തിരുവനന്തപുരം: ആര്യനാട്ട് എക്സൈസ് റെയ്ഡ്. 55 ലിറ്റർ വാറ്റ് ചാരായവും 450 ലിറ്റർ കോടയുമായി മൂന്ന് പേർ അറസ്റ്റിൽ. ആര്യനാട് ഈഞ്ചപുരി സ്വദേശികളായ അജിത്ത് (21), സനൽകുമാർ (55), പനവൂർ സ്വദേശി പുരുഷോത്തമൻ (60) എന്നിവരെയാണ് ആര്യനാട് എക്സൈസ് സംഘം പിടികൂടിയത്. അജിത്തിന്റെ പുരയിടത്തിലാണ് ചാരായ വാറ്റ് നടത്തി വന്നിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഷഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകുമാർ, ഷിൻരാജ്, ജുനൈദാബീവി, റിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത് പ്രതികളെ പിടികൂടിയത്. വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
Read MoreCategory: Kollam
‘കൂടുതല്‍ പേര് മർദിച്ചു’; അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചു കൊന്ന സംഭവം; മരിക്കും മുമ്പ് മണിക് നല്കിയ മൊഴിപുറത്ത്
അഞ്ചൽ: അഞ്ചലില്‍ മോഷണകുറ്റം ആരോപിച്ചു ബംഗാള്‍ സ്വദേശിയെ മര്‍ദിച്ചു കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ട മണിക് റോയിയുടെ മരണ മൊഴി പുറത്ത്. തന്നെ നാലുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ മണിക് അന്ന് വ്യക്തമാക്കിയിരുന്നു. അഞ്ചലില്‍ നിന്നും വരവേ ആദ്യം ഒരാള്‍ തടഞ്ഞു നിര്‍ത്തി, പിന്നീട് ബൈക്കില്‍ രണ്ടുപേരും, പിന്നീട് മറ്റൊരാളും എത്തി എന്നും ഇവര്‍ നാലുപേരും തന്നെ മര്‍ദിച്ചുവെന്നും മണിക് റോയ് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അഞ്ചല്‍ പോലീസ് രണ്ടുപേരില്‍ മാത്രമായി അന്വേഷണം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മരണ മൊഴിയില്‍ തന്നെ നാലുപേര്‍ തന്നെ മര്‍ദിച്ചുവെന്ന് മണിക് പറയുമ്പോഴും അഞ്ചല്‍ പോലീസ് രണ്ടുപേരില്‍ മാത്രം കേസ് എടുത്തു ചിലരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യൂത്ത്കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉള്‍പ്പെട്ട കേസില്‍ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം, ഡിവൈഎഫ്ഐ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.…
Read Moreകേരളത്തിലെ സ്ത്രീകളെ അന്തസുള്ളവരാക്കിയത് കുടുംബശ്രീയാണെന്ന് മന്ത്രി മാത്യു ടി .തോമസ്
കരുനാഗപ്പള്ളി: കേരളത്തിലെ സ്ത്രീകളെ അന്തസുള്ളവരും അഭിമാനബോധമുള്ളവരുമാക്കി മാറ്റിയത് കുടുംബശ്രീയാണെന്ന് മന്ത്രി മാത്യു.ടി തോമസ് പറഞ്ഞു.കരുനാഗപ്പള്ളിയിൽ നടന്ന റീജിയണൽ വുമൺ കോൺക്ലേവിന്റെ സമാപനസമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സമ്പത്തിന്റെ വിനിയോഗത്തിൽ സ്ത്രീകളുടെ പങ്ക് വർധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആർ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ക്യാമ്പ് അംഗങ്ങൾ ചേർന്ന് പ്രതിരോധാഗ്നി തെളിയിച്ചു കൊണ്ടാണ് പരിപാടിക്ക് സമാപനമായത്. മന്ത്രിയിൽ നിന്നും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ആര്.കെ. ദീപയും സിഡിഎസ് ചെയർപേഴ്സൺമാരും ചേർന്ന് അഗ്നി ഏറ്റുവാങ്ങി. തുടർന്ന് തുടർന്ന് മറ്റുള്ളവരിലേക്ക് തിരിനാളങ്ങൾ പകർന്നു. സ്ത്രീ മുന്നേറ്റത്തിന്റെ പോരാട്ടങ്ങൾക്ക് നാന്ദി കുറിക്കുന്ന പ്രതിജ്ഞ ഷെർളി ശ്രീകുമാർ ചൊല്ലിക്കൊടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, നഗരസഭാ അധ്യക്ഷ എം. ശോഭന, പി. ബി. ശിവൻ, എ.…
Read Moreനീതി ജനങ്ങളിലെത്തിക്കുന്നതില്‍ ലോക് അദാലത്തുകള്‍ മുഖ്യ പങ്കുവഹിക്കുന്നു: ജസ്റ്റീസ് സി.കെ അബ്ദുള്‍ റഹീം
