കൊല്ലം : മദ്യം ഉൾപ്പെടെയുള്ള ലഹരിയുടെ വർധിച്ച സ്വാധീനം മൂലം സാമൂഹികമായി തകർക്കപ്പെട്ടുകൊണ്ട ിരിക്കുന്ന തീരദേശം ലഹരി നിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച പുകയില വിരുദ്ധ വാരാചരണത്തിന്റെ രൂപതാ തല സമാപന സമ്മേളനം മൂതാക്കരയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനസാന്ദ്രത കൂടിയ തീരപ്രദേശത്തെ തൊഴിലാളികളെയും യുവജനങ്ങളെയും ലക്ഷ്യമാക്കി മദ്യ-മയക്കുമരുന്ന് കച്ചവടക്കാർ ദീർഘനാളായി പ്രവർത്തിച്ചു വരുകയാണ്. ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തീർത്തും ദുർബലമാണ്. ലഹരി മാഫിയയെ നിരീക്ഷിക്കാനും കർശനമായ ശിക്ഷാനടപടികൾ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ സർക്കാർ തയാറാകണം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തുടനീളം ലഹരി മാഫിയ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. കൂട്ടഓട്ടം കൊണ്ട ും ചിത്രരചനകൊണ്ട ും പരിഹരിക്കാവുന്ന പ്രശ്നമായി ലഹരിവിപത്തിനെ ലഘൂകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ലഹരിവിപത്ത് തടയുന്നതിൽ മാറി മാറി വരുന്ന…
Read MoreCategory: Kollam
കശുവണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികളിൽ 3000 തൊഴിലാളികൾക്ക് കൂടി തൊഴിൽ
പുനലൂർ: സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ വിവിധ കശുവണ്ടി ഫാക്ടറികളിൽ പുതുതായി 3000 തൊഴിലാളികൾക്ക് കൂടി തൊഴിൽ ലഭ്യമാക്കുമെന്ന് ചെയർമാൻ എസ് ജയമോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കശുവണ്ടി വികസന കോർപ്പറേഷനിലെ തൊഴിലാളികളുടെ എണ്ണം പതിനയ്യായിരം ആകുംവിധം മികച്ച തൊഴിലിടമാക്കി മാറ്റാൻ കോർപ്പറേഷൻ ഫാക്ടറികൾ എല്ലാം ഹൈടെക്ക് ആക്കുകയാണ്. കോർപ്പറേഷൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 30 കശുവണ്ടി ഫാക്ടറികൾ ഇപ്പോൾ ഹൈടെക് ആക്കി മാറ്റുന്നുണ്ട്. ഇതിൽ ഉൾപ്പെട്ട ഇടമുളയ്ക്കൽ കാഷ്യു ഫാക്ടറി നവീകരിച്ചതിന്റെ ഉദ്ഘാടനം എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിർവഹിക്കും. മന്ത്രി കെ രാജു അധ്യക്ഷനാകും. സുവർണ ജൂബിലി സ്കോളർഷിപ്, കാഷ് അവാർഡുകൾ, പഠനസഹായം, മികവ് അവാർഡ് എന്നിവയും ചടങ്ങിൽ വിതരണം ചെയ്യും. തൊഴിലിടങ്ങൾ, പ്രവേശനകവാടം, ചുറ്റുമതിൽ, വിശ്രമമുറി, കുട്ടികളെ പരിപാലിക്കാനുള്ള കെട്ടിടം, ശൗചാലയങ്ങൾ എന്നിവയെല്ലാം ഹൈടെക് രീതിയിൽ ആക്കി മാറ്റിയിട്ടുണ്ട്. കോർപ്പറേഷൻ…
Read Moreയാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് അച്ചൻകോവിൽ റോഡ്; വികസന പദ്ധതികളെല്ലാം കടലാസിൽ തന്നെ; ആദിവാസി ഡെവലപ്പ്മെൻറ് സൊസൈറ്റി സമരത്തിലേക്ക്
