ഭാഷയുടെ പേരിൽ ഭാരതത്തെ  ഭിന്നിപ്പിക്കരുതെന്ന്  എൻ.കെ.പ്രേമചന്ദ്രൻ എംപി

കൊല്ലം: രാജ്യത്തിന്‍റെ സന്പൂർണഭാഷ എന്ന നിലയിൽ ഹിന്ദിയെ ലോകത്തിന് പരിചയപ്പെടുത്തണമെന്ന ആഹ്വാനത്തോടെയുളള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തെ ഇതര ഭാഷകൾക്കും സംസ്ഥാനങ്ങൾക്കും ആശങ്കാജനകമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി . എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ സമ്മേളനം ചാത്തന്നൂർ എഞ്ചിനീയറിംഗ് കോളേജിൽഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വികലമായ സാന്പത്തികനയങ്ങൾ മൂലം പാരന്പര്യവ്യവസായങ്ങളും സ്ഥാപനങ്ങളിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയിലായ ഘട്ടത്തിൽ അവയെ തമസ്കരിക്കാനായി മഹാത്മജിയുടെയും പട്ടേലിന്‍റെയും സ്വപ്നനയം എന്ന പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുളള നീക്കം കേന്ദ്ര സർക്കാർ പിൻവലിക്കണം. നാനാത്വത്തിൽ ഏകത്വം എന്ന നിലയിലും വിവിധ ഭാഷകളുടെയും ആചാരങ്ങളുടെയും മതങ്ങളുടെയും സംഗമകേന്ദ്രമെന്ന നിലയിലും ലോകത്തിന് മാതൃകയായ ഭാരതത്തെ ഭാഷയുടെ പേരിൽ ഭിന്നിപ്പിക്കാനുളള നീക്കം ഗൗരവത്തോടെ കാണണമെന്നും എം.പി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കോഞ്ചേരിൽ ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. സാങ്കേതിക രംഗത്തെ വിജയികൾക്കും ഉന്നത മാർക്ക് നേടിയവർക്കും പ്രൊഫ. പി.ഒ.ജെ ലബ്ബ…

Read More

 എസ്ഐ ചെയ്തത് തെറ്റ്;  മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനു സഹായം; എസ്ഐക്കു സസ്പെൻഷൻ

കൊല്ലം: കുന്നിക്കോട് എസ്ഐ എൻ. അശോക് കുമാറിനു സസ്പെൻഷൻ. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍റെ വൈദ്യ പരിശോധന വൈകിപ്പിച്ച സംഭവത്തിലാണ് എസ്ഐക്കെതിരായ നടപടി. കൊല്ലം റൂറൽ പോലീസ് മേധാവി ഹരിശങ്കർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഇക്കഴിഞ്ഞ 14-ന് കമുകംചേരി ചിറ്റാശേരിയിലായിരുന്നു സംഭവം. മദ്യലഹരിയിൽ ബിജു എന്ന പോലീസുകാരന്‍റെ വാഹനം അപകടമുണ്ടാക്കിയെങ്കിലും പോലീസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്ഐ സ്വീകരിച്ചത്. ഇതു വിവാദമായതോടെ റൂറൽ എസ്പി അന്വേഷണത്തിനു നിർദേശം നൽകുകയായിരുന്നു.

Read More

ധാതുമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക്  നൽകാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ബിന്ദുകൃഷ്ണ

കൊല്ലം : തീരദേശത്തെ അപൂർവ്വമായ ധാതു മണൽ ഖനനം ചെയ്യുവാനുള്ള അധികാരം സ്വകാര്യ മേഖലയ്ക്ക് നൽകുവാൻ ഇടത് സർക്കാർ നീക്കം നടത്തുന്നതിലൂടെ കോടി കണക്കിന് രൂപയുടെ അഴിമതിക്ക് സി പിഎമ്മിന് അവസരം ലഭിച്ചതായി ഡി സി സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ആരോപിച്ചു. ധാതു മണൽ ഖനന കാര്യത്തിൽ 2016ലെ ഇടത് മുന്നണിയുടെ പ്രകടന പത്രിക പൊതു മേഖലയ്ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ആറ്റമിക് മിനറൽ കണ്‍സക്ഷൻ നിയമത്തിൽ (2016) ഭേദഗതിയിലൂടെ സ്വകാര്യ മേഖലയെ വിലക്കിയിട്ടും ഇതെല്ലാം മറച്ചുവച്ച് സി പി എം നീക്കം കൊല്ലത്തെ ലക്ഷക്കണക്കിന് ടണ്‍ ധാതു ശേഖരം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നതിനാണ്. ഇതിലൂടെ അഴിമതിയുടെ പുതിയ മുഖം തുറക്കാൻ സി പി എം ശ്രമിക്കുന്നത് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും, പൊതുമേഖലയിൽ ധാതു ഖനനം നിലനിർത്തുവാൻ ശ്രമിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട്…

