ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകൾ  സ്ട്രോംഗ് റൂമിലേക്ക്

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിതരണം ചെയ്തു. ഇവ 11 നിയോജക മണ്ഡലങ്ങളിലെയും സ്‌ട്രോംഗ് റൂമുകളില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചു. കരിക്കോട് വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഗോഡൗണില്‍ രാവിലെ ഒന്‍പതിന് തുടങ്ങിയ വിതരണം വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. ജില്ലയിലെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ (എആര്‍ഒ) മെഷീനുകള്‍ കൈപ്പറ്റി. ഓരോ മെഷീന്‍റെയും ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്ത് രേഖപ്പെടുത്തിയ ശേഷമാണ് ഇവ കൈമാറിയത്. ഇവിഎം മാനേജ്മെന്‍റ് സിസ്റ്റം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് രേഖപ്പെടുത്തല്‍. പത്ത് വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും പെട്ടിയിലാക്കും. ഇതിന് മുന്പ് എആര്‍ഒമാര്‍ ഒരുതവണ കൂടി ബാര്‍കോഡ് സ്‌കാന്‍ചെയത് രേഖപ്പെടുത്തും. ഇവ കവചിത വാഹനത്തില്‍ പോലീസ് അകമ്പടിയോടെ അതത് നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിലെ സ്‌ട്രോംഗ് റൂമുകളിലെത്തിക്കും. അവിടെ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്ന കള്ളികളിലായാണ് ഇവ വയ്ക്കുക. സിസിടിവി സംവിധാനം ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്‌ട്രോംഗ്…

Read More

പട്ടിണിക്കിട്ട് യുവതിയെ കൊന്ന സംഭവം; അമ്മയേയും മകനേയും കസ്റ്റഡിയിൽ വാങ്ങും

കൊല്ലം :ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ പ്രതികളായ ഭർത്താവ് ചന്തുലാലും മാതാവ് ഗീതാലാലിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് റൂറൽ എസ്പി അറിയിച്ചു. കരുനാഗപ്പള്ളി സ്വദേശിനിയായ തുഷാരയെയാണ് സ്ത്രീധനത്തിന്‍റെ പേരിൽ അമ്മയും മകനും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. പ്രതികൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തേക്കുമെന്നാണ് സൂചന. പ്രതികളെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കും. കഴിഞ്ഞ 21ന് രാത്രിയിലാണ് ഓയൂർ ചെങ്കുളത്തെ വീട്ടിൽ തുഷാര മരിച്ചത്. അരി കുതിർത്തതും പഞ്ചസാര വെള്ളവുമാണ് തുഷാരയ്ക്ക് നൽകിവന്നത്. മരിക്കുന്പോൾ 20 കിലോ ഭാരം മാത്രമാണുണ്ടായിരുന്നത്. ആഹാരം കൊടുക്കാതെ തുഷാരയെ കൊടിയ മർദനത്തിനിരയാക്കിവന്നിരുന്നു. തുഷരതാമസിച്ചുവന്ന ചെങ്കുളത്തെ വീട്ടിൽവനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ സന്ദർശിച്ച് പരിസരവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

Read More

പുനലൂരിൽ കടയ്ക്കു തീപിടിച്ചു വൃദ്ധൻ വെന്തു മരിച്ചു; മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞനിലയിലാണ്

പുനലൂർ : കടയ്ക്ക് തീപിടിച്ച് വൃദ്ധൻ വെന്തുമരിച്ചു. പുനലൂർ കാഞ്ഞിയിൽ വീട്ടിൽ ഐസക് (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ തേപ്പുകടയാണ് പൂർണമായും അഗ്നിക്കിരയായത്. കടയ്ക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു ഐസക്. പുനലൂരിൽനിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീകെടുത്തിയത്. സമീപത്തെ കടയുടമയായ മുട്ടവ്യാപാരിയുടെ സഹോദരനാണ് മരിച്ച ഐസക്. ഇയാൾ വല്ലപ്പോഴും ഇവിടെയാണ് ഉറങ്ങാറുള്ളത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞനിലയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പുനലൂർ പോലീസെത്തി മേൽനടപടിസ്വീകരിച്ചു. മറിയാമ്മയാണ് ഭാര്യ.