പത്തനാപുരം: പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും നീതി വീട്ടുപടിക്കലെത്തിക്കുന്ന അദാലത്തുകള്‍ നീതിന്യായവ്യവസ്ഥിതിയുടെ പൂര്‍ണപ്രയോജനം ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം. ഗാന്ധിഭവനില്‍ ദേശീയ നിയമസേവന അതോറിറ്റി, സംസ്ഥാന നിയമ സേവന അതോറിറ്റി ( കെല്‍സ), പത്തനാപുരം ഗാന്ധിഭവന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മെഗാ അദാലത്തും നിയമബോധനസെമിനാറും ഗുരുവന്ദനദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിത കോടതി മുറികള്‍ക്ക് പുറത്ത് വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പ് കല്പ്പിക്കപ്പടുമ്പോള്, നീതി അര്‍ഹിക്കുന്നവരുടെ കാല്ക്കീഴില് ലഭ്യമാക്കപ്പെടുകയാണ്. രമ്യമായ തര്ക്കപരിഹാരമാണ് ലോക് അദാലത്തുകളില്‍ നടക്കുന്നത്. ഇരുകക്ഷികളും വാശി വെടിഞ്ഞ് വിട്ടുവീഴ്ചകള്‍ക്ക് തയാറാവുന്നതാണ് അദാലത്തുകളുടെ വിജയം. ജസ്റ്റീസ് സി.കെ അബ്ദുള്‍ റഹീം പറഞ്ഞു. നിയോഗങ്ങളില്‍ ദൈവം നിശ്ചയിച്ചിരിക്കുന്ന കര്മാണ് സഹജീവി സ്നേഹം. സൃഷ്ടിയുടെ അടിസ്ഥാനപരമായ കര്മംകൂടിയാണിത്. ഞാന്‍ എന്ന വ്യക്തി ആരാണെന്ന് സ്വയം ഉത്തരം തേടുമ്പോഴാണ് സാമൂഹ്യജീവിതത്തിലുള്ള കടപ്പാട് നമുക്ക് മനസിലാവുക. മനുഷ്യനെപ്പോലെതന്നെ മൃഗങ്ങള്‍ക്കും…
Read Moreകനത്തമഴയിൽ ജില്ലയിൽ വൻനാശനഷ്ടം; രണ്ടുമരണം, നിരവധി വീടുകൾ തകർന്നു
കൊല്ലം: ശക്തമായ മഴയെ തുടർന്ന് ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ വ്യാപക നാശനഷ്ടം. കുന്നത്തൂർ, പുനലൂർ, പത്തനാപുരം താലൂക്കുകളിൽ മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിലാണ് കൂടുതലും നാശം സംഭവിച്ചത്. മഴയിൽ ജില്ലയിൽ രണ്ട് മരണവും സംഭവിച്ചു. ചവറ തേവലക്കര കോയിവിള അജി ഭവനത്തിൽ ബനഡിക്ട് മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് മരിച്ചത്. വീടിന് മുകളിൽ വീണ മരം മുറിച്ച് മാറ്റുന്നതിനിടെയാണ് സംഭവം. ചവറ തേവലക്കരയിൽ 12 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. കൂഴംകുളങ്ങര വടക്കതിൽ അനൂപ് കൂട്ടുകാരുമൊത്ത് വെള്ളക്കെട്ടിൽ കളിക്കവെ എർത്ത് ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. പലയിടത്തും മരം വീണ് ഗതാഗതതടസമുണ്ടായി. ഇത്തിക്കര ആറ് കരകവിഞ്ഞൊഴുകുകയാണ്. കരുനാഗപ്പള്ളി താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 24 വീടുകൾക്ക് ഭാഗികമായി കേടുപാടുകളുണ്ടായി. കൊട്ടാരക്കര താലൂക്കിൽ ഒരു വീട് പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും നശിച്ചു. കുന്നത്തൂർ താലൂക്കിൽ മൂന്ന് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.…
Read Moreഞാൻ കോഴിക്കള്ളനല്ല; സദാചാരഗുണ്ടാ ആക്രമണത്തിൽ ഇതരസംസ്ഥാനത്തൊഴിലാളി മരിച്ച സംഭവം; രണ്ട്പേർ അറസ്റ്റിൽ
കൊല്ലം: അഞ്ചലിന് സമീപം പനയഞ്ചേരിയിൽ നാട്ടുകാരായ സദാചാര ഗുണ്ടകളുടെ മർദനമേറ്റ് ഇതരസംസ്ഥാന ത്തൊഴിലാളി മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ് , അഞ്ചൽ സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത് പശ്ചിമ ബംഗാൾ സ്വദേശി മണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 25ന് വൈകുന്നേരം ആറോടെ പനയഞ്ചേരിയിൽ ആണ് മണിക് റോയിക്ക് മർദനമേൽക്കുന്നത്. സമീപത്തെ വീട്ടിൽനിന്നു ഒരു കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് പോകുന്പോൾ റോഡ് വക്കിലെ കലുങ്കിലിരിക്കുകയായിരുന്ന നാട്ടുകാരായ മൂന്ന് പേർ മണിക് റോയിയെ തടഞ്ഞു നിർത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മർദിക്കുകയുമായിരുന്നു. രക്തം വാർന്ന് ബോധരഹിതനായ മണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസത്തെ ചികിത്സയ്ക്കുശേഷം പുറത്തുവന്ന മണിക് റോയി അടുത്തിടെ കൂലിവേലയ്ക്ക് പോകൽ തുടർന്നു. കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് വച്ച് രാവിലെ പത്തോടെ…