Read More

പരിമതികളാൽ‌ വീർപ്പുമുട്ടി പരവൂർ റെയിൽവേ സ്റ്റേഷൻ;  അവഗണനയിൽ പ്രതിഷേധിച്ച് യാത്രക്കാർ

പരവൂർ: കൊല്ലം കഴിഞ്ഞാൽ യാത്രക്കാരുടെ എണ്ണത്തിലും കളക്ഷന്‍റെ കാര്യത്തിലും ജില്ലയിൽ മുന്നിൽ‌ നിൽക്കുന്ന പരവൂർ റെയിൽവേ സ്റ്റേഷനെ അധികൃതർ നിരന്തരം അവഗണിക്കുന്നു. പരിമതികളാൽ‌ വീർപ്പുമുട്ടുക‍യാണ് ഇന്ന് ഈ സ്റ്റേഷൻ.മിക്ക കേന്ദ്ര ബജറ്റുകളിലും സ്റ്റേഷനെ ആദർശ് സ്റ്റേഷനായും മാതൃകാ സ്റ്റേഷനായും പ്രഖ്യാപിച്ചെങ്കിലും അതിന് അനുസരിച്ചുള്ള ഒരു വികസന പ്രവർത്തനവും കഴിഞ്ഞ കുറെ വർ‌ഷങ്ങളായി നടന്നിട്ടില്ല. സ്റ്റേഷനിലെ ബുക്കിംഗ് കൗണ്ടറിന്‍റെ കാരമാണ് ഏറെ പരിതാപകരം. യാത്രാടിക്കറ്റിനും സീസൺ ടിക്കറ്റിനും റിസർവേഷനുമൊക്കെയായി ആരെ ഒരു കൗണ്ടറേയുള്ള. നേരത്തേ രണ്ട് കൗണ്ടർ പ്രവർത്തിച്ചിരുന്നതാണ്.കൗണ്ടറിന്‍റെ എണ്ണം പരിമിതപ്പെടുത്തിയത് കാരണം പലപ്പോഴും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ നീണ്ടനിര കാണാം. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയാലും എല്ലാ യാത്രക്കാർക്കും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. ഇത് പലപ്പോഴും യാത്രക്കാരും റെയിൽവേ ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിന് വരെ കാരണമാകുന്നു. തത്ക്കാൽ ടിക്കറ്റ് എടുക്കാൻ എത്തുന്നവരുടെ തിരക്കും ജീവനക്കാരെ പ്രതികൂലമായി…

Read More

പിന്നിലിരിക്കുന്നവരും ഹെൽമറ്റ് വയ്ക്കണം;  വാഹനങ്ങളിൽനിന്ന് ഹെൽമറ്റ് മോഷണം പോകുന്നത് പതിവാകുന്നു

പത്തനാപുരം: ഹെല്‍മറ്റ് മോഷണം പതിവാകുന്നു.വാഹനപരിശോധന കര്‍ശനമായതോടെയാണ് പാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്നും ഹെല്‍മറ്റ് മോഷണം പതിവായത്.നഗരത്തിന്റെ പല ഭാഗങ്ങളിലും പോലീസ് വാഹനപരിശോധന നടത്തുന്നുണ്ട്. ഇതിനിടെ ഹെല്‍മറ്റ് ഇല്ലാതെയെത്തുന്നവരാകാം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ഹെല്‍മറ്റുമായി കടന്നുകളയുന്നത്.വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ഉള്ളതിനാല്‍ ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്തശേഷം മാര്‍ക്കറ്റിലേക്കും,വ്യാപാര സ്ഥാപനങ്ങളിലും പോയി തിരികെ വരുമ്പോഴാണ് ഹെല്‍മറ്റ് നഷ്ടമായത് പലരും അറിയുന്നത്. ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചും ഹെല്‍മറ്റ് മോഷണം നടക്കുന്നുണ്ട്.വീണ്ടും പണം മുടക്കി ഹെല്‍മറ്റ് വാങ്ങുക മാത്രമാണ് പോംവഴി.വ്യാപാരസ്ഥാപനങ്ങളിലേക്ക് പോകുമ്പോഴുള്ള അസൗകര്യമോര്‍ത്താണ് പലരും ഇവ വാഹനത്തില്‍ തന്നെ സൂക്ഷിക്കുന്നത്.പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ സിസി കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