Read More

കാഷ്യു ബോർഡിന്‍റെ പ്രവർത്തനം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പ്രേമചന്ദ്രൻ

കൊല്ലം : കൊല്ലത്തെ കശുവണ്ടി മേഖലയിലെ പ്രതിസന്ധികൾ മുതലെടുത്തുകൊണ്ടാരംഭിച്ച കാഷ്യു ബോർഡ് തൊഴിലാളികൾക്കൊരുബാദ്ധ്യതയായി മാറിക്കൊണ്ടിരിക്കുന്നതായി യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കാഷ്യു കോർപ്പറേഷൻ കാപെക്സും ഈ-ടെന്‍ററിലൂടെ കുറ്റമറ്റരീതിയിൽ തോട്ടണ്ടി ശേഖരണം നടത്തുന്പോഴാണ് കാഷ്യു ബോർഡ് പുറത്തുനിന്ന് തോട്ടണ്ടി ശേഖരിക്കുന്നത്. കാഷ്യു ബോർഡിലെ അഴിമതി കശുവണ്ടി തൊഴിലാളികൾ തിരിച്ചറിയണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ചവറയിലെ കശുവണ്ടി തൊഴിലാളികൾ സംസ്ഥാന സർക്കാരിന്‍റെ ഈ പൊള്ളത്തരങ്ങൾ തിരിച്ചറിയുമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായി വിധിയെഴുത്ത് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

പത്തനാപുരം മേഖലയിൽ പൊരിവെയിലത്തും പ്രചാരണം കൊഴുക്കുന്നു

പത്തനാപുരം : മീനചൂടിനേക്കാള്‍ തീഷ്ണമാകുകയാണ് തെരഞ്ഞെടുപ്പ് പ്രചരണരംഗം. പുറത്ത് ഉള്ളതിനേക്കാളും ഇരട്ടി ചൂടാണ് സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും ഉള്ളിൽ.എൽ ഡി എഫ് സ്ഥാനാർത്ഥിയും അടൂര്‍ എം എൽ എയുമായ ചിറ്റയം ഗോപകുമാറും യു ഡി എഫ് ടിക്കറ്റിൽ സിറ്റിംഗ് എം പിയായ കൊടിക്കുന്നില്‍ സുരേഷും കളത്തിൽ നിറഞ്ഞ് നിൽക്കുകയാണ്.എൻഡിഎ സ്ഥാനാർഥി തഴവസഹദേവനാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും സജീവമായി കഴിഞ്ഞു.തിളച്ചു മറിയുന്ന വേനൽ ചൂടിനെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എല്ലാവരും കൈകൊള്ളുന്നുണ്ട്.ഉച്ചകഴിഞ്ഞ് മൂന്നുവരെ കാര്യമായുള്ള പ്രചരണമോ,സ്വീകരണമോ ലഭിക്കില്ലെന്ന് ഏവർക്കും അറിയാം. എന്നാലും തെരഞ്ഞെടുപ്പിന് ഇനി ചുരുക്കം ദിവസങ്ങളെ ഉള്ളൂ.കളം നിറഞ്ഞ് നിന്നിലെങ്കിൽ മറ്റുള്ളവർ കടന്നുകയറ്റം നടത്തും.അതിരാവിലെ തന്നെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണപരിപാടികള്‍ ആരംഭിക്കും.നേതാക്കളുമായി അൽപനേരം സംഭാഷണം.പ്രചരണം നടത്തുന്ന സ്ഥലങ്ങൾ,അവിടുത്തെ പൊതുവായ പ്രശ്നം എന്നിവയിൽ വ്യക്തത വരുത്തും.ചൂടിന്‍റെ ആധിക്യം അൽപ്പമൊന്ന് കുറയ്ക്കാനായി കോട്ടൺ വസ്ത്രങ്ങളാണ് അധികവും. കുടി വെള്ളം വാഹനത്തില്‍ തന്നെ കരുതും.അത്…

Read More

കരിമണൽ ഖനനവിരുദ്ധ സമരം 151-ാം ദിവസത്തിലേക്ക്; സത്യഗ്രഹി സംഗമവും പൊതുസമ്മേളനവും നാളെ