പത്തനാപുരം : യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് അച്ചന്‍കോവില്‍ അലിമുക്ക് പാത.അലിമുക്ക് അച്ചൻകോവിൽ റോഡിന്റെ പേരിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസിലൊതുങ്ങി.ശബരിമല കാനനപാത ആയ അലിമുക്ക് വഴി അച്ചൻകോവിൽ ക്ഷേത്രത്തിലേയ്ക്ക് ദിനംപ്രതി നിരവധി ഭക്തജനങ്ങളാണ് യാത്ര ചെയ്യുന്നത്.ശബരിമല സീസണായാൽ അന്യ സംസ്ഥാനത്ത് നിന്നു പോലും ഭക്തജനങ്ങൾ കടന്നുപോകാറുണ്ട്.കഴിഞ്ഞപത്ത് വർഷമായ് അറ്റകുറ്റപണികള്‍ മാത്രം ചെയ്തു വരുന്ന ഈ റോഡിൽ അഞ്ച് വർഷമായ് അതും നടക്കുന്നില്ല. പല തീര്‍ത്ഥാടന വാഹനങ്ങളും തകര്‍ന്ന പാതയില്‍ കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. പത്തനാപുരം,പത്തനംതിട്ട,കുന്നിക്കോട്,പുന്നല,കറവൂര്‍ എന്നീ ഭാഗങ്ങളിൽ നിന്നും യാത്രക്കാർ അച്ചൻകോവിലിൽ പോകാനായി അശ്രയിക്കുന്ന റോഡാണിത്.കിഴക്കൻ മേഖലയിലൂടെയുളള ഗതാഗതം സുഗമമാക്കാനായി വനംവകുപ്പും എസ് എഫ് സി കെ യും സംയുക്തമായാണ് റോഡ് നിർമ്മിച്ചത്. പാതയിൽ കറവൂർ മുതൽ മുളളുമല വരെയും ചെമ്പനരുവി മുതൽ അച്ചൻകോവിൽ വരെയുമാണ് വനംവകുപ്പ് നിർമ്മിച്ചത്.മുളളുമല മുതൽ ചെരിപ്പിട്ടക്കാവ് വരെയുളള പാത എസ് എഫ് സി കെ…
Read Moreമത്സ്യബന്ധന മേഖല തകർച്ചയിൽ; മണ്ണെണ്ണ വിഹിതം വർധിപ്പിക്കണം
കൊല്ലം : പരന്പരാഗത മത്സ്യതൊഴിലാളികൾക്ക് ഒരു പെർമിറ്റിന് മാസത്തിൽ സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന നീല മണ്ണെണ്ണയുടെ വിഹിതം 129 ലിറ്ററിൽ നിന്നും വെറും 12 ലിറ്റർ ആയി വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധത്തി നിടയാക്കുന്നു. മത്സ്യതൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ ഒരു യാനത്തിന് ഒരു മാസം കുറഞ്ഞത് ആയിരം ലിറ്റർ മണ്ണെണ്ണ വേണം. കേന്ദ്ര, സംസ്ഥാന സർക്കാർ മണ്ണെണ്ണ വെട്ടിക്കുറച്ചത് കാരണം പുറത്ത് നിന്ന് ലിറ്ററിന് 85 ഉം 90 ഉം രൂപയ്ക്ക് മണ്ണെണ്ണവാങ്ങി മത്സ്യബന്ധനം നടത്തേണ്ട സാഹചര്യമാണ്. മത്സ്യലഭ്യത കുറവ് മൂലം മത്സ്യതൊഴിലാളി സമൂഹം കടക്കെണിയിലാണ്. ആയതിനാൽ മണ്ണെണ്ണ കോട്ടയുടെ വിഹിതം വർദ്ധിപ്പിക്കാൻ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജുലൂക്കോസ് ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് ആവശ്യമായ അളവിൽ മണ്ണെണ്ണ ലഭിക്കാത്തിനാൽ മത്സ്യബന്ധന മേഖല തകർച്ചയിലേയ്ക്ക് നീങ്ങുന്നു. ഈ അവസ്ഥ തുടരുകയാണെങ്കിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ…
Read Moreമാതൃസഹോദരിയെ പീഡിപ്പിച്ച മധ്യവയസ്കന് പിടിയില്‍; സംഭവം കുന്നിക്കോട്
കുന്നിക്കോട്: വയോധികയെ പീഡിപ്പിച്ച കേസില്‍ അമ്പത്തിയഞ്ചുകാരനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കമുകുംചേരി സ്വദേശി ഭാസ്കരനെയാണ് പോലീസ് പിടികൂടിയത്. ഭാസ്കരന്റെ മാതൃസഹോദരി എഴുപത് വയസുള്ള വയോധികയാണ് പീഡനത്തിനിരയായത്. ഇക്കഴിഞ്ഞഏപ്രിൽ 14 നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ഭയന്ന വയോധിക പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്പി കുന്നിക്കോട് സി ഐയെ അന്വേഷണം ഏൽപ്പിക്കുകയും തുടർന്ന് പോലീസ് ഗാന്ധിഭവനിൽ അഭയംതേടിയ വയോധികയെ കാണുകയും മൊഴിയെടുക്കുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുന്നിക്കോട് സർക്കിൾ ഇൻസ്പെക്ടർ പി എസ് സുജിത്ത്, എസ്ഐ ജോയ്, സിവിൽ പോലീസ് ഓഫീസർമാരായ ബിന്ദു ലാൽ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ…
