കൊല്ലം : മത്സ്യഫെഡിൽ നിന്നും കിട്ടുന്ന ഒരു ലിറ്റർ മണ്ണെണ്ണ 50 രൂപയിൽ നിന്നും 74 രൂപയായി വർദ്ധിപ്പിച്ച് മത്സ്യതൊഴിലാളികളെ മത്സ്യഫെഡ് കൊള്ളയടിക്കുകയാണെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ.ഓസ്റ്റിൻ ഗോമസ് ആരോപിച്ചു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയോഗംഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യഫെഡ് മത്സ്യതൊഴിലാളികൾക്ക് കൊടുക്കാനുള്ള ലോണ്‍ സബ്സിഡി ഇനത്തിലും സംഘങ്ങൾക്കുള്ള ഷെയർ ക്യാപ്പിറ്റൽ ഇനത്തിലും നല്‍കാനുള്ള 24.5 കോടി രൂപ മത്സ്യഫെഡിന്റെ അക്കൗണ്ടിൽ നിന്നും സർക്കാർ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. മത്സ്യതൊഴിലാളികളോടുള്ള ഇടതു സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 2 ന് തീരദേശ പദയാത്രയും സമര പ്രഖ്യാപന കണ്‍വെൻഷനും സംഘടിപ്പിക്കുവാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം മത്സ്യത്തൊഴിലാളികളുടെ പിന്തുണമൂലമാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ജില്ലയിലെ തീരദേശ മേഖലയിൽ എല്ലാ…
Read MoreCategory: Kollam
ചകിരിച്ചോറ്, ചാണകപ്പൊടിയും..! മട്ടുപ്പാവിൽ മണ്ണില്ലാകൃഷിയുമായി ചാത്തന്നൂർ കൃഷിഭവൻ
ചാത്തന്നൂർ: മട്ടുപ്പാവിൽ മണ്ണില്ലാ കൃഷിയൊരുക്കി ചാത്തന്നൂർ കൃഷിഭവനിലെ ആഗ്രോ സർവീസ് സെന്റർ’. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ 350 ഗ്രോബാഗുകളിലാണ് മണ്ണില്ലാ കൃഷി. മണ്ണ് ഉപയോഗിക്കാതെയുള്ള കൃഷി സമ്പ്രദായത്തിൽ ചകിരിച്ചോറ്, ചാണകപ്പൊടി, ന്യൂസ് പേപ്പർ എന്നിവയാണ് ഗ്രോബാഗുകളിൽ നിറയ്ക്കുന്നത്. തിരി നനരീതിയിലാണ് ജലസേചനം നടത്തുന്നത്.20 മുതൽ 35 സെന്റീമീറ്റർ നീളത്തിൽ തുണി എടുത്ത് കുഴൽ രൂപത്തിൽ തുന്നി എടുക്കും. അതിൽ ചകിരി ചോറ് കമ്പോസ്റ്റ് നിറയ്ക്കും. ഇതാണ് തിരി നനയ്ക്കുള്ള സംവിധാനം. ഇത് മൂന്നിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിന് മുകളിൽ ചെറിയ സുഷിരങ്ങളുണ്ടാക്കി അതിൽ ഉറപ്പിക്കും. ഗ്രോബാഗിന്റെ ചുവടു തുളച്ചുണ്ടാക്കിയ സുഷിരത്തിലൂടെ തിരി കടത്തിവിടും. പൈപ്പിൽ വെള്ളം നിറയ്ക്കുമ്പോൾ ഇത് കമ്പോസ്റ്റ് നിറച്ച തിരിയിലൂടെ ഗ്രോബാഗിലെ മിശ്രിതത്തിനാവശ്യമായ ജലം ലഭ്യമാക്കും. പൈപ്പിൽ വെള്ളം നിറച്ച ഗ്രോബാഗിലെ ചെടി ഒരാഴ്ചയോളം വാട്ടം വരാതെ നില്കും .വാട്ടർ…
Read Moreവാളയാറില്‍ കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: വാളയാറില്‍ കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. പിണറായി പോലീസിന്റെ കേസ് അന്വേഷണത്തിലെ പാളിച്ചകള്‍മൂലമാണ് കോടതി പ്രതികളെ വെറുതെവിട്ടത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരന്വേഷണത്തിലും കേരളത്തിലെ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാകയായിരുന്നു അവര്‍. യുഡിഎഫ് ജില്ലാ ചെയര്മാന് കെസി രാജന് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രതാപവര്‍മ്മതമ്പാന്‍, കെഎസ് വേണുഗോപാല്‍, അഡ്വ. റാംമോഹന്, അഡ്വ. രാജേന്ദ്രപ്രസാദ്, എംഎം നസീര്‍, സൂരജ് രവി, പിആര്‍ പ്രതാപചന്ദ്രന്, കല്ലട ഫ്രാന്‍സിസ്, ഇക്ബാല്‍കുട്ടി, അഡ്വ. ഷഹിദ് അഹമ്മദ്, അഡ്വ. ബേബിസണ്‍, സജീ ഡി ആനന്ദ്, അഡ്വ. രത്നകുമാര്‍, അഡ്വ. ആര് സുനില്‍, ആര് രമണന്, കുരീപ്പുഴ മോഹന്‍, ബിജു ലൂക്കോസ്, കമറുദീന് എന്നിവര്‍ പ്രസഗിച്ചു.