കരുനാഗപ്പള്ളി: സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിംഗ് എന്ന മുദ്രാവക്യം ഉയർത്തി നവംബർ ഒന്നിന് ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന്‍റെ 151-ാം ദിവസമായ നാളെ സത്യഗ്രഹികളുടെ സംഗമവും പൊതുസമ്മേളനവും ചെറിയഴീക്കൽ ശ്രീ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവഹികൾ അറിയിച്ചു. സംഗമം ഇൻഡ്യൻ വാട്ടർമാൻ എന്നറിയപ്പെടുന്ന ഡോ.രാജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്യും.ചെറിയഴീക്കൽ അരയവംശപരിപാലന യോഗം പ്രസിഡന്റ് പി.സതീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ദേശീയ കർഷക നേതാവ് അയ്യക്കണ്ണ് , നദി പുനരുദ്ധ ജീവന പ്രവർത്തകൻ അഡ്വ: ഗുരുസ്വാമി ,വൈ. ജോൺ നിക്കോളാസ് ,സമിതി ചെയർമാൻവിളയോടി വേണുഗോപാൽ ,സമിതി ജനറൽ കൺവീനർ സി.ആർ.നീലകണ്ഠൻഎന്നിവർ പങ്കെടുക്കും. കൂടാതെ കേരളത്തിലെ വിവിധ ജനകീയ സമര നേതാക്കളും, ജില്ലാ സംസ്ഥാന തല ഐക്യദാർഢ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.സമരം 150 ദിവസം പിന്നിടുമ്പോഴും അധികാര കേന്ദ്രങ്ങളും ആലപ്പാട് സമരത്തോട് നിസംഗത പാലിക്കുകയാണ് ഖനന വിഷയംനിയമസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഖനനത്തിന് പരിസ്ഥിതി…

Read More

വാഹനപരിശോധനകർശനം ; ലൈസൻസില്ലാതെ വാഹനമോടിച്ച നിരവധിപേർ കുടുങ്ങി

കൊല്ലം: ഫ്രീക്കൻമാരെ പിടികൂടാനുള്ള പരിശോധനയിൽ അറുപതോളം പേർ കുടുങ്ങി. കൊല്ലം ആർടി ഓഫീസ് പരിധിയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ സേഫ് കേരള എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. സൈലെൻസർ മാറ്റിവച്ചു അമിത ശബ്ദം പുറപ്പെടുവിച്ച പതിനഞ്ചോളം വാഹനങ്ങൾ പിടികൂടി മാറ്റിവച്ചു കാണിക്കുവാൻ നിർദേശം നൽകി. ലൈസൻസ് ഇല്ലാതെ വാഹന മോടിച്ച 42 പേർ, ഹെൽമറ്റില്ലാതെ വാഹന മോടിച്ച 125 പേർ, നമ്പർപ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്ത 25 വാഹനങ്ങൾ, ഹെൽമെറ്റ്‌ ഇല്ലാത്ത വാഹനമോടിച്ച 124 പേർക്കെതിരെയും നടപടി സ്വീകരിച്ചു. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച എട്ടു പേരുടെ രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി പിഴ അടപ്പിച്ചു പറഞ്ഞു വിട്ടു.‌ കൈ കാണിച്ചു നിർത്താതെ പോയ മൂന്നുപേർ ഫോണിലൂടെയും പ്രതികരിക്കാത്തതിനാൽ അവരെ വീട്ടിൽ പോയി കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. പെഡസ്ട്രിയൻ ക്രോസിങ് മുറിച്ചു കടന്നവർക്ക് വളരെ അപകടകരമാകത്തക്ക രീതിയിൽ വാഹനം…