Read More

എഎസ്ഐയുടെ വീടിനു നേരേ ആക്രമണം: മൂന്നു പേർ പിടിയിൽ;  പ്രതികളെല്ലാം നിരവധി കേസുകളിൽപ്പെട്ടവർ

ചവറ: എഎസ്ഐയുടെ വീട് ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കാവനാട് മുക്കാട് ഡാനിഷ് ഭവനിൽ ഡാനിഷ് ജോർജ് (34), ചവറ മുകുന്ദപുരം പുത്തൻകാവിൽ കിഴക്കതിൽ പ്രമോദ് (24), പന്മന ചിറ്റൂർ മൈക്കാത്തറ പടിഞ്ഞാറ്റതിൽ മനു (34) എന്നിവരെയാണ് തെക്കുംഭാഗം സിഐ മുഹമ്മദ് ഖാന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെയോടെ അറസ്റ്റുചെയ്തത്. പ്രധാന പ്രതി കൊച്ചനി ഉൾപ്പടെയുള്ളവർ ഒളിവിലാണ്. പിടിയിലായവൾ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ചവറ പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദിന്‍റെ ചവറ തെക്കുംഭാഗം വടക്കുംഭാഗത്തെ വീട്ടിലെത്തിയാണ് അതിക്രമം കാട്ടിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കാറിലെത്തിയ ആറംഗ സംഘം മാരകായുധങ്ങളുമായി എത്തി ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിനോദിന്‍റെ ഭാര്യയും അമ്മയും കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു. വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം വീടിന്‍റെ ഭിത്തിയില്‍ വാളു കൊണ്ട് വെട്ടുകയും കസേരകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു…

Read More

സ്വകാര്യ ബസിലെ ജീവനക്കാരൻ യാത്രക്കാരിയെ മർദിച്ചതായി പരാതി; ശാരീരിക അസ്വസ്ഥത മൂലം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ

ശാസ്താംകോട്ട: സ്വകാര്യ ബസിലെ ജീവനക്കാൻ യുവതിയെ മർദിച്ചതായി പരാതി അടൂരിൽ നിന്നും ശാസ്താംകോട്ടയ്ക്ക് വരികയായിരുന്ന യുവതിക്ക് ശാസ്താംനട ജംഗ്ഷനിൽ വച്ച് കോട്ടയം മണിമല സ്വദേശിയായ യുവതി യ്ക്കാണ് മർദ്ദനമേറ്റത്. അമ്പലത്തും ഭാഗത്തുള്ള ബന്ധു വീട്ടിലേക്ക് വന്ന യുവതി ശാസ്താംനട ജംഗ്ഷനിൽ ബസിറങ്ങിയപ്പോൾ ബസ് ജീവനക്കാരൻ തലയുടെ പിന്നിൽ ശക്തമായി അടിച്ചെന്നും ബസിൽ വച്ച് മോശമായി പെരുമാറിയതായും ബന്ധുക്കൾ പറഞ്ഞു. വീട്ടിലെത്തിയ യുവതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നു ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശൂരനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

അരനൂറ്റാണ്ടിലെ എഴുത്തിന്‍റെ സഹചാരി  മാറിയ അമ്മിണി കാക്കനാടൻ ഇനി ഓർമ

സന്തോഷ് പ്രിയൻ കൊല്ലം: എഴുത്തുകാരന്‍റെ സഹധർമിണിയിൽ നിന്ന് എഴുത്തിന്‍റെ സഹചാരിയായി മാറിയ അമ്മിണി കാക്കനാടൻ ഇനി ഓർമ. കാക്കനാടൻ എന്ന ബേബിച്ചായനോടൊപ്പമുള്ള അരനൂറ്റാണ്ടിന്‍റെ ഓർമകൾ പുസ്തകമായി അനുവാചകരിലെത്തിച്ച അമ്മിണി അനുഭവങ്ങൾ പങ്കുവയ്ക്കുകകൂടി ചെയ്യുന്നു. താനൊരു എഴുത്തുകാരിയല്ലെന്നും എഴുതിക്കൂട്ടിയ കടലാസുകൂന്പാരങ്ങൾക്കരികിലിരുന്ന് ഒരാൾ ആരാധകരുടെ മനസുകളിൽ പർവതമുനന്പോളം വളരുന്നതു കണ്ടിരുന്ന ഒരു വെറും സഹൃദയമാത്രം എന്ന് അമ്മിണി കാക്കനാടൻ തന്‍റെ എന്‍റെ ബേബിച്ചായൻ എന്ന പുസ്തകത്തിൽ പറയുന്നു. സഹധർമിണിയ്ക്കും എഴുത്തിന്‍റെ ചില ഗന്ധങ്ങൾ കിട്ടുമെന്ന് ഈ പുസ്തകത്തിലൂടെ അമ്മിണി കാക്കനാടൻ തെളിയിച്ചു. ബേബിച്ചായന്‍റെ മിക്ക കൃതികളുടേയും ആദ്യവായനക്കാരിയായതും അമ്മിണി തന്നെയാണ്. ഈ ആത്മവിശ്വാസമാണ് ബേബിച്ചായനോടൊപ്പം നടന്ന വഴികളിലൂടെ തിരിഞ്ഞുനടക്കാൻ അമ്മിണികാക്കനാടനെ പ്രേരിപ്പിച്ചത്. ആ വലിയ എഴുത്തുകാരന്‍റെ അനുമതി കിട്ടിയതോടെ 2007ൽ ഓർമകുറിപ്പുകൾ പുസ്തകമായി പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ ഭർത്താവിന്‍റെ രോഗം എഴുത്ത് സുഗമമാക്കാൻ കഴിയാതെ വന്നു. തുടർന്ന് 2014ൽ…