Read Moreജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത ; 9, 10 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്
കൊല്ലം :ജില്ലയില്‍ ഒന്‍പത്, 10 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പതിന് ആലപ്പുഴയിലും 10 ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഇതേ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും, ഒന്‍പതിന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും പത്തിന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ഓരോ സര്‍ക്കാര്‍ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
Read Moreബ്രായ്ക്കറ്റ് പൊട്ടിച്ച്…! പതാരത്ത് സിപിഎമ്മിൽ നിന്ന് ഇരുന്നൂറിലധികം പേർ സിപിഐലേക്ക്
ശൂരനാട്: ശൂരനാട് തെക്ക് പതാരത്ത് സി പി എമ്മിൽ നിന്ന് ഇരുന്നൂറിലധികം പേർ സി പി ഐ യിൽ ചേർന്നു. സി പി എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സോമചന്ദ്രൻ പിള്ള, സുഗതൻ, നിലവിൽ ശൂരനാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശിശുപാലൻ, കൃഷ്ണൻകുട്ടി, സജീവ്, മാലു മേൽക്കടവ് ബ്രാഞ്ച് സെക്രട്ടറി സന്ധ്യ സുരേഷ് എന്നിവരെ കൂടാതെ മാലു മേൽ കടവ് ബ്രാഞ്ച് കമ്മിറ്റി, ചരുവിൽ കുളങ്ങര ബ്രാഞ്ച് കമ്മിറ്റി, ഇരവിച്ചിറ നടുവിൽ കിഴക്ക്, വായനശാല ബ്രാഞ്ച് കമ്മിറ്റി, കത്താടി ബ്രാഞ്ച് കമ്മിറ്റി, എന്നിവയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഇരുപത്തിനാലോളം പാർട്ടി അംഗങ്ങളും, പാർട്ടി അനുഭാവികളും, വർഗ്ഗ ബഹുജന സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നൂറ്റിയമ്പതിൽപരം ആളുകളുമാണ് സി പി ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.പുതിയതായി പാർട്ടിയിലേക്ക് എത്തിയവരെ സ്വീകരിക്കുവാൻ വിപുലമായ സ്വീകരണ യോഗവും ആലോചിച്ചിട്ടുണ്ട്.്
Read Moreവീടിനു മുന്നിൽ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനും നേരെ ആക്രമണം; സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്; പോലീസ് കേസെടുത്തു
ചാത്തന്നൂർ: കല്ലുവാതുകൾ ഗ്രാമ പഞ്ചായത്തംഗത്തിനെയും ഭാര്യയെയും ആറംഗ സംഘം ആക്രമിച്ചു.പുതിയ പാലം വാർഡംഗവും കോൺഗ്രസ്സ് നേതാവുമായ തെറ്റിക്കുഴി കുട്ടാട്ട്കോണം എസ്.സന്തോഷ് കുമാർ(45) നും ഭാര്യ രാജി (35)ക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഇവർ പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി 9.45ന് ആയിരുന്നു സംഭവം. സന്തോഷിന്റെ വീടിനുമുന്നിലുളള റോഡിൽ നിന്ന് ആറംഗ സംഘം അസഭ്യം പറയുകയും ഒച്ചയുണ്ടാക്കുയും ചെയ്തു.ഇത് ചോദ്യം ചെയ്ത ഗ്രാമ പഞ്ചായത്തംഗത്തെ അക്രമികൾ അടിച്ചു.വീടിന്റെ ഗേറ്റിനുളളിലേക്ക് കടന്നപ്പോൾ പിന്നാലെ ചെന്ന് വീണ്ടും ആക്രമിച്ചു.ഇത് കണ്ട് തടസം പിടിക്കാനെത്തിയ രാജിയുടെ കരണത്ത് അടിയ്ക്കുകയും പിടിച്ചു തളളുകയും ചെയ്തു.നിലത്ത് വീണ രാജിയുടെ കാലിന്റെ മുട്ടിന് പരിക്കേറ്റു. ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ സന്തോഷിന്റെ കണ്ണിന് ഇടിക്കുകയും തുടർന്ന് ആറുപേരും ചേർന്ന് മർദ്ദിക്കുകയും ചെയ്തു.ഇതു കണ്ട് സന്തോഷിന്റെ മക്കൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു.സന്തോഷിന്റെ കണ്ണിന് രണ്ട് ശസ്ത്രിക്രിയ…