Read Moreഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച തിരുവനന്തപുര, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്.ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. കേരളത്തിനും ലക്ഷദ്വീപിനുമിടയിലും കന്യാകുമാരി, മാലിദ്വീപ് തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
Read Moreഇത്തിക്കര ഡിവിഷനിൽ രണ്ട് കോടിയുടെ പദ്ധതികളുമായി ജില്ലാപഞ്ചായത്ത്
ചാത്തന്നൂർ: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഇത്തിക്കര ഡിവിഷനിൽ രണ്ട് കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം എൻ.രവീന്ദ്രൻ പറഞ്ഞു.റോഡുകൾ, സ്കൂളുകൾ, കോളനികൾ എന്നിവയുടെ അടിസ്ഥാന വികസനം, കുടിവെള്ളം, കാർഷിക മേഖല എന്നിവയിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഉളിയനാട് ആംഗൻവാടി -കനാൽ (20 ലക്ഷം) മീനാട് പാലം – പമ്പ് ഹൗസ് (10 ലക്ഷം) നെടുങ്ങോലം പോസ്റ്റാഫീസ് ഇംഗ്ഷൻ – തെക്കേവിള (10 ലക്ഷം) കുമ്മല്ലൂർ – തോണിക്കടവ് (10 ലക്ഷം) കൊട്ടിയം ടൂറിസ്റ്റ് ഹോം മൈലക്കാട് (20 ലക്ഷം) മേലേ വിള–കൊല്ലായ്ക്കൽ, (10 ലക്ഷം) കൊല്ലായ്ക്കൽ -കുമ്മല്ലൂർ (10 ലക്ഷം) വയലിക്കട – മരക്കുളം (10 ലക്ഷം) മാമ്പള്ളികുന്നം -തൊടിയിൽ കോളനി (10 ലക്ഷം) എല്ലാ റോഡുകളും ടാറിംങ്ങോ അല്ലെങ്കിൽ കോൺക്രീറ്റോ . സ്കൂൾ വികസന പദ്ധതിയിൽ നെടുങ്ങോലം എച്ച് എസ്.ന് ഓഡിറ്റോറിയം ( 5…
Read Moreശാസ്താംകോട്ട തടാകതീരത്തെ കാടുകളെയും വൻമരങ്ങളെയും ഉണക്കി വള്ളിപ്പടർപ്പ്; പാരിസ്ഥിതിക പ്രശനങ്ങൾക്ക് സാധ്യതയുള്ള വള്ളി നീക്കണമെന്ന ആവശ്യം ശക്തമാകുന്നു
ശാസ്താംകോട്ട: തടാകതീരത്ത് പ്രത്യേകതരം വള്ളിപ്പടർപ്പ് പടർന്ന് പന്തലിക്കുന്നു. തടാകതീരത്തെ വലിയ മരങ്ങളെ പോലും വള്ളിപ്പടർപ്പ് കീഴടക്കിയിരിക്കുകയാണ്.രണ്ട് വർഷം മുമ്പ് അമ്പലക്കടവ് ഭാഗത്താണ് വള്ളിപ്പടർപ്പ് ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇവിടുത്തെ ചെറിയ കാടുകളിലേക്ക് പടർന്ന് കയറിയ വള്ളിപ്പടർപ്പ് പിന്നീട് കൂടുതൽ ഭാഗങ്ങളിലേക്കും വലിയ മരങ്ങളിലേക്കും വ്യാപിക്കുകയയായിരുന്നു. സൂര്യപ്രകാശം പോലും താഴെ പതിക്കാത്ത വിധത്തിൽ വള്ളിപ്പടർപ്പ് പടർന്ന് കയറുന്നതിനാൽ തടാകതീരത്തെ നിരവധി സ്വോഭാവിക ചെടികളുടെയും കുറ്റിക്കാടുകളുടെയും വളർച്ച നിലച്ചിട്ടുണ്ട്. വള്ളി പടർപ്പ് പടർന്ന് കയുന്നതിനാൽ വലിയ മരങ്ങൾ ഉണങ്ങാനും സാധ്യതയുണ്ട്. ഭാവിയിൽ കടുത്ത പാരിസ്ഥിതിക പ്രശനങ്ങൾക്ക് സാധ്യത ഉണ്ടായിട്ടും അധികൃതരുടെ ശ്രദ്ധയിൽ ഇനിയും ഇത് പെട്ടിട്ടില്ല.