Read More

കുണ്ടറയിൽ കിണറുകൾ വറ്റി വരണ്ടു; കുടിവെള്ളം ക്ഷാമം രൂക്ഷം

കുണ്ടറ : ചൂട് ക്രമാതീതമായി വർദ്ധിച്ചതുമൂലം കുണ്ടറയിലും പരിസരപ്രദേശങ്ങളിലും കിണറുകളെല്ലാം വറ്റിവരണ്ടു.കുടിവെള്ളത്തിനുവേണ്ടി ജനം പരക്കം പായുകയാണ്. പല പഞ്ചായത്തുകളിലും പേരിനു മാത്രമേ ജലവിതരണം നടക്കുന്നുള്ളു. പേരയം പഞ്ചായത്തിൽ ജലവിതരണം പൂർണ്ണമായും മുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. ഇളന്പള്ളൂർ, കുണ്ടറ പഞ്ചായത്തുകളിലും കുടിവെളളക്ഷാമം രൂക്ഷമാണ്. കരീപ്ര, എഴുകോണ്‍ പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറി. വേനൽ കടുത്തതും വേനൽ മഴ ലഭിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കി ഈ സാഹചര്യത്തിൽ കുണ്ടറയിലും പരിസര പഞ്ചായത്തുകളിലും മുടക്കം കൂടാതെ കുടിവെള്ളമെത്തിക്കാൻ അധികാരികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു. പ്രൊഫ. ഡോ. വെള്ളിമണ്‍ നെൽസന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. വി. മാത്യു, എം. മണി, ഇ. ശശിധരൻപിള്ള, ഡോ. എസ്. ശിവദാസൻപിള്ള, മണിചീരങ്കാവിൽ, വൈ. ഫിലിപ്പോസ്, അഡ്വ. റ്റി. എ. അൽഫോണ്‍സ്, വി. ഫിലിപ്പോസ് പണിക്കർ, വിജയൻ പേരൂർ എന്നിവർ…

Read More

കുളത്തുപ്പുഴയിലും പുനലൂരിലും മൂന്നുപേർക്ക്  വീണ്ടും സൂര്യാഘാതമേറ്റു

കുളത്തുപ്പുഴ: കുളത്തുപ്പുഴയില്‍ രണ്ടുപേര്‍ക്ക് വീണ്ടും സൂര്യാഘാതമേറ്റു. കുളത്തുപ്പുഴ വലിയേലയിൽ ഫസലുദീന്‍, കുളത്തുപ്പുഴ സ്വദേശി സരോജനി എന്നിവര്‍ക്കാണ് സൂര്യാഘാതം ഏറ്റത്. സരോജനിക്ക് വയര്‍ ഭാഗത്തും മുതുകിലും, ഫസലുദീനു കണ്ണിനു താഴെയുമാണ് പൊള്ളല്‍. ഇവര്‍ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. പൊള്ളല്‍ ഗുരുതരമല്ലെന്ന് കുളത്തുപ്പുഴ മെഡിക്കല്‍ ഓഫീസര്‍ സജീന ബീഗം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്നും മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. പുനലൂർ: പുനലൂരിലും വീണ്ടും ഒരാൾക്കുകൂടി സൂര്യാഘാതമേറ്റു. തൊളിക്കോട് രതീഷ് ഭവനിൽ രാജേന്ദ്രൻ പിളള (64) യ്ക്കാണ് സൂര്യാഘാതമേറ്റത്. ചുമലിന്‍റെ ഭാഗത്താണ് പൊള്ളലേറ്റിട്ടുള്ളത്‌. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ആര്‍ ബാലകൃഷണപിള്ള  സ്റ്റേജിൽ കുഴഞ്ഞു വീണപ്പോൾ പോലീസുകാർ കാഴ്ചക്കാരായി;  പോലീസ് നടപടിക്കെതിരെ കെ .ബി ഗണേഷ്കുമാര്‍ രംഗത്ത്

കടക്കല്‍ : കടക്കൽപോലീസിന്‍റെ നടപടി വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷണപിള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്നത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായി നോക്കിയപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന ഇടതുമുന്നണി നേതാക്കള്‍ അദേഹത്തിന്‍റെ വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കടക്കല്‍ പോലീസിന്‍റെ നിരുത്തരവാദപരമായ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ആര്‍ ബാലകൃഷണപിള്ളയുടെ മകനും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ്കുമാര്‍ രംഗത്തെത്തി. സമ്മേളന വേദിയില്‍ അദ്ദേഹം കുഴഞ്ഞുവീണപ്പോള്‍ അദ്ദേഹത്തെ വാഹനത്തിലേക്ക് എത്തിക്കുന്നതിനോ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനോ പോലീസ് ഒന്നും ചെയ്തില്ല. പോലീസിന്‍റെ നിരുത്തരവാദമായ നടപടിയില്‍ എസ് പി സ്വമേധയാ അന്വേഷണം നടത്തണം. ഉത്തരവാദിത്വം നിറവേറ്റാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണമെന്നും കെ ബി ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും…

Read More