Read Moreസ്കൂൾ തുറന്നു ഒപ്പം അപകടവും; അമ്മമാരോടൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പ് കാർ; രണ്ടു കുട്ടികളുടെ നില ഗുരുതരം
കൊല്ലം: അഞ്ചലിൽ സ്കൂൾ വിദ്യാർത്ഥികളെയും അമ്മമാരെയും കാറിടിച്ച് വീഴ്ത്തി. രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. അമ്മമാർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ ഗവണ്മെന്റ് ഏറം എൽപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് കാറിടിച്ച് വീഴ്ത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടികളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചന. തലയ്ക്കാണ് ഇരുവർക്കും ഗുരുതര പരിക്കേറ്റിരിക്കുന്നത്. നിയന്ത്രണം വിട്ട കാർ കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാരും മറ്റുമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
Read Moreപുറത്തു നിന്നു കണ്ടാൽ ആക്രിക്കടയാണന്നോ തോന്നൂ..! കുന്നിക്കോട് പോലീസ് സ്റ്റേഷനുമുന്നിൽ വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ കുന്നുകൂടുന്നു; ദുരിത കാഴ്ചയിങ്ങനെ…
പത്തനാപുരം: വിവിധ കേസുകളില്‍പ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ കുമിഞ്ഞു കൂടിയതോടെ സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടുകയാണ് കുന്നിക്കോട് പോലീസ് സ്റ്റേഷന്. വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുകുന്നത് കാരണം ഇവിടെ എത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സമീപത്തെ പഞ്ചായത്ത് മാര്‍ക്കറ്റിലും വാഹനങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ മാര്‍ക്കറ്റ് നവീകരണവുമായ ബന്ധപ്പെട്ട് ഇത് നീക്കം ചെയ്തു. കാലപഴക്കം കാരണം തകര്‍ന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ തുരുമ്പെടുത്ത് പലസ്ഥലങ്ങളിലായി ചിതറി കിടക്കുകയാണ്. വാഹനങ്ങള്‍ക്ക് മുകളിലൂടെ കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടെ. പട്ടാഴി, തലവൂര്‍, വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പോലീസ് സ്റ്റേഷന്. നിരവധിയാളുകളാണ് പരാതി പരിഹാരത്തിനായി ദിവസേന എത്തുന്നത്. സ്റ്റേഷനിലെത്തുന്ന ആവശ്യക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ പാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ സ്റ്റേഷനിലെ കിണര്‍, കുടിവെള്ളടാങ്ക്, ടോയിലറ്റുകള്‍ എന്നിവ സംരക്ഷിക്കാനോ ശുചീകരിക്കാനോ കഴിയാറില്ല. കേസിന്റെ നടപടി ക്രമങ്ങള്‍…
Read More