Read Moreനിർമ്മാണം പൂർത്തിയാക്കാത്ത റോഡിലെ അറ്റകുറ്റപണി; നാട്ടുകാർ തടഞ്ഞു
ചാത്തന്നൂർ: നിർമ്മാണം പൂർത്തിയാക്കാത്ത റോഡിൽ അറ്റകുറ്റപണിയ്ക്കെത്തിയവരെ നാട്ടുകാർ തടഞ്ഞു. ചാത്തന്നൂർ പഞ്ചായത്തിലെ വയലിക്കട വാർഡിൽ വരിഞ്ഞം ലക്ഷംവീട് കോളനിയിലെ റോഡു നിർമ്മാണമാണ് പാതി വഴിയിൽ നിലച്ചിരിക്കുന്നത്. അവധി ദിവസമായഞായറാഴ്ച രാവിലെയാണ് അന്യസംസ്ഥാന തൊഴിലാളികളുമായി കരാറുകാരൻ ചെയ്ത റോഡിന്റെ അറ്റകുറ്റപണിയ്ക്കെത്തിയത്.നാട്ടുകാർ തടഞ്ഞതോടെ അന്യസംസ്ഥാന തൊഴിലാളികൾ ജോലി നിർത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷത്തിലധികം രൂപചിലവിട്ടാണ് കോളനിയിൽ കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.കോളനിയിലെ കിണറിന് സമീപം ഇരുപത് മീറ്ററോളം റോഡ് നിർമ്മിക്കാനുണ്ട്. കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ച റോഡ് തകർന്നതിനെ തുടർന്നാണ് അറ്റകുറ്റപണി നടത്താനെത്തിയത്.തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിച്ചതിന്റെ എല്ലാ വിവരങ്ങളും പണി പൂർത്തിയാകാത്ത റോഡിന് മുന്നിൽ ഫലകത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ട് അറ്റകുറ്റപണികൾ നടത്തിയാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാർ തടഞ്ഞത്. തൊഴിലാളികൾ വന്ന വാഹനങ്ങളും തടഞ്ഞിട്ടു.ഗ്രാമ പഞ്ചായത്തംഗം അംബികാ ശശിയും ചാത്തന്നൂർ എസ്.ഐ.എ.എസ്.സരിനന്റെ നേതൃത്വത്തിൽ പോലീസും എത്തി. ബന്ധപ്പെട്ടവരുമായി…
Read Moreപണത്തെക്കാൾ മദ്യത്തിന് വിലയിട്ട കള്ളൻ ! പണം എടുക്കാതെ 117 ബിയർ കുപ്പികളുമായി കള്ളൻ മുങ്ങി; സംഭവം ചവറയില്‍
ചവറ: പണം എടുക്കാതെ ബിയർ കുപ്പികളുമായി കള്ളൻ മുങ്ങി. പണത്തെക്കാൾ മദ്യത്തിന് വിലയിട്ട കള്ളൻ മോഷ്ടിച്ചത് 117 ബിയർ കുപ്പികൾ. നീണ്ടകരയിലെ ഒരു സ്വകാര്യ ബാറിലായിരുന്നു പണത്തോട് താൽപ്പര്യം ഇല്ലാത്ത കള്ളൻ ബിയർ കുപ്പികളുമായി കടന്ന് കളഞ്ഞത്. കഴിഞ്ഞ 22-ന് രാത്രി നടന്ന മോഷണ വിവരം ബാർ ജീവനക്കാർ അറിഞ്ഞത് 25 നായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ചവറ പോലീസിൽ പരാതി നൽകി. ഷട്ടർ പൊളിച്ച് അകത്ത് കടന്ന് നിരീക്ഷണ കാമറ നശിപ്പിച്ചതിന് ശേഷമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 14890- രൂപയുടെ ബിയറാണ് മോഷണം പോയത്. സമീപത്തെ കടകളിലെ നിരീക്ഷണ കാമറ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള അന്വേഷണത്തിലാണ് ചവറ പോലീസ്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
Read Moreകെഎസ്ആർടിസി ബസ് സർവീസില്ല; തെന്മല ഒറ്റക്കൽമേഖലയിൽ യാത്രാക്ലേശം രൂക്ഷം
