോകുന്നതിന്റെ ഭാഗമായി കനാലില്‍ വലിയ തുരങ്കം നിര്‍മ്മിച്ചിട്ടുണ്ട്.ഇത് തുറക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞിറങ്ങിയത്. ഇതിനാല്‍ തന്നെ ആളുകള്‍ക്ക് ഇവിടെ ഇറങ്ങി മണ്ണ് നീക്കം ചെയ്യാനും കഴിയില്ല. എല്ലാ വര്‍ഷവും വേനല്‍…
Read Moreകൊല്ലം – തേനി ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; യാത്രക്കാർ രക്ഷപ്പെട്ടു
ശാസ്താംകോട്ട: കൊല്ലം – തേനി ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി.കാറിലുണ്ടായിരുന്ന നാലു യാത്രക്കാർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ശൂരനാട് വടക്ക് അരീക്കൽ കലുങ്കിന് സമീപമാണ് അപകടം നടന്നത്.എയർ പോർട്ടിൽ പോയി മടങ്ങുകയായിരുന്ന മാവേലിക്കര ചുനക്കര സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു വീണു.ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Moreഡോക്ടർക്ക് തുല്യനാണ് ഡ്രൈവർ! സിറ്റിപോലീസ് കമ്മീഷണർ പി കെ മധു പറയുന്നു…
കൊല്ലം : രോഗിയുടെ ജീവൻ നിലനിർത്തേണ്ടത് ഒരു ഡോക്ടറുടെ കടമയാണെങ്കിൽ ബസിൽ കയറുന്ന ഓരോരുത്തരെയും എത്തേണ്ട സ്ഥലത്തു സുരക്ഷിതമായി എത്തിക്കേണ്ടത് ഒരു ഡ്രൈവറുടെ കടമയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ പി.കെ മധു. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ട്രാക്കിന്റെ ആഭിമുഖ്യത്തിൽ കൊല്ലം കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ നടന്ന ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാപരിശീലനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കമ്മീഷണർ. വാഹനാപകടങ്ങൾക്ക് പല ഘടകങ്ങൾ കാരണമാകുന്നുണ്ടെങ്കിലും പ്രധാന കാരണക്കാർ ഡ്രൈവർമാർ തന്നെയാണ്. ആയതിനാൽ ഉത്തരവാദിത്വ ബോധത്തോടെ ജീവൻ നിലനിർത്തുന്ന ചുമതല വഹിക്കുന്ന ഒരു ഡോക്ടറുടെ അതെ ഉത്തരവാദിത്വം ഡ്രൈവർക്കുമുണ്ട് എന്ന് നാം തിരിച്ചറിയണം. അതുകൊണ്ട് തന്നെ ഒരു ഡോക്ടർക്ക് തുല്യനാണ് ഡ്രൈവറെന്നും കമ്മീഷണർ പറഞ്ഞു. കൊല്ലം ആർടിഒ വി.സജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, റെഡ്ക്രോസ് സെക്രട്ടറി അജയകുമാർ, എം വി…
Read More