Read Moreവക്കം ഷബീർ വധം; വിദേശത്തേക്ക് കടന്ന പ്രതി രണ്ട് വർഷത്തിന് ശേഷം തിരികെ നാട്ടിലേക്ക് വരാൻ മുംബൈ എയർപോട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്
ആറ്റിങ്ങൽ: വക്കം ഷബീർ വധക്കേസിലെ ഏഴാം പ്രതിയെ അറസ്റ്റു ചെയ്തു .വക്കം രാമർ വിളാകത്ത് വിഷ്ണു(27) ആണ് പിടിയിലായത്.സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന വിഷ്ണു കഴിഞ്ഞദിവസം മുംബയ് സഹർ എയർപോർട്ടിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.തുടർന്ന് കടയ്ക്കാവൂർ സി.ഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. 2016 ജനുവരി 31നായിരുന്നു സംഭവം.ഇതോടെ ഈ വധക്കേസ്സിലെ മുഴുവൻ പേരേയും അറസ്റ്റു ചെയ്തു. ഏഴ് പേരിൽ ഒരാൾ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഒരാളെ വെറുതെവിട്ടു.
Read Moreമരം മുറിക്കുന്നതിനിടയിൽ വീണുപരിക്കേറ്റ പോലീസുകാരൻ മരിച്ചു; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബെനടിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല
ചവറ: ശക്തമായ കാറ്റിൽ വീടിന്റെ പുറത്തേക്ക് വീണ മരം മുറിക്കുന്ന തിനിടയിൽ നിലത്തുവീണു പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കോയിവിള അജിഭവനത്തിൽ ബെനഡിക്ട് ( 46 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിന്റെ മുകളിലേയ്ക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്ന തിനിടയിൽ കാൽവഴുതി ഇയാൾ നിലത്ത് വീഴുകയായിരുന്നു . ഉടൻതന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ രാത്രി യിൽമരിച്ചു. ചവറ പോലീസ് സ്റ്റേഷനിൽ നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് സ്ഥലമാറ്റം കിട്ടി നിന്ന സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ബനഡിക്ട് .ഭാര്യ: പ്രീത , മക്കൾ: അനറ്റ് ,ഏബൽ
Read Moreസദാചാര ഗുണ്ടകളുടെ ആക്രമണം; കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം തലയ്ക്ക് അടിയേറ്റ്
അഞ്ചൽ: കൊല്ലം അഞ്ചലിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ചത് മർദനമേറ്റാണെന്നു സ്ഥിരീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബംഗാൾ സ്വദേശി മാണിക് റോയി(32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തലയ്ക്കേറ്റ അടിയാണു മരണകാരണമെന്നാണ് റിപ്പോർട്ട്. പനയഞ്ചേരിയിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന മാണിക് റോയിയെ കുറച്ചു ദിവസം മുമ്പ് സദാചാര ഗുണ്ടകൾ മർദ്ദിച്ചിരുന്നു. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. രക്തംവാർന്ന് അവശനായ റോയിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുറത്തിറങ്ങി ഏതാനും ദിവസങ്ങളായി ജോലിക്ക് പോയിരുന്ന മണിക് കഴിഞ്ഞദിവസം കുഴഞ്ഞുവീണതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.
Read Moreകൊല്ലത്ത് ട്രെയിൻ എഞ്ചിന് തീപിടിച്ചു; സംഭവത്തിൽ ആർക്കും പരിക്കില്ല
കൊല്ലം: അനന്തപുരി എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു. കൊല്ലത്താണ് സംഭവം നടന്നത്. ഇതേതുടർന്ന് തെക്കൻ മേഖലയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പുതിയ എഞ്ചിൻ എത്തിച്ച ശേഷമേ അനന്തപുരി എക്സ്പ്രസിന് യാത്ര തുടരാൻ കഴിയൂ. ഇതോടെ മറ്റ് സർവീസുകളുടെ സമയക്രമവും മാറ്റുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More