കുളത്തുപ്പുഴ :കുളത്തുപ്പുഴകെഎസ്ആര്ടിസി ഡിപ്പോയില്‍ നിന്നും ബസുകള്‍ കൃത്യമായി സർവീസ് ടത്താത്തതിനാൽ തെന്മല ഒറ്റക്കല്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയാണ്. ഏറ്റവും ദുരിതം അനുഭവിക്കുന്നത് വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റക്കല്‍ ഭാഗത്തേക്ക് പോകുന്ന ബസില്ലാതായതോടെ വിദ്യാര്‍ഥികള്‍ വലഞ്ഞു. ഇതോടെ വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി കുളത്തുപ്പുഴ ഡിപ്പോ ഇന്‍ ചാര്‍ജ് ഉദയലാലിന് പരാതി നല്കി. എന്നാല്‍ ടയര്‍ ക്ഷാമം മൂലം ബസുകള്‍ കൂട്ടമായി കട്ടപ്പുറത്താണ് എന്നും ഇതിനാലാണ് ബസ് സര്‍വീസ് നടത്താന്‍ കഴിയാത്തതെന്നും അദ്ദേഹം വിദ്യര്‍ത്ഥികളെ അറിയിച്ചു. ഇതേ സമയം തന്നെ മുമ്പ് പാലോട് ഡിപ്പോയില്‍ നിന്നും ഓര്‍ഡിനറി ബസ് തെന്മല വഴി സര്‍വീസ് നടത്തിയിരുന്നു. ഇതിപ്പോള്‍ ലോഫ്ലോര്‍ ബസാക്കിയാതോടെ വിദ്യര്‍ത്ഥികള്‍ക്ക് കണ്സഷന് ലഭിക്കാതായി. ഇതോടെ കുട്ടികള്‍ക്ക് സമയത്ത് സ്കൂളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പരിഹാരം കണ്ടെത്തുമെന്നും, പാലോട് ഡിപ്പോയില്‍ ബന്ധപ്പെട്ടു ലോഫ്ലോര്‍ ബസ് മാറ്റി ഓര്‍ഡിനറി…
Read Moreതിരുപ്പതിയിലേക്ക് ഗുണ നിലവാരം കുറഞ്ഞ കശുവണ്ടി കയറ്റി അയച്ച സംഭവം; കാപെക്സിക്സിലെ അഴിമതി അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്
കൊല്ലം: തിരുപ്പതിയിലേക്ക് ഗുണ നിലവാരം കുറഞ്ഞതും 25 ശതമാനത്തോളം പിളർപ്പും പൊടിയും കലർന്ന കശുവണ്ടി കയറ്റി വിട്ടതിനു പിന്നിൽ ഗുരുതരമായ അഴിമതി ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വില്പനയ്ക്ക് സാധാരണ 10 ശതമാനം മാത്രം പിളർപ്പും പൊടികലർന്നതുമായ പരിപ്പ് അനുവദനീയമാണ് എന്നിരിക്കെ കാപ്പക്സ് കയറ്റി അയച്ചത് 25 ശതമാനം വരെയാണ്. ഗുണനിലവാരമില്ലാത്തതും മുറിഞ്ഞതുമായ പരിപ്പ് കയറ്റി അയക്കുമ്പോൾ പകരം കാപ്പക്സിൽ സ്റ്റോക്ക് വരുന്ന ഗുണനിലവാരമുള്ള പരിപ്പ് തൽപരകക്ഷികൾക്ക് ഗുണനിലവാരം കുറഞ്ഞ പരിപ്പിന്റെ വിലയ്ക്ക് നൽകാൻ കഴിയും. ഇങ്ങനെ അധികം വരുന്ന ഗുണനിലവാരമുള്ള പരിപ്പ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് അഴിമതിക്ക് ഇടവരുത്തുന്നു. കഴിഞ്ഞ കുറെ നാളുകളായി കാപെക്സിൽ കശുവണ്ടി വാങ്ങൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ചെയർമാനേയും എം.ഡി. യെയും മാറ്റിനിർത്തിക്കൊണ്ട് ക്രൈംബ്രാഞ്ച് വിജിലൻസ് ലെവലിൽ അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു…
Read More