Read More

അയൽവാസികൾ തമ്മിൽ രാവിലെ വാക്കുതർക്കും; വൈകുന്നേരം കൂട്ടത്തല്ല്; കൊലപാതക ശ്രമത്തിന്കേസെടുത്ത് പോലീസ്

കൊട്ടാരക്കര: മദ്യ ലഹരിയിലുണ്ടായ സംഘട്ടനത്തിൽ മൂന്ന് പേരെ കൊലപാതക ശ്രമ കുറ്റത്തിന് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല പണവിള വീട്ടിൽ സന്ദീപ് എന്ന് വിളിക്കുന്ന അജയൻ(24), അമൽ നിവാസിൽ അമൽ (26), കോട്ടാത്തല തറമേൽ ഭാഗം മാവിള വീട്ടിൽ ത്യാഗരാജൻ (50) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മറ്റ് ആറുപേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ത്യാഗരാജന്‍റെ കടയിൽ ഉണ്ടായ വാക്ക് തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. ത്യാഗരാജനും അയൽവാസിയും തമ്മിൽ കടയിൽ വച്ചുണ്ടായ തർക്കം ചോദ്യം ചെയ്യാനെത്തിയതായിരുന്നു അജയനും, അമലും. വാക്ക് തർക്കം പിന്നീട് സംഘട്ടനത്തിൽ കലാശിച്ചു. അറസ്റ്റിലായ പ്രതികളെ കടയ്ക്കൽ മജിസ്‌ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദീർഘകാലമായി തറമേൽ അമ്പലം ഭാഗം കേന്ദ്രീകരിച്ചു സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണന്നും ഇവിടം തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധർ പരിസര…

Read More

പൂച്ചകൾക്കൊപ്പം തൂശനിലയിൽ  സദ്യയുണ്ട് ബാപ്പുട്ടിയുടെ ഓണാഘോഷം ‘

കൊല്ലം: അനാഥ ജന്തുക്കളുടെ സംരക്ഷകനും സംസ്ഥാന സർക്കാരിന്‍റെ ജന്തുക്ഷേമ അവാർഡ് ജേതാവും ആയ ബാപ്പുട്ടി ഇക്കുറി തന്‍റെ അരുമകളായ പൂച്ചകളോടൊപ്പം സദ്യയുണ്ട് ഓണം ആഘോഷിച്ചു.അനാഥ ജന്തുക്കളെ മക്കളെ പോലെ സ്നേഹിക്കുന്ന ബാപ്പുട്ടിക്കൊപ്പം ബാപ്പുട്ടിക്കും ജന്തുക്കൾക്കും അഭയം നൽകിയിരിക്കുന്ന വീട്ടുടമ അഡ്വ.ജോർജ് ഉമ്മനും ബാപ്പുട്ടിയുട സഹായി മുജീബും സദ്യയിൽ പങ്കെടുത്തു. പതിവ് പോലെ തൂശനില ഇട്ടായിരുന്നു സദ്യ വിളമ്പിയത്. ഒന്പത് ഇനം കറികളും രണ്ട് തരം പായസവും ഉൾപ്പെട്ടതായിരുന്നു സദ്യ. വീട്ടിലെ 25 പൂച്ചകൾക്കും 10 നായകൾക്കും സദ്യ വിളമ്പിയ ശേഷം ബാപ്പുട്ടി സ്ഥിരമായി ഭക്ഷണം കൊടുക്കുന്ന തെരുവ് നായകൾക്ക് കൊല്ലത്തിന്‍റെ വിവിധ ഭാഗങ്ങളിലും സദ്യ വിളമ്പി.

Read More